അഴിമതിക്കാരനല്ലെന്ന് 55 ശതമാനം പേർ പറയുമ്പോഴും ജേക്കബ് തോമസിനെ മാറ്റിയത് അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിച്ചെന്ന് 73 ശതമാനം പേർ; മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുവെന്ന് 63 ശതമാനം പേർ; ഉപദേശകരെ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് 74 ശതമാനം പേർ; മറുനാടൻ സർവേ വ്യക്തമാക്കുന്നത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ കാലത്ത് നടത്തിയ അഴിമതിയുടെ ബാക്കിപത്രമാണ് ഈ പിണറായി സർക്കാർ എന്നു പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ല. കഴിഞ്ഞ സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തന്നെയാണ് എൽഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിക്കാൻ ഇടയാക്കിയ കാര്യവും. അഴിമതിവിരുദ്ധ നിലപാടായിരുന്നു പിണറായി വിജയനും ഉയർത്തിയത്. ഭരണത്തിന്റെ ആദ്യ നാളുകളിൽ ഈ അഴിമതി വിരുദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് സർക്കാർ പ്രവർത്തിച്ചത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് ജേക്കബ്് തോമസിനെ നിയമിച്ചതെല്ലാം സർക്കാറിന് കൈയടി നേടിക്കൊടുത്ത സംഭവമാണ്. എന്നാൽ, അധികം കഴിയും മുമ്പ് മുഖ്യമന്ത്രി ജേക്കബ് തോമസിനുമായി ഉടക്കി. തുടർന്നങ്ങോട്ട് അഴിമതിക്കെതിരെ പോരാടിയ ഉദ്യോഗസ്ഥനെ വേട്ടയാടുന്ന കാഴ്ച്ചയാണ് സംസ്ഥാനം കണ്ടത്. ഭരണത്തിന്റെ മൂന്നാം വർഷത്തേക്ക് കടക്കുമ്പോൾ അഴിമതി വിരുദ്ധ സെൽ അടക്കം സ്തംഭിച്ച അവസ്ഥയിലാണ്. എങ്കിലും മുൻ സർക്കാറുമായി തട്ടിച്ചു നോക്കുമ്പോൾ പിണറായി ഭരണത്തിൽ അഴിമതി കുറവാണ്. ഇക്കാര്യം മറുനാടൻ സർവേയിലും വ്യക്തമായി.
പ്രഖ്യാപിത മുദ്രാവാക്യമായ അഴിമതി തടയാൻ ഈ സർക്കാറിന് സാധിച്ചു എന്നാണ് പൊതു അഭിപ്രായം. എല്ലാ അർത്ഥത്തിലും പിണറായിക്ക് അതിന് സാധിച്ചുവെന്ന് 26 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഒരു പരിധിവരെയെന്ന് അഭിപ്രായം 27.4 ശതമാനം പേർ ഉന്നയിച്ചു. പൊതുവിൽ പിണറായി സർക്കാർ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളവരാണെന്ന അഭിപ്രായമാണ് ഉയർന്നത്. എന്നാൽ, അഴിമതി തടയാൻ പിണറായി സർക്കാറിന് സാധിച്ചില്ലെന്ന് അഭിപ്രായപ്പെട്ടത് 25.3 ശതമാനം പേരുമാണ്. ഇക്കാര്യത്തിൽ തീർത്തും പരാജയം എന്ന അഭിപ്രായവും ഉയർന്നിരുന്നു. ഇങ്ങനെ അഭിപ്രായപ്പെട്ടത് 21.4 ശതമാനം പേരാണ്.
ജേക്കബ് തോമസിനെ ബലിയാടാക്കി
പിണറായി വിജയൻ സർക്കാർ അധികാരിത്തലേറിയതിന്റെ ഏറ്റവും വലിയ ഇരയെന്ന് പറയാവുന്ന വ്യക്തി ജേക്കബ് തോമസ് ഐപിഎസാണ്. സത്യസന്ധനായ ആ ഉദ്യോഗസ്ഥനോട് പ്രതികാരം തീർക്കുകയാണ് സർക്കാർ ചെയ്തത്. ഈ വികാരം പൊതുജനങ്ങൽക്കിടെ ശക്തമാണ്. ബാർകോഴ കേസിൽ കെ എം മാണി അടക്കമുള്ളവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ രാഷ്ട്രീയ താൽപ്പര്യം വെച്ച് ജേക്കബ് തോമസിനെ ഒതുക്കുകയാണ് സർക്കാർ ചെയ്തത്. പിന്നീട് ഓഖി വിഷയത്തിൽ വിമർശന ഉന്നയിച്ചപ്പോൾ സസ്പെൻഡ് ചെയ്ത് പ്രതികാരം തീർക്കുന്നു. ഇക്കാര്യത്തിൽ സർക്കാറിനെതിരെയാണ് ജനവികാരമെന്ന തെളിവാണ് മറുനാടൻ സർവേഫലം.
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയത് തെറ്റായ തീരുമാനമാണെന്നാണ് പൊതുവേ ഉയർന്ന വികാരം. വിജിലൻസ് തലപ്പത്തു നിന്നും സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റിയത് സർക്കാറിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നാണ് 51.7 ശതമാനം പേർ അഭിപ്രായപ്പെട്ടത്. ഒരു പരിധി വരെ എന്ന അഭിപ്രായം 21.1 ശതമാനം ആളുകളും എന്നാൽ ഇതൊന്നും ബാധിച്ചേയില്ലെന്ന് 27.2 ശതമാനം പേരും വോട്ടു ചെയ്തു. ഭൂരിപക്ഷം പേരും ഈ വിഷയത്തിൽ സർക്കാറിന് പറ്റിയ തെറ്റാണ് ചൂണ്ടിക്കാട്ടിയത്. പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് എന്തോ ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ജനങ്ങൾ വിശ്വസിക്കുന്നു.
മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നു
കേരളത്തിൽ പിണറായി സർക്കാറിനെതിരെ പ്രതിപക്ഷത്തേക്കാൾ പ്രതികരിക്കുന്നത് മാധ്യമങ്ങളാണ് എന്ന ആക്ഷേപം സിപിഎം നേതാൾക്കുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ് താനും കേരളത്തിലെ മാധ്യമങ്ങൾ എല്ലാക്കാലത്തും ഭരിക്കുന്നവർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പൊതുവേ പിണറായിക്ക് മാധ്യമങ്ങളോട് താൽപ്പര്യം കുറവാണ്. അതുകൊണ്ട് തന്നെ മാധ്യമ വിമർശനങ്ങൾ കടുക്കുന്നു എന്നതാണ് വാസ്തവം.
അടുത്തിടെ നടന്ന കെവിൻ കേസിൽ അടക്കം മുഖ്യന്ത്രി വിമർശനം ഉന്നയിച്ചത് മാധ്യമങ്ങൾക്ക് നേരെയായിരുന്നു. തനിക്കെതിരെ ജനവികാരം ഉയർത്തിവിടാൻ മാധ്യമങ്ങൾ ശ്രമിച്ചത് എന്നതായിരുന്നു പിണറായി വിജയന്റെ വിമർശനം. ഇത് കൂടാതെ തന്നെ വിമർശിക്കുന്നത് സർക്കാറിന്റെ വികസന നേട്ടത്തെ വിമർശിക്കുന്നു എന്ന വികാരം പോലും പിണറായി ഉയർത്തുകയുണ്ടായി. ഇക്കാര്യമെല്ലാം വ്യക്തമാക്കുന്നതായിരുന്നു. വികസനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തെ ശരിവെക്കുന്നത് 63 ശതമാനം പേരാണ്. തീർച്ഛയായും മാധ്യമങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുന്നു എന്ന് പറയുന്നത് 37.1 ശതമാനം ആളുകളാണ് ഒരു പരിധിവരെ എന്ന അഭിപ്രായം പറഞ്ഞത് 18.4 ശതമാനം ആളുകളാണ്. ഒരിക്കലുമില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 44.5 ശതമാനം പേരുമാണ്.
യാതൊരു പ്രയോജനവും ഇല്ലാത്ത ഉപദേശകർ
മുൻപൊരു മുഖ്യമന്ത്രിക്കും ഇല്ലാത്ത വിധത്തിൽ ഉപദേശകരുണ്ട് പിണറായി വിജയന്. പൊലീസ് മേധാവി ഉണ്ടായിരിക്കേ തന്നെ ഉപദേശകനായി രമൺ ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നു. അദ്ദേഹം സൂപ്പർ ഡിജിപിയായി വിലസുന്നു എന്ന വികാരവും ശക്തമാണ്. ഇതിനിടെയാണ് പൊലീസ് വകുപ്പ് കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നതും. ഇത് കൂടാതെ ഗീതാ ഗോപിനാഥ്, ജോൺ ബ്രിട്ടാസ് തുടങ്ങി അരഡസണോളം പേരാണ് ഉപദേശകാരായി ഉള്ളത്. ഇവരെ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യമാണ് മറുനാടൻ സർവേയിൽ ഉയർത്തിയത്. ഉപദേശകരെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെ അഭിപ്രായം 74 ശതമാനം പേർ ഈ അഭിപ്രായം ഉന്നയിച്ചു. ഒരു പ്രയോജനവുമില്ലെന്ന് 43.1 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ സമ്പൂർണ തിരിച്ചടിയായെന്ന് 31.1 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാൽ ഉപദേശകരെ കൊണ്ട് ഗുണമുണ്ടായെന്നാണ് 25.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍