Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാവൽ നിൽക്കുന്ന പൊലീസുകാരെ ചീത്ത വിളിച്ചും അടിമപ്പണി എടുപ്പിച്ചും എഡിജിപിയുടെ മകൾ; പരാതിപ്പെട്ടതിന്റെ വാശി തീർക്കാൻ മകളോടൊപ്പം മോണിങ് വാക്കിന് അയച്ചും പ്രതികാരം; എന്നെ കുറിച്ചു പരാതി പറഞ്ഞില്ലേ എന്നു ചോദിച്ച് വഴി നീളെ അസഭ്യ വർഷവും; ശകാരം തുടർന്നപ്പോൾ ഇനി മുമ്പോട്ടു പോകാനില്ലെന്ന് പറഞ്ഞു കാർ നിർത്തിയ പൊലീസുകാരനെ മൊബൈൽ ഫോൺ എടുത്തു തലക്കിട്ടടിച്ച് പെൺകുട്ടി: എഡിജിപിയുടെ ഡ്രൈവർ ആശുപത്രിയിൽ

കാവൽ നിൽക്കുന്ന പൊലീസുകാരെ ചീത്ത വിളിച്ചും അടിമപ്പണി എടുപ്പിച്ചും എഡിജിപിയുടെ മകൾ; പരാതിപ്പെട്ടതിന്റെ വാശി തീർക്കാൻ മകളോടൊപ്പം മോണിങ് വാക്കിന് അയച്ചും പ്രതികാരം; എന്നെ കുറിച്ചു പരാതി പറഞ്ഞില്ലേ എന്നു ചോദിച്ച് വഴി നീളെ അസഭ്യ വർഷവും; ശകാരം തുടർന്നപ്പോൾ ഇനി മുമ്പോട്ടു പോകാനില്ലെന്ന് പറഞ്ഞു കാർ നിർത്തിയ പൊലീസുകാരനെ മൊബൈൽ ഫോൺ എടുത്തു തലക്കിട്ടടിച്ച് പെൺകുട്ടി: എഡിജിപിയുടെ ഡ്രൈവർ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസുകാരെ കൊണ്ട് അടിമ ജോലി ചെയ്യിക്കുന്നത് കേരളാ പൊലീസ് സേനയിൽ ഇല്ലെന്ന് പറയുമെങ്കിലും ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പഴയശീലം മാറ്റാൻ തയ്യാറല്ല. വീട്ടിൽ പാചകം ചെയ്യിക്കാനും മുറ്റമടിക്കാനും പൊലീസുകാരെ ഉപയോഗിക്കുന്ന മാടമ്പികളായ ഉദ്യോസ്ഥർ മടിക്കാറില്ല. അത്തരം ഉദ്യോഗസ്ഥരുടെ വിളയാട്ടം മൂലം വെട്ടിലാകുന്നത് പാവപ്പെട്ട പൊലീസുകാരാണ്. പൊലീസ് ഉദ്യോഗസ്ഥന് പുറമേ അവരുടെ കുടുംബത്തെയും ഭയക്കേണ്ട അവസ്ഥ വന്നതോടെ ഗതികെട്ട് പരാതി നൽകി ഒരു പൊലീസുകാരൻ. എന്നാൽ ആ പരാതിയുടെ പേരിൽ മകളുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നും അദ്ദേഹത്തിന്.

എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ ആശുപത്രിയിയിലായത് ഗവാസ്‌ക്കർ എന്ന പൊലീസുകാരനാണ്. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകളാണ് പൊലീസുകാരനെ മർദ്ദിച്ചത്. സായുധസേനയിൽ തന്നെയുള്ള പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടിലെ ജോലികളും ചെയ്യിക്കുകയായിരുന്നു ഉത്തരേന്ത്യക്കാരനായ ഈ ഉദ്യോഗസ്ഥൻ. കാവൽ നിർത്തുന്നതിന് പുറമേ കൗമാരക്കാരിയായ ഇയാളുടെ മകളുടെ ചീത്തവിളിയും കേൾക്കേണ്ട അവസ്ഥയിലായി പൊലീസുകാർ.

മകളുടെ മോശം പെരുമാറ്റത്തെ കുറിച്ച് ഉദ്യോഗസ്ഥർ എഡിജിപിയോടു പരാതി നൽകിയതോടെ മകൾ വൈരാഗ്യം തീർക്കുകയാണ് ഉണ്ടായത്. കനകക്കുന്നിൽ മോണിങ് വാക്കിന് യുവതിക്കും മാതാവിനുമൊപ്പം ഡ്രൈവറെയും പറഞ്ഞയച്ചു. വീട്ടിൽ നിന്നും കനകകുന്നിലേക്ക് പോകുന്ന വഴിയിൽ ഉടനീളം മകൾ ചീത്തവിളിയും തുടർന്നു. നീ എന്നെ കുറിച്ച് പരാതി പറഞ്ഞില്ലേ.. എന്നു ചോദിച്ചു കൊണ്ടായിരുന്നു വാഹനത്തിലിരുന്ന് മകൾ ചീത്തവിളി തുടർന്നത്.

മകൾക്കൊപ്പം ചീത്തവിളിക്കാൻ എഡിജിപിയുടെ ഭാര്യയും കൂടി. ഇതോടെ ഡ്രൈവിങ് സീറ്റിൽ സഹികെട്ടാണെങ്കിലും ഇരുന്നു. പിന്നീട് തിരികെ വാക്കിങ് കഴിഞ്ഞെത്തിയ അമ്മയും മകളും സമാനമായ ചീത്തവിളി ആവർത്തിച്ചു. വീട്ടിലേക്കുള്ള വഴിയിലും ഇവർ അസഭ്യം വിൡച്ചു. താക്കോൽ പിടിച്ചുവാങ്ങാനും ശ്രമം നടത്തി. കൂട്ടാക്കാതിരുന്ന ഗവാസ്‌ക്കറിന് മൊബൈൽഫോൺ കൊണ്ട് തലയ്ക്ക് മർദ്ദിക്കുകയായിരുന്നു എഡിജിപിയുടെ മകൾ. കഴുത്തിന് പിന്നിലായും മർദ്ദിച്ചു. കഴുത്തിന് മർദ്ദനമേറ്റ പൊലീസുകാരന് കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. പേരൂർക്കട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഗവാസ്‌ക്കർ.

പൊലീസുകാരോട് എഡിജിപിയുടെ കുടുംബം വളരെ മോശമായാണ് പെരുമാറുന്നതെന്ന പരാതി മുമ്പും ഉയർന്നിട്ടുണ്ട്. പൊലീസുകാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന ഉദ്യോഗസ്ഥനാണ് സുദേഷ് എന്നാണ് പരാതി. മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചപ്പോൾ ഇനിയും മോശമായി പെരുമാറുകയാണെങ്കിൽ വാഹനം ഓടിക്കില്ലെന്ന് പറഞ്ഞപ്പോളായിരുന്നു മർദ്ദനമെന്നും പൊലീസുകാരൻ പറയുന്നു. ഇതു പോലെ പല തവണയും മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസുകാരൻ വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

എഡിജിപി സുദേഷ് കുമാറിനെതിരെ വേറേയും ആരോപണങ്ങൾ ഉയരുന്നുണ്ട്. മകൾക്ക് ഫിസിക്കൽ ട്രെയിനിങ് നൽകുന്നതിനായി ഒരു വനിത പൊലീസുകാരിയെ വീട്ടിൽ നിർത്തിയിട്ടുണ്ടെന്നായിരുന്നു അന്നുയർന്ന ആരോപണം. എഡിജിപിയുടെ വീട്ടിൽ ജോലിക്ക് പോകുന്ന ക്യാമ്പ് ഫോളോവർമാരോടെല്ലാം തന്നെ എഡിജിപിയുടെ മകൾ മോശമായി പെരുമാറാറുണ്ടെന്നും പറയുന്നു. അടുക്കളയിൽ ജോലിയെടുക്കുന്ന വേലക്കാരെ പോലെയാണ് പൊലീസുകരോട് എഡിജിപിയുടെ മകൾ പെരുമാറുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. നേരത്തെ മനുഷ്യാവകാശ കമ്മീഷനും പൊലീസുകാരുടെ കാര്യത്തിൽ ഇടപെടൽ നടത്തിയിരുന്നു. പൊലീസുകാരെ കൊണ്ട് വീട്ടുവേല ചെയ്യിക്കരുതെന്ന ആക്ഷേപം നിലനിൽക്കേ തന്നെയാണ് എഡിജിപിയുടെ മാടമ്പിത്തരം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP