മനസ്സ് നിറക്കുന്ന മേരിക്കുട്ടി! കോസ്റ്റ്യൂമിൽ പാളിയെങ്കിലും ജയസൂര്യയുടേത് കിടിലൻ പ്രകടനം; ആഖ്യാനത്തിലെ ചടുലതയില്ലായ്മയും പോരായ്മ; പക്ഷേ ഇത് മലയാളത്തിന്റെ ആദ്യ ട്രാൻസ്ജെൻഡർപക്ഷ ചിത്രം; ദിലീപിന്റെ ചാന്തുപൊട്ട് വഴി നൽകിയ അപമാനങ്ങൾക്ക് മലയാള സിനിമയുടെ പ്രായശ്ചിത്തം
എം മാധവദാസ്
പൂർണമായും നായക കേന്ദ്രീകൃതമായ ഒരു വ്യവസായത്തിൽ സ്ത്രീപക്ഷ സിനിമകൾ ഉണ്ടാവുക എന്നതുതന്നെ ഒരു വിപ്ളവമാണ്.എന്നാൽ ആണും പെണ്ണുമല്ലാത്തവർ എന്ന് സമൂഹം പരിഹസിക്കുന്ന മൂന്നാംലിംഗക്കാരായി വേഷമിടാൻ, അവരുടെ പക്ഷത്തുനിന്ന് സിനിമയെടുക്കാൻ ഒരു മുഖ്യധാര നടനും സംവിധായകനും തയ്യാറാവുക എന്നത് ശരിക്കും ഇരട്ട വിപ്ളവമാണ്.പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കിയെടുത്ത 'ഞാൻ മേരിക്കുട്ടി' സത്യത്തിൽ മലയാള സിനിമയുടെ ഒരു പ്രായശ്ചിത്തമാണ്.
കാരണം നടൻ ദീലീപിന്റെ 'ചാന്തുപൊട്ട്' അടക്കമുള്ള ചിത്രങ്ങളും അസംഖ്യം കോമഡി സ്കിറ്റുകളും മറ്റുമായി മലയാള ചലച്ചിത്രലോകവും, ദൃശ്യ-ശ്രാവ്യ മാധ്യമലോകവും, ഒരു തെറ്റും ചെയ്യാത്ത ഈ ട്രാൻസ്ജെൻഡർ സമൂഹത്തെ നിരന്തരമായി അപമാനിച്ചിരുന്നു.പിടിച്ചുപറിക്കാരും ലൈംഗികതൊഴിലാളികളും മാത്രമാണ് ഇവർ എന്ന പൊതുധാരണയിൽനിന്നുള്ള കുതിറച്ചാട്ടമാണ് ഈ ചിത്രം.അതിനുകാണിച്ച ധൈര്യത്തിന് ചിത്രത്തിന്റെ നിർമ്മാതാക്കൾ കൂടിയായ ജയസൂര്യയും രഞ്ജിത്ത് ശങ്കറും വലിയൊരു സല്യൂട്ട് അർഹിക്കുന്നു. ചിത്രത്തിന്റെ ഹൈലെറ്റ് ജയസൂര്യയുടെ മേക്കോവറും തകർപ്പൻ പ്രകടനവും തന്നെയാണ്.പലയിടത്തും പ്രേക്ഷകന്റെ കണ്ണുനിറക്കാൻ മേരിക്കുട്ടിക്ക് ആവുന്നുണ്ട്.പക്ഷേ ആഖ്യാനത്തിലെ ചുടലത ഇല്ലായ്മയും പ്രമേയ വൈവിധ്യത്തിലേക്ക് പോകാൻ കഴിയാത്തതും ചിത്രത്തിന് തിരിച്ചടിയാവുന്നുമുണ്ട്.
ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള നിരവധി ചിത്രങ്ങൾ ഇന്ന് ലോകത്ത് ഇറങ്ങിയിട്ടുണ്ട്.ഐ.എഫ്.എഫ്.കെയിലടക്കം നാം അത് പലയിടത്തും കണ്ടു.അത്തരം ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടമാണ് മേരിക്കുട്ടിയുടെ പ്രതിഭാ ദാരിദ്രമെന്ന് പറയാതെ വയ്യ.ഏതൊരു ട്രാൻസ്ജെൻഡറിന്റെയും പ്രധാന പ്രശ്നമായ ലൈംഗിക ജീവിതം എന്ന ഭാഗത്തേക്ക് ചിത്രത്തിന്റെ എഴുത്തുകാരൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് ശങ്കർ തിരിഞ്ഞുനോക്കിയിട്ടില്ല.ലൈംഗിക വികാരങ്ങൾ ഇല്ലാതെ മരംപോലെ മേരിക്കുട്ടിയെ ചിത്രീകരിച്ചതും ചിത്രത്തിന്റെ ബലഹീനത പ്രകടമാക്കുന്നു.ഒരു നല്ല പ്ളോട്ടിലേക്ക് വിഷയ വൈവിധ്യത്തെ കൊണ്ടുവരാൻ രഞ്ജിത്തിന് ആയിട്ടില്ല.ഈ കഥ ശ്യാംപുഷ്ക്കരെനെപ്പോലുള്ള ന്യൂജൻ എഴുത്തുകാരനെ എൽപ്പിച്ച് കൂടുതൽ വർക്കുചെയ്തിനുശേഷമാണ് എടുത്തതെങ്കിൽ, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാകുമായിരുന്നു.
പക്ഷേ എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും പുതിയ ആശയത്തിൻെപേരിൽ പാസ്മാർക്ക് കൊടുക്കാവുന്ന ചിത്രമാണിത്.മേരിക്കുട്ടിയുടെ ഹർഷസംഘർഷങ്ങൾ പലയിടത്തും നമ്മുടെ ഉള്ളിൽ തട്ടും.
മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർപക്ഷ സിനിമ
മസിതിഷ്ക്കത്തിന്റെ 'കളികൾ'കൊണ്ടുമാത്രം ജീവിതം നരകതുല്യമായിപ്പോയവരാണ് ട്രാൻസ്ജെൻഡറുകൾ.അവർ അങ്ങനെയായതിൽ അവർക്ക് യാതൊരു പങ്കുമില്ല. പരുഷശരീരത്തിനുള്ളിൽ സ്ത്രീയായും സ്ത്രീ ശരീരത്തിനുള്ളിൽ പുരുഷനായും ജീവിക്കാൻ വിധിക്കപ്പെട്ട ഇക്കൂട്ടരെ സമൂഹം അതിനിന്ദ്യമായാണ് കാണുന്നത്.ഇടുക്കി ജില്ലയിലെ എം.സി.എ ബിരുദധാരിയായ മാത്തുക്കുട്ടിയും( ജയസൂര്യ) അത്തരം ഒരാളാണ്.തന്റെ ഉള്ളം സ്ത്രീയുടേതാണെന്ന് അറിയുന്നതോടെ ഏതൊരു ട്രാൻസ്ജെൻഡറിനെയുംപോലെ മാത്തുക്കുട്ടിയും വീട് വിട്ടിറങ്ങി മേരിക്കുട്ടിയാവുന്നു.ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയശേഷം നാട്ടിൽ തിരിച്ചത്തെി, തന്റെ സുഹൃത്തിനോടൊപ്പം താമസിക്കുന്ന മേരിക്കുട്ടിയുടെ പ്രധാന ലക്ഷ്യം തന്റെ വ്യക്തിത്വം സ്ഥാപിച്ച് കിട്ടുക എന്നതാണ്.
ട്രാൻസ്ജെൻഡറുകളോട് ഏറ്റവും മോശമായി പെരുമാറുന്ന ഒരു വിഭാഗം ഇന്നും നമ്മുടെ പൊലീസ് തന്നെയാണ്.അതുകൊണ്ടുതന്നെ പി.എസ്.സിയുടെ എസ്ഐ ടെസ്റ്റ് എഴുതി കേരളാ പൊലീസിലെ ഒരു സബ് ഇൻസ്പെക്ടർ ആയിക്കൊണ്ട് തന്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാനാണ് അവൾ ശ്രമിക്കുന്നത്.അതിനായുള്ള മേരിക്കുട്ടിയുടെ പോരാട്ടങ്ങളും പൊതുസമൂഹത്തിന്റെ തടയിടലുമാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ പൊലീസ് ഓഫീസറായ തമിഴ്നാട് സേനയിലെ പ്രതികാ യശ്വനിയുടെ കഥ രഞ്ജിത്ത് ശങ്കറിനും കൂട്ടർക്കും പ്രചോദനമായിരിക്കണം.
ഇപ്പോഴും കേരളീയ പൊതുസമൂഹവും,ഈ സോകോൾഡ് സദാചാര പൊലീസുകാരും, ശരിക്കുള്ള പൊലീസുകാരും, ഇത്തരക്കാരെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്.പൊലീസ് സ്റ്റേഷനിലൊക്കെ മേരിക്കുട്ടി അപമാനിക്കപ്പെടുന്ന രംഗങ്ങൾ നിങ്ങളെ നൊമ്പരപ്പെടുത്തും.അതുപോലെ മേരിക്കുട്ടിയുടെ അതിജീവനവും നന്നായി എടുത്തിട്ടുണ്ട് സംവിധായകൻ.പ്രത്യേക പരിഗണയല്ല തുല്യതയാണ് തങ്ങൾക്ക്വേണ്ടതെന്ന കൃത്യമായ രാഷ്ട്രീയ ആശയപരിസരവും ഉയർത്താൻ ചിത്രത്തിന് കഴിയുന്നുണ്ട്.നിങ്ങക്ക് മുകളിലും താഴെയുമല്ല ഞാൻ, നിങ്ങൾക്ക് ഒപ്പമാണ് എന്നതാണ് മേരിക്കുട്ടി നൽകുന്ന സന്ദേശം.
ചിലയിടത്തൊക്കെ ഗംഭീരമായ ഷോട്ടുകൾ നിർമ്മിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.മേരിക്കുട്ടി മാത്തുക്കുട്ടിയുടെ ചിത്രം കത്തിക്കുന്നത്, മേരിക്കുട്ടിയും പിതാവും പൊലീസ് സ്റ്റേഷനിൽ വെച്ച് കാണുമ്പോഴുള്ള നിഴലിന്റെ വിന്യാസം,പുരുഷനെന്നും സ്ത്രീയെന്നും എഴുതിയവയിൽ കയറാതെ ഭിന്നശേഷിക്കാരുടെ ടോയ്ലറ്റിൽ മേരിക്കുട്ടി കയറുന്നത് എന്നീ രംഗങ്ങളിലൊക്കെ തെളിഞ്ഞുകാണുന്നുണ്ട് സംവിധായകന്റെ കൈയൊപ്പ്.
കോസ്റ്റ്യൂമിലും കഥാവളർച്ചയിലും പാളി
പക്ഷേ ഈ പടത്തിനായി ഏറെ കൊട്ടിഘോഷിക്കപ്പെട്ട കോസ്റ്റ്യൂം പ്രസന്റേഷൻ നന്നായിട്ടില്ല എന്നതാണ് ഈ ലേഖകന്റെ പക്ഷം.ഉറങ്ങുമ്പോഴും കക്കുസിൽപോവുമ്പോഴും സദാ സാരിയുടുത്ത രീതിയിലാണ് മേരിക്കുട്ടി! അതാകട്ടെ ബ്ളൗസിന്റെ പിൻഭാഗം വല്ലാതെ താഴ്ത്തിയടിച്ച് മൈതാനംപോലെ പുറം കാണുന്ന രീതിയിൽ 'മായാമോഹിനിയിലെ' ദിലീപിന്റെ അരോചക സ്ത്രീവേഷംപോലെ പലപ്പോഴും തോനുന്നു.( ജയസൂര്യയുടെ ഭാര്യയുടെ കോസ്റ്റ്യൂം ഡിസൈനിങ്ങ് ആനയാണ് ചേനയാണ് എന്നൊക്കെ സംവിധായകനും കൂട്ടരും തള്ളുന്നതു കണ്ടു.അതിന്റെ ഫലമൊന്നും ചിത്രത്തിൽ കണ്ടിട്ടില്ല) എന്നാൽ ട്രാക്ക് ആൻഡ് സ്യൂട്ടിലേക്ക് മാറുമ്പോഴൊക്കെ വസ്ത്രം മേരിക്കുട്ടിക്ക് ചേരുന്നുണ്ട്.സാരിയടക്കമുള്ള മോശം കോസ്റ്റ്യൂമിൽനിന്നിട്ടുപോലും തന്റെ അഭിനയസിദ്ധികൊണ്ട് കഥാപാത്രത്തെ രക്ഷിച്ചെടുക്കയാണ് സത്യത്തിൽ ജയസൂര്യ ചെയ്തിരിക്കുന്നത്.
അതുപോലെ തന്നെ കഥപറഞ്ഞുപോവുന്നതിന്റെ വേഗത പലപ്പോഴും ചോരുന്നത് രണ്ടാം പകുതിയിലൊക്കെ കൃത്യമായി അറിയുന്നുണ്ട്.മേരിക്കുട്ടിയെ ലൈംഗിക പരമായ ഷണ്ഡീകരിച്ചുകൊണ്ട് ആരോടും പ്രണയമില്ലാത്ത ഒരു വ്യക്തിയാക്കി, ഒരു ട്രാൻസ്ജെൻഡറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തെ തമസ്ക്കരിക്കുന്നുമുണ്ട് സംവിധായകൻ.കുട്ടിക്കാലം തൊട്ടേ അനുഭവിച്ച ലൈംഗിക പീഡനങ്ങളുടെ നൂറുനൂറു കഥകൾ പറയാനുള്ളവരാണ് ഓരോ ട്രാൻസ് ജെൻഡറുകളും.പക്ഷേ സംവിധായകൻ അവിടെയൊക്കെ മ്യൂട്ട് അടിക്കുന്നു.
ലൈംഗികതയിൽ തൊട്ടാൽ കുടുംബപ്രേക്ഷകർ കയറില്ളെന്ന സദാചാരഭീതി മലയാള സിനിമയിൽ എക്കാലത്തുമുണ്ട്. പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല' എന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ പ്രണയ ചിത്രമാണെന്ന് പിന്നീടാണ് പഠനങ്ങൾ വരുന്നത്.പപ്പേട്ടനുപോലും അക്കാലത്ത് അത് സമ്മതിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.നമ്മുടെ ബ്ളെസ്സിയുടെ വിഖ്യാതമായ 'തന്മാത്ര' സിനിമയുടെ അനുഭവം നോക്കുക.മോഹൻലാലും മീരാവാസുദേവുമായുള്ള കിടപ്പറ രംഗങ്ങൾ പിന്നീട് വെട്ടിമാറ്റേണ്ടിവന്നും.ലൈംഗിക വേളയിൽപോലും മറവിരോഗം ഒരു മനുഷ്യനിലേക്ക് കടന്നുവരുന്ന അതിഗംഭീരമായ ഷോട്ട് പോയത് ഇന്നും ബ്ളെസ്സിയുടെ നൊമ്പരമാണ്.അതായത് പ്രശ്നം രഞ്ജിത്ത് ശങ്കറിന്റെത് മാത്രമല്ളെന്ന് ചുരുക്കം.
വിസ്മയാഭിനയുവമായി ജയസൂര്യ
ഇപ്പോൾ മലയാളത്തിൽ ജയസൂര്യയുടെ സമയമാണെന്ന് തോനുന്നു.ബോക്സോഫീസ് തകർത്ത ഷാജിപാപ്പനും, നടന മികവുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ക്യാപ്റ്റനും ശേഷം ഇപ്പോൾ മേരിക്കുട്ടിയും.
കോസ്റ്റ്യൂമിന്റെ ചില അപാകതകൾക്കിടയിലും ജയസൂര്യയുടേത് അഡാർ പ്രകടനം തന്നെയാണ്്.മേരിക്കുട്ടിയുടെ പുഞ്ചിരിയും ചുണ്ടുകോട്ടിയുള്ള വിങ്ങിക്കരിച്ചിലുമൊക്കെ തീയേറ്റർ വിട്ടിട്ടും മനസ്സിലുണ്ട്. ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷവും, മേരിക്കുട്ടിയുമായി താരതമ്യംചെയ്താൽ അറിയാം ജയസൂര്യഎന്ന നടന്റെ ക്ളാസ്.മേക്കപ്പുകൊണ്ടല്ല ശരീരഭാഷകൊണ്ടാണ് ജയസൂര്യ തിളങ്ങുന്നത്.( നേരത്തെ രഞ്ജിത്ത് ശങ്കറിന്റെ 'സൂസൂ സുധ വാത്മീകം' എന്ന ചിത്രത്തിലെ ജയസൂര്യയുട വിക്കുള്ള കഥാപാത്രം അവസാന നിമിഷംവരെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പൊരുതിയിരുന്നു) ഒരു കണക്കിന് ജയസൂര്യയുടെയും ഒരു പ്രായശ്ചിത്തമാണിത്.ചലച്ചിത്ര അവാർഡ്രാവുകളുടെ സ്കിറ്റിലും മറ്റും ട്രാൻസ്ജൻഡറുകളെ മോശമായി തമാശിക്കുന്നതിൽ നമ്പർ വൺ ആയിരുന്നു ഈ നടനും.
അതുപോലെ തകർത്ത വേഷമാണ് സ്ഥലം എസ്ഐ കുഞ്ഞിപ്പാലുവായി വരുന്ന ജോജു ജോർജിന്റെത്.ജോജുവിന്റെ നോട്ടവും ഗെറ്റപ്പും ടൈംമോഡുലേഷനുമൊക്കെ അഭിനയ വിദ്യാർത്ഥികൾ ആവർത്തിച്ചിട്ട് കണ്ട് പഠിക്കേണ്ടതാണ്.ടൈപ്പായി പോകതിരുന്നാൽ തിലകന്റെയൊക്കെ റേഞ്ചിലേക്ക് ഉയരാവുന്ന ഫയർ തന്നിലുണ്ടെന്ന് ജോജു ഒരിക്കൽകൂടി തെളിയിക്കുന്നു. ജുവൽമേരിയും,സുരാജ് വെഞ്ഞാറമൂടും,അജുവർഗീസും അടക്കമുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഇന്നസെന്റിന്റെ പള്ളീലച്ചനൊഴിച്ച് ആരും മോശമായിട്ടില്ല.ഈ നാടക ഡയലോഗും ടൈപ്പ് വേഷവും ചെയ്ത്ചെയ്ത് ഇന്നച്ചന് ബോറടിക്കുന്നുണ്ടാവില്ലേ! ചെവിക്ക് സമാധാനം തരുന്ന ഗാനങ്ങളാണ് ഈ പടത്തിലേത്.സംഗീതസംവിധായകൻ ആനന്ദ് മധുസൂദനൻ പ്രേക്ഷരെ ദ്രോഹിച്ചിട്ടില്ല.
വാൽക്കഷ്ണം: ഇരുമുന്നണികളെയും തോൽപ്പിച്ച് എംഎൽഎയായ നമ്മുടെ പി.സി ജോർജൊക്കെ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.ലോകം എങ്ങനെയൊക്കെ മാറിയിട്ടും അദ്ദേഹത്തെപോലുള്ളവർ ട്രാൻസ്ജെൻഡറുകൾ എന്നാൽ വെറും വേഷം കെട്ടാണെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്.ഈയിടെ നിയമസഭാ മന്ദിരത്തിൽവെച്ച് പരിചയം പുതുക്കിയ ഒരു ട്രാൻസ്ജെൻഡർ ആക്റ്റീവിസ്റ്റിനെ ' ഇങ്ങനെയൊക്കെ വേഷം കെട്ടി നടക്കാതെ,മരിയാദക്ക് ജീവിച്ചൂടെയന്ന്' പറഞ് പി.സി ആക്ഷേപിച്ചതായി അവർ പരാതിപ്പെട്ടിരുന്നു.ഇത്തരം കുഷ്ഠം പടിച്ച മനസ്സുള്ളവർക്ക് ആ മാലിന്യം മാറായി നിർബന്ധമായും നിർദ്ദേശിക്കാവുന്ന രോഗശാന്തി ശുശ്രൂഷകൂടിയാണ് ഈ പടം.
Stories you may Like
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്