എഴുന്നൂറ് കോടി ജനങ്ങൾ കാത്തിരുന്ന മാമങ്കത്തിന് ഇന്ന് തിരശീല ഉയരും; വരാനിരിക്കുന്നത് ഫുട്ബോൾ ജ്വരം ബാധിക്കുന്ന മുപ്പത്തിയൊന്ന് ദിനരാത്രങ്ങൾ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമി പ്രകാശിക്കും;ഫുട്ബോൾ നെഞ്ചേറ്റിയ ജനതയ്ക്ക് ലഭിക്കാൻ പോകുന്നത് മറക്കാനാവത്ത ഓർമ്മകൾ; ഇന്നു മുതൽ ലോക ജനതയുടെ കാഴ്ചകൾ ഒരുഫുട്ബോളിലും 352 കളിക്കാരിലുമായി ചുരുങ്ങും; 11നഗരങ്ങൾ 12 വേദികൾ 64 മത്സരങ്ങൾ ഒരേ ഒരു ലോകകപ്പ്
മോസ്കോ: ഒരൊറ്റ ദിവസം കൊണ്ട് പിറന്നുവീണതല്ല ലോകകപ്പ് ഫുട്ബോൾ എന്ന സങ്കൽപം. പുൽമൈതാനത്തെ പോരാട്ടം പോലെത്തന്നെ പരാജയത്തിൽനിന്നുള്ള വിജയമായിരുന്നു ഈ കായികമാമാങ്കം. ആദ്യ ലോകകപ്പ് അരങ്ങേറിയത് 1930ൽ. ഫിഫ സ്ഥാപിതമായത് 1904ൽ. 1906ൽ സ്വിറ്റ്സർലൻഡിൽ ആദ്യ ലോകകപ്പിനു പന്തുരുണ്ടെങ്കിലും പക്ഷേ ചാമ്പ്യൻഷിപ് പരാജയമായി.
ഒളിംപിക്സിൽ പങ്കെടുക്കാത്ത ദേശീയ ടീമുകളെ ഉൾപ്പെടുത്തിയായിരുന്നു ഈ സംരംഭം. പക്ഷേ ഗോളുകൾ ഏറ്റുവാങ്ങി ചരിത്രത്തിന്റെ സ്കോർ ബോർഡിൽ 'പരാജയം' കുറിച്ചുവച്ചു ആ മിന്നൽ നീക്കം. പിന്നീട് 24 വർഷം വേണ്ടിവന്നു വിജയത്തിലേക്കൊരു ഗോളടിക്കാൻ. തുടർന്നിതുവരെ മൈനസ് പാസ് വേണ്ടിവന്നിട്ടില്ല. ഒളിംപിക്സിനെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായി അത് വിലസുന്നു.
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 8 മുതൽ ജൂലൈ 8 വരെ റഷ്യയിൽ നടക്കുന്നത്. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വൻകരകളിൽ നടക്കുന്ന ആദ്യ ഫുട്ബോൾ ലോകകപ്പും ഇത് തന്നെ .
ഒരു കപ്പ് സ്ട്രോങ് 'ചായ'യിൽനിന്നാണ് ലോകകപ്പ് ഫുട്ബോൾ ഉയർന്നുവന്നതെന്നു പറഞ്ഞാൽ അതിൽ അത്രയൊന്നും അതിശയോക്തിയില്ല. ഒരു തേയില കച്ചവടക്കാരൻ തുടങ്ങിവച്ച ഫുട്ബോൾ ടൂർണമെന്റിൽനിന്നാണ് പിന്നീട് ലോകകപ്പ് ഫുട്ബോൾ സംഘാടനത്തിനുള്ള സ്ട്രെങ്ത്തും മധുരവും ലഭിച്ചത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ചാംപ്യൻഷിപ്പിനെ അതുകൊണ്ടുതന്നെ ആദ്യ ലോകകപ്പെന്നുപോലും ആലങ്കാരികമായി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. ഇദ്ദേഹത്തെ നമ്മളറിയും. ഇദ്ദേഹത്തിന്റെ പേരിലുള്ള ചായയും നമ്മൾ കുടിച്ചിട്ടുണ്ടാകും. ലിപ്ടൺ. ലിപ്ടൺ ടീ.
ലുഷ്നിക്കി സ്റ്റേഡിയത്തിൽ ലോകകപ്പിന് ദീപം തെളിയുമ്പോൾ ഭൂമിയിൽ ജീവിക്കുന്ന എഴുന്നൂറ് കോടിയിലേറെ മനുഷ്യരെയും അത് പ്രകാശിപ്പിക്കും.വ്ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണിൽ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും നേതൃത്വത്തിൽ ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ് നടക്കുമ്പോൾ ഒരു ക്ലീഷേ വാചകം നമ്മൾ ഏവരും പറയുന്നതു പോലെ ലോകം ഒരു പന്തിനോളം ചെറുതാകും.
ലോകം മാനിക്കുന്ന ആ വികാരം ഇന്നു മുതൽ 22 പേർ മൈതാനത്തും, പതിനായിരങ്ങൾ ഗാലറിയിലും കോടിക്കണക്കിനു പേർ ടിവിയിലൂടെയും നെഞ്ചേറ്റും. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്നികി സ്റ്റേഡിയത്തിൽ ഫുട്ബോൾ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യൻ രാജ്യമായ സൗദി അറേബ്യയും ആദ്യ പോരാട്ടത്തിൽ കൊമ്പുകോർക്കും. ആദ്യ പോരാട്ടവും അവസാനത്തെതും ലുഷ്നികിയിൽ തന്നെ.
11 നഗരങ്ങളിലെ 12 വേദികൾ. 64 മത്സരങ്ങൾ. 32 ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ ജർമനി ഉൾപ്പെടെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച 20 രാജ്യങ്ങൾ. ഐസ്ലൻഡിനും പാനമയ്ക്കും ഇത് പ്രവേശനോത്സവം. എല്ലാ ലോകകപ്പും കളിച്ച ഏക ടീമായ ബ്രസീലും ആരാധകർ ഏറെയുള്ള അർജന്റീനയും വിപ്ലവഭൂമിയിലുണ്ട്. പക്ഷേ, നാലുവട്ടം ചാമ്പ്യന്മാരായ ഇറ്റലിയും മൂന്നുതവണ ഫൈനൽ കളിച്ച ഹോളണ്ടും യോഗ്യത നേടാത്തത് ഈ ലോകകപ്പിന്റെ വേദനയാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ കളിച്ച ഘാനയും ഐവറി കോസ്റ്റുമില്ല. അമേരിക്കയുമില്ല.
ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീൽ ഇറങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിർത്താനാണു ജർമനിയുടെ വരവ്. രാജ്യാന്തര ഫുട്ബോളിലെ നിർഭാഗ്യ വിധി മാറ്റിയെഴുതാൻ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന അധ്വാനിക്കുമ്പോൾ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാൻ റൊണാൾഡോയുടെ പോർച്ചുഗൽ ഉൽസാഹിക്കും.
ബൽജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകൾ ഒളിപ്പോരാളികളെപ്പോലെ എതിർപാളയങ്ങളിൽ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്ലൻഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വർഷങ്ങൾക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും. ടീമുകൾക്കു പിന്തുണയും പിൻബലവുമായി സർവരാജ്യ ആരാധകരും റഷ്യയിൽ സംഘടിക്കും. വിവേചനങ്ങൾ ഇവിടെയില്ല ഒരു വികാരം മാത്രം ഫുട്ബോൾ..
വിടപറയുന്നവർ
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പ് ലോക ഫുട്ബോളിലെ രണ്ടു പ്രമുഖതാരങ്ങളുടെ കരിയറിലെ അവസാന അധ്യായമായേക്കാം. ഇപ്പോൾ 30 വയസ്സുള്ള ലയണൽ മെസ്സിക്കും 33 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇനിയൊരു ലോകകപ്പിന് അവസരമുണ്ടാകുമോ..?- സംശയമാണ്. ക്ലബ് കരിയറിൽ കിരീടങ്ങളെല്ലാമുള്ള ഇരുവർക്കും ഫിഫ ലോകകപ്പ് കൂടി സ്വന്തമാക്കി അമരത്വത്തിലേക്ക് ഉയരാം. തലയെടുപ്പിൽ ഒപ്പം നിൽക്കുന്ന ഇരുവരുടെയും 'കാലിലുള്ള' ഉത്തരവാദിത്തം പക്ഷേ വ്യത്യസ്ത രീതിയിലാണ്.
വീര്യം കൂട്ടാൻ പുത്തൻ സാങ്കേതിക വിദ്യയും
ലോകകപ്പിനു ഗോൾലൈൻ സാങ്കേതികവിദ്യയും ഫ്രീക്കിക് ഫോമും കളത്തിലെത്തിച്ച ഫിഫ ഇത്തവണയെത്തുന്നത് വിഡിയോ അസിസ്റ്റഡ് റഫറീയിങ്ങുമായായാണ് (ഢഅഞ).ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ വേൾഡ് കപ്പായിരിക്കും റഷ്യയിൽ നടക്കുക.റഫറിയുടെ തീരുമാനം അന്തിമമായുള്ള കായികയിനമാണ് ഫുട്ബോൾ. ഗോളുകൾ, പെനാൽറ്റി, ചുവപ്പ് കാർഡുകൾ തുടങ്ങിയ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും സംശയം തോന്നുമ്പോൾ ദുരീകരണം നടത്താനും വിഎആർ സാങ്കേതികവിദ്യ റഫറിയെ സഹായിക്കും.
സംവിധാനം നിയന്ത്രിക്കാൻ ബാധ്യസ്ഥരായ അസിസ്റ്റന്റ് വിഡിയോ റഫറി, റീപ്ലേ ഓപ്പറേറ്റർമാർ എന്നിവർ പ്രത്യേക മുറിയിൽ ഇരുന്ന് കളിയുടെ വിവിധ ആംഗിളുകളിലുള്ള തൽസമയ വിഡിയോ സസൂക്ഷ്മം പരിശോധിക്കും. എന്തെങ്കിലും തെറ്റുണ്ടെന്നു തോന്നിയാൽ റഫറിയെ വിവരം അറിയിക്കും. റഫറിക്ക് വിഡിയോ സഹായം ആവശ്യപ്പെടുകയും ചെയ്യാം.
വിഎആറിൽ നിന്നുള്ള നിർദ്ദേശം സ്വീകരിക്കാനോ നിരാകരിക്കാനോ റഫറിക്ക് അധികാരമുണ്ട്. സ്വീകരിക്കാനാണു തീരുമാനമെങ്കിൽ ഓൺ ഫീൽഡ് റിവ്യൂ എന്ന പേരിൽ വിഡിയോ പുനഃപരിശോധിക്കാൻ റഫറി ആവശ്യപ്പെടും. വിഡിയോ ദൃശ്യങ്ങളുടെ വിലയിരുത്തലിൽനിന്ന് തുടർന്നുള്ള തീരുമാനങ്ങൾ റഫറി പ്രഖ്യാപിക്കും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍