വിജയകുമാർ ജയിക്കരുതെന്ന് കോൺഗ്രസ് നേതൃത്വത്തിന് വാശിയുണ്ടോ? ചെങ്ങന്നൂരിൽ നിന്നും വിട്ട് നിന്ന് പ്രധാന നേതാക്കൾ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും എല്ലാം വെറും കടമ നിറവേറ്റൽ; വിഷ്ണുനാഥ് പോലും തിരിഞ്ഞു നോക്കുന്നില്ല; ബിജെപിയും സിപിഎമ്മും മൂന്ന് ഫ്ളക്സ് വയ്ക്കുമ്പോൾ ഒന്നു പോലും വയ്ക്കാനാവാതെ യുഡിഎഫ്; ഒരിടത്തും ആർക്കും ആവേശവുമില്ല; പിണറായിയുമായി ഒത്തുതീർപ്പ് ആരോപിച്ച് അണികളും
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: അഭിനാനപോരാട്ടമാണ് ചെങ്ങന്നൂരിൽ നടക്കുന്നത്. ആരു ജയിച്ചാലും കേരളാ രാഷ്ട്രീയത്തിൽ മുൻതൂക്കം കിട്ടും. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ പോരാണ് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആകെ ആശയക്കുഴപ്പമാണ്. സ്ഥാനാർത്ഥി വിജയകുമാറിന്റെ പ്രചരണം ചൂട് പിടിക്കുന്നില്ല. മുൻനിര നേതാക്കൾ മണ്ഡലത്തിലുണ്ടെന്നേ ഉള്ളൂ. വോട്ട് പിടിത്തം കാര്യമായി നടക്കുന്നില്ല. ബിജെപിയും സിപിഎമ്മും പണമെറിഞ്ഞ് മുന്നേറുന്നു. ഇതിനിടെ വിജയകുമാറിന് വേണ്ടി കൃത്യമായ ഏകോപനം പോലും നടക്കുന്നില്ല. പ്രതിപക്ഷ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടായോ എന്ന സംശയവും അണികളിൽ സജീവമാക്കുന്നതാണ് യുഡിഎഫിന്റെ മ്ലാനത.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെങ്ങന്നൂരിൽ ജയിക്കേണ്ടത് രമേശ് ചെന്നിത്തലയുടെ അഭിമാന പ്രശ്നമാണ്. കെ കരുണാകരന്റെ സ്വന്തക്കാരനായ വിജയകുമാർ തിരുത്തൽവാദ സമയത്ത് ചെന്നിത്തലയുടെ വലംകൈയായിരുന്നു. ഐ ഗ്രൂപ്പിനെ പിളർത്താൻ കൂടെ നിന്ന നേതാവ്. വിജയകുമാർ പിന്നീട് ജി കാർത്തികേയനൊപ്പം നിലയുറപ്പിച്ചു. പല വാഗ്ദാനങ്ങൾ ഉണ്ടായിട്ടും തിരുത്തൽവാദ ഗ്രൂപ്പ് ഒരിക്കലും വിടാത്ത ആദർശ ധീരനാണ് വിജയകുമാർ. തെന്നല ബാലകൃഷ്ണ പിള്ളയോടുള്ള അടുപ്പ് വിജയകുമാറിനെ അയ്യപ്പ സേവാ സംഘത്തിന്റെ നേതാവുമാക്കി. പിന്നെ ഹൈന്ദവ സംഘടനകളുമായി ചേർന്നായിരുന്നു പ്രവർത്തനം. ഒരിക്കലും അഴിമതിക്കറ പുരളാത്ത നേതാവ്. സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി. ചെങ്ങന്നൂരിൽ ഇതിനുമപ്പുറം നല്ലൊരു സ്ഥാനാർത്ഥിയെ കോൺഗ്രസിന് കിട്ടാനില്ല. എന്നിട്ടും ചെന്നിത്തല ഉൾപ്പെടെയുള്ളവർ സജീവമാകുന്നില്ല. ഇതാണ് അണികളെ കുഴയ്ക്കുന്നത്.
നാമനിർദ്ദേശ പത്രിക കൊടുക്കാൻ വലിയ ആവേശവുമായാണ് സിപിഎമ്മും ബിജെപിയും എത്തിയത്. ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പം പത്രിക കൊടുക്കൽ കൊഴുപ്പിക്കാൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ ഉണ്ടായിരുന്നു. സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനെ അനുഗമിച്ച് കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദനും ശോഭനാ ജോർജും. അണികളുടെ വൻ നിരയും അനുഗമിച്ചു. എന്നാൽ വിജയകുമാറിന്റെ പത്രികാ സമർപ്പണത്തിന് കെപിസിസി പ്രസിഡന്റ് എം എം ഹസനോ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ എത്തിയില്ല. സ്ഥലം എംപിയെന്ന നിലയിൽ കൊടിക്കുന്നിൽ മാത്രമായിരുന്നു അറിയപ്പെടുന്ന സംസ്ഥാന നേതാവായി ഒപ്പം കൂടിയത്. ഇതൊന്നും അണികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല.
മുഖ്യമന്ത്രി പിണറായിയുമായി കോൺഗ്രസ് നേതാക്കൾ ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് ഉയരുന്ന ആരോപണം. നിർമ്മൽ കൃഷ്ണ ചിട്ടിതട്ടിപ്പും ശ്രീശൈലം വിവാദവുമാണ് ഐ ഗ്രൂപ്പിനെ പിന്നോട്ട് അടിക്കുന്നതെന്ന് എ ഗ്രൂപ്പുകാർ പറയുന്നു. പല മുൻ മന്ത്രിമാർക്കും നിർമ്മൽ കൃഷ്ണയിൽ പങ്കുണ്ട്. ഈ കേസിൽ പ്രതിയാകാതിരിക്കാൻ മുൻ മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടെന്നും അന്നുണ്ടായ ഒത്തുതീർപ്പാണ് ചെങ്ങന്നൂരിൽ പ്രതിഫലിപ്പിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വിഭാഗം പറയുന്നു. ഇതിൽ അർത്ഥമില്ലെന്ന് ഐ ഗ്രൂപ്പ് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയകുമാറിന്റെ പ്രചരണത്തെ സ്വാധീനിക്കുന്നില്ല. ഒരു ദിവസം ശശി തരൂർ നടത്തിയ പ്രചരണം മാത്രമാണ് ചെങ്ങന്നൂരിൽ കോൺഗ്രസ് ക്യാമ്പിൽ ആവേശം പടർത്തിയതെന്ന വസ്തുതയാണ് അണികൾ ചൂണ്ടിക്കാട്ടുന്നത്.
വിഷ്ണുനാഥായിരുന്നു ചെങ്ങന്നൂരിൽ മുൻ കോൺഗ്രസ് എംഎൽഎ. കർണ്ണാടകത്തിൽ പ്രചരണത്തിൽ സജീവമാകുന്നതിനാലാണ് വിഷ്ണുനാഥ് എത്താതെന്നാണ് എ ഗ്രൂപ്പ് നൽകുന്ന വിശദീകരണം. എന്നാൽ അടുത്ത തവണ മത്സരിക്കാനാണ് വിഷ്ണു നാഥിന്റെ മാറി നിൽക്കലെന്ന വാദവും ഉയരുന്നുണ്ട്. ഇതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും പഴയ ആവേശം കാട്ടാത്തതെന്നാണ് ഉയരുന്ന അഭിപാര്യം. വെള്ളാപ്പള്ളി നടേശന്റേയും സഭകളുടേയും പിന്തുണ ഉറപ്പിക്കാനും ആരും കഷ്ടപ്പെടുന്നില്ല. അങ്ങനെ നേതാക്കളില്ലാതെ വിജയകുമാർ പാടുപെടുകയാണ്. രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. മികച്ച സ്ഥാനാർത്ഥി എന്നാൽ പാർട്ടി സംവിധാനം ദുർബ്ബലം എന്നതാണ് അവസ്ഥ. താഴേക്കിടയിലെ നേതാക്കളുടെ പരാതിയിൽ പൊറുതിമുട്ടി വിഡി സതീഷനെ കെപിസിസി ചെങ്ങന്നൂരിലേക്ക് നിയോഗിച്ചിട്ടുണ്ട്.
നാളെ മുതൽ വിഡി സതീഷനെ ചെങ്ങന്നൂരിൽ ഇറക്കാനാണ് തീരുമാനം. പാർട്ടി സംവിധാനം ശക്തിപ്പെടുത്തി മികച്ചൊരു ഏകോപനം ഉറപ്പാക്കാനാണ് ഇത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സജീവമാകാത്ത സാഹചര്യത്തിലാണ് തിരുത്തൽവാദികളിൽ പ്രമുഖനായ വിഡിയെ തന്നെ എത്തിക്കുന്നത്. കാർത്തികേയന്റെ അടുപ്പക്കാരനായി അറിയപ്പെട്ടിരുന്ന വിഡിക്കും വിജയകുമാറനും ഇടയിൽ അതിശക്തമായ വ്യക്തി ബന്ധമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് വിജയകുമാറിന്റെ കൂടി മനസ്സറിഞ്ഞ് ചെങ്ങന്നൂരിൽ വിഡി നിറയുന്നത്. പ്രശ്നങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. കർണ്ണാടകയിൽ വോട്ടെടുപ്പ് കഴിയുന്നതോടെ നേതാക്കളും ചെങ്ങന്നൂരിൽ സജീവമാകും. ഇതോടെ മന്ദിപ്പ് മാറുമെന്നാണ് വിഡി സതീഷന്റെ പ്രതീക്ഷ.
ചെങ്ങന്നൂരിൽ പ്രധാനമായും നടക്കുന്നത് ഫ്ളക്സ് യുദ്ധമാണ്. ഇതിൽ വിജയകുമാർ ഏറെ പിന്നോക്കം പോയിരിക്കുകയാണ്. സിപിഎമ്മും ബിജെപിയും ഏറെ മുന്നിലാണ്. അവർ മൂന്ന് ഫ്ളക്സ് വച്ചാൽ ഒരണ്ണം വിജയകുമാറിന്റേതായി ഉയർന്നാൽ ആയി എന്നതാണ് വസ്തുത. അങ്ങനെ മണ്ഡലത്തിലുടനീളം സിപിഎമ്മും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന തോന്നൽ ഉണ്ടാക്കുന്ന തരത്തിലാണ് ചെങ്ങന്നൂരിലെ റോഡുകളിലെ ഫ്ളക്സുകൾ നിറയുന്നത്. ഇതെല്ലാം അടിയന്തരമായി പരിഹരിക്കണം. വിജയകുമാറിന്റെ സ്വന്തം പഞ്ചായത്തിൽ പോലും ശക്തമായ പ്രചരണം ഇല്ല. രമേശ് ചെന്നിത്തലയുടെ നാട്ടിലും കാര്യങ്ങൾ ഉഷാറാകുന്നില്ല. ഇതെല്ലാം വിജയകുമാറിനെ പ്രചരണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ പിന്നിലേക്ക് കൊണ്ടു പോവുകയാണ്.
നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയം നൽകിയത് ഗ്രൂപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബ യോഗങ്ങളും ചെന്നിത്തലയുടെ ഇടപെടലുമെല്ലാം വിജയമന്ത്രമായി മാറി. എന്നാൽ ചെങ്ങന്നൂരിൽ ഇത്തരം സജീവമായ ഇടപെടലുകൾ ഒന്നും കാണാനില്ലെന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍