പിണറായി വിജയനും തോമസ് ഐസക്കും പിഎം മനോജും ചെയ്താൽ അഭിപ്രായ സ്വാതന്ത്ര്യം; ഒന്നുമറിയാത്ത വാട്സ്ആപ് അഡ്മിന്മാർ രാജ്യദ്രോഹികളും; മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും ആവേശത്തോടെ ഷെയർചെയ്ത കാശ്മീരി പെൺകുട്ടിയുടെ പേരുപറഞ്ഞ പാവങ്ങൾക്ക് എതിരെ പോക്സോ കേസെടുത്ത് പിണറായി പൊലീസ്; നടപടി ശക്തമാക്കിയപ്പോൾ കേസുവരുന്നത് ആയിരങ്ങൾക്കെതിരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാശ്മീരിലെ കത്വയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് വ്യാപകമായി കേസെടുക്കൽ തുടരുന്നതിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നൽകിയതും ചർച്ചയാകുന്നു. ഭരണത്തിൽ ഇരിക്കുന്ന ഉന്നത നേതാക്കൾ തന്നെ ചിത്രം പ്രചരിപ്പിച്ചതോടെ വ്യാപമായി സൈബർ സഖാക്കളും കത്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന് പ്രഖ്യാപിച്ച് ചിത്രങ്ങൾ പെൺകുട്ടിയുടെ പേരുസഹിതം പ്രചരിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായിയും സിപിഎം ബുദ്ധിജീവി കൂടിയായ ധനമന്ത്രി തോമസ് ഐസക്കും വരെ പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം സർക്കാരിനൊപ്പം ഉറച്ച പിന്തുണയുമായി നിൽക്കുന്ന സൈബർ സഖാക്കളും സമാന രീതിയിൽ ചിത്രവും പേരും പ്രചരിപ്പിച്ച് ഇരയ്ക്കൊപ്പമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.
ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ പിഎം മനോജ് ഉൾപ്പെടെയുള്ളവരാണ് ചിത്രംവച്ച് പോസ്റ്റുകൾ നൽകിയത്. മന്ത്രിമാരും സിപിഎം നേതാക്കളും കത്വ പെൺകുട്ടിയുടെ ചിത്രംവച്ച് സംഭവത്തിൽ പ്രതിഷേധിച്ച് പോസ്റ്റുകൾ നൽകുകയും മറ്റുള്ളവരുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയുമാണ് ചെയ്തത്. അതേസമയം, പിഎം മനോജിന്റെ ഫേസ്ബുക്ക് കവർ ഇമേജ് തന്നെ കത്വ പെൺകുട്ടിയുടെ ചിത്രമാണ്. മാത്രമല്ല, സ്വന്തം പടത്തിനൊപ്പം പെൺകുട്ടിയുടെ ചിത്രംകൂടി ഉൾപ്പെടുത്തിയാണ് മനോജിന്റെ പ്രൊഫൈൽ ചിത്രവും.
കത്വ സംഭവത്തൽ സംഘപരിവാറുകാരാണ് പ്രതിസ്ഥാനത്ത് എന്ന് വന്നതോടെ ബിജെപിക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ കിട്ടിയ അവസരമെന്ന നിലയിലാണ് സൈബർ സഖാക്കളും മന്ത്രിമാരും ഇടതു നേതാക്കളുമെല്ലാം വിഷയത്തിൽ ഇരയുടെ ചിത്രം സഹിതം നൽകി പ്രതികരിച്ചിട്ടുള്ളത്. വിഷയം സംഘപരിവാറിനും ബിജെപിക്കുമെതിരെ കത്തിപ്പടരുന്നതാണെന്ന് കണ്ട് വ്യാപകമായി ഷെയർചെയ്തവരും ചിത്രവും പേരും പ്രചരിപ്പിച്ചവരുമാണ് ഇപ്പോൾ കുടുങ്ങുന്നത്.
പീഡനക്കേസുകളിൽ ഇരയുടെ പേരോ തിരിച്ചറിയാവുന്ന മറ്റു വിവരങ്ങളോ ചിത്രമോ പ്രചരിപ്പിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും നേരത്തേ തന്നെ തടഞ്ഞിട്ടുള്ളതാണ്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളാണ് പീഡിപ്പിക്കപ്പെടുന്നതെങ്കിൽ ഇത്തരത്തിൽ പ്രചരണം നടത്തുന്നവർക്ക് എതിരെ പോക്സോ കുറ്റം ചുമത്തിത്തന്നെ കേസെടുക്കാൻ വ്യവസ്ഥയുണ്ട്. ജാമ്യംപോലും ലഭിക്കാത്ത കുറ്റമെന്ന നിലയിൽ പരിഗണിക്കപ്പെടുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കത്വ സംഭവത്തിന്റെ പേരിൽ ഹർത്താൽ ആഹ്വാനം പ്രചരിപ്പിച്ചവർക്ക് എതിരെയും കേസുകൾ വന്നിട്ടുള്ളത്.
സോഷ്യൽ മീഡിയ ഹർത്താൽ ആഹ്വാനത്തിന്റെ പേരിൽ നടക്കുന്ന അറസ്റ്റുകളിൽ മിക്കവയിലും പെൺകുട്ടിയുടെ ചിത്രവും പേരും പ്രചരിപ്പിച്ചുവെന്ന കുറ്റംകൂടി ചുമത്തുന്നുണ്ട്. അതേസമയം ഹർത്താലിന്റെ പേരിൽ പരക്കെ അക്രമം നടത്തിയവരും പലയിടങ്ങളിലും അറസ്റ്റിലാവുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹർത്താലിന്റെ ഭാഗമായി പെൺകുട്ടിയുടെ ചിത്രം ഉയർത്തിപ്പിടിച്ചും ബാനറാക്കി കൊണ്ടുനടന്നും പോസ്റ്റർ ഒട്ടിച്ചും പ്രതിഷേധിച്ചവർക്ക് എതിരെയെല്ലാം നടപടി വരുന്നു.
ഇതോടെ ചിത്രവും പേരും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സൈബർ സഖാക്കൾക്കുമെല്ലാം ഒരു നീതിയും ഹർത്താൽ ആഹ്വാനത്തിന്റെ പേരിലും പെൺകുട്ടിക്കും കുടുംബത്തിനും ആഭിമുഖ്യം പ്രകടിപ്പിച്ച് പോസ്റ്റിട്ട മറ്റുള്ളവർക്ക് വേറൊരു നീതിയും എന്ന നിലയിലാണ് നടപടികളെന്ന വിമർശനം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ പലരും പ്രൊഫൈൽ ചിത്രമായി പെൺകുട്ടിയുടെ ചിത്രം നൽകിയിരുന്നു. പല വാട്സ് ആപ് ഗ്രൂപ്പുകളിലും ഇതു സംഭവിച്ചു. വ്യക്തിപരമായി ചിത്രങ്ങൾ മാറ്റിയവരും ഉണ്ട്. ഇവർക്കെതിരെയെല്ലാം നടപടിയെടുക്കുമെങ്കിൽ ലക്ഷങ്ങൾക്കെതിരെ തന്നെ കേസെടുക്കേണ്ടിവരും. ഈ സ്ഥിതി പൊലീസിലും ചർച്ചയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഏപ്രിൽ 13ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് കത്വ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പെൺകുട്ടിയുടെ ചിത്രം സഹിതം പോസ്റ്റ് നൽകിയത്. മന്ത്രി തോമസ് ഐസക്കിന്റെ പേജിൽ ഏപ്രിൽ 12ന് നൽകിയ പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തി്ട്ടുമുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജ് ആകട്ടെ മൈ ഡോട്ടർ, എന്റെയും മോളാണ് എന്നീ ഹാഷ് ടാഗുകൾ സഹിതം ഏപ്രിൽ 12നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇവരുടെയെല്ലാം ഫേസ്ബുക്കിൽ ഇപ്പോഴും ഈ ചിത്രങ്ങൾ മാറ്റിയിട്ടുമില്ല. അതേസമയം, ചിത്രവും പേരും നൽകരുതെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ നിരവധിപേർ തങ്ങളുടെ ഫേസ്ബുക്കിൽ നിന്ന് ചിത്രങ്ങൾ മാറ്റുകയും പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ നടപടി ശക്തമായിട്ടുള്ളത്. ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയവർക്ക് എതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് ഹർത്താൽ ആഹ്വാനം പെൺകുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് നടത്തിയ വാട്സ് ആപ് ഗ്രൂപ്പുകൾക്ക് എതിരെയും അഡ്മിന്മാർക്ക് എതിരെയും എല്ലാം തുടങ്ങിയിട്ടുള്ളത്. ഒമ്പത് അഡ്മിന്മാരെ പോക്സോ അനുസരിച്ച് അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നത്.
ഒറ്റപ്പെട്ട കേസുകൾ മിക്ക സ്റ്റേഷനുകളിലും മലബാർ മേഖലയിൽ എടുത്തുകഴിഞ്ഞു. പെൺകുട്ടിയുടെ പേരും ചിത്രവും പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരേ മഞ്ചേരി പൊലീസ് പോക്്സോ കുറ്റം ചുമത്തിതന്നെയാണ് കേസെടുത്തിട്ടുള്ളത്. മൂന്നുപേരും വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുകളാണ് ഇവരുടെ മൊബൈൽഫോണുകളും വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പേരുവിവരം പുറത്തുവിട്ടിട്ടില്ല. രണ്ടുപേർക്കെതിരെക്കൂടി കേസെടുക്കുമെന്നും മഞ്ചേരി പൊലീസ് അറിയിച്ചിട്ടുണ്ട്.
കത്വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ ഹർത്താൽ അക്രമികൾക്കെതിരെ പോക്സോ ചുമത്തുമെന്ന് പൊലീസ് ആസ്ഥാനത്തുനിന്നും അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട 8 വയസുകാരിയുടെ ചിത്രവും പേരും പരസ്യമാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രവും പേരുമുള്ള പ്ലേക്കാർഡുകളേന്തിയാണ് ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയത്.
ഹർത്താലിന്റെ പേരിൽ അക്രമം നടത്തിയവർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് പറയുന്നു. അക്രമത്തിനും ദേശദ്രോഹനടപടികൾക്കുമെതിരെ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിന് പുറമെ ചിത്രം പ്രചരിപ്പിച്ചു എന്ന പേരിൽ പോക്സോ ചുമത്തുന്നത് പക്ഷപാതപരമാണെന്ന വിമർശനമാണ് ഉയരുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെയും കേസെടുക്കുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയും ഉന്നയിക്കുന്നത്.
ഹർത്താൽ ദിനത്തിൽ ജില്ലയിൽ അഴിഞ്ഞാടിയതിന്റെ പേരിൽ 405 പേരാണ് അറസ്റ്റിലായത്. ഇതിൽ 115 പേര് റിമാൻഡിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കത്വയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേര് പരാമർശിച്ച മാധ്യമങ്ങൾക്ക് 10ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവും വന്നിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ ലംഘനമാണ് മാധ്യമങ്ങൾ നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈമാസം 25ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം കോടതി നിർദ്ദേശം വന്നത്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി പിരിക്കുന്ന ഫണ്ടിലേക്ക് പണം നൽകാനാണ് കോടതി നിർദ്ദേശം.
പെൺകുട്ടിയുടെ പേരും ചിത്രവും നൽകിയ മാധ്യമങ്ങൾക്കെതിരെ ആക്ടിങ് ജസ്റ്റിസ് ഗീത മിത്തൽ ചീഫ് ജസ്റ്റിസ് സി.ഹരി ശങ്കർ എന്നിവർ സ്വമേധയ കേസെടുത്തിരുന്നു. മാധ്യമങ്ങൾക്കുള്ള പെരുമാറ്റചട്ടത്തിന്റെ സെക്ഷൻ 23, പോക്സോ ആക്ടിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കോടതിയുടെ നടപടി. ബലാത്സംഗത്തിലെ ഇരയുടെ പേര് വെളുപ്പെടുത്തിയാൽ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
പിണറായിയുടെ ഫേസ്ബുക്ക് പേജിൽ പെൺകുട്ടിയുടെ ചിത്രം സഹിതം നൽകിയ കുറിപ്പ് ഇപ്രകാരം
ജമ്മു കാശ്മീരിൽ എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ തെരുവിലിറങ്ങുക- രാജ്യം ഈ 'നല്ല ദിനങ്ങളെ ' ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു.
പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത് മാത്രമല്ല വിഷയം. അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ നയിക്കുന്നത്.
ഓരോ പിതാവിനും മാതാവിനും ആ കുട്ടി സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ടതും എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ടതുമായ ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനു വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം. - ഇതായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്