ദളിത് യുവാവിനെ കമ്പനിയുടമയും കൂട്ടാളികളും ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു; കൂടെ മർദ്ദനമേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ബോധംകെട്ടു വീണിട്ടും മർദ്ദനം തുടർന്ന് കണ്ണില്ലാത്ത ക്രൂരത; ദളിത് പീഡനം തുടർക്കഥയായ ഗുജറാത്തിൽ നിന്നുള്ള ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ജിഗ്നേഷ് മേവാനി; വൻപ്രതിഷേധം ഉയർത്തി വീണ്ടുമൊരു ദളിത് അരുംകൊലകൂടി
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ദളിതർക്കെതിരെ ക്രൂരമായ പീഡനം നിരന്തരം അരങ്ങേറുന്ന ഗുജറാത്തിൽ നിന്ന് വീണ്ടും ഒരു ദളിതുകൊലപാതകം. കമ്പനി ഉടമയുടെ നിർദ്ദേശത്തെ തുടർന്ന് മുകേഷ് എന്ന ദളിത് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. രാജ്കോട്ടിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം പങ്കുവച്ചത് എംഎൽഎയും ദളിത് നേതാവും കൂടിയായ ജിഗ്നേഷ് മേവാനിയാണ്.
ഓടി രക്ഷപ്പെടാൻ സമ്മതിക്കാതെ കെട്ടിയിട്ട കയറിന്റെ അറ്റം വലിച്ചുപിടിച്ച് ഒരു അക്രമി പിടിച്ചുവച്ച യുവാവിനെ മറ്റൊരാൾ വലിയ വടികൊണ്ട് ക്രൂരമായി തല്ലിക്കൊല്ലുകയായിരുന്നു. മർദനമേൽക്കുന്നയാൾ അതിദയനീയമായി കരഞ്ഞിട്ടും മർദനം നിർത്തുന്നില്ല. കയ്യുയർത്തി തടയാൻ ശ്രമിച്ചപ്പോൾ പിന്നീടൊരിക്കൽ കയ്യും തല്ലിയൊടിച്ചാണ് മർദ്ദനം തുടരുന്നത്. മർദ്ദകന് കൈ തളർന്നപ്പോൾ കരുത്തനായ മറ്റൊരാൾ കൂടെയെത്തി മർദ്ദനം തുടരുന്നത് ദൃശ്യങ്ങളിൽ കാണം. ഇത്തരത്തിൽ മർദ്ദമേറ്റ യുവാവ് മരിച്ചതായും കൂടെ മർദ്ദനമേറ്റ ഈ യുവാവിന്റെ ഭാര്യ ആശുപത്രിയിലാണെന്നും വ്യക്തമാക്കിയാണ് ജിഗ്നേഷ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ച്.
ജിഗ്നേഷ് മേവാനി ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വിഡിയോ പങ്കുവച്ചതോടെ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഉടമയുടെ നിർദ്ദേശപ്രകാരം മർദിച്ചത്. മുകേഷിന്റെ ഭാര്യയ്ക്കും അതിക്രൂരമായ മർദനമേറ്റെന്ന് മേവാനി ട്വീറ്റ് ചെയ്തു. വിവിധ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് 'ഗുജറാത്ത് ദലിതർക്ക് സുരക്ഷിതമല്ല' എന്ന ഹാഷ്ടാഗോടെയുള്ള മേവാനിയുടെ ട്വീറ്റ്. വിഷയം ദേശീയതലത്തിൽ ചർച്ചയായി. വലിയ പ്രതിഷേധവും ഇതിനെതിരെ ഉയരുന്നു.
ന്യുഡൽഹി: രാജ്കോട്ട് ജില്ലയിലെ ഷാപർ വ്യവസായ മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. അഞ്ച് പേർ ചേർന്ന് വാനിയയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കെട്ടിയിട്ടാണ് അടിച്ചത്. ഏറെ നേരം മർദ്ദിച്ചതിന്റെ ഫലമായിട്ടാണ് മരണം. ഗുജറാത്തിലെ ഫാക്ടറി ഉടമ, സഹായി എന്നിവരുൾ്പെടെയാണ് മർദ്ദിച്ചതെന്നാണ് വിവരം. ഉന സംഭവത്തേക്കാൾ നീചം എന്ന് പറഞ്ഞാണ് ജിഗ്നേഷ് മേവാനി രാവിലെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. പശുവിന്റെ തൊലി ഉരിഞ്ഞതിന്റെ പേരിൽ 2016ലാണ് നാലു ദലിതരെ ക്രൂരമായി മർദിച്ചത്. എന്ന ഹാഷ് ടാഗോട് കൂടിയാണ് മേവാനി വീഡിയോ പോസ്റ്റ് ചെയ്തത്.
'ഉന സംഭവത്തിൽ അവർ മർദനത്തിന് ഇരയാകുകയും അപമാനിക്കപെടുകയും ചെയ്തു. എന്നാലിവിടെ ജാതി അക്രമത്തിന്റെ പേരിൽ ഒരാളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു. മുൻകാല പിഴവുകളിൽ നിന്ന് ഗുജറാത്ത് സർക്കാർ ഇതുവരെ പാഠം ഉൾകൊണ്ടിട്ടില്ല ' ജിഗ്നേഷ് മേവാനി ഫേസ്ബുക്കിലും കുറിച്ചു.
മോഷ്ടാക്കളെന്ന് കരുതിയാണ് മർദ്ദിച്ചതെന്ന് പ്രചാരണമുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം തള്ളി. കാരണം പ്രചരിക്കുന്ന വീഡിയോയിൽ മോഷ്ടക്കളാണെന്ന് തോന്നുന്ന ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്താണ് കൊലപാതകത്തിന് കാരണമെന്നും വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബോധം നഷ്ടപ്പെട്ടിട്ടും അക്രമികൾ യുവാവിനെ മർദ്ദിച്ചുകൊണ്ടിരുന്നു. ബന്ധുക്കൾ രാജ്കോട്ട് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വാനിയ മരിച്ചത്. ആശുപത്രിയിൽ എത്തും മുമ്പെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഷാപർ വെരാവൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഭാര്യ ജയ, മറ്റൊരു യുവതി സവിത എന്നിവർക്കൊപ്പം നിൽക്കുമ്പോഴാണ് വാനിയയെ അക്രമികൾ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരും ചേർന്ന് റഡാഡിയ വ്യവസായ സ്ഥാപനങ്ങളുടെ അടുത്ത് ആക്രി പെറുക്കുകയായിരുന്നു.
'Mr. Mukesh Vaniya belonging to a scheduled caste was miserably thrashed and murdered by factory owners in Rajkot and his wife was brutally beaten up'.#GujaratIsNotSafe4Dalit pic.twitter.com/ffJfn7rNSc
— Jignesh Mevani (@jigneshmevani80) May 20, 2018
ഈ സമയമാണ് ഫാക്ടറിയിലെ മൂന്ന് തൊഴിലാളികൾ അതുവഴി വന്നത്. യുവതികളെ അഞ്ചു പേരും ചേർന്ന് ആദ്യം മർദിച്ചു. ബെൽറ്റ് കൊണ്ടാണ് അടിച്ചതെന്ന് ജയ നൽകിയ പരാതിയിൽ പറയുന്നു. അടി കൊണ്ട ജയയും സവിതയും ഓടി രക്ഷപ്പെടുകയായിരുന്നു.
യുവാവിനെ മർദ്ദിക്കുന്ന വീഡിയോ ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള പ്രമുഖർ പുറത്തുവിട്ടിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാക്ടറി മുതലാളിമാരാണ് കൊലപാതകത്തിന് പിന്നിലെന്ന് എംഎൽഎ ആരോപിച്ചു. കൊലപാതകത്തിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളെ പിടികൂടാൻ ആദ്യം പൊലീസ് ശ്രമിച്ചിരുന്നില്ല. എന്നാൽ പ്രതികളെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. കുടുംബാംഗങ്ങൾ ആശുപത്രിക്ക് മുമ്പിൽ തമ്പടിച്ചു. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍