അഞ്ചുകൊല്ലം മുമ്പത്തെ ശമ്പള വർധനയ്ക്ക് വേണ്ടി 116 പേരിൽ 110 പേരും സമരത്തിന് ഇറങ്ങിയിട്ടും ഒരു കുലുക്കവുമില്ല; സമരം നിർത്തിയാലും തിരിച്ചെടുക്കില്ലെന്ന് വാശി; മന്ത്രിമാരായ തോമസ് ഐസക്കിനേയും തിലോത്തമനേയും ജില്ലാ കളക്ടറേയും ധിക്കരിച്ചു; പിഴ അടയ്ക്കാൻ ഉള്ള ഉത്തരവിനും പുല്ലുവില; നഴ്സുമാർ വൻ വിജയം ആഘോഷിക്കുമ്പോഴും ചേർത്തല കെവിഎമ്മിന് മാത്രം കുലുക്കമില്ല; മുഖ്യമന്ത്രി നേരിട്ട് ഇടപെടുമെന്ന പ്രതീക്ഷയിൽ നഴ്സുമാർ
ആർ പീയൂഷ്
കൊച്ചി: പാലംകുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മട്ടിൽ നിൽക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മുതലാളിയെ പിടിച്ചുകുലുക്കാൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങുന്നു. അഞ്ചുകൊല്ലം മുമ്പ് പ്രഖ്യാപിച്ച ശമ്പള വർധനപോലും നടപ്പാക്കാതെ നഴ്സുമാരുടെ സമരത്തെ നേരിടുന്ന ആശുപത്രി ഉടമ മുമ്പ് രണ്ട് മന്ത്രിമാർതന്നെ ചർച്ച നടത്തിയിട്ടും വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തന്നെ ഇടപെടുന്നത്.
നഴ്സുമാരുടെ ഐതിഹാസിക സമരം വിജയിച്ചതിന് പിന്നാലെ 200 ദിവസം പിന്നിട്ട ചേർത്തല കെവി എം ആശുപത്രിയിലെ സമരവും അവസാനിക്കാൻ വഴിയൊരുങ്ങുന്നതായാണ് സൂചന. ഇതിനായി മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് ഇടപെടുമെന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. നഴ്സുമാരുടെ ലോംഗ് മാർച്ച് നടക്കുമെന്ന ഘട്ടത്തിലാണ് സർക്കാർ അവരുടെ ശമ്പള വർധന നടപ്പാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സമരം തൽക്കാലം അവസാനിപ്പിച്ചെങ്കിലും ശമ്പള വർധനവിന് ഒപ്പം തന്നെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഉയർത്തിക്കാട്ടിയ വിഷയമായിരുന്നു ചേർത്തല കെവി എം ആശുപത്രിയിലെ പ്രശ്നപരിഹാരവും. ഇതും ഉടൻ തന്നെ പരിഹരിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎൻഎ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
ശമ്പളവർധന വിഷയത്തിൽ ഐതിഹാസികമായ സമരം വിജയിച്ചെങ്കിലും യുഎൻഎ ആഹ്ളാദ പ്രകടനം നടത്തിയില്ല. കെവി എം ആശുപത്രിയിലെ വിഷയംകൂടി പരിഹരിക്കപ്പെടാതെ സമരരംഗത്തുനിന്ന് മാറാൻ ആവില്ലെന്ന നിലപാടാണ് സംഘടന ഇതിലൂടെ പ്രകടമാക്കിയത്. കെവി എം ആശുപത്രിയിലെ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കപ്പെടുംവരെ അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സിപിഎം നേതാവ് എംവി ജയരാജൻ തന്നെ ഇക്കാര്യം യുഎൻഎ നേതാക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രി ഉടമയുമായും യുഎൻഎയുമായും ഇടപെട്ട് ചർച്ച നടത്തുമെന്ന വിവരമാണ് ജയരാജൻ അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ മാസങ്ങൾക്ക് മുമ്പുതന്നെ മന്ത്രിമാരായ തോമസ് ഐസക്കും പി തിലോത്തമനും ഇടപെട്ടിരുന്നു. മന്ത്രിമാർ ഇരുവരും ആശുപത്രി ഉടമ ഹരിദാസുമായി ചർച്ച നടത്തി പ്രശ്നം ഒത്തുതീർപ്പാക്കണമെന്ന് അപേക്ഷിച്ചെങ്കിലും അത് നടന്നില്ല. മന്ത്രിമാരുടെ മുന്നിൽ ഒത്തുതീർപ്പിന് സമ്മതം മൂളിയാലും പിന്നീട് അതിൽനിന്ന് പിന്നോട്ടുപോകുകയാണ് ആശുപത്രിയുടമയെന്ന് യുഎൻഎ പിന്നീട് വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടറും പലതവണ പ്രശ്നപരിഹാരത്തിന് ശ്രമിച്ചു പരാജയപ്പെട്ടു.
ഇത്തരത്തിൽ പ്രശ്നപരിഹാരം നീണ്ടുപോയതോടെ ആശുപത്രി അടച്ചിടുമെന്ന ഭീഷണിമുഴക്കിയാണ് ഉടമ തന്ത്രം പയറ്റിയിരുന്നത്. എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് യുഎൻഎ സ്വീകരിച്ചതോടെ പ്രക്ഷോഭം ശക്തമായി. ഇരുന്നൂറുദിവസത്തിലേറെയായി ഇപ്പോൾ സമരം. സംസ്ഥാനതലത്തിൽ തന്നെ പ്രക്ഷോഭം വ്യാപിപ്പിച്ചപ്പോൾ കെവി എം ആശുപത്രിയിലെ വിഷയവും പരിഹരിക്കപ്പടണമെന്ന് ഓരോ വേളയിലും യുഎൻഎ ശക്തമായി ഉന്നയിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ സമരം നടത്തിയ നഴ്സുമാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് വരെ ഉണ്ടാകുന്ന സ്ഥിതിയുണ്ടായി.
2013ൽ പ്രഖ്യാപിച്ച ശമ്പള വർധനവുപോലും നടപ്പാക്കില്ലെന്ന വാശിയിലാണ് കെവി എം ആശുപത്രിയുടമ ഹരിദാസ്. ഇതോടെയാണ് നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതോടെ ആകെയുള്ള 116 നഴ്സുമാരിൽ 110 പേരും സമരത്തിന് ഇറങ്ങിയിട്ടും ഉടമ വഴങ്ങിയില്ല. നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുക്കില്ലെന്നും ശമ്പളം കൂട്ടുന്ന പ്രശ്നമില്ലെന്നും ആശുപത്രി അടച്ചിടുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ കീറാമുട്ടിയായി നിൽക്കുന്ന വിഷയം മുഖ്യമന്ത്രി ഇടപെടുമന്ന് പറഞ്ഞതോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാർ.
ഇപ്പോഴും 90 പേർ ഇവിടെ സമരരംഗത്താണ്. ഇവരെ തിരിച്ചെടുക്കില്ലെന്നും അതിനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നുമാണ് ഇപ്പോഴത്തെ ആശുപത്രിയുടെ നിലപാട്. നഴ്സുമാർ ഒന്നടങ്കം സമരത്തിലായതോടെ നാമമാത്രമായ രോഗികളെ വച്ച് ആശുപത്രി പ്രവർത്തിപ്പിക്കുന്നുമുണ്ട്. യുഎൻഎയ്ക്ക് വഴങ്ങി ആശുപത്രിയുടമ മുട്ടുമടക്കാതിരിക്കാൻ ഇതുവരെ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ സഹായവും നൽകിവരികയായിരുന്നു. ശമ്പള വിഷയത്തിൽ പരിഹാരത്തിന് സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും കെവി എം ആശുപത്രി വിഷയം ഇപ്പോഴും മാറ്റമൊന്നുമില്ലാതെ നിൽക്കുകയാണ്.
ഇതും അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും യുഎൻഎ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിതന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുമെന്നും പരിഹരിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതുവരെ കെവി എം ആശുപത്രി വിഷയത്തിൽ ചർച്ച നടന്നിട്ടില്ല. ഇപ്പോൾ അതിന് സന്നദ്ധത അറിയിച്ചതോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്സസ് അസോസിയേഷനും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍