ഹെമിങ്വെയെ പോലെ 'സ്മോൾ ഈസ് ബ്യൂട്ടിഫുളിൽ' വിശ്വാസം; കാച്ചിക്കുറുക്കിയ ഭാഷയിൽ ആഴമേറിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ; ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിത നീക്കങ്ങൾ ഉള്ളംകൈയിലെ സ്കൂപ്പുകൾ; കബ് റിപ്പോർട്ടർമാരുടെ സംശയങ്ങൾക്ക് ഒരിക്കലും 'നോ' പറയാത്ത ശീലം; വിടവാങ്ങിയ മാധ്യമ കുലപതി ടി.വി.ആർ.ഷെണോയിയുടെ വേറിട്ട പ്രവർത്തനശൈലി ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ടി.വി.ആർ.ഷെണോയി സഫലമായ ഒരുജീവിതം പൂർത്തിയാക്കി വിടവാങ്ങിയപ്പോൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ശേഖർ ഗുപ്ത ട്വിറ്ററിൽ കുറിച്ചു: മറ്റൊരു കുലപതി കൂടി പോയിരിക്കുന്നു...ടി.വി.ആർ.ഷെണോയ്.ഒരു റിപ്പോർട്ട് തയ്യാറാക്കാനോ, ഉറവിടം കണ്ടെത്താനോ തന്നെ സമീപിക്കുന്ന ഒരു യുവമാധ്യമപ്രവർത്തകനോടും അദ്ദേഹം സാധ്യമല്ല എന്ന വാക്ക് പറഞ്ഞിട്ടില്ല. അത് തന്നെയാണ് ഷെണോയിയുടെ മഹത്വം.എന്തിലും അവസാന വാക്കായിരുന്നു ഷെണോയ്. രാഷ്ട്രീയമായാലും, സാമ്പത്തിക ശാസ്ത്രമായാലും, കലയായാലും. ദ വീക്ക് വാരികയിൽ നിന്ന് പിരിഞ്ഞ ശേഷം അദ്ദേഹം അതിൽ എഴുതിയ കോളത്തിന്റെ പേര് ലാസ്റ്റ് വേഡ് എന്നായിരുന്നു.ആഴമേറിയ രാഷ്ട്രീയ ഉൾക്കാഴ്ചകളാൽ സമ്പന്നമായ കോളം ജനപ്രിയമായിരുന്നു.
ലാസ്റ്റ് വേഡ്
1982 ൽ തുടങ്ങിയ ദ വീക്കിന്റെ ആദ്യ ഡൽഹി ബ്യൂറോ ചീഫായിരുന്നു ടി.വി.ആർ.ഷെണോയ്. പിന്നീട് അദ്ദേഹം വാരികയുടെ പത്രാധിപരാവുകയും, 1989 വരെയും ആ പദവിയിൽ തുടരുകയും ചെയ്തു.മലയാള മനോരമ ദ വീക്ക് വാരിക തുടങ്ങിയ കാലത്തെ ഒരു സംഭവം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി തന്റെ സ്മൃതി-വിസ്മൃതി എന്ന പരമ്പരയിൽ ഓർത്തെടുക്കുന്നത് ഇങ്ങനെ:'ടി.വി.ആർ. ഷേണായി മലയാള മനോരമയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു. പിന്നീടദ്ദേഹം 'THE WEEK'എന്ന മനോരമയുടെ സഹോദര പ്രസിദ്ധീകരണത്തിന്റെ ചീഫ് ആയി. അവിടെയുമുണ്ടൊരു സവിശേഷത. മനോരമയുടെ അധികാരികൾ ഒരു ഇംഗ്ലീഷ് വാരിക തുടങ്ങാൻ തീരുമാനിക്കുന്നു. വാരികയ്ക്ക് ഒരു നല്ല പേരു വേണം. ചീഫ് എഡിറ്ററായിരുന്ന, ഞങ്ങൾക്കേവർക്കും അത്ര മേൽ പ്രിയപ്പെട്ട മാത്തുക്കുട്ടിച്ചായൻ(കെ.എം.മാത്യു) പ്രഖ്യാപിച്ചു. ഏറ്റവും നല്ല പേര് നിർദ്ദേശിച്ചാൽ അതിന് ചീഫ് എഡിറ്ററുടെ വക ഒരു സമ്മാനം.
സമ്മാനം എന്നു പറഞ്ഞാൽ കാഷ് അവാർഡ്. നന്നെ ചെറിയ തുകയല്ല. പത്രാധിപസമിതി അംഗങ്ങളായിരുന്ന ഞങ്ങളൊക്കെ രാവും പകലും തലപുകഞ്ഞാലോചിക്കാൻ തുടങ്ങി.
സംഗതി എഴുപ്പമായിരുന്നില്ല. കാരണം, പല നിബന്ധനകളുമുണ്ടായിരുന്നു: ചെറിയ പേരായിരിക്കണം. ഒറ്റവാക്കിൽ - പരമാവധി രണ്ടുവാക്കിൽ ഒതുങ്ങണം. എഴുതാനും പറയാനും എളുപ്പമുള്ളതാവണം. കേൾക്കാൻ സുഖമുള്ളതാവണം. കേൾക്കുന്നവർക്ക് പെട്ടെന്ന് സംഗതി പിടികിട്ടണം. ഒരു വാരികയ്ക്ക് പറ്റിയ ഉചിതമായ സുന്ദരൻ പേരായിരിക്കണം.
ഞങ്ങൾ പേരുകൾക്കു പുറകെ ഓട്ടം തുടങ്ങി. പക്ഷെ എല്ലാ ലക്ഷണവും ഒത്തുകിട്ടുന്നില്ല. പേര് നന്ന്, പക്ഷെ പറയാൻ എളുപ്പമല്ല. പറയാൻ എളുപ്പമാണ്, എന്നാൽ കേൾക്കാൻ സുഖമില്ല.
പറയാനും കേൾക്കാനും പറ്റിയ പേരും കിട്ടി. പക്ഷെ എന്താണ് സംഗതി എന്ന് ആർക്കും പിടികിട്ടിയില്ല. ആദ്യത്തെ കണ്മണിക്ക് പറ്റിയ ഒരു പേര് കണ്ടുപിടിക്കാൻ അച്ഛനും അമ്മയും സ്വന്തക്കാരും ബന്ധുക്കളും പെടാപ്പാട് പെടുന്നതുപോലെയായി ഞങ്ങൾ. പതിവില്ലാത്ത പല മാർഗ്ഗങ്ങളും പരീക്ഷിച്ചു. ലളിതാസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ചൊല്ലി നോക്കി; ബൈബിളിലൂടെയും ഭഗവദ്ഗീതയിലൂടെയും ഖുർ-ആനിലൂടെയും സഞ്ചരിച്ചുനോക്കി. ശബ്ദതാരാവലിയിൽ നീന്തിത്തുടിച്ചു. ഒരു രക്ഷയുമില്ല.എന്നാൽ ഇനി സഞ്ചാരം ഇംഗ്ലീഷുവാക്കുകളോടൊപ്പമാവാം എന്നു തീരുമാനിച്ചു.
ഊണും ഉറക്കവും ഓക്സ്ഫഡ് ഡിക്ഷ്ണറിയിലാക്കി; എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഓരോ പേജിലും പലവട്ടം തപ്പിത്തടഞ്ഞുനോക്കി; ഇംഗ്ലീഷ് ഡിക്ഷ്ണറികളിലൂടെ കണ്ണും പൂട്ടി നടക്കാമെന്നായി. എന്തായിട്ടും പുതിയ വാരികയ്ക്കു പറ്റിയ ഒരു പേര് കൈയിൽ തടയുന്നില്ല!
അങ്ങിനെയിരിക്കെയാണ്, ഒരു ദിവസം പെട്ടെന്ന് ആ വാർത്ത പൊട്ടിവീണത്.
കിട്ടി, പുതിയ ഇംഗ്ലീഷു വാരികയ്ക്ക് പറ്റിയ പേരു കിട്ടി......
അതെന്താണാവോ? എല്ലാവർക്കും ഉൽക്കണ്ഠ, ഉദ്വേഗം.THE WEEK- അതാണ് പേര്. ആ പേരാണ് തെരഞ്ഞെടുത്തത്. പറഞ്ഞു കേട്ടപ്പോൾ, ഞങ്ങളിൽ പലർക്കും തോന്നി; ഈ പേര് എനിക്കും നിർദ്ദേശിക്കാമായിരുന്നു.... പക്ഷെ, നമ്മൾ ആലോചിച്ചതും അന്വേഷിച്ചതും പുതിയ വാരികയ യ്ക്ക് പറ്റിയ പേരായിരുന്നില്ലേ? അപ്പോൾ അതാ മറ്റൊരു വിസ്മയം: ഈ പേര് നിർദ്ദേശിച്ചത് നമ്മുടെ ഷേണായി സാറാണ്! സ്വാഭാവികമായും സാർ സമ്മാനാർഹനായി.'
സ്കൂപ്പുകളുടെ രാജാവ്
സ്കൂപ്പുകളുടെ രാജാവായിരുന്നു ടി.വി.ആർ.ഷെണോയ്. അദ്ദേഹം മനോരമയ്ക്ക് വേണ്ടി സംഭാവന ചെയ്ത സ്കൂപ്പുകൾ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി ഓർത്തെടുക്കുന്നു:'ഒരു മുതിർന്ന പത്രപ്രവർത്തകൻ എന്ന നിലയിൽ, മലയാള മനോരമയ്ക്ക് മാത്രമായി നിരവധി സ്ക്കൂപ്പുകൾ ദേശീയ തലത്തിൽത്തന്നെ പലപല പ്രത്യാഘാതങ്ങളുമുണ്ടാക്കിയ നിരവധി എക്സ്ക്ലൂസീവ് വാർത്തകളും സംഭാവന ചെയ്തിട്ടുണ്ട്. സദാ അന്വേഷണ കുതുകിയായ ഈ പ്രതിഭാശാലി. ഓർമ്മശക്തി അപാരം. ഒന്നാംതരം ഭാഷ. വേറിട്ട ശൈലി.
നീട്ടിപ്പരത്തി പറയുക എന്ന ദുശ്ശീലവുമില്ല. അടക്കിയൊതുക്കി ചുരുക്കി പറയുന്നതാണ് പതിവ് രീതി. (ഒരു തമാശ പറയാറുണ്ട്: ഒരു മാതിരി പത്രപ്രവർത്തകർക്കൊക്കെ ആഭിമുഖ്യം 'ലാർജി'നോടാണ്. എന്നാൽ ഷേണായിയാവട്ടെ, Small is beautiful എന്ന പക്ഷക്കാരനാണ്!)
ഞാൻ വ്യക്തമായി ഓർക്കുന്നു: വർഷം 1966. കാസർകോട് പ്രശ്നം. അക്കാര്യം അന്വേഷിച്ച് ശുപാർശ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട മഹാജൻ കമ്മീഷൻ റിപ്പോർട്ട് കേന്ദ്രത്തിന് നൽകിക്കഴിഞ്ഞ സന്നിദ്ധ കാലഘട്ടം.
കാസർകോട് ആർക്ക് കിട്ടും? കേരളത്തിനോ, കർണ്ണാടകത്തിനോ? പത്രങ്ങളിലൊക്കെ ഊഹാപോഹങ്ങളുടെ നിലയ്ക്കാത്ത പെരുമഴ. ഒടുവിലൊടുവിലായപ്പോൾ കാസർകോട് കർണ്ണാടകത്തിന്റെ നവവധുവാകും എന്ന മട്ടിലായി വാർത്തകൾ. അപ്പോഴാണ്, ഒരു വൈകുന്നേരം, ഡൽഹിയിൽ നിന്ന് ടി.വി.ആർ.ഷേണായിയുടെ സൂപ്പർഫ്ളാഷ് സ്ക്കൂപ്പ് മലയാളമനോരമയുടെ കേരളത്തിലെ ടെലിപ്രിന്റിൽ തെളിയുന്നത്:
KASERKODE PREFERS KERALA......
അവിശ്വസനീയമായിരുന്നു ഞങ്ങൾ പത്രാധിപസമിതിയംഗങ്ങൾക്ക് ആ ഫ്ളാഷ് വാർത്ത. പി.ടി.ഐയും യു.എൻ.ഐയും വാർത്തകൾ വാരിക്കോരി ചൊരിയുന്ന എഡിറ്റോറിയൽ റൂമിലെ ടെലിപ്രിന്ററുകളുടെ അടുത്തേയ്ക്കു ഞങ്ങൾ ഓടി. ഇല്ല..മഹാജൻ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി ഒരക്ഷരം പോലുമില്ല. അപ്പോഴാണ്, ഷേണായിയുടെ അടുത്ത വാചകം: KASERKODE COMES TO KERALA. DEADLOCK ENDS... WEDLUCK IS CERTAIN....കാസർകോട് കേരളത്തിന്.. മഹാജൻ കമ്മീഷന്റെ ശുപാർശ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
മലയാളമനോരമയിൽ - മലയാളമനോരമയിൽ മാത്രം - പിറ്റേന്ന് ആ സുപ്രധാന വാർത്ത വന്നു. ഒന്നാം പേജിൽ. എട്ടുകോളം തലക്കെട്ടിൽ!മറ്റൊരു സുപ്രധാന സംഭവവും ഓർമ്മ വരുന്നു. 1970 ലെ ബാങ്കു ദേശവൽക്കരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതിധീരവും അതിലേറെ സാഹസികവുമായ ഒരു നിർണ്ണായക നടപടിയായിരുന്നുവല്ലൊ ബാങ്ക് ദേശവൽക്കരണം. മുൻകൂട്ടി ഒരു നേരിയ സൂചനയെങ്കിലും പുറത്തറിഞ്ഞാൽ എല്ലാം കളത്തിലിറങ്ങും എന്നറിയാവുന്ന ഇന്ദിരാഗാന്ധി അതീവരഹസ്യമായാണ് കരുക്കൾ നീക്കിയത്.
ദേശവൽക്കരണത്തിന്റെ പ്രഖ്യാപനം വരുന്നതിനുമുമ്പ്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സമൂലം നിയന്ത്രിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം വരാൻ പോകുന്നു എന്ന് ഷേണായി സാർ പ്രവചിച്ചിരുന്നു. - ബാങ്ക് ദേശസാൽക്കരണം എന്ന വാക്കുകൾ ഉപയോഗിച്ചിരുന്നില്ലെന്നു മാത്രം. പ്രഖ്യാപനം വന്ന ദിവസം, ഇന്ദിരയുടെ ഈ ധീരമായ നടപടിയുടെ ഉൽപ്പത്തി മുതൽക്കുള്ള എല്ലാ പ്രേരണകളേയും സമഗ്രമായി വിലയിരുത്തിക്കൊണ്ട് ടി.വി.ആർ. എഴുതി അയച്ച അവലോകനവും ഞാൻ ഓർക്കുന്നു.
SHE DID IT.WHY? ONLY SHE CAN DO IT... THE RIGHT TIME TO ACT... NOW OR NEVER...
1971-ൽ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ഘട്ടത്തിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്സഭ പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചതും ശുപാർശ ചെയ്തതും. തീരുമാനം പരസ്യമാവുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഡൽഹിയിൽ നിന്ന് ടി.വി.ആറിന്റെ ഒരു സൂപ്പർ ഫ്ളാഷ് വന്നു:
LOK SABHA TO BE DISSOLVED ELECTION IS AROUND THE CORNER. പിറ്റെ ദിവസം, ഒന്നാം പേജിൽ മനോരമ ആ വാർത്ത ലീഡ് സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. വായിച്ചവരെല്ലാം പരസ്പരം ചോദിച്ചു:
നേരോ? നേരോ?രണ്ടാം നാൾ പ്രഖ്യാപനം വന്നു. 1975-ലെ അടിയന്തിരാവസ്ഥ വാർത്തയായി വരും മുമ്പും ടി.വി.ആർ. സംഗതി മണത്തറിഞ്ഞിരുന്നു....
ബാങ്ക് ദേശവൽക്കരണമായാലും ലോക്സഭ പിരിച്ചുവിടുന്ന കാര്യമായാലും, അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമായാലും, ഒരു പതിവു ശീലം എന്നപോലെ, അർദ്ധരാത്രിക്കാണ് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം വരാറുള്ളത്. ഇതിനെപ്പറ്റി ഒരിക്കൽ ഒരു വാരാന്ത്യ വാർത്താ അവലോകനത്തിൽ, കാവ്യാത്മകമായി ടി.വി.ആർ. എഴുതി:
'ALL CRUCIAL DECISIONS DAWN ON HER ALWAYS AFTER SUNSET....''
അഞ്ച് പതിറ്റാണ്ടത്തെ പത്രപ്രവർത്തനത്തിലൂടെ അദ്ദേഹം വരച്ചിട്ട മാർഗരേഖകൾ അനവധിയാണ്. മാധ്യമവിദ്യാർത്ഥികൾക്ക് ഒരുപാഠപുസ്തകമാണ് ആ ജീവിതം. രണ്ടുപതിറ്റാണ്ടായി സ്വതന്ത്ര പത്രപ്രവർത്തനം തുടർന്നിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാനും മടിച്ചില്ല. കേന്ദ്ര സർക്കാരിനും ബിജെപിക്കും അനുകൂല നിലപാടാണ് ഏറ്റവും ഒടുവിൽ അദ്ദേഹം സ്വീകരിച്ച് പോന്നത്.
കടപ്പാട്:ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ സ്മൃതി വിസ്മൃതി-3
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്