അയർലണ്ടുകാർക്ക് അബോർഷന് ഇനി ലണ്ടനിലേക്ക് പോകേണ്ട; രാജ്യത്ത് ഗർഭച്ഛിദ്രം അനുവദിക്കണമെന്ന് വോട്ട് ചെയ്ത് ഹിതപരിശോധനയിൽ ഭൂരിപക്ഷം ഐറിഷുകാരും; 60 ശതമാനം പേരും അനുകൂലിച്ച ഹിതപരിശോധനയെ മുന്നിൽ നി്ന്ന് നയിച്ചത് പ്രധാനമന്ത്രി തന്നെ
ഡബ്ലിൻ: ചൂടേറിയ ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഗർഭച്ഛിദ്ര വിഷയത്തിൽ ഹിതപരിശോധനഫലം പുറത്ത് വന്നപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഗർഭച്ഛിത്ര അനുകൂലികൾക്ക് ജയം. ഗർഭച്ഛിത്ര നിരോധന നിയമവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ഭേദഗതിയിലാണ് ഹിത പരിശോധന നടന്നത്. 60 ശതമാനത്തിൽ അധികം വോട്ടർമാരുടെ പിന്തുണയോടെയാണ് ഗർഭച്ഛിത്ര നിരോധന നിയമം ഇപ്പോൾ പുനപരിശോധനയ്ക്ക് വിദേയമായിരിക്കുന്നത്. നേരത്തെ ഗർഭച്ഛിത്ര ചികിത്സയ്ക്കായി ലണ്ടനിലേക്കാണ് ഐറിഷുകാർ പോയിരുന്നത്. നിശബ്ദ വിപ്ലവമെന്നും വർഷാവസാനത്തോടെ നിയമം നടപ്പിലാക്കുമെന്നും ഐറിഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഗർഭച്ഛിത്ര ചികിത്സയ്ക്കിടെ ഇന്ത്യക്കാരിയായ യുവതി മരിച്ചതോടെയാണ് രാജ്യത്ത് നിയമം നടപ്പിലാക്കണമെന്ന ആവശ്യം നിലവിൽ വന്നത്. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഹിത പരിശോധനയിൽ വിജയം നേടിയ വിഭാഗത്തെ പ്രധാനമന്ത്രി അനുമോദിക്കുകയും ചെയ്തു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജനഹിത പരിശോധന ഫലം പുറത്ത് വരികയായിരുന്നു.കടുത്ത യഥാസ്ഥിതിക റോമൻ കത്തോലിക്കാ വിശ്വാസം പാലിക്കുന്ന അയർലണ്ടിൽ എന്ത് സാഹചര്യം വന്നാലും ഗർഭഛിദ്രം അനുവദിക്കില്ല. ഈ കടുത്ത നിയമത്തിന്റെ ഇരയായിരുന്നു ആറു വർഷം മുൻപ് മരിച്ച ഇന്ത്യക്കാരിയായ ദന്തഡോക്ടർ അസവിത ഹലപ്പനാവർ (31). ഇവരുടെ ഗർഭം അലസിപ്പോയെങ്കിലും ഗഭർപാത്രത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അയർലണ്ടിലെ നിയമം അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് ഗാൽവേ ആശുപത്രിയിൽ ചികിത്സയിലരിക്കേ ഇവർ മരണമടയുകയായിരുന്നു.
ഭരണഘടനയുടെ എട്ടാം ഭേദഗതിയാണ് അബോർഷൻ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നത്. ഈ ഭേദഗതിയാണ് പുതിയ തീരുമാനത്തോടെ ഇല്ലാതാവുക.. അബോർഷൻ നിയമവിധേയമാകുന്നതോടെ, ഉത്തര അയർലൻഡിൽ നിന്നുള്ളവർക്ക് അയർലൻഡിലെത്തി ഗർഭഛിദ്രം നടത്താനാകും. ബ്രിട്ടന്റെ ഭാഗമാണെങ്കിലും നോർത്തേൺ അയർലൻഡിൽ ഇപ്പോഴും ഗർഭഛിദ്രം കുറ്റകരമായാണ് വിലയിരുത്തുന്നത്. ഇംഗ്ലണ്ടിലെത്തിയാണ് ഇപ്പോൾ നോർത്തേൺ അയർലൻഡിലെ സ്ത്രീകൾ അത്യാവശ്യ ഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നത്.
ഗർഭഛിദ്രത്തിന് അനുമതി കിട്ടാതെ മരിച്ച സവിത ഹാലപ്പനാവറിന്റെ മാതാപിതാക്കളും തങ്ങളുടെ മകൾക്കു സംഭവിച്ച ദുരന്തം ഇനി മറ്റാർക്കും ഉണ്ടാവരുതെന്ന അപേക്ഷയുമായി രംഗത്തു വന്നിരുന്നു. ഇന്ത്യൻ ദമ്പതികളായ അൻദനപ്പ യാലഗിയും ഭാര്യ മഹാദേവിയുമാണ് ഗർഭഛിദ്രത്തെ പിന്തുണച്ച് റഫറണ്ട വേളയിൽ എത്തിയത്. ഗർഭഛിദ്ര നിയമത്തിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി അയർലൻഡിൽ നടന്ന റഫറണ്ടത്തിൽ 69.4 ശതമാനം പേർ ഗർഭഛിദ്രമാവാം എന്നതിന് അനുകൂലിച്ച് യെസ് വോട്ട് ചെയ്തതായാണ് എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമായിരുന്നു.ഇത് ഇപ്പോൾ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.
പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ നേതൃത്വത്തിലായിരുന്നു ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവരുടെ പ്രചാരണം നടന്നിരുന്നതും. കത്തോലിക്കാ രാജ്യത്ത് ഗർഭഛിദ്രം പാടില്ലെന്ന യാഥാസ്ഥിതിക നിലപാടാണ് 2012 ഒക്ടോബർ 28-ന് ഗാൽവേ മെഡിക്കൽ കോളേജിൽ സവിതയുടെ മരണത്തിനിടയാക്കിയത്. താൻ ക്രിസ്ത്യാനിയല്ലെന്നും അയർലൻഡുകാരിയല്ലെന്നുമൊക്കെ കെഞ്ചിപ്പറഞ്ഞെങ്കിലും ആശുപത്രി അധികൃതർ ഗർഭഛിദ്രം നടത്താൻ തയ്യാറായില്ല. ഗർഭപാത്രത്തിൽ കുഞ്ഞ് മരിച്ചുവെന്നുറപ്പായിട്ടും അത് നീക്കം ചെയ്യാൻ തയ്യാറാകാതെ വന്നതോടെ, കടുത്ത അണുബാധയേറ്റ് സവിത മരണത്തിന് കീഴടങ്ങുകയായിരുന്നു.
സവിതയുടെ മരണം ഗർഭഛിദ്ര നിയമങ്ങളിൽ ഇളവുവരുത്തണമെന്ന് ആവശ്യപ്പെടുന്നവർക്ക് പ്രചോദനമായി. അതോടെ, കൂടുതൽ പേർ ഇതിനായി രംഗത്തുവന്നു. വർഷങ്ങൾ നീണ്ട കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് അതൊരു ഹിതപരിശോധനയിലേക്ക് എത്തിയത്. ഗർഭഛിദ്ര നിയമത്തിൽ ഇളവ് വേണമോ എന്ന വോട്ടെടുപ്പിൽ 70 ശതമാനത്തോളം സ്ത്രീകളും 65 ശതമാനത്തോളം പുരുഷന്മാരും വേണമെന്ന് വോട്ട് ചെയ്തതായാണ് സൂചന. അന്തിമ ഫലം പുറത്ത് വരുന്നതോടെ മാത്രമെ കൃത്യമായ കണക്കുകൾ ലഭ്യമാവുകയുള്ളു.
ഡോക്ടർ കൂടിയായ ലിയോ വരദ്കർ ഹിതപരിശോധനയിൽ യെസ് പക്ഷത്തുനിന്ന് പ്രചാരണം നയിച്ചതോടെയാണ് കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് എത്തിയത്. എക്സിറ്റ് പോൾ ഫലങ്ങളെ അദ്ദേഹം ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്നും നാളെ, നമുക്ക് ചരിത്രം കുറിക്കാനായേക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുവാക്കളാണ് യെസ് പക്ഷത്ത് കൂടുതൽ വോട്ട് ചെയ്തതെന്നുമാണ് ആദ്യ സൂചനകൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍