വൻ തോതിൽ മണ്ണ് നീക്കിയത് അശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ; ഭൂമിക്ക് ഉറപ്പ് നഷ്ടമാകും വിധം അടിത്തറ തോണ്ടിയത് പില്ലറുകളുടെ ശക്തിക്ഷയത്തിന് കാരണമായി; കെട്ടിടം ചരിയാൻ തുടങ്ങിയത് വൈകുന്നേരം; യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് താങ്ങി നിർത്താനുള്ള ശ്രമവും വിജയിച്ചില്ല; രക്ഷയില്ലെന്ന് മനസ്സിലായതോടെ തൊഴിലാളികളും എഞ്ജിനീയർമാരും തടിതപ്പി; കലൂരിൽ തകർന്ന് വീണത് പോത്തീസിന്റെ കെട്ടിടം; വസ്ത്ര വ്യാപാരിയുടെ നിയമലംഘനത്തെ സാധൂകരിക്കാനും നീക്കം; മെട്രോയുടെ നഷ്ടം ആരു നികത്തും?
ആർ പീയൂഷ്
കൊച്ചി: പോത്തീസിന്റെ കലൂരിലുള്ള നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണത് നിർമ്മാണത്തിലെ അപാകത മൂലം. അശാസ്ത്രീയ നിർമ്മാണമാണ് ദുരന്തമുണ്ടാക്കിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. അതേ സമയം കെട്ടിടയുടമകൾ പറയുന്നത് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി മണ്ണ് ഒലിച്ചു പോടതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നാണ്. ഇത് രക്ഷപ്പെടാനുള്ള തന്ത്രമെന്നാണ് വിലയിരുത്തൽ. ഇതിനെ പിന്തുണയ്ക്കാൻ ചില ഉദ്യോഗസ്ഥരും താൽപ്പര്യം കാട്ടുന്നുണ്ട്. പോത്തീസിനെതിരെ അശാസ്ത്രീയ നിർമ്മാണത്തിന് നടപടി ഉണ്ടാകാതിരിക്കാനാണ് ഇതെന്നാണ് സൂചന.
ഒരു സുരക്ഷാ മാനദണ്ഡവുമില്ലെതെയാണ് കെട്ടിട നിർമ്മാണം നടന്നത്. നേരത്തെ സൂചന കിട്ടിയതു കൊണ്ട് മാത്രമാണ് തൊഴിലാളികൾക്ക് രക്ഷപ്പെടാനായത്. അല്ലെങ്കിൽ നിരവധി പേരുടെ ജീവനെടുക്കുന്ന അപകടമായി കൊച്ചിയിലെ ദുരന്തം മാറിയേനേ. കൊച്ചി മെട്രോ അടക്കമുള്ളവയുടെ പ്രവർത്തനം തന്നെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് അപകടം മാറിയത്. ഇത് മൂലം മെട്രോയ്ക്ക് വൻ നഷ്ടവും ഉണ്ടാകും. ഇത് പോത്തീസിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമാണ്. വാഹന ഗതാഗതത്തേയും അപകടം താറുമാറാക്കി.
കെട്ടിടം തകർന്ന വിവരം അറിയുന്നത് രാത്രിയിൽ ഒൻപതരയോടെയായിരുന്നു. എന്നാൽ വൈകുന്നേരം അഞ്ച് മണിക്ക് തന്നെ കെട്ടിടം ചരിയുന്ന വിവരം തൊഴിലാളികളും എഞ്ചിനീയർമാരും അറിഞ്ഞിരുന്നു. ഉടൻ തന്നെ മറ്റു പ്രവർത്തികൾ നിർത്തിവച്ച് യന്ത്ര സാമഗ്രികൾ ഉപയോഗിച്ച് ചരിഞ്ഞു തുടങ്ങിയ ഭാഗം താങ്ങി നിർത്താൻ ശ്രമിച്ചു. മണിക്കൂറുകൾ നീണ്ട പ്രവർത്തി ഫലം കാണായതായതോടെ ഇനി രക്ഷയില്ലെന്ന് മനസ്സിലായി ഇതോടെ മുഴുവൻ തൊഴിലാളികളും സ്ഥലത്ത് നിന്നും മാറി. നിമിഷങ്ങൾക്കകം തകർന്ന് വീഴുകയായിരുന്നു. അതീവ രഹസ്യമായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടന്നത്.
പ്രമുഖ വസ്ത്ര വ്യാപാര വ്യവസായികളായ പോത്തീസിന്റെ പുതിയ ഷോറൂമിനായുള്ള ബഹുനിലകെട്ടിടമായിരുന്നു കലൂർ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാർക്കിനോട് ചേർന്ന് നിർമ്മിച്ചു കൊണ്ടിരുന്നത്. പാർക്കിങ്ങിനായി താഴേക്ക് മൂന്ന് നിലകളായിരുന്നു നിർമ്മിക്കുന്നത്. ഇതിനായി വൻ തോതിൽ മണ്ണ് നീക്കിയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയത്. പില്ലറുകൾ താഴ്ത്തുകയും മണ്ണ് നീക്കുകയും ചെയ്തതോടു കൂടിയാണ് ഭൂമിക്ക് ഉറപ്പ് നഷ്ട്ടപ്പെട്ടത്. ഇതിനെതുടർന്ന് പില്ലറുകൾ താഴേക്ക് ഊർന്ന് പോകുകയും സംരക്ഷണ ഭിത്തി മറിയുകയുമായിരുന്നു.
ബാനർജി റോഡിന്റെ ഒരു വശം പൂർണ്ണമായും ഇടിഞ്ഞു താണു. ഇത് വഴി പോയിരുന്ന അണ്ടർ ഗ്രൗണ്ട് വൈദ്യുതി ലൈന്നും വാട്ടർ അഥോറിറ്റിയുടെ പൈപ്പിനും കേടുപാടുകൾ സംഭവിച്ചു. രാത്രിയിൽ ഏറെ പണിപെട്ട് റോഡിന്റെ വശത്തെ ഇടിഞ്ഞുപോയ സ്ഥലത്ത് അമ്പതോളം ലോഡ് മണ്ണിട്ട് നികത്തിയാണ് മണ്ണിടിച്ചിൽ നിർത്താനായത്. പൈലിങ്ങിന്റെ അപാകതമൂലമാണ് അപകടം സംഭവിച്ചതെന്ന് സ്ട്രക്ച്ചറൽ വിഭാഗം പറയുന്നുണ്ട്. അത് പരിഹരിച്ചതിന് ശേഷം മാത്രമേ റോഡ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയൂ എന്നും അവർപറയുന്നു.
വളരെ പതുക്കെയാണ് തകർന്ന് വീണത് എന്നതിനാലാണ് അപകടങ്ങൾ സംഭവിക്കാതിരുന്നത്. അതിനാൽ തൊഴിലാളികൾക്ക് രക്ഷപെടാനുള്ള സമയം കിട്ടി. അല്ലായിരുന്നെങ്കിൽ അൻപതോളം തൊഴിലാളികൾക്കും എഞ്ചിനീയർമാർക്കും ജീവഹാനിയോ ഗുരുതര പരിക്കുകളോ സംഭവിക്കുമായിരുന്നു. സംഭവത്തിന് ശേഷം കലൂരിനും ലിസി ഹോസ്പിറ്റലിനുമിടയിലുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇന്ന് കളക്ടർ മുഹമ്മദ് വൈ സഫീറുള്ള വിവിധ ഡിപ്പാർട്ട്മെന്റുകലുമായുള്ള യോഗം വിളിച്ചിട്ടുണ്ട്. നിർത്തി വച്ച കൊച്ചി മെട്രോ സർവ്വീസ് ഉച്ചയോടെ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മെട്രോയുടെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിട്ടില്ല എന്ന് വിദഗ്ദ്ധ പരിശോദനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് 12 മണിയോടെ മെട്രോ ഇത് വഴി ട്രയൽ റൺ നടത്തും. കോർപ്പറേഷൻ നൽകിയ അനുമതികൾ പ്രകാരമാണോ നിർമ്മാണം നടത്തിയത് എന്ന് അന്വേഷിച്ചതിന് ശേഷം അനധികൃതമാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മേയർ സൗമിനി ജെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ മണ്ണിടിച്ചിൽ ഇനിയും തുടരാൻ സാഹചര്യമുള്ളതിനാൽ വാഹന ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും അവർ അറിയിച്ചു.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- പോത്തീസിന്റെ അമരക്കാരൻ സടയാണ്ടി മൂപ്പനാർ ഇനി ഓർമ്മ
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍