ലാഹോർ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദി; ഇത് ചെറിയ കളിയല്ല...ഞങ്ങൾ എല്ലാം വാച്ച് ചെയ്യുന്നുണ്ട് ഷാനി.. എന്ന് ശോഭാ സുരേന്ദ്രൻ; കർണ്ണാടകയിലെ പ്രധാനമന്ത്രിയുടെ 'വലിയ പിഴ' ആഘോഷമാക്കി മലയാളം ട്രോളർമാരും; ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന മോദിയുടെ കള്ളം പറച്ചിലിലെ മനോരമ കൗണ്ടർ പോയിന്റ് ചർച്ച വൈറലാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന പ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ചരിത്രം ഉദ്ധരിച്ച് വിശദീകരിക്കുന്ന മാധ്യമറിപ്പോർട്ടുകൾ തള്ളി ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലാണ് ബിജെപി നേതാവ് വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലിൽ കിടക്കുമ്പോൾ കോൺഗ്രസ് കുടുംബത്തിൽ നിന്ന് ഒരാൾ പോലും അദ്ദേഹത്തെ സന്ദർശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ പ്രസംഗിച്ചത്. ഇത് ശുദ്ധ നുണയാണെന്ന് ചരിത്രകാരന്മാർ തെളിയിക്കുകയും ചെയ്തു.
ഈ വിഷയത്തിലായിരുന്നു മനോരമയിലെ ചർച്ച. ആദ്യം പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് വാദിച്ച ശോഭ സുരേന്ദ്രൻ, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ശഹീദ് ഭഗത് സിങ്ങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദർശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ വാദം. ജവഹർ ലാൽ നെഹ്റു ഭഗത് സിങിനെ ജയിലിൽ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്മാർ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ തെറ്റ് വ്യക്തമാക്കുന്നത്. ഇതിലെ ചർച്ചയാണ് ശോഭയെ വെട്ടിലാക്കിയത്. നിരവധി ട്രോളുകളും ഇറങ്ങുന്നു.
ഭഗത് സിങ്ങിനേയും ബത്തുകേശ്വർ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ ജയിലിൽ കിടന്നപ്പോൾ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന കള്ളംപറഞ്ഞ പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കർണാടകയിലെ ബിഡാറിൽ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു പരാമർശം നടത്തിയത്. ജയിലിൽ കഴിയവേ താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പെഴുതി നൽകിയ സവർക്കറെയും 'സ്വാതന്ത്ര്യസമരസേനാനിയെന്ന്' വിശേഷിപ്പിച്ചായിരുന്നു മോദി സംസാരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഉദ്ധരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ മോദിയുടെ ചരിത്രബോധമില്ലാത്ത പ്രസ്താവനകളെ വിമർശിച്ച് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയും പരിഹാസവും വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
ഭഗത് സിങ്ങിനെ മോദി സന്ദർശിക്കുന്നതിന്റെ 'ചിത്രം' പങ്കുവച്ചാണ് ട്വിറ്ററിൽ ചിലർ മോദിയെ കളിയാക്കുന്നത്. ' ലാഹോർ സെൻട്രൽ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്നു മോദി' എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മലയാളി ട്രോളർമാർക്ക് ശോഭാ സുരേന്ദ്രനിലൂടെ പുതിയ ഇരയെ കിട്ടിയത്. മോദിയുടെ വാക്കുകൾ വ്യക്തമാണ്. എന്നിട്ടും അത് സമ്മതിച്ചു കൊടുക്കാൻ ശോഭയ്ക്ക് കഴിയുന്നില്ല. പകരം ഭീഷണിപ്പെടുത്തുകയും ചെയ്തു.
മനോരമ ചർച്ചയിൽ ഭഗത് സിങ്ങിനെ ജയിലിൽ സന്ദർശിച്ചില്ല എന്നല്ല പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുടെ വാദം തുടങ്ങിയത്. ശഹീദ് ആയതിന് ശേഷം ഭഗത് സിങ്ങിനെ സന്ദർശിച്ചില്ല എന്നാണ് മോദി ഉദ്ദേശിച്ചത് എന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇത് ഷാനി പൊളിച്ചടുക്കിയെങ്കിലും, ഷാനിയോട് പോയി ഹിന്ദി പഠിക്കാൻ ആയിരുന്നു ശോഭയുടെ ഉപദേശം. അതോടൊപ്പം ഒരു ഭീഷണിയും ഉണ്ടായിരുന്നു. ഒരു കാര്യം ഞാൻ പറയട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സുരേന്ദ്രൻ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് തുടങ്ങുന്നത്. എന്തിനാണ് പ്രധാനമന്ത്രി അസത്യ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ചോദ്യം.
ഇന്ന് ജീവിച്ചിരിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്ക്, പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട്, ഈ വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള തന്റേടമുണ്ടോ എന്നായിരുന്നു ശോഭയുടെ ചോദ്യം. കളവ് പറഞ്ഞു എന്ന് പറഞ്ഞാൽ മാത്രം പോര, അത് തെളിയിക്കാനുള്ള ഇച്ഛാശക്തി കൂടി വേണം എന്നാണ് ശോഭ പറഞ്ഞത്. പ്രധാനമന്ത്രി സത്യമേ പറഞ്ഞിട്ടുള്ളൂ എന്നാണ് ശോഭ പറയുന്നത്. അദ്ദേഹം പറഞ്ഞത് ചരിത്രമാണെന്നുും ശോഭ ആവർത്തിക്കുന്നുണ്ടായിരുന്നു. പച്ചക്കള്ളം പറഞ്ഞിട്ട്, അതിനെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള വാദമുഖങ്ങളുമായി വരുമ്പോൾ അതിന് എന്ത് മറുപടിയാണ് പറയുക എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് പ്രതിനിധി ആന്റോ ആന്റണി പ്രതികരിച്ചത്.
ചരിത്രം തെളിയിക്കേണ്ടത് കോടതിയിൽ ആണോ എന്ന ചോദ്യമാണ് പിന്നീട് ഷാനി ശോഭ സുരേന്ദ്രന് ഇട്ടുകൊടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഒരാൾ തെളിയിക്കട്ടെ, വെറുതേ ചർച്ചയിൽ പറഞ്ഞാൽ പോരല്ലോ എന്നായി ശോഭ. ഷാനി ചോദ്യം ആവർത്തിച്ചപ്പോൾ ശോഭ സുരേന്ദ്രൻ ശരിക്കും പ്രകോപിതയായി. എന്തടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ചർച്ച നയിക്കുന്ന ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. എന്താണ് പ്രധാനമന്ത്രി പറഞ്ഞ കള്ളം എന്ന് ഷാനി വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് നന്നായിട്ട് അറിയാം എന്നായി ശോഭ. എങ്ങനെയാണ് വീരനായ സുഭാഷ് ചന്ദ്രബോസിനെ കാണാതായത് എന്നതിനെ കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാം. അത് ചരിത്രത്തിന്റെ രേഖകളിൽ ഉണ്ടാകും... ഇങ്ങനെയൊക്കെ ചർച്ചയെ വഴിതെറ്റിക്കുന്ന രീതിയിൽ ശോഭ സുരേന്ദ്രൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനും ഷാനി തടയിട്ടു. ഭഗത് സിങ്ങിനെ സന്ദർശിച്ച നേതാക്കൾ ആരൊക്കെ ആണെന്ന് ചർച്ചയിൽ ഉള്ള കോൺഗ്രസ് നേതാക്കൾ പറയട്ടേ എന്നായി ശോഭ. ജവഹർ ലാൽ നെഹ്റുവിന്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഷാനി പ്രഭാകർ വിശദമാക്കിക്കൊടുത്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ ഇന്ത്യൻ പൊതുസമൂഹത്തിന് മുന്നിൽ ഞങ്ങൾ വരാം എന്നായി അപ്പോൾ ശോഭ സുരേന്ദ്രൻ. ഷാനിയുടെ ചോദ്യത്തിന് അപ്പോഴും ഉത്തരം നൽകിയില്ല!
ഷാനീ... ഇത് ചെറിയ കളിയല്ല. ഷാനി ഇതിന് മുമ്പും പല ചർച്ചകളിൽ പ്രധാനമന്ത്രിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പലതും പറഞ്ഞിട്ടുണ്ട് എന്നായി ശോഭ സുരേന്ദ്രൻ. ഇത് ചെറിയ കളിയല്ല.... ഷാനിയെ കൂടി കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരാൻ തങ്ങളെക്കൊണ്ട് സാധിക്കും എന്നായി പിന്നീടുള്ള ഭീഷണി. പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് അവതാരികയ്ക്ക് പറയാൻ പാടില്ലെന്നായി പിന്നീട്. താൻ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായി ഷാനിയുടെ ചോദ്യം. ചരിത്ര രേഖയുടെ അടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടുള്ളത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. അത് ഇന്ത്യയുടെ ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നും അവർ പറഞ്ഞു.
ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് അത് എന്നായി ഷാനിയുടെ ചോദ്യം. ശോഭ സുരേന്ദ്രൻ അക്ഷരാർത്ഥത്തിൽ വിയർത്തുപോയി. ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. കോൺഗ്രസിന്റെ നേതാക്കന്മാർ സന്ദർശിച്ചിട്ടില്ല എന്നല്ലേ പ്രധാനമന്ത്രി പറഞ്ഞത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. ഏതെങ്കിലും വ്യക്തി സന്ദർശിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ പറയുന്നുണ്ട്. പ്രസംഗത്തിന്റെ മുഴുവൻ ഭാഗവുമായി പൊതു സമൂഹത്തിന് മുന്നിൽ വരാം എന്നായി ശോഭ സുരേന്ദ്രൻ. എന്നാൽ രണ്ട് ദിവസം ഒന്നും കാത്തിരിക്കണ്ട, ഇപ്പോൾ തന്നെ ആ പ്രസംഗം കേൾപ്പിക്കാം എന്നായി ഷാനി. ആ പ്രസംഗം കേൾപ്പിക്കുകയും ചെയ്തു!
എനിക്ക് ഹിന്ദി അത്രയ്ക്ക് അറിയില്ല, ഹിന്ദി നന്നായി അറിയുന്ന ശോഭ സുരേന്ദ്രൻ തന്നെ പരിഭാഷപ്പെടുത്തു എന്നായി ഷാനി. അതിന് ശേഷം ശോഭ സുരേന്ദ്രൻ നടത്തിയ തർജ്ജമ കേട്ട് ഹിന്ദി അറിയുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. ശഹീദ് ആയ ഭഗത് സിങ്ങിനെ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആരും സന്ദർശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുട െവിവർത്തനം. ജീവിച്ചിരിക്കുന്ന ഭഗത് സിങിനെ സന്ദർശിച്ച കഥയല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് എന്നും ശോഭ പറഞ്ഞുകളഞ്ഞു. ഷാനീ, ഇത് ചെറിയ കൽയല്ലെന്ന ഭീഷണി വീണ്ടും ഉയർത്തുന്നുണ്ട് ശോഭ സുരേന്ദ്രൻ. എന്തായാലും ഈ ചർച്ച താൻ അവസാനിപ്പിക്കുകയാണ് എന്നാണ് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞത്. പ്രബുദ്ധരായ മലയാളികൾക്ക് മുന്നിൽ ഇത്തരത്തിൽ ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്നും ഷാനി പറഞ്ഞു.
ഹിന്ദി പഠിച്ചിട്ട് ചർച്ചയിൽ വന്നിരുന്നാൽ മതി എന്നായി പിന്നീട് ശോഭ. ഹിന്ദിയല്ല പഠിക്കേണ്ടത് എന്നായി ശോഭ. ഷാനിക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. വീണ്ടും ശോഭ സുരേന്ദ്രൻ തന്റെ പഴയ നിലപാടിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ശഹീദ് എന്ന വാക്കിന്റെ അർത്ഥം എന്താണെന്നും ചോദിച്ചുകൊണ്ടിരുന്നു.
Stories you may Like
- ത്രികോണ പോരിൽ 'ശോഭയെ' തകർക്കാൻ ശ്രമിക്കുന്ന ചാനൽ ഏത്?
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; ജോസ് ബട്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങി; അവശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജുവും കൂട്ടരും കൂടുതൽ കരുതലെടുക്കണം
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്