കനത്ത മഴ പെയ്തതിനെ തുടർന്ന് ഫ്ളവേഴ്സ് ചാനലിന്റെ എ ആർ റഹ്മാൻ ഷോ പൊളിഞ്ഞു; നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിരാശയോടെ മടങ്ങി റഹ്മാൻ ആരാധകർ; മനോരമയെ റേറ്റിംഗിൽ വെട്ടിയ ചാനലിന് വിനയായത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മുതലാളിക്കു വേണ്ടി പാടം നികത്തിയെടുത്ത ഭൂമിയിൽ പരിപാടി നടത്താനൊരുങ്ങിയ നീക്കം; സംഗീതപ്രതിഭയെ ആസ്വദിക്കാൻ അവസരം നഷ്ടപ്പെട്ടതിൽ വലിയ പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഴവിൽ മനോരമയെ റേറ്റിംഗിൽ വെട്ടി മുന്നേറുന്ന ഫ്ളവേഴ്സ് ചാനൽ കാര്യങ്ങൾ ഒന്നുകൂടി ഉഷാറാക്കാൻ നടത്തിയ എ.ആർ റഹ്മാൻ ഷോ മഴമൂലം തടസ്സപ്പെട്ടു. കനത്ത മഴ പെയ്തതോടെ നിലംനികത്തിയെടുത്ത പാടത്ത് പരിപാടി നടത്താൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ പരിപാടിയിൽ വൻതുകകൾ നൽകി ടിക്കറ്റെടുത്ത ആയിരങ്ങൾ പ്രതിഷേധമുയർത്തുകയാണ്. ഇന്ന് പരിപാടി നടത്താൻ പറ്റില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ലോകസംഗീതത്തിലെ തന്നെ പ്രതിഭയായ എആർ റഹ്മാൻ എല്ലാ സന്നാഹങ്ങളോടെയും കൊച്ചിയിൽ പരിപാടിക്കായി എത്തിയെങ്കിലും പരിപാടി നടക്കാതെ വന്നതോടെ ആരാധകർ ചാനലിനെതിരെ ശക്തമായി പ്രതികരിച്ചുതുടങ്ങി.
തൃപ്പൂണിത്തുറ ചോയ്സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടിൽ ആണ് പരിപാടിക്കായി വേദി ഒരുക്കിയത്. എന്നാൽ ഇതിനടുത്ത സ്ഥലം മണ്ണിട്ട് നികത്തിയെടുത്തെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ കോടതിയിൽ പരാതി എത്തുകയും മണ്ണിട്ടു നികത്തിൽ വിലക്കുകയും ചെയ്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ഫ്ളവേഴ്സിന്റെ ഷോ നടക്കുന്നതെന്ന പ്രചരണവും നടന്നു. ഇതിന് പിന്നാലെ ഇന്ന് മഴപെയ്തതോടെ പ്രദേശം ചളിക്കുളമായി.
ഇതോടെയാണ് പരിപാടി നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായത്. സംഗീത നിശ നാളെ ഇതേ സമയത്ത് നടത്തുമെന്നാണ് ഫ്ളവേഴ്സ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വൻ തുക നൽകി വിദേശത്തുനിന്ന് ഉൾപ്പെടെ എത്തിയ ആരാധകർ നിരാശയിലാണ്. അവരിൽ പലരും മടങ്ങുകയും ചെയ്തു. സ്വകാര്യ ആശുപത്രി മുതലാളിക്കുവേണ്ടി പാടം നികത്തിയെടുത്ത ഭൂമിയിൽ ഷോ നടത്താൻ തീരുമാനിച്ചതാണ് പരിപാടി നടക്കുന്ന ഗ്രൗണ്ടിനെ ചെളിക്കുളമാക്കി മാറ്റിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
അപൂർവമായി മാത്രം സംഗീത നിശയ്ക്ക് സമയം അനുവദിക്കുന്നയാളാണ് എ ആർ റഹ്മാൻ. മണിക്കൂറുകൾ നീളുന്ന സംഗീത വിസ്മയത്തിനായാണ് കൊച്ചി നഗരം കാത്തിരുന്നത്. കേരളത്തിൽ നിന്നു മാത്രമല്ല, വിദേശത്തുനിന്നുള്ള പ്രവാസികൾ വരെ ഈ രാത്രിക്കായി കൊച്ചിയിലെത്തി. എന്നാൽ മഴ പെയ്ത് ഗ്രൗണ്ട് ചളിക്കുളമായതോടെ എല്ലാം താളംതെറ്റി. വൈകിട്ട് ആറ് മണിയോടെ സംഗീത വിസ്മയത്തിന് തുടക്കമാവുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മഴ ശക്തമായി പെയ്യുകയാണ്. പരിപാടി നടക്കുമെന്നുപോലും ഉറപ്പില്ല. നാല് മണിയോടെ നഗരിയിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. ഇതോടെ വിദേശത്തു നിന്നുപോലും എത്തിയ ആരാധകർ കടുത്ത ആശങ്കയിലായി.
സിനിമയിലൂടെ മാത്രം കേട്ട ആ മാന്ത്രിക സംഗീതം നേരിട്ട് കേൾക്കുന്നതിനപ്പുറം ആ സംഗീത വിസ്മയത്തെ നേരിട്ട് കാണാമെന്ന ആവേശത്തിലായിരുന്നു റഹ്മാൻ ആരാധകർ. ടിക്കറ്റ് വിൽപ്പന ഫ്ളവേഴ്സ് ചാനലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയാണ് നടത്തിയത്. നാലു റേറ്റിലായിരുന്നു വിൽപന. ഇത്തരമൊരു പരിപാടി ഇരുമ്പനം ഗ്രൗണ്ടിൽ സംഘടിപ്പിച്ചതുതന്നെ സ്വകാര്യ ആശുപത്രി മുതലാളിക്ക് സ്ഥലം നികത്താൻ അവസരമൊരുക്കാൻ ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.
ഇത്തരത്തിൽ നികത്തിയെടുത്ത സ്ഥലമായതിനാൽ മഴ പെയ്തതോടെ എല്ലാം പാളി. സ്ഥലം കാലെടുത്തു വയ്ക്കാൻ പറ്റാത്ത രീതിയിൽ ചെളിക്കുളമായി. അതോടെ ആരാധകരും വലിയ പ്രതിഷേധത്തിലാണ്. അഞ്ഞൂറു രൂപമുതൽ അയ്യായിരം രൂപവരെയുള്ള നാലു സെഗ്മെന്റുകളിലായായിരുന്നു ടിക്കറ്റ് വിൽപന. ഇത്തരത്തിൽ ടിക്കറ്റ് വാങ്ങിയെത്തിയവരാണ് ഷോ മുടങ്ങിയതോടെ നിരാശരായത്. ഷോ നടത്തുമെന്ന് സംഘാടകർ പറയുന്നെങ്കിലും ആകെ ചെളിക്കുളമായ ഗ്രൗണ്ടിൽ ഇന്ന് ഷോ നടക്കില്ലെന്ന് പറഞ്ഞാണ് പലരും മടങ്ങുന്നത്. ആരാധകർ രോഷാകുലരാകുന്ന സന്ദർഭം ഉള്ളതിനാൽ പൊലീസും ജാഗ്രതയിലാണ്. ഷോ നാളെ നടത്തുമെന്ന് പിന്നീട് പ്രഖ്യാപനം വന്നെങ്കിലും അതിലും ഉറപ്പില്ല. നാളെയും മഴ കനത്താൽ ഇതിലും ഭീകരമാകും സ്ഥിതി. ഇതോടെ ടിക്കറ്റെടുത്തവരിൽ പലരും ബഹളം വച്ചുതുടങ്ങി. പലരും മടങ്ങുകയും ചെയ്തു.
ഷോയ്ക്ക് വേണ്ടി വിവാദ ഭൂമിയിൽ വയൽ നികത്തി
എ.ആർ റഹ്മാന്റെ സംഗീതനിശയുടെ മറവിൽ വയൽ നികത്തുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇത്തരത്തിൽ നികത്തിയെടുത്ത വയലാണ് ഷോയ്ക്ക് മുമ്പു പെയ്ത മഴയിൽ ചളിക്കുളമായി മാറിയത്. ഇരുമ്പനത്ത് 26 ഏക്കർ പാട ശേഖരം സംഗീതനിശയുടെ മറവിൽ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും ആണ് പരാതി ഉയർന്നത്. ചോറ്റാനിക്കര സ്വദേശിയാണ് ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തെത്തിയത്.
സംഗീത നിശയുടെ മറവിൽ കണയന്നൂർ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21,184/22, 184/23, 184/24, 184/25, 184/31, 185/1, 185/2, 185/3,185/4,185/5, 185/17 തുടങ്ങിയ റീ സർവ്വേ നമ്പറുകളിലുള്ള സ്ഥലമാണ് നികത്തിക്കൊണ്ടിരിക്കുന്നതെന്നും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമിയെന്നുമാണ് ആക്ഷേപം ഉയർന്നത്.
പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ: ഏറെക്കാലമായി നികത്തൽ വിവാദത്തിലും കേസിലും ഉൾപ്പെട്ട ഭൂമിയാണിത്. പാടശേഖരം നികത്തുന്നതോടപ്പം പുറമ്പോക്ക് കൈയേറ്റം നടക്കുന്നതായും, ആറ് മീറ്റർ വീതിയിൽ ഒരു കിലോമീറ്ററോളം തോട് ഇല്ലാതാക്കി. ജെസിബി, ട്രാക്റ്റർ തുടങ്ങിയ യന്ത്രങ്ങൾ ഉപോയോഗിച്ചാണ് നികത്തൽ. മുൻപ് എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് വിവാദ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കൃഷി ഭൂമി കൃഷിയാവശ്യത്തിനല്ലാതെ നികത്താൻ പാടില്ലന്ന നിയമം നിലനിൽക്കെയാണ് ഇതെല്ലാം കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പാടശേഖരം നികത്തുന്നത്.
പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. സാധാരണക്കാരന് വീട് വയ്ക്കാൻ പോലും കൃഷി ഭൂമിയിൽ അനുവാദം ലഭിക്കുന്നതിന് നിരവധി കടമ്പകൾ താണ്ടണമെന്നിരിക്കെ ഭൂമി നികത്തൽ ശ്രദ്ധയിൽ പെടാതിരിക്കാനാണ് സംഗീതനിശയെ മറയാക്കിയത്. പാടശേഖരം നികത്തുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കും. നികത്തൽ പ്രദേശത്തെ കുടിവള്ള ലഭ്യതയെ തകരാറിലാക്കും. 26 ഏക്കറോളം വരുന്ന വലിയ പ്രദേശം പട്ടാപ്പകൽ മണ്ണിട്ടു നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും മൗനവ്രതം തുടരുന്ന പരിസ്ഥിതിപ്രവർത്തകരുടെ നിലപാടിലും ദുരൂഹത ആരോ പിക്കപ്പെടുന്നുണ്ട്.
അതിനാൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് പാടശേഖരം നികത്തുന്നത് നിർത്തിവയ്പ്പിക്കണമെന്നും നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കണെമെന്നും കർശന ശിക്ഷാനടപടികൾ സ്വീകരിക്കണെമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 2 നാണ് ചോറ്റാനിക്കര സ്വദേശി ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രി , റവന്യൂ മന്ത്രി, കൃഷി മന്ത്രി, ചീഫ് സെക്രട്ടറി, വിജിലൻസ് ഡയറക്റ്റർ, ജില്ലാ കലക്റ്റർ എന്നിവർക്കു രേഖാമൂലം പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് പരിപാടി മഴമൂലം ഗ്രൗണ്ട് ചെളിക്കുളമായതോടെ ഉപേക്ഷിക്കേണ്ടി വന്നത്.
മനോരമയെ വെട്ടാൻ ഒരുക്കിയ ഷോ
ശ്രീകണ്ഠൻ നായർ എന്ന പ്രതിഭയ്ക്ക് കിട്ടിയ വലിയ തിരിച്ചടിയായി ഇന്നത്തെ സംഭവം. ആകാശവാണിയിൽ തുടങ്ങി ദൂരദർശനിലൂടെ പിന്നീട് ഏഷ്യാനെറ്റിലും മനോരമയിലും എത്തിയ പ്രതിഭയാണ് അദ്ദേഹം. ഫ്ളവേഴ്സ് ചാനലിന്റെ മേധാവി ആയതോടെ അതിനെ ഉയരങ്ങളിലേക്ക് എത്തിച്ച ശ്രീകണ്ഠൻ നായർ ഇപ്പോൾ റേറ്റിംഗിൽ മഴവിൽ മനോരമയെക്കാളും ഫ്ളവേഴ്സിനെ മുന്നിലെത്തിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഴവിൽ അമ്മ ഷോ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയപ്പോൾ അതിനെ വെല്ലാനാണ് റഹ്മാൻ ഷോയുമായി ശ്രീകണ്ഠൻ നായരും ഫ്ളവേഴ്സും എത്തുന്നത്. എന്നാൽ ഇന്ന് ഷോ മുടങ്ങിയത് ചാനലിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം ഷോയുടെ മറവിൽ ഭൂമിനികത്തലിന് ചാനൽ കൂട്ടുനിന്നു എന്ന തരത്തിൽ ആക്ഷേപങ്ങളും ഉയരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നമ്പർ ത്രിയായി ഫ്ളവേഴ്സ് മാറിയിരുന്നു. ഏഷ്യാനെറ്റും സൂര്യയുമാണ് മുന്നിലുള്ളത്. മനോരമ നാലാം സ്ഥാനത്തും. ഇതിനൊപ്പമാണ് സ്റ്റേജ് ഷോകളിലും മനോരമയെ വെട്ടുന്ന എ ആർ റഹ്മാൻ നമ്പറുമായി ശ്രീകണ്ഠൻ നായരെത്തിയത്. മൂന്ന് മാസമായി ബാർക് റേറ്റിംഗിൽ ഏറെ മുന്നോട്ട് പോകാൻ ഫ്ളവേഴ്സിന് കഴിഞ്ഞിരുന്നു. 2017ലെ 17-ാം ആഴ്ചയിലും മനോരമയേക്കാൾ ഏറെ മുന്നിൽ ഫ്ളവേഴ്സുണ്ട്. പാമ്പര്യത്തിന്റെ കുരുത്തുമായി ഏഷ്യാനെറ്റ് ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സൂര്യയുമായി നേരിയ പോയിന്റെ വ്യത്യാസം മാത്രമാണ് ഫ്ളവേഴ്സിനുള്ളത്.
സിനിമകളുടെ കരുത്തില്ലാതെ കുടുംബ പരിപാടികളിലൂടെയാണ് ഫ്ളവേഴ്സ് ഏവരേയും തോൽപ്പിക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് താര രാജക്കന്മാരെ മുൻനിർത്തി 'മഴവിൽ അമ്മ'യുമായി മനോരമ എത്തിയത്. ഏഷ്യാനെറ്റിന്റെ ജനവുരിയിലെ താര നിശപോലും അട്ടിമറിക്കാനുള്ള നീക്കം നടന്നു. അതിൽ മനോരമ വിജയിച്ചു. എന്നാൽ തിരുവനന്തപുരത്ത് മോഹൻലാലും മമ്മൂട്ടിയും എല്ലാം അണിനിരന്ന മഴവിൽ അമ്മ വേണ്ടത്ര വിജയമായില്ല. മഴയും മറ്റും വില്ലനായി എത്തുകയും ചെയ്തു. തമിഴക സൂപ്പർ താരം സൂര്യയെ എത്തിച്ചതുമെല്ലാം ഷോയെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഈ തന്ത്രത്തെയാണ് എ ആർ റഹ്മാനെ ഇറക്കി ഫ്ളവേഴ്സ് പൊളിക്കുന്നതെന്ന നിലയിലാണ് ഈ ഷോയെ ചാനൽ ലോകം കണ്ടത്. എന്നാൽ ഇന്ന് ഷോ നടക്കാതെ വന്നതോടെ ഇത് വലിയ തിരിച്ചടിയായി മാറുകയാണ് ചാനലിന്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്