സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ നിയമവിദ്യാർത്ഥി; ദേശീയ സെക്രട്ടറിയായി അബിൻ ഉയരുന്നത് സ്വാശ്രയസമര തീച്ചൂളയിൽ നിന്ന്; രാഹുൽ മാങ്കൂട്ടത്തിലിനെ ഉയർത്തുന്നതും സംഘടനാ മികവ് പരിഗണിച്ചു തന്നെ; എൻ എസ് യു നേതാക്കൾ പെട്ടിയെടുപ്പുകാരെന്നത് ഗ്രൂപ്പ് മാനേജർമാരുടെ പ്രചരണമോ? രാഹുൽ ഗാന്ധി നൽകുന്നത് കെപിസിസി പ്രസിഡന്റും ഗ്രൂപ്പുകൾക്ക് അതീതനാകുമെന്ന സന്ദേശം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലേക്ക് യുവതുർക്കികളെ കേരളം സമ്മാനിക്കുമ്പോൾ അത് വിദ്യാർത്ഥി സംഘടനയിൽ പൊട്ടിത്തെറികൾക്ക് കാരണമാകുന്നു. കോൺഗ്രസിന്റെ ദേശീയ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു (ഐ) ഭാരവാഹികളായാണ് മൂന്ന് മലയാളികൾ പട്ടികയിൽ ഇടം പിടിച്ചത്. ഇത് ചില നേതാക്കളുടെ പിന്തുണയോടെയാണെന്ന വാദം സംഘടനയിൽ സജീവമാക്കുകയാണ് ചിലർ. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകുമെന്നുമാണ് നേതൃസ്ഥാനത്ത് എത്തുന്നവരുടെ പ്രതികരണം. കെപിസിസി അധ്യക്ഷ സ്ഥാനത്തടക്കം ഗ്രൂപ്പ് പരിഗണനകൾ വച്ചൊരു നിയമനം ഉണ്ടാകില്ലെന്ന സൂചനയാണ് എൻ എസ് യു ഭാരവാഹി പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകുന്നത്.
എറണാകുളം കോലഞ്ചേരി സ്വദേശി അബിൻ വർക്കി കോടിയാട്ട്, പത്തനംതിട്ട അടൂർ സ്വദേശി രാഹുൽ മാങ്കൂട്ടത്തിൽ, എന്നിവർ സെക്രട്ടറിമാരും തിരുവനന്തപുരം സ്വദേശി എറിക് കോ-ഓർഡിനേറ്ററായും ഇടം പിടിച്ചു. ഇവർ ചില നേതാക്കളുടെ ശിങ്കടിയാണെന്ന മട്ടിലാണ് പ്രചരണം. എന്നാൽ ഇത് മറുവിഭാഗം തള്ളിക്കളയുകയാണ്. അബിൻ വർക്കി കോടിയാട്ട് കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ ദേശീയ നിർവ്വാഹക സമിതി അംഗമായി തെരഞ്ഞെടുത്തതിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പഠനത്തിലും സംഘടനാ പ്രവർത്തനത്തിലും കഴിവ് തെളിയിച്ച വ്യക്തിത്വം. ഇത്തരത്തിലൊരു നേതാവിനെയാണ് അർഹതില്ലെന്ന് പറഞ്ഞ് ചിലർ കളിയാക്കുന്നതെന്നതാണ് ഉയരുന്ന വാദം. ഒരു ഗ്രൂപ്പിന്റേയും മുഖമായി മാറാത്തവരാണ് ഇത്തവണ കെ എസ് യുവിന്റെ ദേശീയ ഭാരവാഹികളാകുന്നത്. ഇതാണ് ചിലരെ ചൊടിപ്പിക്കുന്നത്.
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദദാരിയായ അബിൻ നിലവിൽ തിരുവനന്തപുരം ഗവ : നിയമ കലാലയത്തിലെ വിദ്യാർത്ഥിയാണ്. മികച്ച സംഘാടകനായ അബിൻ എൻ.എസ്.യു ദേശീയ പ്രസിഡന്റ് സ്ഥാനത്തിലേക്കുള്ള ചുരുക്കപട്ടികയിൽ ഇടം പിടിച്ച നേതാവാണ്. കേരളത്തിൽ കെ എസ് യുവിന്റെ നേതൃത്വത്തിൽ ആഞ്ഞടിച്ച സ്വാശ്രയ സമരത്തിൽ ഒരാഴ്ച്ചക്കാലം ജയിൽവാസം അനുഭവിച്ച നേതാവ്. പിറവം കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന നേതാവ്. ഇതാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കണ്ണിൽ അബിനെ എത്തിച്ചത്. ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശങ്ങൾ രാഹുൽ നിരാകരിച്ചപ്പോൾ അബിൻ ദേശീയ നേതൃത്വത്തിൽ പ്രധാനിയായി.
ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പ്, ഗുജുറാത്ത്, കർണാടക തെരഞ്ഞെടുപ്പ്, തമിഴ്നാട് സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയും അബിന്‍ ഉണ്ടായിരുന്നു. ഇവിടെയെല്ലാം മികവ് കാട്ടിയാണ് ദേശീയ സെക്രട്ടറിയായി മാറുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന ജന:സെക്രട്ടറി സ്ഥാനത്തു നിന്നാണ് ദേശീയ ഭാരവാഹിയായി മാറുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കെ എസ് യു ജില്ലാ ജന:സെക്രട്ടറി എന്നീ പദവികളിലും രാഹുൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഗവേഷണ വിദ്യാർത്ഥിയായ രാഹുൽ എൻ.എസ്.യു റിസർച്ച് വിംഗിന്റെ അമരക്കാരനാണ്.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. അങ്ങനെ വിദ്യാഭ്യാസവും സംഘടനാ പരാമ്പര്യവുമുള്ള നേതാവാണ് രാഹുൽ. കേരളത്തിൽ കെ എസ് യുവിലെ തെരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ പലരും വെട്ടിനിരത്തപ്പെട്ടു. അതിൽ നിന്ന് വിഭിന്നമായി പ്രവർത്തിക്കുന്നവരെയാണ് രാഹുൽ കണ്ടെത്തിയതും നേതാക്കളാക്കിയും. അതിൽ വറളി പൂണ്ടവരാണ് ഇപ്പോഴത്തെ വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് മറുഭാഗം ഉയർത്തുന്ന വാദം. കേരളത്തിലും ഗ്രൂപ്പുകൾക്ക് അതീതമായി അർഹതയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ രാഹുൽ തുടങ്ങുന്നതിന്റെ സൂചനയാണ് ഇതെന്നും അവർ വിശദീകരിക്കുന്നു.
ഒരു തലമുറയെ ആകെ തെറ്റിദ്ധരിപ്പിച്ച് വർഗ്ഗീയതയുടെ വക്താക്കന്മാരാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ,രാജ്യത്തെ ഭരണഘടന ഉൾപ്പടെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവിദ്യാർത്ഥിസംഘടനയെന്ന നിലയിൽഭരണഘടനയുടെ സംരക്ഷണത്തിനായി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് മുന്നോട്ടു പോകുമെന്നും അബിനും രാഹുലും മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എറിക് സ്റ്റീഫൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് ദേശീയ കോ- ഓർഡിനേറ്ററാകുന്നത്. ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ എറിക് സ്റ്റീഫൻ അവതരിപ്പിച്ച ഏകതാ പദ്ധതി (വീൽചെയർ ഫ്രണ്ട് ലി ക്യാമ്പസ് ) പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിലവിൽ തിരുവനന്തപുരം നിയമ കലാലയത്തിലെ വിദ്യാർത്ഥിയാണ്.
കെപിസിസി അധ്യക്ഷനെ നിയമിക്കാനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാണ്ടിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് എൻ എസ് യു ഭാരവാഹികളുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. കെപിസിസി അധ്യക്ഷനായി എ-ഐ ഗ്രൂപ്പുകൾ മുന്നോട്ട് വയ്ക്കുന്ന ആരേയും രാഹുൽ ഗാന്ധി നിയോഗിക്കാൻ ഇടയില്ല. ഇതിന്റെ സൂചനയാണ് ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശങ്ങളെ എൻ എസ് യു ഭാരവാഹി പ്രഖ്യാപനത്തിൽ തള്ളിക്കളഞ്ഞ നടപടിയിലും നിഴലിക്കുന്നത്.
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- രാഹുൽ വർദ്ധിത വീര്യത്തിൽ; വാക്കിന് മൂർച്ച കുറയ്ക്കാതെ മുന്നോട്ട്
- 'കിരീടം താഴെവെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്'; പിണറായി വിജയനെ വിമർശിച്ച് രാഹുൽ
- സെല്ലിൽ സൗമ്യനായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; പൂജപ്പുര ജയിലിലും മാങ്കൂട്ടത്തിൽ ജനകീയൻ
- പൊലീസ് എറിഞ്ഞ കണ്ണീർവാതക ഷെൽ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസുകാരൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍