തിന്നും കുടിച്ചും മദിച്ചും തളരുമ്പോൾ ആവികുളിയിൽ പേശികളെ അയച്ചുവിടാം; ജിമ്മിൽ പോയി മസിൽ പെരുപ്പിക്കുകയോ ബില്യാഡ്സ് ടേബിളിൽ ഉന്നംപിടിക്കുകയോ ഗോൾഫിൽ കണ്ണുവയ്ക്കുകയോ ആവാം; കോർപറേറ്റുകളും വ്യവസായികളും തിമിർക്കുന്ന റിസോർട്ടിൽ പൂട്ടിയിട്ടാലും കോൺഗ്രസ് എംഎൽഎമാർക്ക് പരമസുഖം; കർണാടകയിൽ ചാക്കുപിടുത്തം പേടിച്ച് 74 എംഎൽഎമാർ മൈസുരു ഹൈവേയിലെ ഈഗിൾടൺ റിസോർട്ടിൽ ഒളിവാസത്തിനെത്തുമ്പോൾ ചാണക്യനായ ഡി.കെ.ശിവകുമാർ കൂൾ കൂൾ
മറുനാടൻ ഡെസ്ക്
ബെംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ വസതിയിൽ വൻതിരക്കായിരുന്നു. മാലയിട്ട് ആദരിക്കാൻ വെമ്പുന്ന വെട്ടുകിളികളെ പോലെയുള്ള ആരാധകർ. തങ്ങളുടെ നേതാവ് ഉപമുഖ്യമന്ത്രിയാകുമോ ..അതാണ് അവർക്ക് അറിയേണ്ടത്. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിച്ചാൽ കോൺഗ്രസും കളിക്കും ഇതാണ് ഡി.കെ.ശിവകുമാറിന്റെ ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി.ജെഡിഎസുമായി മുന്നണി രൂപീകരിക്കാനുള്ള പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങളൊക്കെ അദ്ദേഹം തള്ളിക്കളയുന്നു. ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്തുക ഇതാണ് ലക്ഷ്യം.
ഡി.കെ.ശിവകുമാർ
ബിഡഗിയിലെ ഈഗിൾടൺ റിസോർട്ടിലേക്ക് 74 കോൺഗ്രസ് എംഎൽഎമാരെ മാറ്റിയത് മറ്റാരാണ്? ഡി.കെ.ശിവകുമാർ തന്നെ. എംഎൽഎമാർ കൈവിട്ടുപോകാതിരിക്കാൻ കോൺഗ്രസും ജെഡിഎസും നെട്ടോട്ടമോടുമ്പോൾ ഡി.കെ. കൂളാണ്. 120 മുറികളാണ് ഈഗിൾടണിൽ ബുക്ക് ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാൻ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നതും ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലായിരുന്നു. ഇത്തവണ ഡി.കെ.ശിവകുമാർ മുന്നിൽ നിന്നുള്ള കളിയല്ല.
. പിന്നിൽ നിന്നുള്ള കളിയാണ് കളിക്കുന്നത്. സഹോദരൻ ഡി.കെ.സുരേഷിനെയാണ് ഇത്തവണ എംഎൽഎമാരുടെ സംരക്ഷണത്തിനായി ഏൽപിച്ചിരിക്കുന്നത്.ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ 44 എംഎൽഎ മാരെ സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഡി.കെ.ശിവകുമാർ ബിജെപിയുടെ കണ്ണിലെ കരടാണ്.അതിശക്തമായ ആദായ നികുതി റെയ്ഡുകളാണ് ശിവകുമാറിനെ കാത്തിരുന്നത്. അതുഭയന്നാവണം ഇത്തവണ സഹോദരൻ ഡി.കെ.സുരേഷിനെ ഇത്തവണ ചുമതല ഏൽപ്പിച്ചതെന്ന് വേണം കരുതാൻ.
ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിന് സർക്കാർസ്ഥലം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് 982 കോടി രൂപ പിഴ ചുമത്തിയത്.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പിഴ അടയ്ക്കുന്നില്ലെങ്കിൽ റിസോർട്ടിനായി ലഭിച്ച സ്ഥലം സർക്കാറിന് തിരിച്ചുനൽകാനും നിർദ്ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്തിൽനിന്നുള്ള പാർട്ടി എംഎൽഎ.മാരെ പാർപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇതേ റിസോർട്ട് തിരഞ്ഞെടുത്തത്.
കഴിഞ്ഞ ബിജെപി. സർക്കാരിൽനിന്നു വ്യത്യസ്തമായ നിലപാടാണ് കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. ബിജെപി.ഭരണകാലത്ത് 82.69 കോടി രൂപ ഫീസായി സ്വീകരിച്ച് റിസോർട്ടിനായി 77 ഏക്കർ സ്ഥലം വിട്ടുനൽകുകയായിരുന്നു.എന്നാൽ, ഇതു വിപണിവിലയെക്കാൾ കുറവാണെന്നുകാണിച്ചാണ് കോൺഗ്രസ് സർക്കാർ 982 കോടി പിഴ ചുമത്തിയത്. ഈ റിസോർട്ടുമായി എല്ലാ രാഷ്ട്രീയപ്പാർട്ടിനേതാക്കൾക്കും ബന്ധമുണ്ടെന്നാണ് സൂചന. കോൺഗ്രസ്- ജനതാദൾ- എസ് സഖ്യസർക്കാറിനെ ചില എംഎൽഎ.മാർ എതിർത്തതിനെത്തുടർന്ന് 2006- '07 കാലയളവിൽ എച്ച്.ഡി. കുമാരസ്വാമി എംഎൽഎ.മാരെ പാർപ്പിച്ചത് ഇതേ റിസോർട്ടിലായിരുന്നു. ലോകനിലവാരത്തിലുള്ള ഗോൾഫ് റിസോർട്ടാണ് ഈഗിൾടൺ റിസോർട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് രാഷ്ട്രീയനേതാക്കളുടെയും സമ്പന്നരുടെയും കേന്ദ്രമാണ്.
ഈഗിൾടൺ റിസോർട്ട്
എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ട് കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പേരും പ്രശസ്തിയുമായതോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിൽ ഇപ്പോൾ ആളൊഴിയാത്ത നേരമാണ്.കർണാടക ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള റിസോർട്ട് കളിക്കും കുടിക്കും തീനിനും എല്ലാം ഒത്ത ഒന്നാണ്. എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ കളിചിരികളുമായി തലയെണ്ണുന്നത് വരെ സുഖവാസം.ഫെയർവേയ്സ, ലെജൻ്ഡ്സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം.
എംഎൽഎമാർക്ക് ജിമ്മിൽ പോകുകയോ, സോനാബാത്ത് എടുക്കുകയോ, സ്പായിൽ പോകുകയോ, ബില്യാഡ്സ് കളിക്കുകയോ, സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കാം, പാർട്ടി കൂടാം.168 ഏക്കറിൽ പരന്നു കിടക്കുന്ന ഗോൾഫ് കോഴ്സിൽ ഡി.കെ.സമ്മതിച്ചാൽ ഗോൾഫ് കളിക്കാം.ബെംഗളൂരിവിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമേുള്ളു റിലോർട്ടിലേക്ക്. ബെഗംളൂരു-മൈസൂരു ദേശീയ പാതയിലായതിനാൽ യാത്രയും എളുപ്പം.
ഡികെയോടുള്ള പ്രതികാരം
ഗുജറാത്ത് എംഎൽഎമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ക്യാമ്പ് ശിവകുമാറിനോട് പ്രതികാരം ചെയ്തത്. വീണ്ടും സമാന സാഹചര്യം സ്വന്തം സംസ്ഥാനത്ത് ഉരിതിരിഞ്ഞ സാഹചര്യത്തിൽ ബിജെപിയോട് നേർക്കുന്നേർ യുദ്ധം പ്രഖ്യാപിക്കുമ്പോൾ അടുത്ത തിരിച്ചടി എന്താകുമെന്ന് കണ്ട് തന്നെ അറിയാം.
കോൺഗ്രസ്, ജെ.ഡി.എസ് എംഎൽഎമാർക്കായി ബിജെപി ക്യാമ്പും റെഡ്ഡി സഹോദരന്മാരും ചൂണ്ടയെറിയുന്നതിനിടെ ബിജെപിയിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാൻ കോൺഗ്രസും നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഡി.കെ ശിവകുമാർ തന്നെയാണ് ഈ നീക്കത്തിന് പിന്നിൽ. ആറ് ബിജെപി എംഎൽഎമാരുമായി ഡികെ ശിവകുമാർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുണ്ട്.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറെക്കാലമായി ആഗ്രഹിക്കുന്ന ശിവകുമാർ അത് കിട്ടാത്തതിൽ നിരാശയിലാണെങ്കിലും ജെ.ഡി.എസ്-കോൺഗ്രസ് സർക്കാർ വന്നാൽ ഉപമുഖ്യമന്ത്രി പദത്തിലെത്താം എന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.
റിസോർട്ട് രാഷ്ട്രീയം പുതുമയല്ല
1984ൽ അന്നത്തെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ ടി രാമറാവുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തന്റെ എംഎൽഎമാരെ രാമ റാവു ബെംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിലെ ഒരു റിസോർട്ടിൽ കൊണ്ടു പോയി താമസിപ്പിച്ചിരുന്നു. അന്നത്തെ കർണ്ണാടക മുഖ്യമന്ത്രിയും രാമറാവുവിന്റെ സുഹൃത്തുമായ രാമകൃഷ്ണ ഹെഡ്ഗേയാണു അന്ന് ഈ റിസോർട്ടിൽ അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത്.
2002-ൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖ് സഭയിൽ വിശ്വാസവോട്ട് തേടിയ അവസരത്തിൽ തന്റെ പാർട്ടിയുടെ എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു.2004-ൽ കർണ്ണാടകയിൽ തെരെഞ്ഞെടുപ്പിനു ശേഷം ബിജെപിക്ക് 90 സീറ്റും കോൺഗ്രസിനു 65 സീറ്റും ജെഡിഎസിനു 58 സീറ്റും ലഭിക്കുകയും ആർക്കും സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തു. അന്ന് കോൺഗ്രസും ജെഡിഎസും ചേർന്ന് സർക്കാർ രൂപീകരിക്കാൻ തീരുമാനിക്കുകയും തങ്ങളുടെ എംഎൽഎമാരെ ബെംഗളൂരുവിനു പുറത്തുള്ള ഒരു റിസോർട്ടിൽ താമസിപ്പിക്കുകയും ചെയ്തു.
2006-ൽ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലാകുകയും സിദ്ദരാമയ്യ ജെഡിഎസിൽ നിന്നും പുറത്തുപോകുകയും ചെയ്തു. ഈ സഖ്യം രൂപീകൃതമാകുന്നതുവരെ ജെഡിഎസ് എംഎൽഎമാർ ഗോവയിലെ ഒരു റിസോർട്ടിലാണു താമസിച്ചത്.
2008-ൽ ബിജെപി യെദിയൂരപ്പയെ മുന്നിൽ നിർത്തി തെരെഞ്ഞെടുപ്പ് നേരിട്ടപ്പോൾ അവർക്ക് 110 സീറ്റും കോൺഗ്രസിനു 80 സീറ്റുമാണു ലഭിച്ചത്. കേവലഭൂരിപക്ഷത്തിനു മൂന്നു എം എൽ എമാരുടെ പിന്തുണ ബിജെപിക്ക് ആവശ്യമായിരുന്നു. അന്ന് സ്വതന്ത്ര എംഎൽഎമാരെയും കോൺഗ്രസ് എംഎൽഎമാരെയും ചാക്കിട്ട് പിടിച്ച ശേഷം വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചിരുന്നു.വർഷങ്ങൾക്കു ശേഷം കർണ്ണാടകയിൽ റിസോർട്ട് രാഷ്ട്രീയം വീണ്ടും സജീവമായിരിക്കുകയാണു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്