കത്വ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടി കാലാകാലമായി പോരാടുന്നവരായിരുന്നില്ല; മറിച്ച്, ഈ സംഭവത്തിൽ മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിന് വലിയ സാധ്യതയുണ്ടെന്ന് തുടക്കത്തിലേ കണ്ടറിഞ്ഞവരാണ്; തീവ്രവാദികൾക്കും തൊഴിലുറപ്പുള്ള സ്ഥിരം രാഷ്ട്രീയക്കാർക്കും മാത്രമായി നമ്മുടെ പൊതു രംഗം വിട്ടു കൊടുക്കുമ്പോൾ കുരുക്കിലാകുന്നത് കേരളത്തിന്റെ ഭാവിയാണ്: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ദീപക് ശങ്കരനാരായണൻ എന്ന ആളെ എനിക്ക് നേരിട്ടറിയില്ല. എന്റെ ഏതെങ്കിലും പോസ്റ്റ് അദ്ദേഹം ലൈക്കോ ഷെയറോ ചെയ്തതായി ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സാമാന്യ ചിന്താഗതിയുള്ള ആളാണ് ഞാനെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാനും വായിക്കാറില്ല.
പക്ഷെ എന്റെയും അദ്ദേഹത്തിന്റെയും പൊതു സുഹൃത്തുക്കളായ പലരും ദീപക്കിന്റെ എഴുത്തിനെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു കേട്ടിട്ടുണ്ട്. ഞാൻ അറിയാത്തവരും, അറിഞ്ഞിട്ടും ഇഷ്ടപ്പെടാത്തവരുമായി ഫേസ്ബുക്കിൽ മിടുക്കന്മാരും മിടുക്കികളുമായ എഴുത്തുകാർ അനവധിയുണ്ട്. അത് നമ്മുടെ സമൂഹത്തിന് ഏറെ നല്ലതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തിലേക്ക് പരാതി പ്രവഹിച്ചത് കേരളത്തിലെ ഫേസ്ബുക്ക് ചരിത്രത്തിലെ ഒരു കറുത്ത അധ്യായം ആണെന്നതിൽ ഒരു സംശയവുമില്ല. ഫേസ്ബുക്കിൽ എന്താണ് അദ്ദേഹം പറഞ്ഞത്? സത്യത്തിൽ എന്താണ് ഉദ്ദേശിച്ചത്? എന്നൊക്കെയുള്ള കാര്യങ്ങൾ ഈ പോസ്റ്റിന്റെ വിഷയമല്ല.
ഫേസ്ബുക്കിൽ നടക്കുന്ന, നടക്കേണ്ടുന്ന സംവാദങ്ങൾ ആശയങ്ങളുടെ തലം വിട്ട് വിദ്വേഷത്തിന്റെ തലത്തിലേക്ക്, അതിൽ നിന്നും ആൾക്കൂട്ടത്തിന്റെ മനോഭാവത്തിന്റെ അക്രമോത്സുകതയിലേക്ക്, ''അവനെ കൊല്ലെടാ'' എന്ന കൊലവിളിയിലേക്ക് നീങ്ങുന്നതിന്റെ അപകടത്തെക്കുറിച്ചുള്ളതാണ്.
ജമ്മു കാശ്മീരിൽ ഒരു പിഞ്ചുബാലികയെ നരാധമന്മാർ തടവിലിട്ട് മയക്കുമരുന്നുകൾ നൽകി ദിവസങ്ങളോളം ബലാൽസംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തിയ അതിദാരുണമായ, അതിക്രൂരമായ, മനുഷ്യത്വരഹിതമായ ഒരു പ്രവൃത്തിയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളാണ് ഒരാഴ്ചക്കിപ്പുറം ഫേസ്ബുക്കിലെ യുദ്ധവും, തൊഴിലിടത്തിൽ പോയി ജോലി കളയിക്കാനുള്ള ശ്രമവും കഴിഞ്ഞ് തെരുവിൽ അക്രമമായി എത്തിനിൽക്കുന്നത്.
കാശ്മീർ സംഭവത്തിന്റെ പേരിലുള്ള ഫേസ്ബുക്കിലെ ആളിക്കത്തൽ പുറമെ നിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് ചില കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമായിരുന്നു. മാനുഷിക മൂല്യങ്ങൾ മനസ്സിലുള്ള ഒരാൾക്കും ന്യായീകരിക്കാൻ പറ്റുന്ന ഒരു അതിക്രമമല്ല ഇത്. ആ കുഞ്ഞനുഭവിച്ച വേദനയും ദുരന്തവും അത് വായിച്ചറിഞ്ഞ ബഹുഭൂരിപക്ഷം മലയാളികളേയും ജാതി മത രാഷ്ട്രീയ കക്ഷി ഭേദമന്യേ പിടിച്ചുലച്ചിരുന്നു. മിക്കവാറും പേർ സംഭവത്തിൽ പ്രതിഷേധിച്ച് എഴുതുകയും ചെയ്തു.
പക്ഷെ, ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ രൂക്ഷമായി പ്രതികരിച്ചത് കുട്ടികളുടെ അവകാശത്തിന് വേണ്ടിയോ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയോ കാലാകാലമായി പോരാടുന്നവരായിരുന്നില്ല. മറിച്ച്, ഈ സംഭവത്തിൽ മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പിന് വലിയ സാധ്യതയുണ്ടെന്ന് തുടക്കത്തിലേ കണ്ടറിഞ്ഞവരാണ്.
ഇവിടെയാണ് കുഴപ്പത്തിന്റെ ആരംഭം. വിഷയത്തെ രാഷ്ട്രീയമായും മതപരമായും മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ ഉച്ചത്തിലുള്ള ഗോഗ്വാ വിളികൾ ഒരുവശത്ത്, അതിനെ അതേ കാരണം കൊണ്ട് തന്നെ പ്രതിരോധിക്കുന്നവരുടെ ആക്രോശങ്ങൾ മറുവശത്ത്. അപ്പോൾ ഫേസ്ബുക്കിലെ ശരാശരി എഴുത്തുകാർക്ക് സാധാരണഗതിയിലുള്ള ദുഃഖ പ്രകടനങ്ങളും വികാരപ്രകടനങ്ങളും മതിയാകാതെ വന്നു. എത്ര പറഞ്ഞാലും പോരാ എന്ന് വരും, അപ്പോൾ സാധാരണഗതിയിൽ മിതത്വം പാലിക്കുന്നവർ പോലും അതിരു കടക്കും. മുൻകാലങ്ങളിൽ അവരുടെ എഴുത്തിനോട് എതിർപ്പുള്ളവർ അതൊരു അവസരമായിക്കാണും, അവർക്കെതിരെ ആക്രോശവും കമ്പിപ്പാരയുമായി അവർ രംഗത്തിറങ്ങും. പിന്നെ ഒറിജിനൽ വിഷയം അപ്രസക്തമാകും, പണി പാലും വെള്ളത്തിൽ വരും, ചിലപ്പോൾ പോവുകയും ചെയ്യും.
മുൻപൊരിക്കൽ പറഞ്ഞിട്ടുള്ള കാര്യമാണ്. മതപരമോ രാഷ്ട്രീയമോ ആയ പ്രശ്നങ്ങളിൽ തീവ്ര നിലപാടുകൾ എടുക്കുന്നവരുടെ ലക്ഷ്യം മറുപുറത്ത് ഉള്ളവരെ മനസാന്തരപ്പെടുത്തി സ്വന്തം ഭാഗത്ത് എത്തിക്കുക എന്നതല്ല. മറിച്ച്, സ്വന്തം മതത്തിലോ രാഷ്ട്രീയത്തിലോ ഉള്ള, എന്നാൽ തീവ്രവാദികളല്ലാത്തവരെ ''മറുവശത്തെ നോക്കൂ, എത്ര നികൃഷ്ടരാണവർ..! ഇന്നവർ ആ കുഞ്ഞിനോട് ചെയ്തത് നാളെ നിങ്ങളോട് ചെയ്യും. അപ്പോൾ നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ മാത്രമേ ഉണ്ടാകൂ'' എന്ന് കാണിച്ച് ഭയപ്പെടുത്താനാണ്. ഇതിൽ അവർ ഒരു പരിധി വരെ വിജയിക്കുന്നു.
ഇതിന്റെ പ്രതിപ്രവർത്തനം മറുഭാഗത്തും നടക്കുന്നു. 'കണ്ടില്ലേ, ഒരു കുഞ്ഞിന്റെ മരണം മുതലെടുത്ത് അവർ നമ്മുടെ മതത്തെ ആക്രമിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നാളെ നിങ്ങളും കുഴപ്പത്തിലാകും' എന്നവർ പറയും. കുറച്ചു പേർക്കെങ്കിലും അതിൽ ശരിയുണ്ടെന്ന് തോന്നും. ഇങ്ങനെ രണ്ടു പക്ഷത്തുമുള്ള കുറേ മൃദുവാദികൾ തീവ്രപക്ഷത്തേക്ക് ചായുന്നു. കുഞ്ഞിന് എന്ത് പറ്റിയെന്നതോ ഘാതകർക്ക് എന്ത് ശിക്ഷ കിട്ടി എന്നതോ രണ്ടു പക്ഷത്തേയും തീവ്രവാദികൾക്ക് വിഷയമല്ല. നാളെ സ്വന്തം പക്ഷത്തെ ആളുകൾ ഇതുപോലെ ഒരു സംഭവത്തിൽ പെട്ടാൽ അവരെ ന്യായീകരിക്കുന്നതും അതേ ഗോഗ്വാ ക്കാർ ആയിരിക്കും. അറിഞ്ഞോ അറിയാതെയോ ഈ തീവ്രവാദികൾ എല്ലാം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് (ഇവരൊക്കെ ഒറ്റ ടീം ആണ് ദാസാ, നമുക്കാ ബുദ്ധി നേരെത്തെ പോയില്ല എന്നേ ഉള്ളൂ).
ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടെത്തുക എളുപ്പമല്ല. ഏതു വിഷയമാണ് തീവ്രവാദികൾ ആയുധമാക്കുക എന്ന് പറയാൻ പറ്റില്ല. പക്ഷെ സിനിമാക്കഥ മുതൽ ബലാത്സംഗം വരെ ഏതു വിഷയവും മുതലെടുക്കാൻ മത രാഷ്ട്രീയ തീവ്രവാദികൾ എപ്പോഴും നോക്കിയിരിക്കുന്നുണ്ടെന്ന് നമ്മൾ ഓർക്കണം.
അതുകൊണ്ട് കാളയോ പശുവോ പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുത്ത് ഫേസ്ബുക്കിലേക്ക് കയറരുത്. ഏതു വിഷയത്തിലും ആവശ്യത്തിനുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം, വേണ്ടത്ര ചിന്തിച്ച്, അതി വികാരപരമല്ലാതെ വേണം എഴുതാൻ. ഏറെ വൈകാരികമായി എഴുതാൻ തോന്നിയാൽ എഴുതിവെച്ചിട്ട് ഒരു രാത്രി ഉറങ്ങാൻ കിടക്കുക, രാവിലെ ഒന്നുകൂടി വായിച്ച് നോക്കിയിട്ട് പോസ്റ്റ് ചെയ്യുക. ഇപ്പോൾ കേരളത്തിൽ ഫേസ്ബുക്കിൽ എഴുതുന്ന ആരുടേയും എഴുത്തു കൊണ്ടൊന്നും ലോകം മാറുന്നില്ല, അപ്പോൾ പ്രതികരണം പന്ത്രണ്ടു മണിക്കൂർ വൈകിയാലും ഒരു കുഴപ്പവും വരാനില്ല. അതുപോലെതന്നെ നമുക്ക് പരിചയമില്ലാത്ത സംഘങ്ങളിൽ നിന്നും വൻതോതിൽ പിന്തുണ കിട്ടിയാൽ ഉറപ്പിക്കാം അത് നമ്മുടെ എഴുത്തിന്റെ മേന്മകൊണ്ടൊന്നുമല്ല, അവരുടെ ഏതോ സ്വകാര്യ അജണ്ട നടപ്പിലാക്കാൻ നമ്മുടെ എഴുത്ത് തൽക്കാലം അവർക്ക് ഗുണകരമാണ് എന്ന്, അത്രേ ഉള്ളൂ. നാളെ വേറെ ഏതെങ്കിലും വിഷയത്തിൽ നമ്മുടെ എഴുത്ത് അവരുടെ അജണ്ടക്ക് എതിരായി വന്നാൽ നമ്മുടെ പൂർവ്വികസ്മരണയുമായി പൊങ്കാലയ്ക്ക് വരുന്നത് ഇവർ തന്നെ ആയിരിക്കും. 'മക്കളെ കണ്ടും, മാമ്പൂ കണ്ടും, ഫേസ്ബുക്ക് ലൈക്ക് കണ്ടും മദിക്കരുത്' എന്നതാണ് പുതിയ ചൊല്ല്.
ലോകത്ത് എവിടെയും താമസിക്കുന്ന അനവധി മലയാളികൾ കേരളത്തിലെ പൊതുരംഗത്തെ സംഭവങ്ങളെ വിശകലനം ചെയ്ത് അഭിപ്രായം പറയുന്നതിലൂടെ, മൈതാന പ്രസംഗവും അന്തി ചർച്ചകളും മാത്രം കേട്ട് പരിചയമുള്ള മലയാളികളുടെ ചിന്തയുടെ നിലവാരം ഉയർന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇവരിൽ കുറച്ചു പേരെങ്കിലും നാളെ നമ്മുടെ നേതൃത്വരംഗത്ത് എത്തിപ്പറ്റണമെന്ന് ആഗ്രഹഹിക്കുന്ന ആളുമാണ്. ഏതെങ്കിലുമൊക്കെ പ്രശ്നത്തിൽ ഇവരെടുക്കുന്ന ഒരു നിലപാടിന്റെ പേരിൽ, ഉപയോഗിച്ച ഒരു വാചകത്തിന്റെ പേരിൽ അവരുടെ ജോലി കളയാനും പ്രൊഫഷൻ നശിപ്പിക്കാനും ആളുകൾ കച്ചകെട്ടി ഇറങ്ങിയാൽ പ്രായോഗികതയുടെ പേരിൽ പലർക്കും ഈ രംഗത്ത് നിന്നും പിന്നോട്ട് മാറേണ്ടി വരും. അങ്ങനെ വരുമ്പോൾ വിജയിക്കുന്നത് രണ്ടു കൂട്ടരാണ്.
ഓരോ പ്രശ്നവും രാഷ്ട്രീയമായും മതപരമായും ആളിക്കത്തിച്ച് സമൂഹത്തെ വിഭജിക്കാൻ തക്കം നോക്കിയിരിക്കുന്നവർ. അവർക്കെതിരെ ആശയ തെളിമയുള്ള, കണക്കുകളുടെ പിന്തുണയുള്ള വാദങ്ങൾ ഉയർത്തി പുതിയ എഴുത്തുകാർ നടത്തിയിരുന്ന പ്രതിരോധം ഇല്ലാതാകും. കേരളത്തിലെ ചർച്ചയുടെ നിലവാരം വീണ്ടും കൂപ്പുകുത്തും.
പുതിയ തലമുറയിലെ എഴുത്തുകാർ എഴുത്തിന്റെ പേരിൽ തൊഴിൽ പോകുമെന്ന് പേടിച്ചിരിക്കുമ്പോൾ എന്തൊക്കെ പറഞ്ഞാലും സ്വന്തം പ്രൊഫഷന് ഒരു കുഴപ്പവും വരില്ല എന്നുറപ്പുള്ള മൈതാന പ്രസംഗക്കാരായ സ്ഥിരം രാഷ്ട്രീയക്കാർക്ക് സന്തോഷമാകും. നാളെയുടെ നേതൃത്വത്തിന് മറ്റ് അവകാശികൾ ഇനി വരില്ലല്ലോ.
തീവ്രവാദികൾക്കും തൊഴിലുറപ്പുള്ള സ്ഥിരം രാഷ്ട്രീയക്കാർക്കും മാത്രമായി നമ്മുടെ പൊതു രംഗം വിട്ടു കൊടുക്കുമ്പോൾ കുരുക്കിലാകുന്നത് കേരളത്തിന്റെ ഭാവിയാണ്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്