രാഹുൽ മന്ത്രിസഭ ഉണ്ടാക്കിയൽ കാബിനറ്റ് റാങ്ക് മാത്രമല്ല ഉമ്മൻ ചാണ്ടി ഉറപ്പിച്ചത്; ഡൽഹിയെ സ്വാധീനവലയമായി വച്ച രണ്ട് പേരേയും ചാടിച്ചു; കുര്യനൊപ്പം പിസി ചാക്കോയ്ക്കും ഇനി നാട്ടിലേക്ക് മടങ്ങേണ്ടി വരും; അടുത്ത പണി വേണുഗോപാലിനെന്ന് സൂചന; തലമുറമാറ്റത്തിന്റെ പേരിൽ യുവ നേതാക്കളെ തെരുവിൽ ഇറക്കിയ രാഷ്ട്രീയ തന്ത്രത്തിൽ സമ്പൂർണ്ണ വിജയം നേടി ഉമ്മൻ ചാണ്ടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇനി എകെ ആന്റണിക്കും ഡൽഹിയിൽ അധിക കാലം റോളുണ്ടാകില്ല. തന്ത്രങ്ങളിലൂടെ ആന്റണിയേയും ഉമ്മൻ ചാണ്ടി വെട്ടിയൊതുക്കുമെന്ന് കരുതുന്നവർ കോൺഗ്രസിൽ ഏറെയാണ്. എഐസിസി അധ്യക്ഷന്റെ ഗുഡ് ബൂക്കിൽ കയറിക്കൂട്ടി ഡൽഹിയിൽ സമ്പൂർണ്ണ ആധിപത്യം നേടാനാണ് ഉമ്മൻ ചാണ്ടി കരുനീക്കം നടത്തുന്നത്. ഇതിൽ വെട്ടിവീഴ്ത്തിയ ആദ്യ പ്രമുഖനാണ് പിജെ കുര്യൻ. പിസി ചാക്കോയെന്ന ഒറ്റയാനും റോളുകൾ നഷ്ടപ്പെട്ടുക്കഴിഞ്ഞു. ഇരുവരും ഡൽഹിയിൽ നിന്ന് കളം കേരളത്തിലേക്ക് മാറ്റും. രാഹുലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കെസി വേണുഗോപാലിനേയും ഉമ്മൻ ചാണ്ടി താമസിയാതെ വെട്ടിവീഴ്ത്തും. അതിന് ശേഷം ആന്റണിയേയും.
മോദി സർക്കാരിന് ഭരണത്തിൽ പിടി അയയുകയാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷം ഒരുമിച്ച് നിന്ന് ഭരണം പിടിക്കാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും. ഈ മന്ത്രിസഭയിൽ പ്രധാനിയായി ഉമ്മൻ ചാണ്ടി മാറും. ഇതിന് വേണ്ടിയാണ് കേന്ദ്ര മന്ത്രിമാരാകാൻ സാധ്യതയുള്ളവരുടെ ചിറകുകൾ ഉമ്മൻ ചാണ്ടി അരിയുന്നത്. കോൺഗ്രസിന് അധികാരം കിട്ടിയാൽ കുര്യന് പ്രധാന വകുപ്പ് കിട്ടാൻ സാധ്യതയുണ്ട്. രാജ്യസഭാ അംഗമായി തുടരാൻ കുര്യൻ ആഗ്രഹിച്ചതും അതുകൊണ്ടാണ്. കുര്യൻ രാജ്യസഭയിൽ നിന്ന് പുറത്താകുന്നതോടെ കാബിനറ്റ് മന്ത്രിയാകാനുള്ള സാധ്യതയും അടഞ്ഞു. കാബിനെറ്റ് മന്ത്രിപദം ആഗ്രഹിക്കുന്ന പിസി ചാക്കോയും കെ സി വേണുഗാപോലും ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടാണ്. ചാക്കോയെ വെട്ടിയൊതുക്കി കഴിഞ്ഞു. കെസിയേയും പുകയ്ക്കാൻ പദ്ധതികൾ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ സമ്പൂർണ്ണമായും ഹൈക്കമാണ്ടിനെ കൈയിലൊതുക്കാനാണ് എഐസിസി ജനറൽ സെക്രട്ടറിയായതോടെ ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാൻ ഡൽഹിയിലും ബന്ധം വേണമെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിയുന്നു. ഇതിനുള്ള കളികളാണ് നടക്കുന്നത്. രാജ്യസഭാ ഡപ്യൂട്ടി ചെയർമാനായ പി.ജെ. കുര്യനെ ഏറെ നാളായി ഉമ്മൻ ചാണ്ടി ലക്ഷ്യം വച്ചിരുന്നതാണ്. 2012ൽ കുര്യൻ രാജ്യസഭയിലേക്കു വരുന്നതിനു തടസ്സം നിന്നു. അന്ന് നടന്നില്ല. തന്ത്രങ്ങളിലൂടെ കുര്യനെ ഇത്തവണ വെട്ടിവീഴ്ത്തി. 2012ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കു മുതിർന്ന കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായിരുന്ന എൻ.പി.മൊയ്തീൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാവുന്നതിലായിരുന്നു താൽപര്യം. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് അതു തള്ളി. കുര്യനെത്തി. അതു മനസ്സിൽ വച്ചായിരുന്നു ആദ്യം യുവ ബ്രിഗേഡിനെ ഇറക്കി കുര്യനെ എതിർത്തത്. അതിന് ശേഷം കേരളാ കോൺഗ്രസിനെ മുന്നിൽ നിർത്തി കുര്യനെ വെട്ടിവീഴ്ത്തി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിക്ക് കൂട്ടായി.
കെപിസിസി നിർവാഹക സമിതി യോഗത്തിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച ചർച്ച നടന്നപ്പോൾ ഉമ്മൻ ചാണ്ടി യുവനേതാക്കൾക്കു വേണ്ടി നിലകൊണ്ടിരുന്നു. പിസി വിഷ്ണുനാഥിന് സീറ്റ് കിട്ടുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ യുവാക്കൾ ഉറഞ്ഞു തുള്ളി. അവസാനം ആർക്കും ഒന്നും കിട്ടിയില്ല. യുവ നേതാക്കൾ അപമാനിതരുമായി. ഇതിൽ ശബ്ദമുയർത്തിയവരിൽ ഷാഫി പറമ്പിൽ മാത്രമാണ് ഉമ്മൻ ചാണ്ടി പക്ഷക്കാരൻ. ഹൈബി ഈഡനും അനിൽ അക്കരയും ചെന്നിത്തല പക്ഷക്കാരാണ്. വി.ടി.ബൽറാമാകട്ടെ ഒരു പക്ഷത്തുമില്ല. ഇതിൽ വിടി ബൽറാമിന്റെ ഇമേജ് ഇടിക്കാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. ഇതിനൊപ്പം ഐ ഗ്രൂപ്പിലെ ഹൈബി ഈഡനേയും തകർത്തു. രമേശ് ചെന്നിത്തലയും കുര്യനു മനസ്സ് കൊണ്ട് എതിരായിരുന്നു. 2004ലെ മാവേലിക്കര ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കുര്യന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന് ചെന്നിത്തല കരുതുന്നുണ്ട്. ഈ പകയും കുര്യനെ വെട്ടിവീഴ്ത്താൻ കൂടെ കൂട്ടി ഉമ്മൻ ചാണ്ടി. അന്നു മാവേലിക്കര സീറ്റിൽ കുര്യന് ഒരു നോട്ടമുണ്ടായിരുന്നു. ഇത് തടഞ്ഞതും ഉമ്മൻ ചാണ്ടിയാണ്.
കുര്യൻ സ്ഥാനത്തു നിന്നു മാുമ്പോൾ ഹൈക്കമാൻഡിന്റെ മുന്നിലുള്ളത് മുതിർന്ന കോൺഗ്രസ് നേതാവായ പി.സി.ചാക്കോയാണ്. പക്ഷംപിടിക്കാത്ത നിലപാടാണു തന്റേതെന്നു ടുജി സ്പെക്ട്രംടെലികോം ലൈസൻസ് സംബന്ധിച്ച അഴിമതി അന്വേഷണത്തിനായി രൂപീകരിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിയിലെ പ്രവർത്തനത്തിലൂടെ തന്നെ ചാക്കോ വ്യക്തമാക്കിയതാണ്. പാർട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നാണ് ചാക്കോയുടെ നീക്കം. ചാക്കോയ്ക്ക് ഇനി ഹൈക്കമാണ്ടിൽ ഉത്തരവാദിത്തം ഒന്നും ഉണ്ടാകില്ല. അദ്ദേഹത്തെ ഉടൻ ഹൈക്കമാണ്ട് കേരളത്തിലേക്ക് മടക്കി അയക്കും. ഇതിന് ശേഷമാകും ഡൽഹിയിൽ ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. അതിന് ശേഷം ഹൈക്കമാണ്ടിന്റെ മുഖമായി ഉമ്മൻ ചാണ്ടി മാറും. ഇത് ആന്റണിയുടെ രാഷ്ട്രീയ കരുത്തിനേയും ചോർത്തും. രാഹുലുമായി ഏറ്റവും അടുത്ത് നിൽക്കുന്ന കേരളത്തിലെ മറ്റൊരു നേതാവ് കെസി വേണുഗോപാലാണ്. ഇത് മനസ്സിലാക്കി കെസിയെ വെട്ടാനും ഉമ്മൻ ചാണ്ടി കരുനീക്കം തുടങ്ങുമെന്നാണ് വിലയിരുത്തൽ.
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൈമാറിയ കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ പകതീർക്കലായിരുന്നു. കെ കരുണാകരനെ ചാരക്കേസിൽ കുടുക്കി പുറത്താക്കിയ അതേ ബുദ്ധിയാണ് തനിക്കെതിരേയും പ്രവർത്തിച്ചതെന്നാണ് പിജെ കുര്യൻ വിലയിരുത്തുന്നത്. എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി. ഈ പ്രതികാരമാണ് കുര്യനെ വെട്ടിവീഴ്ത്തി ഉമ്മൻ ചാണ്ടി പൂർത്തീകരിക്കുന്നത്. ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്.
ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി. ഇനി ഡൽഹിയിൽ കരുക്കൾ നീക്കാൻ കുര്യനുണ്ടാകില്ല. ഇത് ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന്റെ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്