നാളത്തെ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ മറുകണ്ടം ചാടാതിരിക്കാൻ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും; ജെഡിഎസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും; രണ്ട് ദിവസമായി എംഎൽഎമാർക്ക് യാത്രാ സൗകര്യം ഒരുക്കിയത് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള ഡി പി ശർമ്മയുടെ 'ശർമ്മ ട്രാവൽസ്'; എല്ലാം തീരുമാനിക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട 'ഡി. കെ'
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: രാഷ്ട്രീയ ബലാബലത്തിനൊടുവിൽ കർണാടകത്തിൽ ആരാണ് അന്തിമ വിജയം നേടുക? വിട്ടുവീഴ്ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ബിജെപിയും കോൺഗ്രസും തുറന്ന യുദ്ധത്തിലാണ്. ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് ബി എസ് യെദ്യൂരപ്പ അധികാരമേറ്റെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ്. നാളെ സുപ്രീകോടതി യെദ്യൂരപ്പ ഗവർണർക്ക് നൽകിയ പിന്തുണ കത്ത് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഈ സാഹചര്യം കോൺഗ്രസിന് പ്രതീക്ഷക്ക് വക നൽകുന്നു. 15 ദിവസം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സമയം അനുവദിച്ച നടപടിയെയും കോൺഗ്രസ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാൻ എന്തിനാണ് ഇത്രയും സമയം വേണ്ടതെന്നും കോടതി ചോദിക്കുകയുണ്ടായി. ഇതോടെ നാളത്തെ കോടതി നടപടിയെ കോൺഗ്രസ് പ്രതീക്ഷയോടെ കാണുകയാണ്.
ഇനി നാളെ അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിൽ നടപടികൾ നീണ്ടുപോയാൽ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ബിജെപി ഓഫറിൽ വീഴാതിരിക്കാതെ സൂക്ഷിക്കുക എന്ന വലിയ കടമ്പയാണ് അവർക്ക് മുന്നിലുള്ളത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ റിസോർട്ട് രാഷ്ട്രീയം കൂടുതൽ ശക്തമാകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, കേന്ദ്രത്തിൽ അധികാരമുള്ള ബിജെപി പല കളികളും കളിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ഇപ്പോൾ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഈഗിൾ ടൺ റിസോർട്ട് സുരക്ഷിതമാണോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി അധികാരം തുടരാതിരിക്കാൻ കഠിന ശ്രമം നടത്തുന്ന ജെ.ഡി.എസും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്.
റിസോർട്ട് സുരക്ഷിതമല്ലെന്ന് തോന്നുന്ന ഘട്ടത്തിൽ കോൺഗ്രസ് എംഎൽഎമാരെ കേരളത്തിലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. കോൺഗ്രസ് ഭരണത്തിൽ അല്ലെങ്കിൽ കൂടി കേരളത്തിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കും എന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാൻ ശ്രമം ശക്തമാക്കിയത്. യെദ്യൂരപ്പ മുഖ്യമന്ത്രിയായതോടെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടും മറ്റും അധികാര പ്രയോഗങ്ങളും യെദ്യൂരപ്പ നടത്തി തുടങ്ങി. ഒറ്റയാൻ കളികളാണ് ഇപ്പോൾ അവിടെ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിലേക്ക് എംഎൽഎമാരെ മാറ്റാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്.
കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനാണ് എംഎൽഎമാരുടെ സംരക്ഷണ ചുമതല. ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള അദ്ദേഹമാണ് ഇക്കാര്യത്തിൽ തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത്. അവർ തങ്ങളെ ജയിലിലയക്കുമായിരിക്കാം. എന്നാൽ ഒട്ടും ഭയമില്ലാതെ തങ്ങൾ പുറത്തുവരും. എംഎൽഎമാരെ എങ്ങനെ സംരക്ഷിക്കണമെന്ന് തനിക്കറിയാമെന്നും ശിവകുമാർ പറഞ്ഞു. യെദിയൂരപ്പയുടെത് ഹ്രസ്വകാല സർക്കാറാണ്. തങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ ആത്മവിശ്വാസമുണ്ട്. നീതിക്കുവേണ്ടി തങ്ങൾ പോരാടും. മുഴവൻ എംഎൽഎമാരും തങ്ങളോടൊപ്പമുണ്ടെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
അതിനിടെ അതിനിടെ ജെ.ഡി.എസ് എംഎൽഎമാർക്ക് സംരക്ഷണം ഒരുക്കാൻ സന്നദ്ധരായി തെലങ്കാനയും ആന്ധ്രയും രംഗത്തെത്തിയിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും എംഎൽഎമാർക്ക് അഭയം നൽകാമെന്ന് ജെ.ഡി.എസിനെ അറിയിച്ചു. തുടർന്ന് കൊഴിഞ്ഞു പോക്ക് തടയുന്നതിനായി എംഎൽഎമാരെ വിസാഗിലേക്കും ഹൈദരാബാദിലേക്ക് മാറ്റിയേക്കും.
ഇതിനവിടെ കർണാടകയിൽ 78 കോൺഗ്രസ് എംഎൽഎമാരിൽ രണ്ടു പേർ ബിജെപി ക്യാമ്പിലെത്തിയതായി റിപ്പോർട്ട്. വിജയനഗർ എംഎൽഎ ആനന്ദ് സിംഗും മസ്കി എംഎൽഎ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപിയിൽ എത്തിയതെന്നാണ് വിവരം. ആനന്ദ് സിംഗിനെ കേന്ദ്രസർക്കാർ എൻഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. പ്രതാപ്ഗൗഡ പാട്ടീൽ ഈഗൾട്ടൻ റിസോർട്ടിൽനിന്നും വ്യാഴാഴ്ച രാവിലെ മുങ്ങിയതായാണ് വിവരം.
അതേസമയം ഇന്ന് കോൺഗ്രസും ജെഡിഎസും എംഎൽഎമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനം ഇന്ന് നടത്തുകയുണ്ടായി. വിധാൻസൗധയിലെ പ്രതിഷേധത്തിന് ശേഷം കോൺഗ്രസ് എംഎൽഎമാരെ തിരികെ റിസോർട്ടകളിലേക്ക് മാറ്റിയിരുന്നു. എംഎൽഎമാരെ 'സുരക്ഷിതരായി' റിസോർട്ടുകളിലെത്തിക്കാൻ കോൺഗ്രസും ജെ ഡി എസും ആശ്രയിച്ചത് ശർമ്മ എന്ന ബോർഡുള്ള ബസുകളിലാണ്. ശർമ ട്രാവൽസ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഇതിന് മുമ്പും റിസോർട്ട് രാഷ് ട്രീയം കർണാടകത്തിൽ അരങ്ങേറിയപ്പോഴും ഈ ബസിലായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള എംഎൽഎമാരുടെ യാത്ര.
കോൺഗ്രസ് അനുഭാവിയായിരുന്ന ഡി പി ശർമയാണ് ശർമ ട്രാവൽസിന്റെ ഉടമ. രാജസ്ഥാനിൽ നിന്നാണ് ശർമ ബെംഗളൂരുവിലെത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് കടക്കുന്നതിന് മുമ്പ് 1980 കളിൽ പാർട്ടിയിൽ ശർമ സജീവമായിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ 1998 ൽ സൗത്ത് ബെംഗളൂരുവിൽനിന്ന് ലോക്സഭയിൽനിന്ന് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. മുൻപ്രധാനമന്ത്രിമാരായ നരസിംഹറാവു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായും ശർമയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2001 ൽ ശർമ അന്തരിച്ചു ശർമയുടെ മകൻ സുനിൽകുമാർ ശർമയാണ് ഇപ്പോൾ സ്ഥാപനത്തിന്റെ തലപ്പത്ത്. ബെംഗളൂരുവിൽനിന്ന് മുംബൈ, പുനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ഗോവ എറണാകുളം എന്നിവിടങ്ങളിലേക്കാണ് ശർമ ട്രാവൽസിന്റെ സർവീസുകൾ.
ഈഗിൾടൺ റിസോർട്ടിന്റെ വിശേഷങ്ങൾ
എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂട്ടിയിട്ട് കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും നടത്തുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പേരും പ്രശസ്തിയുമായതോടെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിൽ ഇപ്പോൾ ആളൊഴിയാത്ത നേരമാണ്.കർണാടക ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള റിസോർട്ട് കളിക്കും കുടിക്കും തീനിനും എല്ലാം ഒത്ത ഒന്നാണ്. എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ കളിചിരികളുമായി തലയെണ്ണുന്നത് വരെ സുഖവാസം.ഫെയർവേയ്സ, ലെജൻ്ഡ്സ് ഓഫ് ഗോൾഫ, ഗോൾഫ് വ്യൂ,കിങ്ഫിഷർ സ്വിങ് ആൻഡ് ലോഞ്ച ബാർ,24 മണിക്കൂർ കോഫിഷോപ്പ്, ടെറസ് ഗ്രിൽ എന്നിങ്ങനെ മൾട്ടികുസീൻ റെസ്റ്റോറണ്ടുകൾ. 132 റൂമുകളും സ്യൂട്ടുകളും, സ്വിമിങ് പൂളോ, ഗോൾഫ് കോഴ്സോ രാവിലെ കണ്ടുണരാനുള്ള സൗകര്യം, ബാൽകണി. ബാത്ത്ടബ്. മിനിബാർ, കോഫിമേക്കർ, വൈഫൈ കണ്‍കഷൻ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെല്ലാം.
എംഎൽഎമാർക്ക് ജിമ്മിൽ പോകുകയോ, സോനാബാത്ത് എടുക്കുകയോ, സ്പായിൽ പോകുകയോ, ബില്യാഡ്സ് കളിക്കുകയോ, സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കാം, പാർട്ടി കൂടാം.168 ഏക്കറിൽ പരന്നു കിടക്കുന്ന ഗോൾഫ് കോഴ്സിൽ ഡി.കെ.സമ്മതിച്ചാൽ ഗോൾഫ് കളിക്കാം.ബെംഗളൂരിവിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമേുള്ളു റിലോർട്ടിലേക്ക്. ബെഗംളൂരു-മൈസൂരു ദേശീയ പാതയിലായതിനാൽ യാത്രയും എളുപ്പം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍