എന്തിനാ ആര്യാ ഈ പെൺകുട്ടികളെ ഇങ്ങനെ വേഷം കെട്ടിച്ച് വിഡ്ഢികളാക്കിയത്; നിങ്ങൾക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് ഒത്തിരി സ്വപ്നം കണ്ട ഈ പെൺകുട്ടികളെ ഇങ്ങനെ ചവിട്ടി താഴ്ത്തണമായിരുന്നോ? ജീവിത പങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്ത പെൺകുട്ടികളെല്ലാം വിഡ്ഢികളായി: ആര്യയുടെ വധുവാകാൻ മണവാട്ടിയുടെ വേഷം കെട്ടി അണിഞ്ഞൊരുങ്ങി വന്ന ആ മൂന്ന് പെൺകുട്ടികളെയും ആര്യ സ്വീകരിച്ചില്ല
ജീവിത പങ്കാളിയെ കണ്ടെത്താൻ ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ തുടക്കം മുതലേ വിവാദത്തിലായിരുന്നു. ഭാവി വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ ആണോ എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആര്യയുടെ മണവാട്ടിയാകുന്നത് സ്വപ്നം കണ്ട് നിരവധി പെൺകുട്ടികൾ എത്തി. ഇവരിൽ നിന്നും തിരഞ്ഞെടുത്ത 16 പേരിൽ നിന്നും മൂന്ന് പെൺകുട്ടികളാണ് ഈ റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ടിലെത്തിയത്.
തങ്ങൾ കൊതിച്ചത് പോലെ ആര്യയ്ക്കൊപ്പം ജീവിക്കാമെന്ന അമിത പ്രതീക്ഷയോട് തന്നെയാണ് ഈ മൂന്ന് പെൺകുട്ടികളും അവസാന റൗണ്ടിൽ എത്തിയത്. എന്നാൽ ഈ മൂന്ന് പെൺകുട്ടികളുടേയും ആഗ്രഹം സാധിച്ചില്ല. ജീവിത സ്വപ്നവുമായി ഫൈനൽ റൗണ്ടിൽ എത്തിയ മൂന്ന് പെൺകുട്ടികളേയും ആര്യ ചതിക്കുക ആയിരുന്നു. ഫൈനൽ റൗണ്ടിൽ ആര്യ എടുത്ത ഏറ്റവും പുതിയ തീരുമാനമാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.
ശ്രീലങ്കൻ സ്വദേശിനിയായ സൂസന്ന, മലയാളികളായ അഗത, സീത ലക്ഷ്മി എന്നിവരാണ് അവസാന ഘട്ടത്തിൽ ആര്യയുടെ വധുവാകാൻ മത്സരിച്ചിരുന്നത്. എന്നാൽ ഗ്രാൻഡ് ഫിനാലെയിൽ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. ഗ്രാൻഡ് ഫിനാലെ കഴിഞ്ഞദിവസമായിരുന്നു നടന്നത്. ആര്യയുടെ സുഹൃത്തുക്കളും മത്സരാർത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഈ മൂന്ന് പേരിൽ ഒരു പെൺകുട്ടിയേയും സ്വീകരിക്കാൻ ആര്യ തയ്യാറായില്ല. ഇതോടെ ആര്യയ്ക്കൊപ്പമുള്ല ജീവിതം സ്വപ്നം കണ്ട് ഫൈനൽ റൗണ്ട് വരെ എത്തിയ പെൺകുട്ടികൾ മൂന്ന് പേരും വിഡ്ഢികളായി.
തങ്ങളുടെ മകളെ ആര്യ താലി ചാർത്തുമെന്ന് പ്രതീക്ഷിച്ചു ഷോ കാണാനെത്തിയ ഇവരുടെ കുടുംബാംഗങ്ങളും സങ്കടത്തിലായി. അമിത പ്രതീക്ഷകളോടെയാണ് ഈ മൂന്ന പേരും ഷോയുടെ അവസാന റൗണ്ട് വരെ എത്തിയത്. എന്നാൽ ആര്യ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് ഇവർ ആരും കരുതിയില്ല. വിദ്യാഭ്യാസവും ജോലിയും ഒക്കെ ഉപേക്ഷിച്ചാണ് ഇവരിൽ പലരും ഈ റിയാലിറ്റി ഷോയിലേക്ക് എത്തിയത്. ഇപ്പോൾ തങ്ങൾ ചതിക്കപ്പെട്ടതിന്റെ വിഷമത്തിലാണ് ഈ പെൺകുട്ടികൾ. ഫൈനലിലെത്തിയ സൂസന്ന ആര്യയുടെ മണവാട്ടിയാകാൻ കൊതിച്ച് ശ്രീലങ്കയിൽ നിന്നുമാണ് എത്തിയത്. എന്തായാലും ആര്യയുടെ ഈ ചതി സ്ത്രീ സമൂഹം വളരെ വികാരപരമായാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോൾ ഒരു തീരുമാനം തനിക്ക് എടുക്കാനാകുന്നില്ലെന്നും ഇപ്പോൾ ഇവരിൽ ഒരാളെ തിരഞ്ഞെടുത്താൽ മറ്റ് രണ്ട് കുടുംബാംഗങ്ങൾക്ക് അത് താങ്ങാനാകില്ലെന്നും ആര്യ പറഞ്ഞു. ഈ മൂന്ന് കുടുംബാഗംങ്ങളും സ്വന്തം മകളുടെ വിവാഹവേദിയുടെ മുന്നിലാണ് വന്നിരിക്കുന്നത്. ഇപ്പോൾ ഈ മൂന്നു പേരിൽ നിന്നും ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേരുടെ സന്തോഷം അതോടെ ഇല്ലാതാകും. അതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല. അവരുടെ കുടുംബം അതെങ്ങനെ എടുക്കുമെന്നും.
എനിക്കിതിൽ ഒരാളെ തിരഞ്ഞെടുക്കാനാകില്ല. കാരണം ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേർ വേദനിക്കും. അതുപോലെ തന്നെ അവരുടെ കുടുംബവും. ഈ മൂന്നു പേരുടെ മാതാപിതാക്കളും തങ്ങളുടെ മക്കൾ വിവാഹിതരാകുന്നത് കാണാനാണ് വന്നിരിക്കുന്നത്. സംഗീത്, മെഹന്ദി അങ്ങനെ വിവാഹ സംബന്ധമായ എല്ലാ ചടങ്ങുകളും നടന്ന ഈ വേദിയിൽ ഞാൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പേരുടെ കുടുംബങ്ങൾ വല്ലാതെ വേദനിക്കും. അതിനാൽ ഒരാളെ തിരഞ്ഞെടുത്ത് മറ്റ് രണ്ടു പേരെയും അവരുടെ കുടുമ്പങ്ങളേയും വേദനിപിപ്പിക്കാൻ എനിക്കാകില്ല.
ഇങ്ങനെയൊരു വേദിയിൽ എനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. പരിപാടിയുടെ തുടക്കത്തിൽ വധുവിനെ തിരഞ്ഞെടുക്കുക വളരെ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ശ്വേത, അപർണതി എന്നിവർ പുറത്തായപ്പോളാണ് വിഷമം പുറത്തറിയുന്നത്. കാരണം അവരുടെ കുടുംബാംഗങ്ങളുടെ സങ്കടവും എനിക്ക് അറിയാമായിരുന്നു. ആര്യ പറഞ്ഞു.
എല്ലാവർക്കും തുല്യമായ സ്ഥാനം കൊടുക്കണം എല്ലാവർക്കും തുല്യമായ ചാൻസ് ഉണ്ട്. അവരെന്നോട് കാണിക്കുന്ന സ്നേഹത്തെ അത് നല്ല രീതിയിൽ തന്നെ ഞാൻ സ്വീകരിക്കണമെന്നും ഞാൻ ഉറപ്പിച്ചിരുന്നു. എനിക്ക് ഇഷ്ടപെടാത്ത വിഷയമാണ് എലിമിനേഷൻ. ഓരോരുത്തരെയും എലിമിനേറ്റ് ചെയ്യുമ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു. അപർണദി, ശ്വേത എന്നിവരെ പുറത്താക്കുമ്പോൾ ഞാൻ നിസ്സഹായനായിരുന്നു. ഞാനെന്തോ തെറ്റ് ചെയ്യുന്ന പോലെ ആയിരുന്നു എനിക്ക് തോന്നിയത്. എന്റെ ജീവിതത്തിൽ ഇന്നേ വരെ എനിക്കൊന്നിനും കുറ്റബോധം തോന്നിയിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് വളരെയധികം കുറ്റബോധം തോന്നിയിരുന്നു.
ഈ പരിപാടിയെല്ലാം വെറും നാടകങ്ങൾ മാത്രമാണെന്നും ആര്യ ആരെയും വിവാഹം കഴിക്കില്ലെന്നും അന്നേ പലരും പ്രവചിച്ചിരുന്നു. ആ പ്രവചനങ്ങൾ എല്ലാം ശരി വയ്ക്കുന്നതായിരുന്നു ഫൈനലിലെ ആര്യയുടെ തീരുമാനം. എന്നാൽ തങ്ങളെ വിഡ്ഢികളാക്കിയതിന് ആര്യക്കെതിരെ രൂക്ഷവിമർശനങ്ങളുമായി വന്നിരിക്കുകയാണ് ആരാധകർ.
- TODAY
- LAST WEEK
- LAST MONTH
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- 'ജനാധിപത്യത്തിൽ കള്ളന്മാർക്കു രക്ഷപ്പെടാൻ പഴുതുണ്ട്; ഈ ജനവിധി ജനങ്ങൾക്കു തന്നെ എതിരായ ജനിവിധി; ആരു ജയിച്ചാലും അവർ ജനത്തിന് എതിരാണ്'; ജനാധിപത്യം കണ്ടുപിടിച്ചവനെ ചവിട്ടിക്കൊന്നിട്ട് സോക്രട്ടീസ് വിഷം കഴിച്ച് മരിച്ചേനെയെന്ന് ശ്രീനിവാസൻ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍