Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് വൺ കാലത്തെ പ്രണയം; കുട്ടിക്കളിയായി കണ്ട് വേർപിരിക്കാൻ ശ്രമിച്ചപ്പോൾ ഒളിച്ചോട്ടം; ആലുപ്പഴയിലെ ഈ പ്രണയിതാക്കൾ രചിച്ചത് പുതു ചരിതം; പതിനെട്ടുകാരനായ ആൺകുട്ടിക്കും പത്തൊൻപതുകാരിയായ പെൺകുട്ടിക്കും ഇനി ഒരുമിച്ച് തന്നെ കഴിയാം; നീതിപീഠത്തിൽ നിന്ന് റിഫാനയും ഹനീഷയും നേടിയെടുത്തത് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം; കേരളം ചർച്ച ചെയ്യുന്ന പ്രണയകഥ ഇങ്ങനെ

പ്ലസ് വൺ കാലത്തെ പ്രണയം; കുട്ടിക്കളിയായി കണ്ട് വേർപിരിക്കാൻ ശ്രമിച്ചപ്പോൾ ഒളിച്ചോട്ടം; ആലുപ്പഴയിലെ ഈ പ്രണയിതാക്കൾ രചിച്ചത് പുതു ചരിതം; പതിനെട്ടുകാരനായ ആൺകുട്ടിക്കും പത്തൊൻപതുകാരിയായ പെൺകുട്ടിക്കും ഇനി ഒരുമിച്ച് തന്നെ കഴിയാം; നീതിപീഠത്തിൽ നിന്ന് റിഫാനയും ഹനീഷയും നേടിയെടുത്തത് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം; കേരളം ചർച്ച ചെയ്യുന്ന പ്രണയകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പതിനെട്ടുകാരനായ ആൺകുട്ടിക്കും പത്തൊൻപതുകാരിയായ പെൺകുട്ടിക്കും ഒരുമിച്ച് കഴിയാൻ നിയമം തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോൾ പൂവണിഞ്ഞത് ഹനീഷിന്റേയും റിഫാന്റേയും സ്വപ്‌നങ്ങളാണ്. ഒരുമിച്ച് ജീവിക്കാനുള്ള സ്വപ്നം.

ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും എച്ച്. ഹനീഷിന്റെയും പ്രണയ കഥ ഇനി ചരിത്രമാണ്. പത്തൊൻപത് വയസ്സുള്ള റിഫാനയും പതിനെട്ട് വയസ്സുള്ള ഹനീഷിനേയും പിരിക്കാൻ ഇനിയാർക്കുമാകില്ല. പ്രതിസന്ധികളും സമ്മർദ്ദങ്ങളും നേരിട്ടുകൊണ്ട് ജീവിത വഴിയിൽ മുന്നോട്ട് പോവുകയാണ് ഇരുവരും. ആർക്കും ഇനി ഇവരെ വേർപെടുത്താനാകില്ല. ആലപ്പുഴയിലെ ഈ യുവ പ്രണയിതാക്കൾ ഇനിയും ഒരുമിച്ച് തന്നെ ജീവിതം തുടരും.

ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയൻകാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മിൽ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയം. പക്ഷേ ആരും അംഗീകരിച്ചില്ല. കുട്ടിക്കളിയായി കണ്ട് വേർപിരിക്കാൻ ശ്രമിച്ചു. ഒടുവിൽ ഇരുവരും ഒളിച്ചോടി.

പിന്നീട് വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങളെ എല്ലാവരും ഉപദേശിച്ചിരുന്നത്. പക്ഷേ ആർക്കും ഞങ്ങളെ വേർപിരിക്കാൻ ആയില്ല. ഞങ്ങൾ യോജിച്ചെടുത്ത തീരുമാനം ആണ്. വിവാഹം കഴിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് ഞങ്ങൾ ഒളിച്ചോടിപ്പോയത്. ഏപ്രിലാണ് രണ്ടുപേരും ഒളിച്ചോടിയത്. റിഫാനയുടെ മാതാപിതാക്കൾ ആലപ്പുഴ പൊലീസിൽ മകളെ കാണാനില്ലെന്ന് പരാതി കൊടുത്തു. രണ്ടുപേരെയും ഏപ്രിൽ 22ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. രണ്ടുപേരും ഒരുമിച്ച് താമസിക്കാൻ കോടതി ഉത്തരവായി. എന്നാൽ റിഫാനയുടെ കടുംബം ഇത് അംഗീകരിച്ചില്ല.

ഹൈക്കോടതിയെ സമീപിച്ച് റിഫാനയ്ക്ക് വിവാഹം പ്രായമായില്ലെന്ന് പറഞ്ഞെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പിന്നെ കാമുകന്റെ തടവിൽ കഴിയുന്ന മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് റിയാദ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. അത് പുതിയ ചരിത്രവും എഴുതി. തങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും റിഫാനയും ഹനീഷും കോടതിയില്ഡ വ്യക്തമാക്കി. ഹനീഷിന് 21 വയസ്സാകുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോൾ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹരജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.

യുവാവ് കുട്ടിയെന്ന നിർവ്വചനത്തിൽ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂർത്തിയായ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാൽ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇൻ റിലേഷൻഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായവർക്ക് സ്വന്തം താൽപര്യപ്രകാരം ജീവിക്കാൻ കഴിയും. കോടതിക്ക് സൂപ്പർ രക്ഷിതാവ് ചമയാൻ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഈ പ്രണയത്തിന് പുതിയ തലം വന്നു.

പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നത് സർവസാധാരണമായ സമൂഹത്തിൽ കണ്ണടച്ച് ഇരിക്കാൻ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് .മാത്രമല്ല അത്തരമൊരു വിഷയത്തിൽ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കില്ലെന്നും കോടതിവ്യക്തമാക്കി. പ്രായപൂർത്തിയയവർക്ക് ഒരുമിച്ച് കഴിയാൻ സ്വന്തം നിലയിൽ തീരുമാനമെടുക്കാം. ഇവിടെ പെൺകുട്ടിക്ക് വിവാഹപ്രായമാവുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് കഴിയാൻ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അധികരിച്ചാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP