ഒരാഴ്ചയായി പുതിയ അഡ്മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഐതിഹാസിക സമരം വിജയത്തിലേക്ക് എത്തിയതിന് പിന്നാലെ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന പിളർപ്പിലേക്ക്. നഴ്സുമാർക്ക് സർക്കാർ പുതിയ വിജ്ഞാപനത്തിലൂടെ നിർദ്ദേശിച്ച ശമ്പളം നൽകാനാവില്ലെന്ന് വ്യക്തമാക്കി ഇപ്പോൾ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ ഔദ്യോഗിക വിഭാഗം കോടതിയിൽ പോകാൻ ഒരുങ്ങുകയാണ്. എന്നാൽ ഇനിയും നഴ്സുമാരുമായി പോരാടിയാൽ വൻ സാമ്പത്തിക നഷ്ടമാണ് ആശുപത്രികൾക്ക് ഉണ്ടാവുകയെന്ന് തിരിച്ചറിഞ്ഞ് ഇതിനെതിരെ സംഘടനയിൽ മിക്ക ജില്ലാ ഘടകങ്ങളും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെയാണ് സംഘടന പിളർപ്പിലേക്ക് നീങ്ങുന്നത്.
മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ഘടകങ്ങളിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലെ ആശുപത്രി ഉടമകൾ നഴ്സുമാരോട് ഏറ്റുമുട്ടാനില്ലെന്നും സർക്കാർ പ്രഖ്യാപിച്ച പ്രകാരമുള്ള ശമ്പളം നഴ്സുമാർക്ക് നൽകാൻ തയ്യാറാണെന്നും തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ അസോസിയേഷനിൽ പൊട്ടിത്തെറിയായി. ഒരു കാരണവശാലും ഇനി നഴ്സുമാരോട് സമരത്തിനില്ലെന്ന് ഒരു പക്ഷവും സർക്കാർ ഉത്തരവിനെതിരെ കോടതിയിൽ പോകണമെന്ന് മറുപക്ഷവും വാദിച്ചു. ഇതോടെയാണ് സംഘടന പിളരുന്നത്. നഴ്സുമാരെ അനുകൂലിക്കുന്നവർ ഒരുമിച്ച് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു .
കോഴിക്കോട് ആസ്ഥാനമായായിരിക്കും പുതിയ സംഘടന പ്രവർത്തിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യംചെയ്യുമെന്ന നിലപാടെടുത്ത് മുന്നോട്ടുപോകുകയാണ് ഔദ്യോഗിക പക്ഷം എന്നാൽ ഇപ്പോൾ അഞ്ചു ജില്ലകളിലെ ആശുപത്രി ഉടമകളാണ് സർക്കാർ ഉത്തരവ് അനുസരിക്കാനും ഇനി ഏറ്റുമുട്ടലിന് ഇല്ലെന്നും നിലപാട് സ്വീകരിച്ചതെങ്കിലും കൂടുതൽ ജില്ലകൾ ഇവർക്കൊപ്പം ചേരുമെന്നാണ് സൂചനകൾ. നിലവിൽ സംഘടനയെ നയിക്കുന്നവരുടെ ഏകാധിപത്യപരമായ നിലപാടാണ് പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയതെന്ന വിലയിരുത്തലിലാണ് ആശുപത്രി ഉടമകളിൽ ഭൂരിഭാഗം പേരും.
അതേസമയം, ആശുപത്രി ഉടമകൾ ശമ്പളം നൽകാൻ തയ്യാറില്ലെന്ന നിലപാട് കൈക്കൊള്ളുന്ന സാഹചര്യത്തിൽ ഈ ആവശ്യമുന്നയിച്ച് ആശുപത്രികൾക്ക് നോട്ടീസ് നൽകാനും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ വിജ്ഞാപന പ്രകാരമുള്ള ശമ്പള വർധന മുൻകാല പ്രാബല്യത്തോടെ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുന്നത്.
എറണാകുളം ജില്ലയിലെ മിക്ക ആശുപത്രി ഉടമകൾക്കും നഴ്സുമാർക്ക് സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകണമെന്ന നിലപാടുള്ളവരാണ്. ഇവരും പുതിയ സംഘടനയിലേക്ക് ചേക്കേറുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നഴ്സുമാർക്ക് കൂടിയ ശമ്പളം നൽകരുതെന്ന നിലപാടുള്ളവർ ന്യൂനപക്ഷമായി മാറിയേക്കുമെന്നാണ് സൂചനകൾ. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് നിലവിൽ വൻകിട ആശുപത്രികൾ കൂടുതലുള്ളത്. അതിനാൽ തന്നെ ഈ ജില്ലകളിലെ മാനേജ്മെന്റുകൾ നഴ്സുമാർക്ക് അനുകൂലമായ നിലപാടെടുത്താൽ അത് ഫലത്തിൽ നഴ്സുമാർക്കെതിരെ നിലകൊള്ളുന്ന ഔദ്യോഗിക വിഭാഗത്തെ ന്യൂനപക്ഷമാക്കി മാറ്റുമെന്നാണ് വിലയിരുത്തലുകൾ.
നഴ്സുമാരുടെ സമരത്തെ നേരിടാനായി വലിയ തയ്യാറെടുപ്പുകളാണ് ആശുപത്രി ഉടമകൾ നടത്തിയിരുന്നത്. 24 മുതൽ അനിശ്ചിതകാല പണിമുടക്കും ലോംഗ് മാർച്ചും യുഎൻ എ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഒരാഴ്ച മുമ്പുതന്നെ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് മിക്ക സ്വകാര്യ ആശുപത്രികളും ഒഴിവാക്കിത്തുടങ്ങിയിരുന്നു. രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാനായി മിക്കവരേയും നിർബന്ധിത ഡിസ്ചാർജ് നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇതോടെ ഇത്തരത്തിൽ പറഞ്ഞയച്ച ഭൂരിപക്ഷവും ആശുപത്രി ബിൽ അടയ്ക്കാതെ പോയത് വലിയ നഷ്ടമാണ് ആശുപത്രി ഉടമകൾക്ക് വരുത്തിവച്ചത്. സമരം തുടർന്നാൽ സ്ഥിതി ഭീകരമാകുമെന്നും ആശുപത്രികൾക്ക് എതിരെ തന്നെ ജനരോഷം തിരിയുമെന്നും വിലയിരുത്തലുണ്ടായി. ഇതെല്ലാമാണ് ആശുപത്രി ഉടമകളിൽ വലിയൊരു വിഭാഗത്തെ ഇനിയൊരു ഏറ്റുമുട്ടൽ നഴ്സുമാരുമായി വേണ്ടെന്ന നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നത്.
ഇനിയും ഏറ്റുമുട്ടിയാൽ നഷ്ടം കൂടുതലാകുമെന്നാണ് സംഘടന ഉപേക്ഷിച്ച് പുതിയ സംഘടന രൂപീകരിക്കാൻ തീരുമാനിച്ച ജില്ലാ ഘടകങ്ങളുടെ വിലയിരുത്തൽ. ഇതനെല്ലാം പുറമെ കെവി എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാതിരിക്കാൻ മാസം 25 ലക്ഷം വീതം മാനേജ്മെന്റ് അസോസിയേഷൻ നൽകുന്നുണ്ട്. ഇത് നിർത്തലാക്കണമെന്ന ആവശ്യവും അസോസിയേഷനിൽ ഉയർന്നു. നഴ്സുമാരുടെ സമരം പരാജയപ്പെടുത്താൻ ഇത്തരത്തിൽ സാമ്പത്തിക സഹായം ഒരു ആശുപത്രിക്ക് നൽകുന്നത് എന്തിനെന്ന ചോദ്യമാണ് പലരും ഉയർത്തിയത്. ഇതും സംഘടനയുടെ പിളർപ്പിന് കാരണമായി.
എന്നാൽ സർക്കാർ വിജ്ഞാപനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാണ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള അഭിപ്രായം അവർ നേരത്തേ അറിയിച്ചിരുന്നു. സർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ശമ്പളം നൽകാനാവില്ലെന്ന നിലപാടാണ് മാനേജ്മെന്റ് അസോസിയേഷൻ ഇതുവരെ കൈക്കൊണ്ടത്. സർക്കാരുമായി നടത്തിയ ചർച്ചയിലും ആശുപത്രി ഉടമകളുടെ അസോസിയേഷൻ ഈ നിലപാടാണ് സ്വീകരിച്ചത്. സർക്കാർ ഏകപക്ഷീയമായാണ് ഇപ്പോൾ നഴ്സുമാർക്ക് വേണ്ടി വിജ്ഞാപനമിറക്കിയതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പക്ഷം. മറ്റന്നാൾ എറണാകുളത്ത് മാനേജ്മെന്റ് അസോസിയേഷൻ യോഗം ചേരുന്നുണ്ട്. തുടർന്ന് കോടതിയെ സമീപിക്കുന്ന കാര്യം ഉൾപ്പെടെ തീരുമാനിക്കും. മുൻകാല പ്രാബല്യം നൽകാനാവില്ലെന്ന നിലപാടാണ് ഔദ്യോഗിക വിഭാഗം സ്വീകരിക്കുന്നത്.
അതേസമയം, സംഘടനയിൽ പിളർപ്പുണ്ടായാൽ കേരളത്തിൽ വലിയൊരു വിഭാഗം ആശുപത്രി ഉടമകൾ നഴ്സുമാരെ അനുകൂലിക്കുന്ന നിലവരും. കോടതിയെ സമീപിച്ചാൽ ഇക്കാര്യവും കോടതിയിൽ ഉന്നയിക്കപ്പെടും. അത് ആശുപത്രി ഉടമകൾക്ക് തിരിച്ചടിയായേക്കുമെന്നും സൂചനകൾ വരുന്നു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍