റെഡ്ഡിമാരുടെ പണക്കിഴിയിൽ വഴങ്ങാൻ ഒരുങ്ങി പത്തോളം കോൺഗ്രസ് എംഎൽഎമാർ റെഡിയാണെങ്കിലും 26പേരെ പിടിക്കാതെ ലക്ഷ്യം കണാത്തതിനാൽ പ്രലോഭനം മുഴുവൻ ഇപ്പോൾ ദൾ എംഎൽഎമാർക്ക്; കുറുമാറ്റ പ്രശ്നം ഒഴിവാക്കാൻ 13ദള്ളുകാരെ പിടിച്ചാൽ മതി; ഗോവ മാതൃകയിൽ രാജിവയ്പ്പിച്ച് നേരിടാനുള്ള നീക്കത്തിന് തടസമാകുന്നത് ജെഡിഎസ്-കോൺഗ്രസ് സഖ്യം ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നത് തന്നെ; സംഘി ഗവർണ്ണർ കനിഞ്ഞാലും സർക്കാർ ഉണ്ടാക്കി മുമ്പോട്ട് പോവുക ബിജെപിക്ക് ബാലികേറാമല തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ഒരു എംഎൽഎയ്ക്ക് 100കോടിയാണ് കർണ്ണാടകയിലെ വിലയെന്നാണ് അണിയറയിലെ സംസാരം. ഖനി മുതലാളിമാരായയ റെഡ്ഡമാരുടെ ഇടപെടലിൽ ഭരണം പിടിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിലെ ലിംഗായത്ത് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം ഏതാണ് വിജയിച്ചു. എന്നാൽ കോൺഗ്രസിന് നിയമസഭയിൽ അംഗ സംഖ്യ 78 ആണ്. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പിളർപ്പിന് നിയമ സാധുത കിട്ടാൻ 26 എംഎൽഎമാർ വേണം. ഈ സാഹചര്യത്തിൽ ജനതാദൾ എന്ന ബദൽ മാർഗ്ഗത്തെ കുറിച്ച് ചിന്തിക്കുകയാണ് ബിജെപി. ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും വിശ്വസ്തരെയാണ് നോട്ടമിടുന്നത്. 13 ദൾ എംഎൽഎമാർ മറുകണ്ടം ചാടിച്ചാൽ നിയമപ്രശ്നം മറികടക്കാം. അതുകൊണ്ട് തന്നെ ദൾ എംഎൽഎമാരുടെ വില ഉയരുകയാണ്.
ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ സർക്കാരുണ്ടാക്കാൻ കർണാടക ഗവർണർ ക്ഷണിച്ചതോടെയാണ് ബിജെപി പുതിയ നീക്കം തുടങ്ങിയത്. സർക്കാരുണ്ടാക്കാൻ ക്ഷണം ലഭിച്ചതോടെ ഭൂരിപക്ഷം 'സംഘടിപ്പിക്കൽ' ഒന്നുകൂടി എളുപ്പമായി. ജെഡിഎസിൽനിന്നോ കോൺഗ്രസിൽനിന്നോ എംഎൽഎമാരെ അടർത്തിയെടുക്കാൻതന്നെ ബിജെപിയുടെ ശ്രമം. ഇരുപാർട്ടികളിലെയും മൂന്നിലൊന്നിൽ കൂടുതൽ അംഗങ്ങളെ അടർത്തിയെടുക്കാനായില്ലെങ്കിൽ കൂറുമാറ്റനിരോധന നിയമത്തിന്റെ വ്യവസ്ഥകൾ നിർണായകമാകും. 78 എംഎൽഎമാരുള്ള കോൺഗ്രസിനെയും 37 എംഎൽഎമാരുള്ള ജെഡിഎസിനെയും മൂന്നിലൊന്നായി പിളർത്തുക എളുപ്പമാകില്ല. ഇത് ബിജെപിക്ക് വലിയ തലവേദനയാണ്. 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണ്ണർ ്അനുവദിച്ചിരിക്കുന്ന സമയം. അതിന് മുമ്പ് 13 ദൾ എംഎൽഎമാരെ കണ്ടെത്തുകയ അസാധ്യമാണ്. അതുകൊണ്ട് തന്നെ ഓപ്പറേഷൻ താമര ഇത്തവണ ജയിക്കില്ലെന്നാണ് സൂചന.
ഗോവയിൽ ബിജെപിക്ക് വേണ്ട എംഎൽഎമാരെ കണ്ടെത്തി അവരെ കൊണ്ട് രാജി വയ്പ്പിച്ചു. അതിന് ശേഷം ഉപതെരഞ്ഞെടുപ്പിലൂടെ ഈ സീറ്റുകൾ നേടി. അങ്ങനെയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. എന്നാൽ ത്രികോണ പോര് നടക്കുന്ന കർണ്ണാടകയിൽ ഇനിയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും ഒരുമിക്കും. അങ്ങനെ വന്നാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുക ബിജെപിക്ക് അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്ന തരത്തിൽ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കം. അല്ലാത്ത പക്ഷം ഭരണം നിലനിൽക്കില്ലെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്.
അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ കർണാടകത്തിൽ സർക്കാർ രൂപവത്കരണത്തിനായി ഗവർണർ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഗവർണർ വാജുഭായ വാല അറിയപ്പെടുന്ന ബിജെപിക്കാരനാണ്. ഗുജറാത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഈ രാഷ്ട്രീയമാണ് ബിജെപി സർക്കാർ കർണ്ണാടകത്തിൽ പിറവിയെടുക്കാൻ കാരണം. പ്രധാനമന്ത്രി മോദിയുടെ അതിവിശ്വസ്തനായ ഗവർണ്ണർ ബിജെപിയുടെ തീരുമാനമാണ് കർണ്ണാടകയിൽ നടപ്പാക്കിയത്. ഇതിലൂടെ എംഎൽഎമാരെ അതിവേഗം അടർത്തിയെടുക്കാമെന്നും കരുതി. എന്നാൽ കോൺഗ്രസ് മതിയായ കരുതലെടുത്തപ്പോൾ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്ന മറുകണ്ടം ചാടൽ പൊല്ലാപ്പിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.
104 സീറ്റുകൾ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികൾക്കും ചാക്കിട്ടുപിടുത്തത്തിനും കർണാടക രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുൻകൂട്ടി കണ്ട് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ റിസോർട്ടുകളിൽ മറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് അധികാരം പിടിക്കാൻ ഇനി എട്ട് എംഎൽഎമാരുടെ പിന്തുണകൂടി വേണം. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് കർണ്ണാടകയിലെ ഇടപെടലുകൾ പുരോഗമിക്കുന്നത്. എങ്ങനേയും അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കാണ് ബിജെപി നീങ്ങുന്നത്. വിട്ടുകൊടുക്കാൻ കോൺഗ്രസും തയ്യാറല്ല.
ഭരണഘടനയുടെ 52ാം ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ പത്താം പട്ടിക കൂറുമാറ്റം സംബന്ധിച്ച വ്യവസ്ഥകൾ വ്യക്തമാക്കുന്നുണ്ട്. 2004 ജനുവരിയിൽ പ്രാബല്യത്തിലായ ഭേദഗതിയനുസരിച്ച്, പാർട്ടികളുടെ പിളർപ്പിന് സാധുതയില്ല. എന്നാൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ പുതിയ പാർട്ടിയുണ്ടാക്കുകയോ ചെയ്യുമ്പോൾ, ലയിച്ചവർക്കും മാതൃപാർട്ടിയിൽ തുടരുന്നവർക്കും അയോഗ്യതയില്ല. എന്നാൽ, എംഎൽഎയോ എംപിയോ പാർട്ടി അംഗത്വം സ്വയം വച്ചൊഴിയുകയോ വിപ്പ് ലംഘിക്കുകയോ ചെയ്താൽ പരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാം. പാർട്ടിയുടെ നിർദ്ദേശത്തിനു വിരുദ്ധമായി വോട്ടു ചെയ്യുകയോ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയോ ചെയ്യുന്നത് വിപ്പു ലംഘനമാവും. ആ ലംഘനം അനുവദിച്ചതായി പാർട്ടി 15 ദിവസത്തിനകം വ്യക്തമാക്കിയാൽ അയോഗ്യതയുണ്ടാവില്ല.
പാർട്ടിയിൽനിന്നു രാജിവയ്ക്കുമ്പോൾ മാത്രമാണ് അംഗത്വം വച്ചൊഴിയലാകുന്നതെന്ന വ്യാഖ്യാനം സുപ്രീം കോടതി അംഗീകരിച്ചിട്ടില്ല. പാർട്ടി വിരുദ്ധ നടപടികളും അംഗത്വം വച്ചൊഴിയലായി കണക്കാക്കും. വിവധ കോടതി വധികളും ഇതു സംബന്ധിച്ചുണ്ട്. അതുകൊണ്ട് തന്നെ യെദൂര്യപ്പയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. കൂറുമാറാതിരിക്കാൻ എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ചർച്ചകൾക്കും സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുള്ള 113 മാർക്ക് തൊടാൻ ബിജെപിക്ക് ഏറെ പാടുപെടേണ്ടി വരും. രണ്ട് പാർട്ടിയിൽ നിന്നും ആളുകളെ അടർത്തിയെടുക്കുക അസാധ്യമായി മാറുകയാണ്. ഇതോടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന യെദ്യൂരിയപ്പയ്ക്ക് മുന്നിൽ ഭരണം നിലനിർത്താൻ വെല്ലുവിളികൾ ഏറെയുണ്ട്.
രാജേന്ദ്ര സിങ് റാണയും സ്വാമി പ്രസാദ് മൗര്യയും തമ്മിലുള്ള കേസിൽ 2007 ഫെബ്രുവരി 14നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നൽകിയ വിധി കർണാടകയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്. അഞ്ചംഗ ബെഞ്ചിനുവേണ്ടി ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യൻ എഴുതിയ വിധിയിൽ പറയുന്നത്, എതിർകക്ഷിയുടെ നേതാവിനെ പിന്തുണച്ച് ഗവർണർക്കു കത്തു നൽകുന്നതിനെ പാർട്ടി അംഗത്വം വച്ചൊഴിയുന്ന നടപടിയായി കണക്കാക്കാമെന്നാണ്. ആ വിധിയിൽ, യുപിയിൽ 2003 ഓഗസ്റ്റിൽ മുലായം സിങ് യാദവിനു പിന്തുണക്കത്തു നൽകിയ 13 ബിഎസ്പി എംഎൽഎമാരെ സുപ്രീം കോടതി അയോഗ്യരാക്കുകയും ചെയ്തു. സ്പീക്കർ തീരുമാനമെടുക്കാത്ത സ്ഥിതിയിലാണ് കോടതിയുടെ ഇടപെടലുണ്ടായത്. അതുകൊണ്ട് തന്നെ കർണ്ണാടകയിലും ഭാവിയിലും ഇതെല്ലാം സംഭവിക്കും.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടവരും, ഏതു പാർട്ടിയുടെ ടിക്കറ്റിലാണോ ജയിച്ചത് ആ പാർട്ടിയുടെ വിപ്പ് അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ജി.വിശ്വനാഥനും തമിഴ്നാട് നിയമസഭാ സ്പീക്കറുമായുള്ള കേസിൽ 1996ൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കർക്കാണ് അംഗങ്ങളെ അയോഗ്യരാക്കാനുള്ള അധികാരം. എന്നാൽ, സ്പീക്കറുടെ തീരുമാനം പരിശോധിക്കാൻ സുപ്രീം കോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ടെന്നു കിഹോതോ ഹോളോഹാൻ കേസിൽ (1992) സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതും നിർണ്ണായകമാണ്. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയമാണ് ഗവർണർ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നൽകിയിട്ടുള്ളത്. 104 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്. ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ലെന്ന സുപ്രീംകോടതി വിധി പുലർച്ചെ എത്തിയതോടെ ബിജെപി വീണ്ടും പ്രതീക്ഷയിലാണ്. രാവിലെ ഒൻപത് മണിയോടെ രാജ്ഭവനിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും. മുഖ്യമന്ത്രി മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുള്ളൂ. ഇതും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ്. സർക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രീംകോടതിയിൽ കോൺഗ്രസ് നൽകിയ ഹർജി നാളെ വീണ്ടും പരിഗണനയിൽ വരുമെന്നുള്ളതുകൊണ്ടും തത്ക്കാലം യെദ്യൂരപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഈ വിധിയും യെദ്യൂര്യപ്പയുടെ ഭാവിയെ നിർണ്ണയിക്കും.
Stories you may Like
- ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!
- മദ്യനയക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നൽകി: എഎപി
- വൈ എസ് ശർമ്മിളക്കൊപ്പം അമ്മ വൈ എസ് വിജയമ്മയും കോൺഗ്രസിൽ ചേർന്നേക്കും
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ 'കൈപിടിച്ച്' തെലങ്കാന
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്