മുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങൾ; ഞങ്ങൾ കൊട്ടി കൊണ്ടേയിരിക്കും.. അത് അങ്ങയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും; മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നു കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം; 'താൻ ചെണ്ടയല്ലെന്ന്' പറഞ്ഞ് പൊതുവേദിയിൽ ഏഷ്യാനെറ്റിനോട് രോഷം പ്രകടിപ്പിച്ച പിണറായി വിജയന് ന്യൂസ് അവറിൽ മറുപടി നൽകി വിനു വി ജോൺ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തന്നോട് ചോദ്യങ്ങൾ ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പൊതുവേദിയിൽ നടത്തിയത്. ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്ഐ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു അദ്ദേഹം. മുഖ്യമന്ത്രി നടത്തിയ രൂക്ഷ പ്രതികരണത്തിന് അതേനാണയത്തിൽ മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ തന്നെയാണ് വിനു മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്.
മുഖ്യമന്ത്രിയുടെ കർണത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ താളംകൊട്ടുന്ന ചെണ്ടകളല്ല മാധ്യമങ്ങളെന്ന് വിനു വി ജോൺ പറഞ്ഞു. മുമ്പ് സർക്കാരുകൾ ഭരിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്ന് മാധ്യമങ്ങളുടെ ഈ ചെണ്ടകൊട്ടൽ സിപിഐഎം നേതാക്കൾക്ക് കർണാനന്ദകരമായിരുന്നു. ഇന്നിപ്പോൾ ഈ കൊട്ട് വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രിക്കാകും. പക്ഷെ ഞങ്ങൾ കൊട്ടിക്കൊണ്ടേയിരിക്കും. അത് മുഖ്യമന്ത്രിയുടെ കർണങ്ങൾക്ക് എത്ര ദോഷമുണ്ടാക്കിയാലും. അതുകൊണ്ട് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ഇഷ്ടമനുസരിച്ചുള്ള താളം പുറപ്പെടുവിക്കുന്ന ചെണ്ടകളല്ലെന്നുകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓർക്കണം- വിനു വ്യക്തമാക്കി.
ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ദളിത് ആക്ടിവിസ്റ്റ് മൃദുലദേവിയുടെ വാക്കുകൾ ശരിവെച്ചു കൊണ്ടായിരുന്ന വിനു മറുപടി നൽകിയത്. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ ധൈര്യമുള്ളവർ കേരളത്തിലുണ്ടാകണം. ഒരു മനുഷ്യൻ ഒരു കോണകവുമുടുത്ത് വീടിനുമുന്നിൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോൾ അയാളോട് കേരളത്തിന് പറ്റിയ വേഷമിതാണ്, നാളെ വിവിധ വർണങ്ങളിലുള്ള കോണകമുടുത്തു കൊള്ളൂ എന്നാണ് ചുറ്റുമുള്ളവർ പറയുന്നതെങ്കിൽ അയാളത് ആവർത്തിച്ചുകൊണ്ടേയിരിക്കും. അല്ലാതെ നിങ്ങൾ നഗ്നനാണ് മുറിയിൽ പോയി തുണിയുടുത്ത് പുറത്തുവരൂ എന്ന് പറയാൻ ധൈര്യമുള്ള ആരെങ്കിലും അയാളുടെ കൂട്ടത്തിലുണ്ടെങ്കിൽ അയാൾക്ക് വിവേകമുണ്ടാകും. കേരളത്തിന് ഇന്നാവശ്യം രാജാവ് നഗ്നനാണെന്ന് പറയുന്ന ആളുകളെയാണ്. കേരളീയവേഷമെന്ന് പറഞ്ഞ് അഭിനന്ദിക്കാൻ ചുറ്റുമുള്ളപ്പോൾ അത്തരക്കാർക്ക് ഈ രീതിയിലേ പെരുമാറാനാകൂ. അവർക്ക് തെറ്റ് ബോധ്യപ്പെടുകയില്ല. അവർ മാപ്പു പറയുകയില്ല. അവർ ധാർഷ്ട്യത്തോടെ മുന്നോട്ടുനീങ്ങിക്കൊണ്ടേയിരിക്കും.- മൃദുലദേവി പറഞ്ഞു.
മൃദുലാ ദേവിയെ ശരിവെച്ചു കൊണ്ടാണ വനും രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന കുട്ടിയാകാനാണ് തങ്ങൾക്ക് താൽപ്പര്യമെന്ന് വിനു പറഞ്ഞത്. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് വിനു തന്റെ വാർത്താചർച്ച തുടങ്ങിയതും. സുരക്ഷ മുഖ്യമന്ത്രിക്ക് മാത്രം മതിയോ എന്ന ചോദ്യം വിനു വീണ്ടും ആവർത്തിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ ചോദ്യം പിണറായി വിജയന്റെ നെഞ്ചിൽ തന്നെ കൊണ്ടുവെന്ന് വിനു ചർച്ചക്ക് ആമുഖമായി പറഞ്ഞു.
ഗാന്ധിനഗർ എസ്ഐ മുഖ്യമന്ത്രിയുടെ സുരക്ഷ സംഘത്തിൽ ഇല്ലായിരുന്നു എന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ചോദ്യത്തെ പുച്ഛിച്ചു കൊണ്ടു പറഞ്ഞ പിണറായി ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. മൂന്ന് മണിക്ക് കോട്ടയം മെഡിക്കൽ കോളേജിലത്തെ പരിപാടിയിലായിരുന്നു എസ്ഐക്ക് സുരക്ഷാ ചുമതല. കെവിനെ തട്ടിക്കൊണ്ടു പോയ പുലർച്ചെ മൂന്ന് മണി മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലി ഇല്ലായിരുന്നു. അതുവരെ തട്ടിക്കൊണ്ടു പോകൽ കേസ് അന്വേഷിക്കാതെ എന്തെടുക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് ചോദിക്കുകയാണ്. ഈ ചോദ്യം പിണറായി പൊതുവേദിയിൽ അല്ല ഉന്നയിക്കേണ്ടത്, സ്വയം ചോദിക്കുകയാണ് വേണ്ടത്. എനിക്ക് കോട്ടയത്ത് 500 പൊലീസുകാർ സുരക്ഷ ഒരുക്കുമ്പോൾ ഈ നാട്ടിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കാൻ പൊലീസുണ്ടോ? അതോ അവരെല്ലാം എനിക്ക് പിന്നാലെയാണോ എന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അന്വേഷിക്കണമായിരുന്നു. അല്ലാതെ പരാതി സ്വീകരിക്കാതെ എസ്ഐ പറഞ്ഞ കാരണത്തിന് ജനങ്ങളുടെയയും ചാനലുകളുടെയും നെഞ്ചത്ത് കയറുകയല്ല വേണ്ടത്. - വിനു പറഞ്ഞു.
കേസെടുക്കാതെ അന്വേഷിക്കാതെ ഒരു ദളിത് യുവാവിന്റെ കൊലപാതകത്തിൽ പങ്കാളിയായ കേസ് അന്വേഷിക്കാതെ അവർക്ക് കൊലപാതകത്തിന കൂട്ടുനിന്ന എസ്ഐക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും വിനു ചാനൽ ചർച്ചയിൽ ആവശ്യപ്പെട്ടു. എസ്ഐയുടെ ഫോൺ രേഖകൾ അടിയന്തരമായി പരിശോധിക്കുക. അയാളെ കേസിൽ പ്രതിയാക്കുക ഗൂഢാലോചന അന്വേഷിക്കുക. അപ്പോൾ അയാൾ പറയും മറ്റുള്ളവരുടെ പേരുകൾ. മൃതദേഹം കണ്ടെത്തി 24 മണിക്കൂറും കഴിഞ്ഞിട്ടും കേസെടുക്കാത്ത മുഖ്യമന്ത്രി ഇനി സസ്പെൻഷൻ എന്ന് ഊറ്റം കൊള്ളരുത്. കെവിന്റെ രക്തം കേരളാ പൊലീസിന്റെ കൈകളിലുണ്ട്. വെറുതെ കൈകഴുകാൻ നോക്കിയാൽ അനുവദിക്കുമോ കേരളം. കൊടിവെച്ച കാറും ചുവന്ന ബോർഡുമില്ലാതെ കേരളത്തിലെ മുന്നര കോടി ജനങ്ങൾക്കുംവേണം സുരക്ഷ- വിനു പറഞ്ഞു.
ഇന്ന് കൊല്ലത്ത് നടന്ന പൊതുപരിപാടിയിലായിരുന്നു പിണറായി വിജയൻ ചാനലുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്ഐ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ആവർത്തിക്കുകയുണ്ടായി. ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും പിണറായി വിജയൻ താക്കീത് രൂപത്തിൽ പറയുകയുണ്ടായി.
മുഖ്യമന്ത്രിയുടെ പരിപാടി നടത്താതരിക്കാൻ സാധിക്കുമോ. കോട്ടയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്ഐ ഇല്ല. വിവരം അറിഞ്ഞിട്ടും എസ്ഐ നടപടി സ്വീകരിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ചോദിച്ചതിന് മാത്രമാണ് മറുപടി നൽകിയത്. ചാനലുകൾ നടത്തുന്ന പ്രചരണത്തിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ഇരിക്കുന്ന സ്ഥാനത്തെ ഓർത്ത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെ ആഞ്ഞടിച്ചു. കെവിന്റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്. കാലത്തിന്റെ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസിലായില്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവർ ഓർക്കണമായിരുന്നു. എന്നാൽ ഇത് രാഷ്ട്രീയവൽക്കരിക്കാനും സർക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നതായും പിണറായി ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍