വഴി ഇല്ലാത്തതിനാൽ കായലിൽ താഴ്ത്തിയ മരക്കൊമ്പുകളിലും തടികളിലും ചവിട്ടി നടപ്പ്; അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷം; സർക്കസ് അഭ്യാസികളെ പോലെ അപകടം പിടിച്ച പാലം വഴി നടക്കുന്ന കുടുംബത്തെ കണ്ടില്ലെന്ന് നടിച്ച് അധികൃതർ; ദുരിതം നേരിട്ട് ബോധിപ്പിച്ചിട്ടും അനങ്ങാതെ കലക്ടറും
പീയൂഷ് ആർ
കൊച്ചി : എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, താങ്കൾ കുമ്പളം പൊറോണേഴത്ത് കടവിൽ ചിറ്റേഴത്ത് വീട് വരെ ഒന്നു വരണം. ആ വീട്ടിലേക്ക് വരുമ്പോൾ താങ്കൾക്ക് മനസ്സിലാവും വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന ശശിയുടെ കുടുംബത്തിന്റെ നിസഹായാവസ്ഥ. കായലിൽ നാട്ടിയ ചുള്ളിക്കമ്പിന്റെയും അതിൽ ഉറപ്പിച്ച തടിക്കഷ്ണങ്ങളിലും ചവിട്ടി ഈ കുടുംബം നടക്കാൻ തുടങ്ങിയിട്ട് 18 വർഷം. അത്രത്തോളം തന്നെ പഴക്കമുണ്ട് താങ്കളുടെ ഓഫീസിൽ അപേക്ഷയുമായി ഇവർ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ ഏറെ അപകടം പിടിച്ച ഈ കായൽ വഴിയിൽ തന്നെ വീണു മരിക്കുമോ എന്ന പേടിയിലാണിവർ.
ഇനി കഥയിലേക്ക് വരാം. ധീവര സമുദായത്തിലുള്ള ശശി മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ മണിമേഖലയും നാലു വയസ്സുകാരനായിരുന്ന മകൻ യദുകൃഷ്ണനും കുമ്പളത്തെ ഈ കായൽ തീരത്ത് സ്ഥലം വാങ്ങി താമസം തുടങ്ങിയത് 24 വർഷം മുൻപായിരുന്നു. സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ള വസ്തു വിറ്റതിന് ശേഷമുണ്ടായിരുന്ന നാലു സെന്റ് സ്ഥലം അന്ന് 8000 രൂപ സെന്റിന് നൽകി വാങ്ങുകയായിരുന്നു. വാങ്ങുന്ന കാലഘട്ടത്തിൽ തൊട്ടടുത്ത പറമ്പിൽ കൂടെയായിരുന്നു നടവഴി. മത്സ്യബന്ധനത്തിനുള്ള സൗകര്യാർത്ഥമായിരുന്നു കായലിനോട് ചേർന്നുള്ള സ്ഥലം വാങ്ങിയത്.
തൊട്ടടുത്തെ വീട്ടുകാർ വേലി കെട്ടി തിരിച്ചതോടെയാണ് ഇവർക്ക് സഞ്ചാര സ്വാതന്ത്രം ഇല്ലാതായത്. തീരെ നിർദ്ധനരായ ഇവർ സ്വന്തം സ്ഥലത്ത് നിന്നും കുറച്ച് സ്ഥലം നൽകാമെന്നും വഴിക്കായി സ്ഥലം വിട്ടുനൽകാനും അയൽ വീട്ടുകാരനോട് അഭ്യർത്ഥിച്ചു. എന്നാൽ അവർ സ്ഥലം വിട്ടുനൽകാൻ തയ്യാറായില്ല. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാൻ കഴിയാതായതോടെ ശശി കണ്ടെത്തിയ ഉപായമായിരുന്നു കായലിൽ കമ്പുകൾ നാട്ടി താൽക്കാലിക നടപ്പാത നിർമ്മിക്കുക എന്നത്. പിന്നീട് അധികാരികളെ കണ്ട് തന്റെ വിഷമ സ്ഥിതി ബോധിപ്പിക്കുമ്പോൾ വഴി കിട്ടും എന്നാണ് ആ സാധു മനുഷ്യൻ കരുതിയത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. അധികാര വൃന്ദങ്ങൾ ഇവർക്ക് മുന്നിൽ മുഖം തിരിച്ചു നിന്നു. താൽക്കാലികമായി കെട്ടിയ പാലം ഇതോടെ സ്ഥിരം ഉപയോഗിക്കേണ്ടതായി തീർന്നു.
കുഞ്ഞ് യദു കൃഷ്ണൻ സ്ക്കൂളിൽ പോകാനായി ഈ പാലത്തിൽ കൂടി പോയി കായലിൽ വീണ് അപകടം പറ്റിയിരുന്നു. അതറിഞ്ഞ് സ്ക്കൂളിലെ പ്രിൻസിപ്പാൾ അച്ഛൻ കാണാനെത്തി ഈ പാലത്തിൽ നിന്നും വീണു പരിക്കേൽക്കുകയുമുണ്ടായി. അന്നൊക്കെ ഈ സംഭവങ്ങൾ പത്രങ്ങ പത്ര വാർത്തകളിൽ ഒതുങ്ങി എന്നല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല.
'പതിനെട്ട് വർഷമായി വിവിധ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നു. യാതൊരു നടപടിയുമുണ്ടായില്ല. മഴ പെയ്താലും ഇല്ലെങ്കിലും വേലിയേറ്റ സമയത്ത് വീടിന്റെ ഫൗണ്ടേഷൻ വരെ വെള്ളം പൊങ്ങും. ഞങ്ങൾ വെള്ളത്തിൽ ജീവിക്കുന്ന ജീവികളെ പോലെയാണ് ജീവിക്കുന്നത്. കാലുകൾ അഴുകി എപ്പോഴും വ്രണങ്ങളാണ്. നീതി തേടി നിരവധി തവണ കളക്ടർ ഓഫീസിൽ കയറി ഇറങ്ങി. കോടതിയിൽ പോകാനാണ് അവർ നിർദ്ധേശിച്ചത്. അതിനുള്ള വരുമാനം എനിക്കില്ല. ഇത്രനാളും എല്ലാം സഹിച്ചു ജീവിച്ചു. മകന് 18 വയസ്സ് കഴിഞ്ഞു. ഇനിയും നീതി ലഭിച്ചില്ലെങ്കിൽ....... ഒന്നും അറിയില്ല...' ശശി പറഞ്ഞ് വന്നത് പൂർത്തിയാക്കാതെ വിതുമ്പി. മത്സ്യ തൊഴിലാളിയായിരുന്ന ശശി മത്സ്യത്തിന്റെ ലഭ്യത കുറവായതിനാൽ ഇപ്പോൾ പെയിന്റിങ്ങ് ജോലിക്ക് പോകുകയാണ്. ഭാര്യ മണിമേഖല തയ്യൽ ജോലിക്കും പോകുന്നുണ്ട്. മകൻ യദുകൃഷ്ണൻ പ്ലസ് ടു പഠിക്കുന്നതിനിടയിലും ചെറിയ ജോലിക്ക് പോകുന്നുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഉദര സംബന്ധമായ രോഗം മൂലം വീട്ടിൽ തന്നെയാണ്.
ഇനിയെങ്കിലും അധികാരികൾ കണ്ണു തുറന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുകയേ വഴിയുള്ളൂ എന്നാണ് മണിമേഖല പറയുന്നത്. വഴി കിട്ടാനായി റവന്യൂ ഓഫീസിൽ പോയിരുന്നത് മണിമേഖലയായിരുന്നു. അപേക്ഷ നോക്കിയിട്ട് നിങ്ങളായിട്ടല്ലേ അവിടെ പോയി സ്ഥലം വാങ്ങിയത് എന്ന് പറഞ്ഞ് കളിയാക്കി തിരിച്ചു വിടുകയായിരുന്നു. കുടിവെള്ള പൈപ്പിൽ നിന്നും കുടങ്ങളിൽ വെള്ളവും നിറച്ച് അപകടം പിടിച്ച ഈ പാലത്തിൽ കൂടിയാണ് മണിമേഖല വീട്ടിലേക്ക് വരുന്നത്.
പാലമൊടിഞ്ഞു വീഴുമോ എന്ന പേടിയിൽ ഇവരുടെ വീട്ടിലേക്ക് പോസ്റ്റുമാനും ഇലക്ട്രിസിറ്റി ബില്ലുമായി ജീവനക്കാരും എത്താറില്ല. വെള്ളം കയറി വീടിന്റെ ഭിത്തിയും കാറ്റടിച്ച് മേൽക്കൂരയും തകർന്നിരിക്കുകയാണ്. മഴ പെയ്താൽ അന്ന് പിന്നെ ഇവർക്ക് ഉറക്കമില്ല. ചോർന്നൊലിക്കുന്ന വീടിനുള്ളിൽ വീഴുന്ന വെള്ളം പാത്രങ്ങളിൽ പിടിച്ച് പുറത്ത് കളയണം. വീട് എത് നിമിഷവും നിലം പൊത്തും. ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിനായുള്ള ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ വീട് വയ്ക്കാനുള്ള സാധന സാമഗ്രികൾ എങ്ങനെ എത്തിക്കും എന്നതും ഇവരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.
ദുരവസ്ഥ നേരിട്ട് കണ്ട് ഉദ്യോഗസ്ഥർ മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യുന്നില്ല. കുമ്പളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ താമസക്കാരാണിവർ. സമീപ വാസികൾ കായൽ കയ്യേറി സ്ഥലം നികത്തി എടുത്ത് മതിൽ കെട്ടിയതിന്റെ വശത്ത് കൂടെയാണ് ഇവർ കായലിലെ ഈ താൽക്കാലിക പാലം കെട്ടിയിരിക്കുന്നത്. കളക്ടർ ഈ സ്ഥലം ഏറ്റെടുത്ത് ഇവർക്ക് വഴിയൊരുക്കി നൽകാൻ കഴിയും. എന്നാൽ എല്ലാവരും അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്. അപകടം പിടിച്ച ഈ നടപ്പാലത്തിൽക്കൂടി പോകുന്നതിനിടയിൽ ആർക്കെങ്കിലും ഒരത്യാഹിതം സംഭവിച്ചാൽ ജില്ലാ കളക്ടർ താങ്കൾ മാത്രമാവും ഉത്തരവാദി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍