നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
ആവണി ഗോപാൽ
മംഗളുരു: കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ അത് കെ സുരേന്ദ്രനും രാഷ്ട്രീയ നേട്ടമാവുകയാണ്. ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മൊത്തമായി ഒരുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് കെ സുരേന്ദ്രനായിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഉടുപ്പി ജില്ലയുടെ ചുമതലയും സുരേന്ദ്രന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകി. രണ്ടിടത്തും ഓടി നടന്ന് കാര്യങ്ങൾ നീക്കി സുരേന്ദ്രൻ. ഇവിടെ എല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞ് മുന്നേറാൻ ബിജെപിക്ക് ആവുകയും ചെയ്തു. കർണ്ണാടകയിൽ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുമ്പോൾ സുരേന്ദ്രനൊപ്പം രാപകലില്ലാതെ അധ്വാനിച്ച മലയാളി കൂട്ടവും ഉണ്ട്.
ബിജെപി നേതാവായ നാരായണൻ നമ്പൂതിരിക്കായിരുന്നു ഉടുപ്പിയുടെ ചുമതല. നാരായണൻ നമ്പൂതിരിക്ക് ആരോഗ്യ പ്രശ്നം വന്നപ്പോഴാണ് ഉടുപ്പിയും സുരേന്ദ്രന് ലഭിച്ചത്. മാസങ്ങൾ നീണ്ട സംഘടനാ പ്രവർത്തനമാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നടന്നത്. യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ സുധീർ, യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ആർ എസ് രാജീവ്, ബിജെപി വക്താവ് വികെ സജീവ്, കണ്ണൂരിൽ നിന്നുള്ള കെ രഞ്ജിത് എന്നിവരും കർണ്ണാടകയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അമരക്കാരായി. ഹസനിൽ സുധീറിനായിരുന്നു ചുമതല. ചിക്കമംഗ്ലൂരിൽ സജീവനും ഷിമോഗയിൽ രാജീവും സജീവമായി. കുടകിൽ രഞ്ജിത്തും. അങ്ങനെ ആറുപേരാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദക്ഷിണ കന്നഡയിലും ഉടുപ്പിയിലും നടന്നത്. ഇവിടെ അപ്രതീക്ഷിത വിജയങ്ങൾ പോലും നേടി. ഇതെല്ലാം കെ സുരേന്ദ്രന് തുണയാണ്. മഞ്ചേശ്വരത്ത് 82 വോട്ടിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ തോറ്റത്. മഞ്ചേശ്വരത്ത് മത്സരിക്കാനായി കന്നഡ സുരേന്ദ്രൻ സായത്വമാക്കിയിരുന്നു. നന്നായി കനഡയിൽ പ്രസംഗിക്കുകയും ചെയ്യും. മംഗലാപുരത്തെ ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുരേന്ദ്രനെ ദക്ഷിണ കന്നഡയിലെ പ്രധാന മുഖമാക്കിയത്. ഇതോടെ ഇവിടെ സ്ഥിര താമസക്കാരനായി സുരേന്ദ്രൻ. സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആർഎസ്എസ് വോട്ടുകൾ ബിജെപി പക്ഷത്ത് ഉറപ്പിച്ചു നിർത്തി. അങ്ങനെ വിജയ ഫോർമുല ഉയർത്തി.
ദക്ഷിണ കന്നട ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ ഏഴിലും ബിജെപി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദർ(മംഗളൂരു)മാത്രമാണ് വിജയം കണ്ടത്. ബിജെപിയിലെ സന്തോഷ് റൈയെയാണ് ഖാദർ പരാജയപ്പെടുത്തിയത്. ബണ്ട്വാൾ മണ്ഡലത്തിൽ എട്ടാം തവണ ജനവിധി തേടിയ ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈയുടെ പരാജയം കോൺഗ്രസ്സിന് കനത്ത ആഘാതവും സംഘ്പരിവാറിനും മുതിർന്ന ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനും ആഘോഷവുമായി.ബിജെപിയുടെ രാജേഷ് നായിക്കാണ് റൈയെ പരാജയപ്പെടുത്തിയത്. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏഴും ബിജെപിക്ക് ഏക സീറ്റുമാണ് ലഭിച്ചത്. ഇതാണ് സുരേന്ദ്രൻ തിരുത്തി കുറിച്ചത്.
മംഗളൂരു സൗത്തിൽ ജെ.ആർ.ലോബോ എംഎൽഎ(കോൺഗ്രസ്)ബിജെപിയിലെ വേദവ്യാസ് കാമത്തിനോട് തോറ്റു. മംഗളൂരു നോർത്തിൽ ബി.എ.മുഹ് യുദ്ദീൻ ബാവ എംഎൽഎ(കോൺഗ്രസ്)യെ ഭാരത് ഷെട്ടി(ബിജെപി)പരാജയപ്പെടുത്തി. മൂഡബിദ്രിയിൽ മുന്മന്ത്രി അഭയചന്ദ്ര ജയിൻ(കോൺ.)എംഎൽഎയെ ഉമാനാഥ് കൊട്ട്യൻ(ബിജെപി),പുത്തൂരിൽ ബിജെപി ജില്ല പ്രസിഡണ്ട് സഞ്ജീവ് മടന്തൂർ കോൺഗ്രസ്സിലെ ശകുന്തള എ.ഷെട്ടി എംഎൽഎ,ബെൽത്തങ്ങാടിയിൽ ബിജെപിയുടെ ഹരീഷ് പൂഞ്ച കോൺഗ്രസ്സിലെ വസന്ത ബങ്കര എംഎൽഎ എന്നിങ്ങിനെ പരാജയപ്പെടുത്തി. സുള്ള്യ സംവരണ മണ്ഡലം എസ്.അങ്കാറ(ബിജെപി)നിലനിറുത്തി.കോൺഗ്രസ്സിലെ ഡോ.രഘുവാണ് പരാജിതൻ.
കേരളത്തിലെ വിശ്വസ്തരായ പല നേതാക്കളും സുരേന്ദ്രന് വേണ്ടി കർണ്ണാടകയിൽ രാപകൽ പ്രവർത്തിച്ചു. അങ്ങനെ അതിശക്തമായ സംഘടനാ കരുത്തിലേക്ക കാര്യങ്ങളെത്തിച്ചു. കോൺഗ്രസിന്റെ ഹൈന്ദവ അനുകൂല രാഷ്ട്രീയം പൊളിക്കാൻ സുരേന്ദ്രനായി. ഹസനും ചിക്കമംഗ്ലൂരിലും കുടകിലും കേരളാ നേതാക്കളിലൂടെ സുരേന്ദ്രൻ ഇടപെടലും നടത്തി. ദേശീയ നേതൃത്വവുമായി കൂടുതൽ അടുക്കാൻ ഇതിലൂടെ സുരേന്ദ്രന് കഴിയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പരിവാറുകാരുടെ കണക്കിൽ കാസർഗോഡ് കർണ്ണാടകയുടെ ഭാഗമാണ്. മഞ്ചേശ്വരത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും കർണ്ണാടകത്തിലെ ആർ എസ് എസുകാരാണ്. അതുകൊണ്ട് കൂടിയാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രന് കൂടുതൽ ചുമതലകൾ ലഭിച്ചത്. ഇത് പാർട്ടിക്കും നേതാവിനും ഗുണകരമാവുകയും ചെയ്തു.
കേരളത്തിലെ ബിജെപിയിൽ വി മുരളീധരനൊപ്പമാണ് സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും കേരളത്തിൽ ഒതുക്കി. സംസ്ഥാനത്തെ ആർ എസ് എസുകാരിലെ ചിലരും സുരേന്ദ്രന് എതിരാണ്. അതുകൊണ്ട് തന്നെ നല്ല പരിപാടികൾ പോലും കൊടുത്തില്ല. യുവമോർച്ചയുടെ ചുമതലയുള്ള ബിജെപി ജനറൽസെക്രട്ടറിയായിരുന്നു സുരേന്ദ്രൻ. അത് പിടിച്ചെടുത്ത് മെഡിക്കൽ കോഴയിൽ കുടുങ്ങിയ എംടി രമേശിന് നൽകുകയാണ് കുമ്മനം ചെയ്തത്. രമേശ് ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലക്കാരനായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും വെട്ടിയൊതുക്കി. ഇതോടെ മലബാറിലേക്ക് സുരേന്ദ്രൻ പ്രവർത്തനം ചുരുക്കി. ഇതിനിടെയാണ് കർണ്ണാടകയിലെ സംഘടനാ ചുമതലകൾ തേടിയെത്തിയത്. വീറോടെ പ്രസംഗവുമായി സുരേന്ദ്രൻ അവിടെ നിറഞ്ഞു.
കേരളത്തിലെ സൈബർ ലോകത്ത് അപ്പോഴും സുരേന്ദ്രൻ സജീവമായി നിന്നു. പല സാമൂഹിക വിഷയങ്ങളിലും പ്രതികരിച്ചു. ഉള്ളിസുരയെന്ന് കളിയാക്കി സിപിഎം സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയപ്പോഴും സിപിഎമ്മിനേയും കോൺഗ്രസിനേയും തള്ളി ശക്തമായി തന്നെ പ്രതികരിച്ചു. കുമ്മനവും രമേശും അകറ്റി നിർത്തിയപ്പോഴും സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ചാണ് സുരേന്ദ്രൻ കേരളത്തിലെ പൊതു സമൂഹത്തിൽ നിറഞ്ഞത്. സുരേന്ദ്രൻ ഉയർത്തിയതു കൊണ്ട് മാത്രം പല വിഷയങ്ങളിലും സമരം ചെയ്യാൻ പോലും സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തിയില്ലെന്ന പരാതി അണികൾക്കും ഉണ്ട്. കേരളത്തിലെ പ്രതിപക്ഷമാണ് ബിജെപിയെന്ന തോന്നലുണ്ടാക്കിയതും സുരേന്ദ്രൻ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണ്.
മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്നാണ് കെ.സുരേന്ദ്രൻ ഫറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കർണാടകയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പുണ്ടെന്നും കൃത്യമായി തന്നെ സുരേന്ദ്രൻ വിശദീകരിച്ചത്. ആറു മാസം മുൻപ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാൽ അറുപത്. കോൺഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോൾ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയിൽ മാത്രമല്ല തെക്കും സാധ്യമാണെന്ന് കർണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രമെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ തന്റെ രാഷ്ട്രീയം കൃത്യമായി തന്നെ ഫെയ്സ് ബുക്കിലൂടെ ഇപ്പോഴും സുരേന്ദ്രൻ ആവർത്തിക്കുന്നു. ബിജെപിയിലെ കുമ്മനം പക്ഷം അകറ്റി നിർത്തുമ്പോഴും സൈബർ ലോകത്തെ പരിവാറുകാരുടെ പ്രിയപ്പെട്ടവനാണ് സുരേന്ദ്രൻ. ഇനിയും പിന്തുണ സുരേന്ദ്രന് കൂട്ടുന്നത് തന്നെയാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.
ബിജെപിയുടെ ദേശീയ നേതൃത്വവുമായി സുരേന്ദ്രൻ ഇനി കൂടുതൽ അടുക്കും. മികച്ച സംഘാടകന് കൂടുതൽ അംഗീകരാം ബിജെപി ദേശീയ നേതൃത്വം നൽകുമെന്നാണ് അണികളുടെ പ്രതീക്ഷയും. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് സുരേന്ദ്രൻ.
കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970-ൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവർത്തനത്തിൽ സജീവമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്