വീടോ കുടുംബമോ ഇല്ലാതെ നാടുനീളെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം കൈവിടാൻ മടിച്ചു കുമ്മനം; ആഡംബര കൊട്ടാരത്തിലേക്ക് വിശ്രമത്തിനായി പറഞ്ഞയക്കരുതെന്ന് അഭ്യർത്ഥിച്ച് രാജശേഖരൻ ദേശീയ നേതൃത്വത്തെ സമീപിച്ചു; ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുന്നെങ്കിൽ ആർഎസ്എസ് പ്രവർത്തനത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും അഭ്യർത്ഥന: അന്തിമ തീരുമാനം എടുക്കാതേ കേന്ദ്രസർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സ്ഥാനമാനങ്ങൾ മോഹിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന രാഷ്ട്രീയക്കാരും. എന്നാൽ, ഇങ്ങനെ അല്ലാതെ നിസ്വാർത്ഥമായ സേവനം നടത്തുന്ന ചില രാഷ്ട്രീയക്കാരുണ്ട്. അവരെ തേടി സ്ഥാനമാനങ്ങൾ എത്തിക്കൊണ്ടിരിക്കും. അത്തരമൊരു വ്യക്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനങ്ങൾക്കിടയിൽ സ്വീകാര്യനായ നേതാവാണ് കുമ്മനം. അതുകൊണ്ട് തന്നെയാണ് ബിജെപി അദ്ദേഹത്തെ അധ്യക്ഷ സ്ഥാനം ഏൽപ്പിച്ചത്. എന്നാൽ, ആ സ്ഥാനത്ത് അദ്ദേഹം പരാജിതനാകുന്നു എന്ന ഘട്ടം വന്നപ്പോൾ മിസോറാം ഗവർണർ സ്ഥാനത്തു നിയമിക്കുകയാണ് ഉണ്ടായത്. ലളിത ജീവിതം നയിക്കുന്ന കുമ്മനത്തിന് മിസോറാം രാജ്ഭവനിലെ ആഡംബരങ്ങളോട് തീരെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ മിസോറം ഗവർണർ പദവി ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരൻ കേന്ദ്ര നേതാക്കളെ അറിയിച്ചു.
ഇക്കാര്യം ഡൽഹിയിലെത്തി കേന്ദ്രനേതാക്കളെ നേരിൽക്കണ്ടാണ് അദ്ദേഹം അറിയിച്ചത്. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണു കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. മിസോറമിലെ നിലവിലെ ഗവർണർ നിർഭയ് ശർമ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു നിയമനം. ഈ വർഷം ഒടുവിൽ മിസോറമിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
2015 ഡിസംബറിലാണ് അദ്ദേഹം ഏറക്കുറെ അപ്രതീക്ഷിതമായി പാർട്ടി സംസ്ഥാന അധ്യക്ഷനായത്. ഇപ്പോൾ ഗവർണർസ്ഥാനത്ത് എത്തുന്നതും അപ്രതീക്ഷിതമായിത്തന്നെ. ഗവർണർപദവിയിലെത്തുന്ന പതിനെട്ടാമത്തെ മലയാളിയാണ് കോട്ടയം ജില്ലയിലെ കുമ്മനം വാളാവള്ളിയിൽ കുടുംബാംഗമായ കുമ്മനം രാജശേഖരൻ. ആർഎസ്എസ് പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ സേവനം ബിജെപിക്കു വിട്ടുനൽകുകയായിരുന്നു. സാധാരണ, ആർഎസ്എസ് പ്രചാരകർ ബിജെപിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനമാണു വഹിക്കാറുള്ളത്. എന്നാൽ, കേരളത്തിലെ അസാധാരണ സാഹചര്യത്തിൽ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാദം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.
ആർഎസ്എസ് പ്രവർത്തനത്തിലേക്ക് തിരിച്ചു പോകാനാണ് കുമ്മനം ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. വീടോ കുടുംബമോ ഇല്ലാത്ത കുമ്മനത്തിന് തീർത്ഥാടന ജീവിതത്തോടാണ് താൽപ്പര്യം. ഗവർണർ തസ്തികയിൽ ഇരുന്ന് സുഖജീവിതം നയിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താൽപ്പര്യമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് സംസ്ഥാന അധ്യക്ഷനെ ഗവർണ്ണറാക്കി മാറ്റിയതിൽ സംസ്ഥാന ആർഎസ്എസ്സിന് അതൃപ്തിയുണ്ട്. കുമ്മനത്തെ ഒഴിവാക്കിയെന്ന തോന്നലാണ് ആർഎസ്എസ്സിന്. ഇക്കാര്യം കുമ്മനവുമായി ആർഎസ് എസ് നേതാക്കൾ സംസാരിച്ചു. മിസോറാം ഗവർണ്ണറുടെ കാലാവധി നാളെ തീരും. നാളെത്തെന്ന ചുമതലയേൽക്കുമോ എനന്ന കാര്യം ഇനിയും അറിയില്ല.
ആർഎസ് എസ്സിന് അതൃപ്തിയുണ്ടായിരിക്കെ കുമ്മനം എങ്ങിനെ പദവി ഏറ്റെടുക്കുമെന്നാണ് തടസ്സം. അതേസമയം. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ചേർന്നെടുത്ത് തീരുമാനം തള്ളിക്കളയുന്നതിലും പ്രശ്നമുണ്ട്. പദവി ഏറ്റെടുക്കണമെങ്കിൽ ആർഎസ്എസ്സിന് കൂടി താല്പര്യമുള്ളയാളെ പകരക്കാരനാക്കണമെന്ന ഉപാധി ഒരുപക്ഷെ കുമ്മനം മുന്നോട് വെക്കാനും സാധ്യതയുണ്ട്. അതിനിടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രനായി മുരളീധരവിഭാഗവും എംടി രമേശിനായി പികെ കൃഷ്ണദാസ് പക്ഷവും കരുക്കൾ നീക്കുന്നുണ്ട്. പിഎസ്.ശ്രീധരൻപിള്ള ആർഎസ് എസിന്റെ ബൗദ്ധിക വിഭാഗം പ്രജ്ഞാവാഹകിന്റെ തലപ്പത്തുള്ള ജെ.നന്ദകുമാർ വിജ്ഞാൻഭാരതിയിലെ എ ജയകുമാർ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
സായിപ്പ് പണിത ബംഗ്ലാവും മാസം മൂന്ന് ലക്ഷം ശമ്പളവും കുമ്മനം വേണ്ടെന്ന് വെക്കുമോ?
മിസോറാം ഗവർണറാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം അറിയിച്ചെങ്കിലും രാഷ്ട്രപതിയുടെ ഉത്തരവ് ഇനി തിരുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. അതുകൊണ്ട് ഗവർണറുടെ സൗകര്യങ്ങൾ അദ്ദേഹം വേണ്ടെന്ന് വെക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിയുക്ത ഗവർണറുടെ പഴ്സണൽ സ്റ്റാഫിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 10 ജീവനക്കാരുണ്ടാകുമെന്നാണ് സൂചന.ഇതിനെ പുറമെയായിരിക്കും സുരക്ഷാ ജീവനക്കാരും പരിചാരകരുമെല്ലാം ഉണ്ടാവുക.സംസ്ഥാന ഗവർണറായി സ്ഥാനമേൽക്കുമ്പോൾ രാജകീയമായ പരിചരണങ്ങളാണ് കുമ്മനത്തെ കാത്തിരിക്കുന്നത്. ഗവർണറുടെ ഒപ്പം സദാ സമയം ഒരു ഐപിഎസ് ഉദ്യേഗസ്ഥൻ സുരക്ഷാ കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടാകും.
പഴ്സണൽ സ്റ്റാഫ് വിഭാഗത്തിലേക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും. ഗവർണർക്ക് നൽകുന്ന ഭക്ഷണം പോലും കൃത്യ സമയത്ത് പരിശോധന നടത്തിയായിരിക്കും മേശപ്പുറത്ത് എത്തിക്കുന്നത്.മാസം ശമ്പളം മൂന്നര ലക്ഷത്തോളമായിരിക്കും. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാൾ നഗരത്തിലാണ് ഗവർണ്ണറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ തന്നെയാണ് നിയമസഭയും സെക്രട്ടേറിയറ്റും സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തന്നെ വൻ സുരക്ഷാ വലയത്തിലായിരിക്കും ഗവർണർ താമസിക്കുക.
1898ൽ ലുഷാഹി ഹിൽസ് ജില്ലയിൽ അന്നത്തെ സുപ്രണ്ടിന് താമസിക്കുന്നതിന് വേണ്ടിയാണ് ഇത് പണി കഴിപ്പിച്ചത്.ചെലവ് കുറച്ച് നിർമ്മിക്കുന്നതിന്റെ ഭാഗമായി കാട്ട് തടികളും മുളയും മറ്റുമൊക്കെ ഉപയോഗിച്ചായിരുന്നു നിർമ്മാണം.അന്നത്തെ സുപ്രണ്ട് ജെ ഷേക്ക സ്പിയറുടെ ഭാര്യയാണ് ഈ രാജ് ഭവൻ ഡിസൈൻ ചെയ്തതും. എന്നാൽ അവർ ഇംഗ്ലണ്ടിലേക്ക് പോകുന്ന സമയത്താണ് ഈ കെട്ടിടത്തിന്റെ പണി പൂർണ്ണമായത്. എന്നാൽ പിന്നീട് 1899ന് ശേഷം വളരെ അധികം മാറ്റങ്ങൾ ഈ രാജ് ഭവന് വരുത്തുകയും ചെയ്തിട്ടുണ്ടത്. നിരവധി ടൂറിസ്റ്റുകളെത്തുന്ന ഐസ്വാൾ പട്ടണത്തിൽ ഗവർണ്ണറുടെ ബംഗ്ലാവും വ്യത്യസ്തമായ ഒരു കാഴ്ചയാണ്.
ഇപ്പോഴത്തെ രാജ് ഭവൻ കോംപ്ലക്സ് 22,072 ചതുരശ്ര മീറ്ററാണ്. മൊത്തം വിസ്തീർണ്ണം 5000 സ്ക്വയർ വിസ്തീർണമുള്ള കെട്ടിടങ്ങളാണ്. മീ. ഒരു വലിയ വൃത്താകൃതിയിലുള്ള പുൽത്തകിടി, പുഷ്പങ്ങളും റോസാപ്പൂവ് പൂക്കളും സീസൺ പൂക്കളും നിറഞ്ഞതാണ്. എല്ലാ പ്രധാന പ്രവർത്തനങ്ങളും കക്ഷികളും ഈ പുൽത്തകിടിൽ നടക്കുന്നു. പുൽമേടുകൾക്കും ഓഫീസുകൾക്കും ചുറ്റുമുള്ള ചില വൃക്ഷങ്ങൾ രാജ്ഭവനിൽ നിന്നാണ്. ഒരു ഓർക്കിദാരിയം, മറ്റ് പൂന്തോട്ടങ്ങളുടെയും ഒരു റോസ പൂന്തോട്ടങ്ങളുടെയും ഒരു ശൃംഖലയുണ്ട്. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഗ്നേറ്റ് എയർ ക്രാഫ്റ്റ് ക്യാമ്പസിൽ തന്നെ സൂക്ഷിച്ചുവച്ചിരുന്നു. രാജ്ഭവൻ സമുച്ചയത്തിൽ രണ്ട് പ്രധാന കവാടങ്ങൾ ഉണ്ട് - ഗേറ്റ് നമ്പർ 1 തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് (ഇപ്പോൾ വിഐപി പ്രവേശനത്തിനായി മാത്രം ഉപയോഗിക്കുന്നത്), ഗേറ്റ് നമ്പർ 2 വടക്കൻ ഭാഗത്താണ്. ഗേറ്റ് ഒന്നിലേക്ക് പ്രവേശിക്കുമ്പോൾ, 1979 ൽ സ്ഥാപിതമായ രണ്ട് ചരിത്രസ്രോതസ്സുകളുണ്ട്.
Stories you may Like
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- ഇടുക്കിയിലേക്ക് ഗവർണർ എത്തന്നത് രണ്ടും കൽപ്പിച്ച് തന്നെ
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്