ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ തോക്കിന്റെ മോഡൽ മുതൽ ആധുനിക റൈഫിൾ വരെ; വിരലടയാളത്തിലൂടെ എങ്ങനെയാണ് ഒരു കുറ്റവാളി വലയിലാകുന്നതെന്ന് നേരിട്ട് അറിയാം; കാർഗിലിൽ ഉപയോഗിച്ച വെടിക്കോപ്പുകളുടെ തീവ്രവാദികളുടെ 'കയ്യിലിരിപ്പും' കൺമുന്നിൽ കാണാം; ജനത്തെ ആകർഷിച്ച് അനന്തവിസ്മയം പൊലീസ് എക്സിബിഷൻ
അരുൺ ജയകുമാർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനകകുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന അനന്ത വിസ്മയത്തിലെ പൊലീസ് എക്സിബിഷൻ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. 'അനന്തവിസ്മയം' പ്രദർശന വിപണനോത്സവം ജനങ്ങൾക്ക് കൗതുകമാക്കി മാറ്റുകയാണ് പൊലീസ് വകുപ്പ്. സംസ്ഥാനത്തെ പൊലീസ് സേനയുടെ ചരിത്രം വിളിച്ചോതുന്ന പ്രദർശനമാണ് കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രദർശനമേളയിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ഇന്ദിരാഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ മോഡലാണ്. ഇത് കാണാനും തീവ്രവാദികളുടെ ഇഷ്ട ആയുധമായ എകെ 47 വീക്ഷിക്കാനുമാണ് ജനങ്ങൾ തിക്കിതിരക്കുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ളതും എകെ 47തന്നെ.
മേളയിൽ എത്തുന്നവർക്ക് പൊലീസിന്റെ ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ നേരിട്ട് പരിചയപ്പെടാൻ അവസരവുമുണ്ട്. ഒപ്പം പൊലീസിന്റെ പഴയതും പുതിയതുമായ വാർത്താവിനിമയ ഉപകരണങ്ങളുടെ പ്രവർത്തന രീതികൾ ഉദ്യോഗസ്ഥർ വിവരിക്കും. വിരലടയാള ശാസ്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഫിംഗർപ്രിന്റ് ബ്യൂറോയുടെ തത്സമയ വീഡിയോ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വിരലടയാളങ്ങളലൂടെ കുറ്റവാളിയെ വലയിലാക്കുന്നതിനേക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും വിധഗ്ദർ വിശദീകരിക്കും.
പൊലീസിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദർശനമാണ് മറ്റൊരു ആകർഷണം. അപകടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ട്രാഫിക്ക് വിഭാഗം ബോധവൽക്കരണം നടത്തും. ഇതിനായി ട്രാഫിക് പാർക്ക് എന്ന പേരിൽ തത്സമയ വാനും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പപ്പു സീബ്രയുമായി സെൽഫി എടുക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ഹ്രസ്വ ബോധവൽക്കരണ ചലച്ചിത്ര പ്രദർശനം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.വൈകുന്നേരങ്ങളിൽ നിരവധിയാളുകളാണ് പ്രദർശനം കാണാൻ ഇവിടെ എത്തുന്നത്.
തങ്ങളുടെ സുരക്ഷയ്ക്കും സൗര്യമായ ജനജീവിതം ഉറപ്പ് വരുത്തുന്നതിനും പൊലീസ് എടുക്കുന്ന ത്യയാറെടുപ്പുകളും അതിന് ഉപയോഗിക്കുന്ന സാമഗിരികളും ആയുധങ്ങളും ജനങ്ങൾക്ക് കണ്ട് മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് എക്സിബിഷൻ നടത്തുന്നതെന്ന് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.എക്സിബിഷൻ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ മുതൽ പൊലീസ് സേനയുടെ മുഴുവൻ ചരിത്രവും മനസ്സിലാക്കുന്ന രീതിയിലാണ് എക്സിബിഷൻ.
പ്രധാന പൊലീസ് കവാടം ആദ്യകാല സ്റ്റേഷനുകളെ ഓർമിപ്പിക്കും വിതം കൈകൊണ്ട് കറക്കി ഡയൽ ചെയ്യുന്ന പഴയ ഫോണും, ഗ്രിൽ ഇല്ലാത്ത ടേബിൾ ഫാനും ഭൂഗോളത്തിന്റെ മാതൃകയും ലാത്തിയും ഒക്കെ വെച്ചിട്ടുള്ള മേശയും ഒക്കെ വെച്ച് അലങ്കരിച്ച ശേഷം ഒരു പൊലീസുകാരൻ അതിൽ ഡ്യൂട്ടി നോക്കുന്നു. പിന്നെ പ്രദർശനം നടക്കുന്ന കൊട്ടാര ഹാളിൽ ആദ്യം കാണുക പഴയ കാലത്തെ നിക്കറും വട്ടത്തൊപ്പിയുമണിഞ്ഞ പൊലീസിനെയാണ്. ഒരു ഭാഗത്ത് പൊലീസിന്റെ പ്രധാന നാഴികകല്ലുകളും ആദ്യകാലം മുതൽ ഉള്ള സുപ്രധാന കേസുകളുടെ ഭാഗമായി എടുത്ത ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
പൊലീസിന്റെ ആയുധങ്ങളും ഫിംഗർ പ്രിന്റ് വിഭാഗത്തിന്റേയും പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗവും മൂന്നായി തിരിഞ്ഞാണ് പ്രദർശനം നടത്തുന്നത്. പൊലീസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന നീളൻ തോക്കുകൾ മുതൽ ആധുനിക കാലത്തെ മോഡേൺ വെയ്റ്റ്ലെസ് പിസ്റ്റളുകൾ വരെ പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഉപയോഗിച്ച തോക്കുകളും പ്രദർശിപ്പിക്കുന്നുണ്ട്.
ഫിംഗർ പ്രിന്റ വിദഗ്ദരുടെ പ്രത്യേക സംഘവും ഇവിടെ പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. ഒരും കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കേണ്ടി വന്നാൽ ചെയ്യേണ്ടതു മുതലുള്ള കാര്യങ്ങൾ വിവരിച്ചു നൽകും. പിന്നെ വിരളടയാളം തിരിച്ചറിയാനുള്ള വിവധ മാർഗങ്ങൾ പോതുജനത്തിന് പരിചയപ്പെടുത്തുന്നുമുണ്ട്.ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പപ്പറ്റ് ഷോ, 15 മിനിറ്റ് ദൈർഘ്യമുള്ള ലഘു നാടകം, ബാൻഡ് മേളം, എന്നിവ പൊലീസിന്റെ സ്റ്റാളിന് മാറ്റ് കൂട്ടും.
സ്ത്രീകൾക്ക് സ്വയം രക്ഷയ്ക്കുള്ള തത്സമയ പരിശീലനവും കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന പ്രദർശനത്തിന് തിളക്കമേകും. സർക്കാരിന്റെ നൂറോളം വകുപ്പുകൾ പങ്കെടുക്കുന്ന അനന്തവിസ്മയം പ്രദർശന വിപണനോത്സവം നഗരിയിലേക്ക് രാവിലെ 11 മുതൽ രാത്രി 10 വരെ കാഴ്ചകൾ കാണുവാൻ അവസരമുണ്ട്. മെയ് 30ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍