104 സീറ്റുകൾ ബിജെപി പിടിച്ചത് വെറും 36.2 ശതമാനം വോട്ടുകളോടെ; 78ൽ ഒതുങ്ങിയ കോൺഗ്രസിന് ലഭിച്ചത് പക്ഷേ 37.9 ശതമാനം വോട്ടുകൾ; 18ശതമാനം വോട്ട് നേടിയ ജെഡിഎസുമായി ചേർന്ന് മത്സരിച്ചിരുന്നെങ്കിൽ ബിജെപി നിലം തൊടാതെ പോയേനെ; ബിഹാർ പരീക്ഷണം വിജയിച്ചിട്ടും പാഠം പഠിക്കാത്ത കോൺഗ്രസ് മനപ്പൂർവ്വം കളഞ്ഞ് കുളിച്ചത് മറ്റൊരു സംസ്ഥാനത്തെ ഭരണം കൂടി
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ബീഹാറിൽ മഹാസഖ്യമാണ് ബിജെപിയെ തടഞ്ഞ് നിർത്തിയത്. നിതീഷ് കുമാറും ലല്ലു പ്രസാദ് യാദവും രാഹുൽ ഗാന്ധിയും അവിടെ ഒരുമിച്ചു. ഇതാണ് ബീഹാറിലെ ഭരണത്തിൽ നിന്ന് ബിജെപിയെ അകറ്റിയത്. പിന്നീട് അഴിമതിയിൽ കുടുങ്ങിയ ലല്ലുവിനെ നിതീഷ് കൈവിട്ടപ്പോൾ ബീഹാറിലും എൻഡിഎ ഭരണമായി. എന്ന് അവിടെ നിതീഷ് ഭരിക്കുന്നത് ബിജെപി പിന്തുണയോടെയാണ്. എങ്കിലും എങ്ങനെ ബിജെപിയെ തോൽപ്പിക്കാം എന്നതിന് തെളിവായിരുന്നു ബീഹാർ. യുപിയിലെ ഉപതെരഞ്ഞെടുപ്പിൽ അഖിലേഷും മായാവതിയും കൈകോർത്തപ്പോഴും മോദി പ്രഭാവത്തിന് അടിതെറ്റി. പ്രതിപക്ഷ നിരയിലെ വോട്ടുകൾ ചോരാതിരുന്നാൽ മാത്രം മതി ബിജെപിയെ തോൽപ്പിക്കാൻ. ഈ സാമാന്യ ബുദ്ധി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുന്നു. ഇത് കാരണമാണ് കർണ്ണാടക കോൺഗ്രസിന് നഷ്ടമായത്.
കർണ്ണാടകയിൽ സജീവ സാന്നിധ്യമാണ് ജെഡിയു. ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും എല്ലാ മണ്ഡലത്തിലും നിർണ്ണായക സ്വാധീനമുണ്ട്. കോൺഗ്രസും ശക്തർ. ഈ രണ്ടഘടകവും വോട്ടെടുപ്പിന് മുമ്പ് ഒരുമിച്ചിരുന്നുവെങ്കിൽ ബിജെപിക്ക് കർണ്ണാടകയിൽ 104 സീറ്റ് നേടാൻ കഴിയുമായിരുന്നില്ല. മൈസുരു മേഖലയിൽ എല്ലാം സീറ്റും കോൺഗ്രസിനും ജെഡിയുവും തൂത്തുവാരുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷയെങ്കിലും വോട്ടു വിഹിതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമുണ്ട്. ജെഡിഎസിനും 18ശതമാനത്തോളം വോട്ടെട്ടുണ്ട്.
ഏറ്റവും ഒടുവിലെ റിപ്പോർട്ടനുസരിച്ച് 122-ൽ നിന്ന് 78 സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസ് സംസ്ഥാനത്ത് പോൾ ചെയ്ത മൊത്തം വോട്ട് വിഹിതത്തിന്റെ 37.9 ശതമാനം പിടിച്ചപ്പോൾ 104 സീറ്റുകൾ നേടിയ ബിജെപിക്ക് 36.2 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. 2013-ൽ 40 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ദേവാഗൗഡയുടെ ജെഡിഎസ് 18.5 ശതമാനം വോട്ടുകൾ നേടി. 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. ഈ ശതമാന കണക്കിലുണ്ട് കാര്യങ്ങളെല്ലാം. കോൺഗ്രസും ജെഡിഎസും പോരടിച്ചപ്പോൾ വോട്ടുകൾ ഭിന്നിച്ചു. ബാക്കി വോട്ട് കൊണ്ട് ബിജെപി ജയിച്ചു കയറി. തോറ്റെങ്കിലും കൂടുതൽ മണ്ഡലത്തിൽ കോൺഗ്രസ് രണ്ടാമത് എത്തി. ഇതുകൊണ്ടാണ് വോട്ട് വിഹിതം കൂടിയത്. എന്നാൽ മൈസൂരു മേഖലയിലെ പല മണ്ഡലത്തിലും ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെഡിഎസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു ഇതെല്ലാം.
ബീഹാറിന് ശേഷം യുപിയിൽ മഹാസഖ്യം ഉണ്ടാകുമെന്ന ഏവരും കരുതി. എന്നാൽ അഖിലേഷും കോൺഗ്രസും ഒരുമിച്ചു. മായാവതി മാറിനിന്നു. ബിഎസ്പിയെ നാമാവിശേഷമാക്കി വോട്ട് ഭിന്നിപ്പിലൂടെ യോഗി ആദിത്യനാഥ് യുപിയിൽ ബിജെപിക്കായി ഭരണം പിടിച്ചു. ഇതോടെ മായാവതിയും അഖിലേഷും കരുതലുകളെടുത്തു. ഒരുമിച്ച് കൈകോർത്ത് ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചു. ഇതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സാധ്യതകൾ ആരാഞ്ഞു. എന്നാൽ സ്വയം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് രാഹുൽ കർണ്ണാടകയിൽ ഒറ്റയ്ക്ക് നീങ്ങി. അതിനുള്ള വിലയായിരുന്നു കോൺഗ്രസിനേറ്റ നാണംകെട്ട പരാജയം. ദേവഗൗഡയെ ബിജെപിയുടെ ഏജന്റെന്ന് പോലും വിളിച്ച് പരിഹസിച്ചു. പക്ഷേ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ദേവഗൗഡയ്ക്ക് മുമ്പിൽ കീഴടങ്ങി.
കർണ്ണാടകയിൽ ഫലപ്രഖ്യാപനം വന്നപ്പോൾ തന്നെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തയ്യാറായി കോൺഗ്രസ് എത്തി. ഇത്തരത്തിലൊരു പാർട്ടിക്ക് എന്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് അവരുമായി സഖ്യം ഉണ്ടായിക്കൂടാ എന്നതാണ് ഉയരുന്ന ചോദ്യം. ബിജെപിയെ അകറ്റാനാണെങ്കിൽ പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും ഒരുമിക്കണം. അത് വോട്ടെടുപ്പിന് ശേഷമുള്ള സഖ്യമായി മാറിയ ഇടത്താണ് കർണ്ണാടകയിൽ ബിജെപി നേട്ടമുണ്ടാക്കിയത്. കുതിക്കച്ചവടത്തിലൂടെ അധികാരത്തിലെത്താൻ പോലും അവസരം അവർക്ക് മുമ്പിലുണ്ട്. ഇതെല്ലാം കോൺഗ്രസിന്റെ വീഴ്ചയിൽ നിന്നുണ്ടായതാണ്. ജെഡിഎസിനെ ഒരുതരത്തിലും അടുപ്പിക്കില്ലെന്നതായിരുന്നു അവരുടെ നിലപാട്. അതിന് കൊടുത്ത വിലയാണ് കർണ്ണാടകയിൽ ഭരണം നഷ്ടമാക്കൽ.
ഇതിലൂടെ കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകൾ 37 ആയി കുറഞ്ഞിട്ടും ആർക്കും ഭൂരിപക്ഷമില്ലാത്തത് ജെഡിഎസിന് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്യപ്പെടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ഏതായാലും കോൺഗ്രസിന് കർണ്ണാടക ഭരിക്കുക അസംഭവന്യമാണ്. മൂന്ന് പ്രധാനപാർട്ടികൾ കഴിഞ്ഞാൽ നാല് ശതമാനം വോട്ട് വിഹിതം നേടിയ സ്വതന്ത്രരാണ് നാലാമതുള്ളത്. 0.9 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. 2008-ൽ ബിജെപി അധികാരം പിടിച്ചപ്പോഴും കോൺഗ്രസ് തന്നെയായിരുന്നു വോട്ട് വിഹിതത്തിൽ മുന്നിൽ നിന്നിരുന്നത്. അന്ന് ബിജെപിക്ക് 33.86 ശതമാനം വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് 34.76 ശതമാനം വോട്ടുകൾ ലഭിച്ചിരുന്നു. 2013-ൽ 36.76 ശതമാനം വോട്ട് വിഹിതത്തോടെ 122 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 19.89 ശതമാനം മാത്രമായിരുന്നു അന്ന് ബിജെപിയുടെ വോട്ട് വിഹിതം.
224 അംഗ കർണാടക നിയമസഭയിൽ തിരഞ്ഞെടുപ്പ് നടന്ന 222 സീറ്റുകളിലെ ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. രാജരാജേശ്വരി നഗർ, ജയനഗർ എന്നിവിടങ്ങളിൽ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്. ഇവിടെ ജയിച്ചു കയറാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ഈ രണ്ടു മണ്ഡലത്തിലും കോൺഗ്രസും ജെഡിഎസും സംയുക്ത സ്ഥാനാർത്ഥികളെ നിർത്തും. അതുകൊണ്ട് തന്നെ ജയിക്കുക ഏറെ പാടായിരിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടികളെ പിളർത്തി ഭൂരിപക്ഷത്തിലേക്ക് നീങ്ങാൻ ബിജെപി കരുനീക്കം സജീവമാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍