അലീനയുമായുള്ള മിശ്രവിവാഹത്തിന് സമ്മതം മൂളിയത് മകന്റെ നിർബന്ധത്തിന് വഴങ്ങി; നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്ന് ഭീഷണിപ്പെടുത്തിയ അമ്മായി അച്ഛൻ; പരിഹാസത്തിന് ജാതി അധിക്ഷേപവും; സ്വന്തം കുട്ടിയെ കാണാനെത്തിയ കൃഷ്ണകുമാറിനെ കുത്തിക്കൊന്നത് മുൻകൂട്ടി നിശ്ചയിച്ച് തന്നെ; ഗോവിന്ദൻസ് ആശുപത്രിയിലെ കൊലപാതകത്തിൽ നിറയുന്നത് ഉദയകുമാറിന്റെ കൊടുംക്രൂരത
അരുൺ ജയകുമാർ
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയപ്പോൾ ഭാര്യ പിതാവ് കുത്തിക്കൊന്ന കൃഷ്ണകുമാർ നാട്ടുകാർക്ക് തികഞ്ഞ സഹായിയാരുന്ന യുവാവ്. ഏത് പാതിരാത്രിയിലും ആർക്കും എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന കൃഷ്ണകുമാർ മരിച്ചുവെന്ന് ഉൾക്കൊള്ളാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനിയും കഴിയുന്നില്ല. തന്റെ മകനെ കൊല്ലാൻ ഭാര്യ പിതാവ് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചിരുന്നുവെന്നും, നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്നുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ ഭാര്യ പിതാവ് ഭീഷണി പെടുത്തിയിരുന്നതായും കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രമാണ് ഇരുവരും നല്ല രീതിയിൽ ജീവിച്ചതെന്നും പെൺകുട്ടി വീട്ടുകാരുമായി ആവശ്യമില്ലാത്ത കാര്യങ്ങൾ പങ്ക് വെച്ചത് തന്നെയാണ് ഈ മരണത്തിന് കാരണമെന്നാണ് കൃഷ്ണകുമാറിന്റെ ബന്ധുക്കൾ പറയുന്നു. താനും കൃഷ്ണകുമാറിന്റെ അമ്മയും ജാതി മാറിയുള്ള മിശ്രവിവാഹിതരായിരുന്നു. ഇതുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ അധിക്ഷേപിച്ചിരുന്നു. തന്റെ മകൻ അലീനയുമായി നീണ്ട പ്രണയത്തിലായിരുന്നതിന് ശേഷമാണ് വിവാഹം നടത്തിയത് തെറ്റായ വാർത്തയാണെന്നും കൃഷ്ണകുമാറിന്റെ പിതാവ് സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തിന് ശേഷം അവന്റെ അമ്മ ആരോടും മിണ്ടിയിട്ടുപോലുമില്ല. വെള്ളം മാത്രമാണ് കുടിക്കുന്നത്. പൊട്ടികരച്ചിൽ മാത്രമാണ് ഇടയ്ക്ക് ഇടയ്ക്ക്. ആരോടും സംസാരിതക്കാറുപോലുമില്ല
സംഭവത്തെക്കുറിച്ച് കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ പറയുന്നത് ഇങ്ങനെ
കഴിഞ്ഞ വർഷം ജൂലൈ 2ന് ആയിരുന്നു അലീനയുമായിട്ടുള്ള അവന്റെ വിവാഹം. അവന് വിവാഹ പ്രായമായതിന് ശേഷം മൂന്ന് തവണയാണ് പെൺകുട്ടികളെ നോക്കിയത്. അങ്ങനെയാണ് ഈ പെൺകുട്ടിയ കണ്ട് ഇഷ്ടപെട്ട കൃഷ്ണകുമാർ വീട്ടിൽ വന്ന് വിവാഹ കാര്യം പറയുന്നത്. ആദ്യം മുതൽ തന്നെ ഈ വിവാഹം വേണ്ടെന്ന് പറഞ്ഞുവെങ്കിലും മകന്റെ ഇഷ്ട പ്രകാരം നടത്തികൊടുക്കുകയായിരുന്നു. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അവന് സമയത്തിന് ആഹാരം എടുത്തുകൊടുക്കാൻ പോലും പെൺകുട്ടി തയ്യാറായിരുന്നില്ല. അവന്റെ അമ്മ തന്നെയാണ് അതൊക്കെ ചെയ്തിരുന്നത്.
എപ്പോഴും സ്വന്തം വീട്ടിൽ പോണം എന്ന ചിന്ത തന്നെയായിരുന്നു കുട്ടിക്ക്. രണ്ട് ആഴ്ചയോളം അവിടെ നിന്ന ശേഷമൊക്കെയാണ് തിരികെ വരിക. വന്നാൽ തന്നെ വീണ്ടും പോകാണം എന്ന അവസ്ഥയാണ്. പിന്നീട് പെൺകുട്ടി ഗർഭിണിയായി ഏഴാം മാസത്തിൽ കൂട്ടികൊണ്ട് പോകുന്ന ചടങ്ങുകൾ ഉൾപ്പടെ ഇവിടെ ഈ വീട്ടിൽ വെച്ച് തന്നെയാണ് നടന്നത്. പിന്നീട് സ്വന്തം വീട്ടിൽ പോയ ശേഷം പെൺകുട്ടി ഇങ്ങോട്ട് വിളിക്കുന്നത് പോലുമില്ലായിരുന്നു. പിന്നെ കൃഷ്ണകുമാറിനെ വിളിക്കുന്നത് ഇടയ്ക്ക് സ്കാൻ ചെയ്യാൻ പോകാൻ വേണ്ടിയായിരുന്നു. മകൻ കാറിൽ തന്നെയാണ് കൊണ്ട പോയതും. സ്കാൻ ചെയ്യാൻ കൊണ്ട് പോയ ശേഷം മ്യൂസിയത്ത് പോയിട്ടാണ് ഇരുവരും മടങ്ങിയത്.
ഹോസ്പിറ്റലിൽ പല തവണ പെൺകുട്ടിയെ അവളുടെ അച്ഛൻ കൊണ്ട് പോയത് ഇരുചക്ര വാഹനത്തിലായിരുന്നു. കഴിഞ്ഞയാഴ്ച പെൺകുട്ടിയെ കൃഷ്ണകുമാർ തന്നെ നേരിട്ട് ആശുപത്രിയിലെത്തിച്ച് നല്ല മുറിയും എടുത്തുകൊടുക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം കുട്ടിയുടെ അച്ഛൻ ഉദയകുമാർ കാര്യം അറിഞ്ഞയുടനെ ഒരു ചെറിയ മുറി മതി എന്നും ഇത്രയും സൗകര്യം ആവശ്യമില്ലെന്നും പറഞ്ഞ് മുറി ഒഴിവാക്കിയ ശേഷം ഫോണിൽ കൃഷ്ണകുമാറിനെ വിളിച്ച് പിന്നെയും തെറി വിളിക്കുകയും ചെയ്തു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് പതിവായിരുന്നു. വീട്ടിൽ വന്ന് ഉൾപ്പടെ തെറി വിളിക്കുന്നതും പതിവായിരുന്നു. മക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളുമെന്ന് ഉദയകുമാറിനോട് പറഞ്ഞിരുന്നുവെങ്കിലും പിന്നെയും മകനെ തെറി വിളിക്കുന്നതും അമ്മയ്ക്ക് വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇത് വേണ്ട എന്ന് ആദ്യമേ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ നമുക്ക് മനുഷ്യരെ മനസ്സ് ചൂഴ്ന്ന് നോക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. പെൺകുട്ടിയോടും പല തവണ സംസാരിച്ചെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. സ്വന്തം മോളെ പോലെ മാത്രമാണ് കണ്ടതെന്നും പല തവണ പറഞ്ഞിരുന്നു പക്ഷേ അതൊന്നും പെൺകുട്ടി ചെവികൊണ്ടില്ല.
ഓണ ദിവസം പോലും 11 മണിക്കാണ് എണീറ്റത്. അയൽവാസി കോവിലിലെ പ്രസാദവുമായി മരുമകളെ കാണാൻ വന്നപ്പോൾ അവൻ വിളിച്ചാണ് ഉണർത്തിയത്. ഇതൊക്കെ അപ്പോൾ തന്നെ വീട്ടിൽ വിളിച്ച് പറയുമായിരുന്നു. പിന്നെ പെൺകുട്ടിയെ കൃഷ്ണകുമാറിന്റെ അമ്മ ബുദ്ധിമുട്ടിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും സുധാകരൻ മറുനാടൻ മലയളിയോട് പറഞ്ഞു. സ്ഥിരമായി കൃഷ്ണകുമാറിന്റെ അമ്മയുമായി പെൺകുട്ടിവഴക്ക് കൂടിയെന്നാണ് മറ്റൊരു വാദം. കൃഷ്ണകുമാർ അമ്മ പറയുന്നത് മാത്രമെ കേൾക്കുന്നുള്ളുവെന്ന് പറഞ്ഞും പെൺകുട്ടിയുടെ അച്ഛൻ പ്രശ്നമുണ്ടാക്കിയിരുന്നു. പ്രസവത്തിനായി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു.
പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ ഭാര്യയെ നേരിൽ കാണാൻ കൃഷ്ണകുമാർ ഇടയ്ക്ക് കല്ലിയൂരുള്ള വീട്ടിൽ പോകുന്നത് പതിവായിരുന്നു. ഇവിടെ എത്തുമ്പോഴെല്ലാം ഉദയകുമാർ വീട്ടിലുണ്ടെങ്കിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും പതിവായിരുന്നു. പിന്നീട് കൃഷ്ണകുമാറിനെ ഭാര്യയെ കാണാൻ വീട്ടിൽ എത്തുന്നതിൽ നിന്നും ഉയദയകുമാർ വിലക്കുകയും ചെയ്തു. ഇതേ ചൊല്ലിയും വഴക്ക് പതിവായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അലീന പ്രസവിച്ചെങ്കിലും വിവരം ഭർത്താവായ കൃഷ്ണകുമാറിനെ അറിയിച്ചില്ല.
തന്റെ ഭാര്യ പ്രസവിച്ചിട്ട് മൂന്ന് ദിവസമായി എന്ന് ചില ബന്ധുക്കൾ പറഞ്ഞാണ് കൃഷ്ണകുമാർ അറിയുന്നത്. ചില സുഹൃത്തുക്കളേയും കൂട്ടി അപ്പോൾ തന്നെ കൃഷ്ണകുമാർ ആശുപത്രിയിൽ എത്തുകയും ചെയ്തു. അവിടത്തെ കാന്റീനിൽ വച്ച് ഭാര്യാപിതാവ് ഉദയകുമാറിനെ കണ്ടു. ഭാര്യയെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാർ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് ഉദയകുമാർ മരുമകനെ കുത്തിവീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച വഴയില സ്വദേശി അഖിലിനു പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൃഷ്ണകുമാറിനെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തിയ ഉടനെ തന്നെ ഉദയകുമാർ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒരു സുഹൃത്തിന്റെ കൈയിൽ നിന്നും കുറച്ച് പണം കടം വാങ്ങിയ ശേഷം ഒരു കാറിൽ അയാൾ സ്ഥലം വിട്ടു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Stories you may Like
- ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാർ
- കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; എം വി ഗോവിന്ദൻ
- കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
- ബ്രിട്ടനിലെ കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളി പെൺകുട്ടിക്ക് തകർപ്പൻ ജയം
- വയനാട്ടിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്കൂളിനെതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്