Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ട് മാപ്പു പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയ കിട്ടുവിന്റെ തന്ത്രം ഏറ്റില്ല; മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി മണിക്കൂറുകൾക്കകം കൃഷ്ണ കുമാർ നായരുടെ പണി തെറിച്ചു; വിസ റദ്ദാക്കി നാട്ടിലേക്ക് വിമാനം കയറ്റും; പിണറായി വിജയനെ തൊട്ടുകളിച്ച പ്രവാസിക്ക് മുതലാളി കൊടുത്തത് എട്ടിന്റെ പണി; വിമാനമിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ്: ഗൾഫിലെ ജോലിയും പോയതോടെ ഇനി കൃഷ്ണകുമാർ നായർക്ക് നാട്ടിൽ വന്ന് ഗോതമ്പുണ്ട തിന്നാം

വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ട് മാപ്പു പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയ കിട്ടുവിന്റെ തന്ത്രം ഏറ്റില്ല; മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി മണിക്കൂറുകൾക്കകം കൃഷ്ണ കുമാർ നായരുടെ പണി തെറിച്ചു; വിസ റദ്ദാക്കി നാട്ടിലേക്ക് വിമാനം കയറ്റും; പിണറായി വിജയനെ തൊട്ടുകളിച്ച പ്രവാസിക്ക് മുതലാളി കൊടുത്തത് എട്ടിന്റെ പണി; വിമാനമിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ്: ഗൾഫിലെ ജോലിയും പോയതോടെ ഇനി കൃഷ്ണകുമാർ നായർക്ക് നാട്ടിൽ വന്ന് ഗോതമ്പുണ്ട തിന്നാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ മുഖ്യമന്ത്രിയെ ഫേസ്‌ബുക്ക് ലൈവിലൂടെ ചീത്ത പറഞ്ഞ പ്രവാസി മലയാളിക്ക് എട്ടിന്റെ പണി കൊടുത്ത് കമ്പനി ഉടമ. പിണറായി വിജയനെ തെറി വിളിച്ച കൃഷ്ണ കുമാർ നായരെ ജോലി ചെയ്ത കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. ഇതോടെ മുഖ്യമന്ത്രിയെ തെറിവിളിച്ച് ജോലി പോയ കൃഷ്ണ കുമാർ നായർക്ക് കൊച്ചി പൊലീസും പണി കൊടുത്തതോടെ നാട്ടിലെത്തി ഗോതമ്പുണ്ടയും തിന്ന് ജയിലിൽ കഴിയാം. കഴിഞ്ഞ ദിവസം മദ്യലഹരിയിലാണ് കൃഷ്ണ കുമാർ നായർ ഫേസ്‌ബുക്ക് ലൈവിൽ വന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറയുകയും അദ്ദേഹത്തിന്റെ ഭാര്യയയേും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്.

കേട്ടാലറയ്ക്കുന്ന ചീത്തയാണ് ഇയാൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ നടത്തിയത്. ഒടുവിൽ പണി പാളുമെന്ന് മനസ്സിലായതോടെ വെള്ളത്തിന്റെ കെട്ടിറങ്ങിയപ്പോൾ നിരുപാധികം മാപ്പ് അപേക്ഷിച്ചും നാട്ടുകാർ കിട്ടു എന്ന് വിളിക്കുന്ന കൃഷ്ണ കുമാർ നായർ രംഗത്ത് എത്തിയിരുന്നു. അതേസമയം വീഡിയോ അടിസ്ഥാനമാക്കി കൊച്ചി സെൻട്രൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൂനിന്മേൽ കുരു പോലെ കിട്ടുവിന്റെ പണിയും തെറിച്ചത്.

ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനാണ് എന്നു പറഞ്ഞു കൊണ്ടാണ് ഇയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ദുബായിൽ സ്‌റ്റേ ചെയ്യുന്ന ഞാൻ ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയാണെന്നും സജീവമായി രംഗത്തേയ്ക്കിറങ്ങുന്നു ഇയാൾ പറയുന്നു. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും. പിന്നീടങ്ങോട്ട് മുഖ്യമന്ത്രിയേയും കുടുംബത്തേയും ചീത്ത വിളിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും നേരെ ലൈംഗിക അധിക്ഷേപവും ഇയാൾ നടത്തുകയും ചെയ്തു.

പിറ്റേ ദിവസം തന്നെ ഇയാൾ മാപ്പ് അപേക്ഷയുമായി രംഗത്ത് എത്തി. താൻ മദ്യ ലഹരിയിലാണ് ഫേസ്‌ബുക്കിൽ വന്നതെന്നും അസഭ്യം പറഞ്ഞതെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാരൻ നായർ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. അതേസമയം ഇതിനിടയിൽ തന്നെ കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ കൃഷ്ണ കുമാരൻ നായരുടെ വീഡിയോ സൈബർ ലോകത്ത് വ്യാപകായി പ്രചരിച്ചിരുന്നു. ഇത് വാർത്ത ആകുകയും ചെയ്തതോടെ രണ്ട് പ്രവാസി മലയാളികൾ ഇയാളുടെ പക്കൽ എത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു കൃഷ്ണ കുമാരൻ നായരെന്ന് അപ്പോഴാണ് ബോധ്യമായത്. ഇതോടെ കൃഷ്ണ കുമാരൻ നായരെ പറഞ്ഞ് ബോധ്യപ്പെടുത്തി ഈ ഫേസ്‌ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും അക്കൗണ്ടിലൂടെ തന്നെ വീഡിയോ രൂപത്തിൽ മാപ്പപേക്ഷ നടത്തിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രി എംഎം മണിയെ കുറിച്ചും പറഞ്ഞ കാര്യത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായി ഇയാൾ വ്യക്തമാക്കി. പിണറായി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ആളുകൾ മനസിലാക്കാതെ പോകുകയാണെന്നനും കൃഷ്ണകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ സൈബർ ലോകത്തു കൂടി പുറത്തുവന്നതോടെ ജലീൽ, ജുലാഷ് എന്നീ പ്രവാസി മലയാളികൾ കൃഷ്ണ കുമാരൻ നായരെ തിരക്കി ദുബായിലെ താമസ സ്ഥലത്ത് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരക്കിയപ്പോഴാണ് അമിതമായ മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബോധ്യമായത്. ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതോടെ കൃഷ്ണകുമാർ മാപ്പു പറഞ്ഞ് തടിയൂരി. ഇതിന് പിന്നാലെയാണ് ഇയാൾക്ക് ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ എട്ടിന്റെ പണി കൊടുത്തത്.

അതേസമയം വീഡിയോ ഫേസ്‌ബുക്കിൽ വൈറലായതോടെ കൃഷ്ണ കുമാരൻ നായർക്കെതിരെ കൊച്ചി സെന്റട്രൽ പൊലീസ് സ്വമേധയാ കേസെടുത്തു. എസ് ഐ സുനുമോൻ വാദിയായിട്ടാണ് കേസെടുത്തിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. കൃഷ്ണകുമാരൻ നായർക്കെതിരെ സമൂഹത്തിൽ പ്രകോപനമുണ്ടാക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി, അപകീർത്തിപ്പെടുത്തൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകമായിരുന്നു ഇയാളെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാട്ടിലെത്തിയാൽ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തന്റെ വീഡിയോയിൽ ഖേദിച്ച് പിന്നീട് മാപ്പു ചോദിച്ചെങ്കിലും അതുകൊണ്ടും കേസിൽ നിന്നും രക്ഷപെടാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് വീഡിയോ വഴിയുള്ള ഭീഷണിയെ ചെറുതായി കാണാൻ പൊലീസ് തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് ഇയാൾക്കെതിരെ പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. നാട്ടിലുണ്ടായിരുന്ന കാലത്ത് കൃഷ്ണ കുമാരൻ നായർ പൊതുവേ പ്രശ്നക്കാരനല്ലെന്നാണ് ലഭിക്കുന്ന വിവരം. അക്കാലത്ത് ഇയാൾ എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നതെന്നുമാണ് സഹപാഠികൾ പങ്കുവയ്ക്കുന്ന വിവരം. എന്നാൽ ഫേബ്‌സുക്ക് ലൈവിലൂടെ എട്ടിന്റെ പണി ചോദിച്ചു വാങ്ങുകയാണ് കൃഷ്ണകുമാർ ചെയ്തത്.

കൃഷ്ണകുമാർ എസ്.എൻ നായരുടെ ഫേസ്‌ബുക്ക് ലൈവിലെ പരാമർശങ്ങൾ:

ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനായിരുന്നു. കാര്യങ്ങൾ മുൻപോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാൻ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങഉന്നു. സ്റ്റേ ചെയ്യുന്നത് ദുബായിയിൽ. ജോലി രാജിവച്ച് നാട്ടിലേയ്ക്ക് വരുകയാണ്. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും.

ലസിത വിജയനെതിരെ പരാതി കൊടുത്തിട്ട് പിണറായി വിജയന്റെ പൊലീസ് (തെറി).... ഞാനൊരു ബിജെപിക്കാരനാണ് ആർഎസ്എസുകാരനാണ്. ഇതേപോലൊരു മുഖ്യമന്ത്രിയെ നേരത്തെ കണ്ടിട്ടുണ്ടോ... ഉമ്മൻ ചാണ്ടി ഇതിനു മുൻപ് ഭരിച്ചിരുന്നു. സാധാരണക്കാരന്റെ വിഷമങ്ങൾ കേൾക്കാൻ, നാടകമാണെങ്കിൽ കൂടി അയാൾ കാത്തിരുന്നു.

(മുഖ്യമന്ത്രിയുടെ അമ്മയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം)

എടാ കള്ളു ചെത്താൻ പോണവൻ കള്ള് ചെത്താൻ പോണം. അല്ലാതെ ഈ പണിക്കിറങ്ങരുത്. ഞാൻ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്പോർട്ട് നംമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാൻ പറ്റുന്നെങ്കിൽ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടിൽ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാൻ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാൻ സീനിയർ റിഗ്ഗിങ് സൂപ്രവൈസറാണ്.

ഒരു കാര്യം ചെയ്യാം ഞാൻ വന്ന് നിന്റെ പെണ്ണുമ്പിള്ളയേയും മോളെയും നിന്റെ മുന്നിലിട്ട് ശരിക്കങ്ങോട്ട് മറ്റേ പരിപാടി ചെയ്യാം. മണി പറഞ്ഞ മാതിരി, കാട്ടുകുരങ്ങൻ മണി പറഞ്ഞതു മാതിരി, നിന്റെ മുന്നിലിട്ട് മറ്റേ പണിയങ്ങ് ചെയ്യാം (വീണ്ടും തെറി) നീ സഹിക്കുമോ (തെറി).

ഇതിന്റെ മറുപടി എനിക്കു കിട്ടണം, എല്ലാവരിൽ നിന്നും. കിട്ടിയില്ലെങ്കിൽ ഹൈന്ദവ സംഘടനകളൊന്നും കേരളത്തിൽ വേണ്ട. ഇതിനെനിക്ക് മറുപടിയും കിട്ടണം പിന്തുണയും കിട്ടണം. അടുത്ത ഫ്ളൈറ്റിൽ നാട്ടിലേയ്ക്ക് വരണം''.

മാപ്പു ചോദിച്ചു കൊണ്ട് കൃഷ്ണകുമാരൻ നായർ പറഞ്ഞത് ഇങ്ങനെ:

ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രിയോടും കുടുംബത്തിനോടും ബഹുമാനപെട്ട മന്ത്രി എം. എം മണിയവർകളോടും ഞാൻ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഇന്ന് രാവിലെ ( 05/06/2018) ഞാൻ മുഖ്യമന്ത്രി യെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കൊണ്ടും വധഭീഷണി ഉയർത്തികൊണ്ടും എന്റെ മദ്യ ലഹരിയിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയുക യുണ്ടായി. എന്റെ ശുദ്ധ വിവര കേടിന്റെ ഭാഗമായാണ് അത്തരം ഒരു പ്രവർത്തി എന്നിൽ നിന്നും വന്നു പോയത്.

നല്ലവരായ രണ്ടു പ്രവാസികൾ ഇന്ന് എന്നെ വന്നു കണ്ടിരുന്നു എനിക്ക് പറ്റിയ വലിയ തെറ്റിന്റെ ആഴം അവർ എനിക്ക് മാന്യമായ രീതിയിൽ മനസിലാക്കി തരികയും ചെയ്തു. അതുകൊണ്ട് എനിക്ക് എന്റെ തെറ്റ് മനസിലാക്കുവാൻ സാധിച്ചു. ഞാൻ വളരെ അധികം പശ്ചാത്താപികുന്നു എന്റെ പ്രവർത്തിയിൽ എല്ലാ മലയാളികളോടും നിങ്ങളുടെ കാൽക്കൽ വീണ് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ബഹു മുഖ്യമന്ത്രി പിണറായി വിജയൻ എനിക്കു ദയവായി മാപ്പ് നൽകണം.

ആർഎസ്എസ് പ്രവർത്തകൻ എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു ഇയാൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നത്. പിണറായിക്കെതിരെ കടുത്ത ജാതീയ അധിക്ഷേപവും ഇയാൾ നടത്തി. പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. ദുബായിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. കള്ളുചെത്താൻ പോകുന്നവൻ കള്ള് ചെത്താൻ പോകണം അല്ലാതെ ഈ പണിക്ക് (മുഖ്യമന്ത്രി പണിക്ക്) ഇറങ്ങരുതെന്നുമാായിരുന്നു ഭീഷണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP