ശ്രീമതിയെ രക്ഷിച്ചത് ഇപി ജയരാജൻ; ആനത്തലവട്ടത്തിന് വേണ്ടി രംഗത്തിറങ്ങിയത് സിഐടിയു; തോമസ് ഐസക്കിന് രക്ഷകനായത് ബാലനെ ഒഴിവാക്കാനാകില്ല എന്ന സാഹചര്യം; ബാലഗോപാലിന് ഇടം കിട്ടിയത് സുകുമാരൻ നായരുടെ ശുപാർശയിൽ; പി രാജീവ് കയറികൂടിയത് പിണറായിയുടെ ഗുഡ് ലിസ്റ്റിൽ; സെക്രട്ടറിയേറ്റിലേക്ക് പ്രമോഷൻ നൽകി പി ജയരാജനെ കണ്ണൂരിൽ നിന്ന് ഒതുക്കാനുള്ള നീക്കവും പൊളിഞ്ഞു
ബി രഘൂരാജ്
തിരുവനന്തപുരം: അപ്രതീക്ഷിതമായ രണ്ട് മുഖങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുന്നത്. യുവനേതാക്കളായ പി രാജീവും കെ എൻ ബാലഗോപാലും. എറണാകുളത്തേയും കൊല്ലത്തേയും ജില്ലാ സെക്രട്ടറിമാരെ സെക്രട്ടറിയേറ്റിലെടുക്കുന്നത് തന്ത്രപരമായ നീക്കമാണ്. സിപിഎം ഔദ്യോഗിക നേതൃത്വം നിരവധി കൂട്ടികിഴക്കലുകൾ നടത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ഇതിലൂടെ സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രിമാർക്ക് ആർക്കും പാർട്ടി പദവി നഷ്ടമാകുന്നില്ല. നിലവിലെ അംഗങ്ങളെ ഒപ്പം നിർത്തി രണ്ട് അതിവിശ്വസ്തരെ സെക്രട്ടറിയേറ്റിൽ എടുക്കുകയാണ് പിണറായി വിജയൻ. ഇതിലൂടെ സെക്രട്ടറിയേറ്റിലെ മൃഗീയ ഭൂരിപക്ഷം തനിക്ക് അനുകൂലമാക്കി മാറ്റാൻ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്യുന്നു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെങ്കിലും പാർട്ടി സെന്ററിൽ കരുത്ത് പിണറായിൽ നിലനിർത്തുന്നതാണ് സെക്രട്ടറിയേറ്റ് രൂപീകരണം.
തോമസ് ഐസകിന് തുണയായത് എകെ ബാലനെ മാറ്റേണ്ടി വരുമെന്ന ചർച്ചകളാണ്. ഇതിനൊപ്പം സിപിഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറം യെച്ചൂരിയെത്തിതും തുണച്ചു. അല്ലെങ്കിൽ ഐസക് സെക്രട്ടറിയേറ്റിന് പുറത്താകുമായിരുന്നു. പികെ ശ്രീമതിക്കായി ഇപി ജയരാജനും ആനത്തലവട്ടം ആനന്ദിന് വേണ്ടി സിഐടിയുവും അതിശക്തമായി രംഗത്തുവന്നു. തോമസ് ഐസക് സെക്രട്ടറിയേറ്റിൽ തുടരണമെന്ന യെച്ചൂരിയുടെ കൂടി ആവശ്യം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അംഗീകരിച്ചു. ഇതിനൊപ്പം സെക്രട്ടറിയേറ്റിൽ യെച്ചൂരി പക്ഷത്തിന് കരുത്ത് കൂടാതിരിക്കാൻ പി ജയരാജനെ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. രണ്ട് വിശ്വസ്തരെ സെക്രട്ടറിയേറ്റിലേക്ക് അപ്രതീക്ഷിതമായി എത്തിച്ച് പാർ്ട്ടിയെ വരുതിൽ നിർത്തുകയാണ് പിണറായി.
എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൊല്ലത്തെ സെക്രട്ടറി കെ എൻ ബാലഗോപാലും സെക്രട്ടറിയേറ്റ് അംഗങ്ങളാകുന്നതും പാർട്ടിയിലെ പിണറായി വിഭാഗത്തിന്റെ തന്ത്രങ്ങളുടെ ഭാഗമാണ്. എൻഎസ് എസിനെ അടുപ്പിക്കാനാണ് ബാലഗോപാലിനെ സെക്രട്ടറിയേറ്റിലേക്ക് എടുക്കുന്നതെന്നും സൂചനയുണ്ട്. മുൻ ജില്ലാ സെക്രട്ടറി ഗോപീ കോട്ടമുറിക്കൽ വീണ്ടും എറണാകുളത്ത് പാർട്ടിയെ നയിക്കാനെത്തിയേക്കും. വരാപ്പുഴ കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ ചർച്ചയായ പേരായിരുന്നു രാജീവിന്റേത്. പിണറായിയുടെ വിശ്വസ്തനെന്ന നിലയിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ രാജീവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആഗ്രഹിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറ സീറ്റ് എം സ്വരാജിനാണ് നൽകിയത്. അപ്പോഴും പിണക്കമൊന്നും കാട്ടിയില്ല. എറണാകുളത്തെ പിണറായിയോട് അടുപ്പിച്ചു നിർത്തി. ഇതിനുള്ള അംഗീകാരമാണ് സെക്രട്ടറിയേറ്റ് പദവി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് രാജീവ് സ്ഥാനാർത്ഥിയാകുമെന്ന സൂചനയും ഇതിലുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടിയാണ് രാജീവിനെ സെക്രട്ടറിയേറ്റിലേക്ക് എഠുക്കുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ടുയർന്ന പല വിവാദങ്ങളിലും രാജീവിന്റെ പേര് ചർച്ചയാവുകയും ചെയ്തിരുന്നു. രാജീവിന്റെ ഇമേജിനെ ഇത്തരം ചർച്ചകൾ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ് പുതിയ സ്ഥാനം നൽകൽ.
എൻഎസ് എസ് നേതൃത്വവുമായി എറെ അടുപ്പമുള്ള നേതാവാണ് കെ എൻ ബാലഗോപാൽ. കൊല്ലം ജില്ലാ സെക്രട്ടറിയായ ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധു എൻഎസ്എസ് ഡയറക്ടറാണ്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അതി വിശ്വസ്തൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ജയമുറപ്പിക്കാൻ എൻഎസ് എസ് പിന്തുണ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ബാലഗോപാലിനെ സെക്രട്ടറിയേറ്റിലേക്ക് എടുക്കുന്നത്. സുകുമാരൻ നായരുടെ പിന്തുണയിൽ നായർ വോട്ടുകൾ സിപിഎമ്മിലേക്ക് അടുപ്പിക്കാനാണ് നീക്കം. ബാലഗോപാൽ മാറുമ്പോൾ കൊല്ലത്ത് പുതിയ സെക്രട്ടറിയെ ഉടൻ പാർട്ടി കണ്ടെത്തും. സെക്രട്ടറിയേറ്റിൽ പുതുതായെത്തിയ രാജീവും നായർ സമുദായ അംഗമാണെന്നത് ശ്രദ്ധേയമാണ്. കൊല്ലം ലോക്സഭയിൽ അടുത്ത തവണ രാജീവ് മത്സരിക്കാനും സാധ്യതയുണ്ട്. അതും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
നേരത്തെ കെ രാധാകൃഷ്ണനെ പോലുള്ള പിന്നോക്ക സമുദായ നേതാക്കൾക്ക് സെക്രട്ടറിയേറ്റ് രൂപീകരണത്തിൽ മുൻതൂക്കം ലഭിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. സിപിഎം കേന്ദ്ര കമ്മറ്റിയിൽ തീർത്തും അപ്രതീക്ഷിതമായാണ് രാധാകൃഷ്ണൻ എത്തിയത്. കേരളത്തിലെ പിന്നോക്ക സമുദായത്തിന്റെ മുഖമായി എകെ ബാലനെ ഉയർത്തിക്കാട്ടാനായിരുന്നു പിണറായി പക്ഷത്തിന്റെ നീക്കം. ഇതിന് വിരുദ്ധമായാണ് രാധാകൃഷ്ണന്റെ പേര് ഉയർന്നു വന്നത്. എന്നാൽ സെക്രട്ടറിയേറ്റ് രൂപീകരണത്തിൽ ആരും ചർച്ചയാകാത്ത പേരുകാരെ മാത്രം സെക്രട്ടറിയേറ്റ് അംഗമാക്കിയാൽ മതിയെന്ന ധാരണയിലാണ് എത്തിയത്. ബേബി ജോണിനെ മാറ്റാനും നേരത്തെ ധാരണയായിരുന്നു. ഇതിനൊപ്പം ദക്ഷിണാമൂർത്തിയുടെ ഒഴിവും. ഇവിടെ തൃശൂരിന്റെ പ്രാതിനിധ്യം ഒഴിവാക്കാതിരിക്കാൻ ബേബി ജോണിനെ നിലനിർത്തി. രാധാകൃഷ്ണനെ തഴയുകയും ചെയ്തു. കേന്ദ്ര നേതൃത്വത്തിന് രാധാകൃഷ്ണനോടുള്ള മമതയും ഈ നീക്കത്തിലേക്ക് കാര്യങ്ങളെത്തിച്ചു. പകരം സെക്രട്ടറിയേറ്റിന്റെ അംഗ ബലം 16 ആയി ഉയർത്തി ബാലഗോപാലിനേയും രാജീവിനേയും ഉൾപ്പെടുത്തുകയായിരുന്നു.
പി ജയരാജനെ സെക്രട്ടറിയേറ്റിൽ എടുക്കുമ്പോൾ പികെ ശ്രീമതിയെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ തന്നെ മാറ്റുന്നതിനെ ശ്രീമതി എതിർത്തു. ഇപി ജയരാജനും ഇതിനെ പിന്തുണച്ചില്ല. ഇതോടെ കണ്ണൂരിൽ നിന്ന് പി ജയരാജനെ സെക്രട്ടറിയേറ്റിൽ എടുക്കാനുള്ള നീക്കവും പൊളിഞ്ഞു. നിലവിൽ അഞ്ച് പേർ കണ്ണൂരിൽ നിന്ന് സെക്രട്ടറിയേറ്റിലുണ്ട്. ഈ സാഹചര്യത്തിലാണ് പി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ ഒഴിവ് കണ്ടെത്താൻ കഴിയാതെ പോയത്. അങ്ങനെ അടുത്ത മൂന്ന് കൊല്ലവും ജില്ലാ സെക്രട്ടറിയായി പി ജയരാജൻ തുടരുമെന്ന് ഉറപ്പായി. പ്രായക്കൂടുതലുള്ള ആനത്തലവട്ടം ആനന്ദിനെ മാറ്റാത്തത് സിഐടിയുകാരുടെ ഇടപെടലിലൂടെയാണ്. സിഐടിയു സംസ്ഥാന പ്രസിഡന്റ് സെക്രട്ടറിയേറ്റിൽ വേണമെന്ന് എളമരം കരിം ഉൾപ്പെടെ നിലപാട് എടുത്തു. ഇതോടെ ആനത്തലവട്ടവും സ്ഥാനം നിലനിർത്തി. പിണറായിയുടെ പിന്തുണയും ആനത്തലവട്ടത്തിന് തുണയായി.
തിരുവനന്തപുരത്ത് എം വിജയകുമാർ സെക്രട്ടറിയേറ്റിലെത്തുമെന്ന് കരുതിയിരുന്നു. എന്നാൽ ആനത്തലവട്ടം മാറാൻ കൂട്ടാക്കാത്തത് വിജയകുമാറിന് വിനയായി. നിലവിൽ ഒരു ഒഴിവ് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായിരുന്നത്. എന്നാൽ അംഗസഖ്യ പതിനാറാക്കാൻ കേന്ദ്ര നേതൃത്വം അനുമതി നൽകിയതിനാലാണ് അംഗബലം കൂടിയത്. നിലവിലുള്ള സെക്രട്ടറിയേറ്റ് അംഗങ്ങൾ ആരും ഒഴിവായില്ല എന്നതും ശ്രദ്ധേയമാണ്. രാവിലെ പിബി അംഗങ്ങൾ ആദ്യം യോഗം ചേർന്ന ശേഷം സമ്പൂർണ സെക്രട്ടറിയേറ്റ് യോഗം കൂടി ചേർന്നാണ് പുതിയ അംഗങ്ങളെ തീരുമാനിച്ചത്. ഇത് സംസ്ഥാന സമിതിയും അംഗീകരിച്ചു. നിലവിലെ സംസ്ഥാന സമിതിയിൽ പിണറായി പക്ഷത്തിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ആരും സെക്രട്ടറിയേറ്റ് പട്ടികയെ ചോദ്യം ചെയ്തതുമില്ല.
15 അംഗ സെക്രട്ടറിയേറ്റിൽ നേരത്തെ വിവി ദക്ഷിണ മൂർത്തി മരിച്ചതിനു ശേഷം ഒരു ഒഴിവു വന്നിരുന്നു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി കരുണാകരൻ, പികെ ശ്രീമതി, ടി എം തോമസ് ഐസക്ക്, ഇ പി ജയരാജൻ, എളമരം കരിം, എംവി ഗോവിന്ദൻ, എ കെ ബാലൻ, ബേബി ജോൺ, ടി പി രാമകൃഷ്ണൻ ആനത്തലവട്ടം ആനന്ദൻ, എം എംമണി, കെ ജെ തോമസ്, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവരാണ് നിലവിലെ സെക്രട്ടറിയറ്റ് അംഗങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്