വെള്ളാരങ്കല്ലുകൾകൊണ്ട് മൂടിയ കൊച്ചു ഖബറിടം; അവിടെ അവൾ ഉറക്കമാണ്; കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച അമ്മയെ ആശ്വസിപ്പിക്കാൻ വല്ലാതെ പാടുപെട്ടു; കത്വ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഇ.ടി.മുഹമ്മദ് ബഷീറിന്റെ അനുഭവക്കുറിപ്പ്
മറുനാടൻ മലയാളി ഡസ്ക്
രാത്രി രാജധാനിയിൽ ജമ്മുവിലെത്തി നേരെ സർക്കീട്ട് ഹൗസിലേക്കാണ് പോയത്. റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾവഴി നേരത്തേ ജമ്മുവിൽ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് കഠ്വയിലെ കുടുംബത്തെ കാണാനുള്ള യാത്ര നിശ്ചയിച്ചത്. സുരക്ഷപ്രശ്നങ്ങളുള്ളതിനാൽ എംപിയെന്ന നിലയിൽ ജമ്മു-കശ്മീർ ആഭ്യന്തര വകുപ്പിനെ നേരത്തേ വിവരമറിയിച്ചിരുന്നു. സുരക്ഷപ്രശ്നം ചൂണ്ടിക്കാട്ടി ഞങ്ങൾ നേരത്തേ ഏർപ്പാട് ചെയ്ത വാഹനം ഒഴിവാക്കാൻ ആവശ്യപ്പെട്ട ജമ്മു-കശ്മീർ പൊലീസ് യാത്രക്കായി അവർ നൽകുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചാൽ മതിയെന്ന് നിഷ്കർഷിച്ചു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന മുൻകരുതലിൽ അവരുടെ നിർദ്ദേശം സ്വീകരിക്കേണ്ടിവന്നു.
കൂട്ടമാനഭംഗവും കൊലയും വലിയ ചർച്ചയായതോടെ കത്വയിലെ കശ്മീരി പണ്ഡിറ്റുകളുടെ ഭീഷണി ഭയന്ന് ആ ഗ്രാമം വിട്ട രക്ഷിതാക്കൾക്ക് അഭയം കൊടുത്ത ഒരാളുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തിന്റെയടുത്തേക്കാണ് പോയത്. ബകർവാൽ സമുദായത്തിലെ ഒരു കുടുംബം പോലും മാനഭംഗം നടന്ന കത്വയിലില്ല. അവരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെൺകുട്ടിയുടെ രക്ഷിതാക്കൾ ഒരിടത്തല്ലെന്നും വളർത്തു പിതാവിനെ ആദ്യം കണ്ട് അദ്ദേഹത്തെയും കൂട്ടി മാതാവിന്റെ അടുത്തേക്ക് പോകാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടറും തങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും നന്നായി വശമുള്ള ആളായിരുന്നു അദ്ദേഹം. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് 100-110 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവിടെയെത്തുേമ്പാഴേക്കും മലമുകളിൽനിന്ന് അവരെയിറക്കിക്കൊണ്ടുവന്നിരുന്നു. മൂന്നു മണിക്കൂറോളം കുടുംബത്തോടൊത്ത് ഞങ്ങളവിടെ െചലവിട്ടു. പിതാവും മാതാവും മറ്റു ചില ബന്ധുക്കളുമുണ്ടായിരുന്നു.തന്റെ ഭർത്താവിന്റെ പെങ്ങളുടെ മകളാെണന്നും ആ പോറ്റമ്മ പറഞ്ഞു. വായിൽ പല്ലു മുളക്കുന്നതിനുമുമ്പ് പെറ്റമ്മയുടെ പക്കൽനിന്ന് കൊണ്ടുവന്ന ശേഷം അവൾ ഞങ്ങളുടെ മകളായി ഇവിടെ തന്നെയായിരുന്നു. സ്വന്തം മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു ഇത്.
രാവിലെ വീട്ടിൽനിന്നിറങ്ങിയതായിരുന്നു അവൾ. 11 മണിക്ക് തിരിച്ച് വീട്ടിൽ വന്ന് മാതാവിനോട് സംസാരിച്ച് വീണ്ടും തിരിച്ചുപോയതാണെന്ന് പറഞ്ഞ് അന്നുണ്ടായതെല്ലാം മാതാവ് വിശദീകരിച്ചു. അധികമൊന്നും പുറത്തുള്ളവരോട് ഇടപഴകുന്ന പ്രകൃതമല്ല അവളുടേത്. മൃഗങ്ങേളാട് അളവറ്റ സ്നേഹമായിരുന്നു. പ്രത്യേകിച്ചും കുതിരകേളാട്. കുതിരയെ വാത്സല്യപൂർവം തലോടി കൊഞ്ചിക്കുഴഞ്ഞു നടക്കും. സ്കൂൾ പഠനത്തിനൊന്നും അയച്ചിട്ടില്ല. പരിചയമുള്ളവർ വിളിച്ചാൽപോലും അവരുടെ കൂടെ പോകുന്ന പ്രകൃതവും അവൾക്കില്ല. ഉച്ചക്ക് മുമ്പായി വീട്ടിൽനിന്നിറങ്ങിയ അവൾ പിന്നീട് തിരിച്ചുവന്നില്ലെന്നു പറഞ്ഞ് ആ മാതാവ് കരയാൻ തുടങ്ങി. ക്രൂര കൃത്യം ചെയ്തവർ അറിയുന്ന ആളുകളാണെന്നതാണ് കുടുംബത്തെ ഏറെ ഞെട്ടിച്ചത്. തങ്ങൾക്ക് പരിചയമുള്ള പ്രതികളുടെ പേരുകളും ആ മാതാവ് പറഞ്ഞു. ഈ കുറ്റകൃത്യത്തിന്റെ ഒരു സൂചനപോലുമവർക്ക് ലഭിച്ചിട്ടില്ല. വളരെ സൗഹൃദത്തിൽ കഴിയുന്ന ആ ഗ്രാമവാസികളിൽനിന്ന് മോശമായ ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റവുമുണ്ടായിട്ടില്ല. നഷ്ടപ്പെട്ട ഈ മകൾക്ക് പകരം വെക്കാൻ ഇനിയീ കുടുംബത്തിന് ഒന്നുമില്ല. മുന്നോട്ടുള്ള വഴിയെന്തെന്ന് അവർക്കറിയില്ല. കഠ്വയിൽ പണം കൊടുത്ത് വാങ്ങിയ ഭൂമിതന്നെ ഇവർക്കുണ്ടായിരുന്നു. അതിൽ ചെറിയൊരു കുടിലുമുണ്ടായിരുന്നു. എന്നാൽ, വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗക്കാർക്ക് ലഭിക്കേണ്ട ഭൂമിയുടെ രേഖ പണ്ഡിറ്റ് വിഭാഗക്കാരനായ സർപഞ്ച് നൽകിയിട്ടില്ല. ഒരു പാട് ശ്രമങ്ങൾ നടത്തിയെങ്കിലും അതിനെല്ലാം സർപഞ്ച് ഉടക്കുവെച്ചു. കാലികളെ മെയ്ക്കലല്ലാതെ കാര്യമായ വരുമാനമാർഗമൊന്നുമില്ല.
പെൺകുട്ടിയെ മറവ് ചെയ്തിടത്തേക്ക് പോകാൻ നടത്തിയ ശ്രമം വിഫലമായി. നടന്നുപോകാമെന്ന് കരുതിയെങ്കിലും ഞങ്ങളെത്തിപ്പെട്ട സ്ഥലത്തുനിന്ന് ചെങ്കുത്തായ മലമ്പാത താണ്ടി അവിടേക്ക് എത്താൻ കഴിയില്ലെന്ന് മാതാപിതാക്കൾതന്നെ തടഞ്ഞു. വെള്ളാരങ്കല്ലുകളുള്ള മലമ്പാത രണ്ട് കിലോമീറ്ററോളം താണ്ടണമെങ്കിൽ കുതിരപ്പുറത്ത് കയറി സാഹസം കാണിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് അവർ തടഞ്ഞത്. കിട്ടിയ മൃതദേഹം കഠ്വയിൽ ഖബറടക്കാൻപോലും സമ്മതിക്കാതിരുന്നതുകൊണ്ടാണ് കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ആളും മനുഷ്യനുമെത്തിപ്പെടാൻ പ്രയാസമുള്ളിടത്തുകൊണ്ടുവന്ന് ഖബറടക്കിയതെന്ന് അവർ പറഞ്ഞു. ഖബറിടം കാണാൻ കഴിയാത്തതിലുള്ള വിഷമമറിഞ്ഞ് ഖബറിന്റെ േഫാേട്ടാ എടുത്തത് അവർ കാണിച്ചു തന്നു. വെള്ളാരങ്കല്ലുകൾകൊണ്ട് മൂടിയ കൊച്ചു ഖബറിടം.
കരഞ്ഞുകൊണ്ടുതന്നെ സംസാരമവസാനിപ്പിച്ച മാതാവിനെ സാമ്പത്തികവും നിയമപരവുമായ തങ്ങളാലാവുന്ന എല്ലാ സഹായങ്ങളും നൽകാമെന്നും എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞ് സമാശ്വസിപ്പിച്ചപ്പോൾ ഐന്റ മകളെ കൊന്നവരെ തൂക്കിക്കൊല്ലണം എന്നായിരുന്നു വിതുമ്പിക്കൊണ്ടുള്ള അവരുടെ മറുപടി.
കഠ്വയിൽനിന്ന് ബകർവാൽ കുടുംബങ്ങളെ പുറത്താക്കുകയെന്ന അജണ്ട നടപ്പാക്കുന്നതിൽ പണ്ഡിറ്റുകൾ വിജയിച്ചുവെന്ന് വേണം പറയാൻ. അതുകൊണ്ടായിരുന്നല്ലോ പട്ടയം നൽകുന്നതിനെ സർപഞ്ച് എതിർത്തത്. ഇപ്പോഴും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ഇപ്പോഴും ബകർവാലുകൾക്കെതിരെ പണ്ഡിറ്റ് വിഭാഗക്കാരുടെ ഗുണ്ടായിസം നടക്കുന്നതിനാൽ ആ ഗ്രാമത്തിലേക്കും സ്വന്തം വീട്ടിലേക്കും ഇനി അവർക്ക് മടങ്ങിപ്പോകാൻ കഴിയില്ല. അതിനു മാത്രം വർഗീയ ധ്രുവീകരണം പ്രദേശത്തുണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം പോലും അവിടെ പണ്ഡിറ്റുകൾ തെരുവിലിറങ്ങിയിരിക്കുകയാണ്.
സംഘർഷത്തിന്റെ അന്തരീക്ഷം നിലനിർത്തുകയാണ് ഇവരുടെ ഉദ്ദേശ്യം. അതിനാൽ ബകർവാൽ സമുദായത്തിന്റെ ഭൂമിയുടെ പട്ടയമടക്കമുള്ള നിലനിൽപുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണപരമായി പരിഹരിക്കുന്നത് സംബന്ധിച്ച ആലോചനകളും നടക്കേണ്ടതുണ്ട്.
അതിനായി ജമ്മു-കശ്മീർ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ചകൾ നടത്തണമെന്നാണ് കരുതുന്നത്. നിയമനടപടികളുമായി ബന്ധപ്പെട്ട് ഈ കേസിൽ സുപ്രീംകോടതിയിൽ ഹാജരായ ഇന്ദിരാ ജയ്സിങ്ങിനെ ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെയും ജമ്മുവിലെ ഈ കേസിലെ അഭിഭാഷക അഡ്വ. ദീപിക സിങ് രജാവത്തിനെയും കാണുന്നുണ്ട്. ഗുലാം നബി ആസാദുമായും ബന്ധപ്പെട്ടിരുന്നു.
അവിടുത്തെ അന്തരീക്ഷം എത്രത്തോളം വഷളായിട്ടുണ്ട് എന്നതിന്റെ ഉദാഹരണങ്ങളാണ് അഭിഭാഷകരുടെയും ഭരണഘടനപദവി വഹിക്കുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങൾ. രണ്ട് മന്ത്രിമാർ രാജിവെച്ചുവെന്നത് ശരിതന്നെ. എന്നാൽ, ആ രണ്ട് ബിജെപി മന്ത്രിമാരുണ്ടാക്കിയ പ്രശ്നം ചെറുതല്ല. ഈ തരത്തിൽ സത്യപ്രതിജ്ഞലംഘനം നടത്തിയത് പാർട്ടി പറഞ്ഞിട്ടാണെന്ന് ആ രണ്ട് ബിജെപി മന്ത്രിമാരും പറഞ്ഞിട്ടുണ്ട്. അഭിഭാഷകർ കേസിൽ പക്ഷംചേരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അഭിഭാഷകരിറങ്ങി പൊലീസിനെയും കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നത് ഇതാദ്യമാണ്.
ആവശ്യമില്ലാത്ത അറസ്റ്റുകൾ സമ്മതിക്കില്ലെന്ന് ജമ്മു-കശ്മീർ ഉപമുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്.
ബിജെപിയുടെ അജണ്ടയുടെ ഭാഗമായുള്ള കൃത്യമായ ഇടപെടലുകളാണ് കഠ്വയിലെ എട്ടു വയസ്സുകാരിയുടെ കൂട്ടമാനഭംഗത്തിലും കൊലയിലുമുണ്ടായിരിക്കുന്നത് എന്നതിന്റെ തെളിവുകളാണിത്. ആരുമിത് നിഷേധിച്ചിട്ടില്ല. ആ പെൺകുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം തന്നെ ഇത്രയും അപകടകരമായ തലത്തിലേക്ക് രാജ്യം പോകുന്നത് ഏത് തരത്തിൽ തടയാനാകുമെന്ന് സമാനചിന്താഗതിക്കാരായവർ േചർന്നിരുന്ന് ഗൗരവപൂർവം ആലോചിക്കേണ്ടതാണ്.
ഉന്നാവ് കൂടി നാം ചേർത്തുവായിച്ചുനോക്കുക. പീഡനത്തിനിരയായ ഒരു പെൺകുട്ടിക്ക് ഒരു ഹരജി കൊടുക്കാൻപോലും കഴിയാതിരിക്കുക. തുടർന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ ആവലാതി ബോധിപ്പിച്ചതിന് പിതാവ് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുക. നമ്മെ പേടിപ്പെടുത്തേണ്ട അപകടകരമായ പ്രവണതകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യം ചർച്ചേെചയ്യണ്ട അതിഗുരുതരമായ വിഷയമാണിത്. രാജ്യം ഈ വിഷയത്തെ അഭിമുഖീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ നമ്മുടെ കൈകളിൽനിന്ന് കൈവിട്ടുപോകുമെന്നുറപ്പാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്