ഒറ്റ തീരുമാനം കൊണ്ട് എൻട്രൻസ് പരിശീലന സെന്ററുകൾക്കും സ്വാശ്രയ കോളേജുകൾക്കും ഒരു പോലെ നേട്ടം; പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്ക് കിട്ടിയാലും റാങ്ക് ലിസ്റ്റിൽ വരുമായിട്ടും എൻട്രൻസ് നടത്തിപ്പ് അഴിമതിക്ക് വേണ്ടി തന്നെ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരമല്ല ലക്ഷ്യമെന്ന് പുതിയ തീരുമാനത്തെ കുറിച്ചുള്ള സർക്കാർ വിശദീകരണം പോലും വ്യക്തമാക്കുന്നു. പഠിക്കാൻ കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്റെ വക്കിലായ സ്വാശ്രയ എൻജിനീയറിങ് കോളേജുകളെ രക്ഷപ്പെടുത്താനുള്ള അവസാന അവസരമായി തീരുമാനത്തെ സർക്കാരും വിശദീകരിക്കുന്നു. മുപ്പതിനായിരത്തോളം എഞ്ചിനിയറിങ് സീറ്റുകൾ കാലിയായിക്കിടന്നതിനലാണ് എൻട്രൻസ് പരീക്ഷയിലെ മാറ്റമെന്ന സർക്കാർ വിശദകീരണമാണ് സംശയങ്ങൾക്ക് ഇടനൽകുന്നു. സ്വാശ്രയ കോളേജുകൾക്ക് കുട്ടികളെ കിട്ടാൻ എൻട്രൻസ് മാർക്ക് നിർബന്ധമല്ലാതാക്കി. ഒപ്പം എൻട്രൻസ് പരിശീന കേന്ദ്രങ്ങൾക്കായി പരീക്ഷ നിലനിർത്തുകയും ചെയ്തു.
സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ സീറ്റ് നിറയ്ക്കാൻ യോഗ്യതാ മാർക്കിൽ വൻ ഇളവുനൽകിയും പരീക്ഷ പ്രഹസനമാക്കിയും പ്രവേശന നടപടികൾ പൊളിച്ചെഴുതി. പ്രവേശന റാങ്ക് പട്ടികയിൽ ഇടംനേടാൻ പരീക്ഷയ്ക്ക് കുറഞ്ഞത് 10 മാർക്ക് വേണമെന്ന നിലവിലെ നിബന്ധന നീക്കി. പൂജ്യം മാർക്കോ അതിൽ താഴെ നെഗറ്റീവ് മാർക്ക് മാത്രമോ ലഭിച്ചാലും റാങ്ക് ലിസ്റ്റിൽ വരും. രണ്ടുപരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ ഒരു ചോദ്യത്തിന് മാത്രം ഉത്തരം എഴുതിയാൽ മതി. പരീക്ഷ എഴുതുന്നവരെയെല്ലാം റാങ്ക് പട്ടികയിലുൾപ്പെടുത്തും. അടിസ്ഥാന യോഗ്യതയായ +2 മാർക്ക് നിബന്ധനയിലും വൻ ഇളവുകൾ വരുത്തിക്കൊണ്ടുള്ള 2015ലെ പ്രോസ്പെക്ടസ് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.
എന്നാൽ എൻട്രൻസ് പരീക്ഷാ പരിശീലനകേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം സജീവമാണ്. എൻട്രൻസ് പരീക്ഷ ഒഴിവാക്കി +2 മാർക്കിന്റെ അടിസ്ഥാനത്തിൽ എഞ്ചിനിയറിങ് പ്രവേശനമെന്ന ആവശ്യമാണ് സ്വാശ്രയ കോളേജുകൾ മുന്നോട്ട് വച്ചത്. ഇതിനെതിരെ എൻട്രൻസ് പരിശീലന കേന്ദ്രങ്ങൾ രംഗത്ത് എത്തി. അവരുടെ കച്ചവടം പൂട്ടിക്കുന്ന നിലപാട് എടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് എൻട്രൻസ് പരീക്ഷയുടെ പ്രസക്തി കുറയുമ്പോഴും പ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം.
എൻജിനിയറിങ് മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് യോഗ്യതാപരീക്ഷ(+2)യിൽ കണക്കിനുമാത്രം 50 ശതമാനം മാർക്ക് വേണമായിരുന്നത് 45 ആക്കി കുറച്ചു. കൂടാതെ കണക്കും ഫിസിക്സും കെമിസ്ട്രിയും ചേർന്ന് 60 ശതമാനം മാർക്ക് വേണമെന്ന നിബന്ധന ഒറ്റയടിക്ക് 45 ശതമാനമായി ചുരുക്കി. സ്വാശ്രയ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പരീക്ഷ എഴുതിയാൽ മാത്രം മതി. അന്യസംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയ്ക്കാനും സ്വാശ്രയ സ്ഥാപനങ്ങളെ അടച്ചുപൂട്ടലിൽനിന്ന് രക്ഷിക്കാനും കൂടിയാണ് ഇളവുകളെന്ന് പ്രോസ്പെക്ടസ് പ്രകാശന ചടങ്ങിൽ മന്ത്രി അവകാശപ്പെട്ടു.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവരെ മാത്രമേ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക് പരിഗണിക്കൂ. സ്വാശ്രയത്തിലെയും സർക്കാർ കോളേജുകളിലെയും എൻജിനിയറിങ് മെറിറ്റ് സീറ്റുകളിൽ പ്രവേശനത്തിന് യോഗ്യതാപരീക്ഷയിൽ കണക്കിന് മാത്രമായി 50 ശതമാനവും കണക്കും ഫിസിക്സും കെമിസ്ട്രിയും ചേർന്നുള്ള മാർക്ക് 50 ശതമാനവും വേണമെന്ന നിബന്ധന തുടരും. ഐഎച്ച്ആർഡി, എൽബിഎസ്, കേപ്പ് തുടങ്ങിയ സർക്കാർ നിയന്ത്രിത എൻജിനിയറിങ് കോളേജുകളിലും ഇതേ വ്യവസ്ഥയായിരിക്കും. കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കമ്പ്യൂട്ടർ സയൻസും പഠിക്കാത്തവർക്ക് ബയോടെക്നോളജിയുടെയും ഈ മൂന്ന് വിഷയങ്ങളും പഠിക്കാത്തവർക്ക് ബയോളജിയുടെയും മാർക്കും പരിഗണിക്കും.യോഗ്യതാമാർക്ക് കുറച്ചില്ലെങ്കിൽ ഇക്കൊല്ലം പകുതിസീറ്റ് വിട്ടുനൽകില്ലെന്ന മാനേജ്മെന്റുകളുടെ ഭീഷണിയെ തുടർന്നാണ് തീരുമാനം.
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം പ്രവേശനത്തിന് 2950 എംബിബിഎസ് സീറ്റും 56,407 എൻജിനിയറിങ് സീറ്റും. ഒന്നരലക്ഷം അപേക്ഷയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 1,48,590 അപേക്ഷയാണ് ലഭിച്ചത്.മെഡിക്കൽ സ്ട്രീമിൽ എംബിബിഎസിനു പുറമെ ബിഡിഎസി(ഡെന്റൽ)ന് 1550 സീറ്റും ബിഎഎംഎസി(ആയുർവേദ)ന് 830 സീറ്റും ബിഎച്ച്എംസി (ഹോമിയോ)ന് 250 സീറ്റും ബിഎസ്എംഎസി (സിദ്ധ)ന് 50 സീറ്റുമാണ് സംസ്ഥാനത്തുള്ളത്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോഴ്സുകളായ ബിഎസ്സി അഗ്രികൾച്ചറിന് 209ഉം ബിഎസ്സി ഫോറസ്ട്രിക്ക്് 30 സീറ്റും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ കീഴിലുള്ള കോഴ്സായ ബിഎസ്സി ആൻഡ് എഎച്ചി (വെറ്ററിനറി)ന് 220 സീറ്റും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിനു കീഴിലുള്ള കോഴ്സായ ബിഎഫ്എസി (ഫിഷറീസ്)ന് 50 സീറ്റുമാണ് നിലവിലുള്ളത്.
എംബിബിഎസിന് ആകെയുള്ള 2950 സീറ്റിൽ 1895 സീറ്റിലേക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണർ അലോട്ട്മെന്റ് നടത്തും. ഇതിൽ ഒമ്പത് സർക്കാർ മെഡിക്കൽകോളേജുകളിൽ 1250 എംബിബിഎസ് സീറ്റിൽനിന്ന് അഖിലേന്ത്യാ ക്വോട്ട, ഗവൺമെന്റ് ഓഫ് ഇന്ത്യ നോമിനീസ് മുതലായ സീറ്റുകൾ ഒഴികെയുള്ള 1045 സീറ്റുകളിലേക്കായിരിക്കും അലോട്ട്മെന്റ്. ഒരു സർക്കാർ നിയന്ത്രിത മെഡിക്കൽ കോളേജിലെ 50 സീറ്റിലേക്കും 14 സ്വകാര്യ സ്വാശ്രയ മെഡിക്കൽകോളേജുകളിലെ 800 സീറ്റിലേക്കും പ്രവേശനം നടത്തും.നാല് സർക്കാർ ഡെന്റൽ കോളേജിലെ 190 സീറ്റിൽ അഖിലേന്ത്യാ ക്വോട്ട ഒഴികെയുള്ള 160 സീറ്റും സർക്കാർ നിയന്ത്രിത ഡെന്റൽ കോളേജിലെ 30 സീറ്റും 16 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജിലെ 650 സീറ്റും ഉൾപ്പെടെ 840 സീറ്റിലായിരിക്കും പ്രവേശനം.
അഞ്ച് സർക്കാർ, എയ്ഡഡ് ആയുർവേദ കോളേജുകളിൽ 240ഉം 10 സ്വകാര്യസ്വാശ്രയ ആയുർവേദ കോളേജുകളിൽ 285 സീറ്റും കമീഷണറുടെ റാങ്ക് പട്ടികയിൽനിന്ന് നികത്തും. അഞ്ച് സർക്കാർ, എയ്ഡഡ് ഹോമിയോ കോളേജുകളിൽ 225 സീറ്റിലും ഒരു സ്വകാര്യ സ്വാശ്രയ സിദ്ധകോളേജിൽ 25 സീറ്റിലും, 173 ബിഎസ്സി അഗ്രികൾച്ചർ സീറ്റിലും 25 ബിഎസ്സി ഫോറസ്ട്രി സീറ്റിലും കമീഷണർ പ്രവേശനം നടത്തും. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ 194ഉം ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ 41ഉം സീറ്റിലേക്കും അലോട്ട്മെന്റ് നടത്തും.
എൻജിനിയറിങ് കോളേജുകളിൽ 56,407 സീറ്റും ആർക്കിടെക്ചർ (ബി ആർക്ക്) കോഴ്സിന് 1040 സീറ്റുമാണ് നിലവിലുള്ളത്. ആകെ 32,822 സീറ്റിലും ആർക്കിടെക്ചർ കോഴ്സിന് 609 സീറ്റിലും അലോട്ട്മെന്റ്് നടത്തും. സർക്കാർഎയ്ഡഡ് എൻജിനിയറിങ് കോളേജുകളിൽ 4402ഉം അഗ്രിവെറ്ററിനറി സർവകലാശാലകൾക്കു കീഴിലുള്ള കോളേജുകളിൽ 99ഉം സർക്കാർ നിയന്ത്രിത എൻജിനിയറിങ് കോളേജിൽ 6125ഉം സ്വകാര്യസ്വാശ്രയ എൻജിനിയറിങ് കോളേജിൽ 22,200ഉം സീറ്റിലാണ് അലോട്ട്മെന്റ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്