മനുഷ്യനാകാനുള്ള ക്ഷണമാണ് ഓരോ ദുരന്തവും
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
ഇന്നത്തെ സുവിശേഷത്തിൽ മനുഷ്യജീവിതത്തെ ഈശോ ഒരു യാത്രയായി ചിത്രികരിക്കുകയാണ്: ''നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ, വഴിയിൽ വച്ചു തന്നെ അവനുമായി രമ്യതപ്പെട്ടു കൊള്ളുക...'' (12:58)
ജീവിതമാകുന്ന ഈ യാത്രയിൽ പുലർത്തേണ്ട ശരിയായ മനോഭാവത്തെ കുറിച്ചാണ് തുടർന്ന് ഈശോ പറയുന്നത്. സമീപകാലത്ത് അവിടെ നടന്ന രണ്ട് ദുരന്തങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഈശോ പഠിപ്പിക്കുന്നത്- ബലിയർപ്പ്കാരായ ഗലീലിയക്കാരെ പീലാത്തോസ് വധിച്ച സംഭവവും (13:1) സിലോഹായിലെ ഗോപുരം ഇടിഞ്ഞു വീണ് 18 ജറുശലേംകാർ മരിച്ച സംഭവവും (13:4).
ആനുകാലികങ്ങളായ ഈ രണ്ട് ദുരന്തങ്ങൾ ഉദ്ധരിച്ചിട്ട് ഈശോ ആവർത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "ഇവയെല്ലാം അനുഭവിച്ചതു കൊണ്ട് അവർ മറ്റെല്ലാവരെയുകാൾ കൂടുതൽ പാപികളായിരിന്നുവെന്ന് നിങ്ങൽ കരുതുന്നുവോ?" (13 2 4). കൊല്ലപ്പെട്ടവരും മരിച്ചവരും ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതൽ പാപികളും കുറ്റക്കാരുമായിരുന്നോ എന്നാണ് ഈശോ ചോദിക്കുന്നത്.
ഈ ചോദ്യം ചോദിച്ചിട്ട് അതിനുള്ള ഉത്തരവും ഈശോ തന്നെ പറയുന്നുണ്ട്. ''അല്ല എന്ന് ഞാൻ പറയുന്നു'' (13:3,5). അതായത് ജീവിച്ചിരിക്കുന്നവർ മരിച്ചവരെപ്പോലെതന്നെ പാപികളും കുറ്റക്കാരുമാണെന്നാണ് ഈശോയുടെ പക്ഷം. എന്നു പറഞ്ഞാൽ, ഈശോയുടെ ശ്രോതാക്കളൊക്കെ ദുരന്തങ്ങളിൽപെട്ട് മരിച്ചുപോയവരെപ്പോലെതന്നെ കുറ്റക്കാരാണെന്ന്. ജീവിച്ചിരിക്കുന്നവർ കൊല്ലപ്പെട്ടവരേക്കാൾ ഒട്ടും മെച്ചപ്പെട്ടവരല്ലെന്നാണ് ഈശോ പറയുന്നത്.
അങ്ങനെയെങ്കിൽ, മെച്ചപ്പെട്ടവരാകാൻ, അഥവാ ജീവിതം മെച്ചപ്പെട്ടതാക്കാൻ എന്തു ചെയ്യണം? അതിനുള്ള ഉത്തരവും ഈശോ തന്നെ പറഞ്ഞു തരുന്നുണ്ട്: ''മാനസ്സാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (13:3,5).
മെച്ചപ്പെട്ടവരാകാനുള്ള വഴിയായിട്ടു ഈശോ പറയുന്നത്, മാനസാന്തരമാണ്. മനസ്സുമാറുക, ചിന്താരീതി മാറുക, കാഴ്ചപ്പാടു മാറുക, ജീവിത രീതി മാറുക എന്നാണ് മാനസ്സാന്തരം കൊണ്ട് അർത്ഥമാക്കുന്നത്. ചിന്താരീതിയും കാഴ്ചപ്പാടും ജീവിത രീതിയും മാറാനാണ് ഈശോ ആവശ്യപ്പെടുന്നത്.
മാറിയില്ലെങ്കിൽ "നശിച്ചു പോകുമെന്നാണ്" ഈശോ പറയുന്നത് (13:3,5). "നശിക്കുമെന്ന" പദപ്രയോഗം കൊല്ലപ്പെടുന്നതിനെക്കാൾ രൂക്ഷമാണ്. ജീവൻ കെട്ടുപോകുന്ന അവസ്ഥയാണത്; രക്ഷയില്ലാത്ത അവസ്ഥയെയാണത്- നാശമെന്നതിന്റെ അർത്ഥമതാണ്. അങ്ങനെയെങ്കിൽ നശിക്കാതിരിക്കണമെങ്കിൽ അഥവാ ജീവനുണ്ടാകണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? അതിനുള്ള വഴിയാണ് "മാനസാന്തരപ്പെടുകയെന്നത്."
എന്താണ് മാനസാന്തരപ്പെടുകഎന്നു പറഞ്ഞാൽ? മാനസാന്തരം അതിൽ തന്നെ മനസ്സിന്റെ മാറ്റമാണ്. അതിനാൽതന്നെ അതിനെ ആർക്കും കാണാനാവില്ല. മാനസാന്തരത്തെക്കുറിച്ച് ഈ സുവിശേഷത്തിൽ ഇതിനു മുൻപ് പ്രസംഗിച്ചത് സ്നാപകയോഹന്നാനാണ് (ലൂക്കാ 3:3-18).അന്ന് സ്നാപകൻ പറഞ്ഞത് 'മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ'' (3:8) എന്നാണ്. അതിനെത്തുടർന്ന് വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്ന കാര്യവും, നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടുമെന്ന ശിക്ഷാവിധിയും യോഹന്നാൻ പ്രഖ്യാപിക്കുന്നുണ്ട് (3:9).
ഇന്നത്തെ സുവിശേഷഭാഗത്ത് മാനസാന്തരപ്പെടാൻ ആവശ്യപ്പെടുന്ന ഈശോ തുടർന്നു പറയുന്നത് ഫലം തരാത്ത അത്തി വൃക്ഷത്തെക്കുറിച്ചാണ് (13:6-9). മൂന്നു വർഷം ഫലം തരാതിരുന്ന അത്തിവൃക്ഷത്തെ വെട്ടിക്കളയാനാണ് ഉടമസ്ഥന്റെ കൽപ്പന (13:7).
അങ്ങനെയെങ്കിൽ, ഈശോയും ഉന്നം വയ്ക്കുന്നത് മാനസാന്തരത്തിന്റെ ഫലങ്ങളിലേക്കു തന്നെയാണ്. എന്നാൽ എന്താണ് മാനസാന്തരത്തിന്റെ ഫലങ്ങൾ? ഫലങ്ങൾ എന്തൊക്കെയാണെന്ന് സ്നാപകൻ കൃത്യമായിട്ടു എണ്ണമിട്ടു പറയുന്നുണ്ട്. അവൻ ജനകൂട്ടത്തോടു പറഞ്ഞു: ''രണ്ട് ഉടുപ്പുള്ളവർ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ'' (3:11). അങ്ങനെയെങ്കിൽ ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതാണ് മാനസാന്തരത്തിന്റെ ഫലം.
അവരുടെ ചോദ്യത്തിന് ഉത്തരമായി സ്നാപകൻ ചുങ്കക്കാരോട് പറഞ്ഞു. ''നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്'' (3:13). അവൻ പടയാളികളോടു പറഞ്ഞു: ''നിങ്ങൽ ആരെയും ഭീക്ഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണവും അരുത്'' (3:14).
ചുരുക്കത്തിൽ ഉള്ളത് പങ്കു വയ്ക്കുന്നതും, നീതിയോടെ പ്രവർത്തിക്കുന്നതുമാണ് മാനസാന്തരത്തിന്റെ ഫലങ്ങൾ. ഒറ്റ വാക്കിൽ ''മനുഷ്യത്വത്തോടെ'' ജീവിക്കുന്നതാണ് മാനസാന്തരത്തിന്റെ ഫലം.
ഈ ഫലം പുറപ്പെടുവിച്ചാൽ ഒരാളും നശിക്കില്ല;നേരെ മറിച്ച് ജീവിക്കുമെന്നാണ് ഈശോ പറയുന്നത്: ''മാനസാന്തരപ്പെടുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിക്കും'' (13:3). അതായത് മനുഷ്യത്വത്തോടെ ജീവിച്ചില്ലെങ്കിൽ നശിച്ചുപോകും. മനുഷ്യത്വത്തോടെ ജീവിച്ചാലോ, മരണത്തിനപ്പുറത്തേക്ക് ജീവിക്കാനാകും.
കൈരളിയുടെ 2017 ലെ ജ്വാല അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത് ശാലിനി സരസ്വതിയെന്ന യുവതിയായിരുന്നു. ബാംഗ്ലൂരിൽ ഒരു കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു ശാലിനി (ഓഡിയോ കേൾക്കുക).
അങ്ങനെയിരിക്കെ. ഭർത്താവായ പ്രശാന്തുമായി കബോഡിയായിൽ വിനോദയാത്രയ്ക്കു പോയപ്പോൾ അവിടെ വച്ച് അവൾക്ക് അണുബാധയേറ്റു. വളരെ അപൂർവ്വമായൊരു അണുബാധ. അതു ബാധിച്ചാൽ 100 ൽ അഞ്ചുപേരു പോലും രക്ഷപ്പെടില്ല.
ജീവൻ രക്ഷിക്കാൻ ആദ്യം ശാലിനിയുടെ വലതുകൈ മുറിച്ചു കളയേണ്ടി വന്നു. പിന്നീട് ആശുപത്രിയിൽ കിടക്കുമ്പോൾ അവളുടെ മറ്റേ കൈ പൊഴിഞ്ഞ് സഹോദരന്റെ മടിയിലേക്ക് വീണു.കുറേ കഴിഞ്ഞപ്പോൾ രണ്ടു കാലുകളും മുറിച്ചു കളയേണ്ടി വന്നു. എന്നിട്ടും അവൾ മനസ്സു മടുത്തില്ല. പിന്തുണയായിട്ടു ഭർത്താവ് പ്രശാന്തും കുടെ നിന്നു. സ്ഥിരപരിശ്രമത്തിലൂടെ അവസാനം, 10 കിലോ മീറ്റർ ഓട്ട മത്സരത്തിൽ വികലാംഗയായ അവൾ ഒന്നാം സമ്മാനം നേടി.
ജ്വാല അവാർഡിനായി വേദിയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ വികലാംഗയായ ശാലിനിയെ പിടിച്ചുയർത്തി എണീൽപ്പിക്കുന്നത് ഭർത്താവ് പ്രശാന്താണ്. പ്രസംഗം കഴിഞ്ഞ തിരിച്ചുവരുമ്പോൾ കുപ്പി തുറന്ന് വെള്ളം വായിലേക്ക് ഒഴിച്ചു കൊടുക്കുന്നതും ഭർത്താവാണ്.
ഇത് കാണുന്ന മമ്മൂട്ടി പ്രശാന്തിനെ വേദിയിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു, ജീവിത പങ്കാളിയോടു കാണിച്ച സ്നേഹത്തിനും അർപ്പണത്തിനും. പ്രസംഗത്തിനിടക്ക് ശാലിനി പറഞ്ഞൊരു സംഭവമുണ്ട്. കുറേനാൾ മുമ്പ് അവൾക്കൊരു കത്തു കിട്ടി. അംഗവൈകല്യം ബാധിച്ച ഒരു ചെറുപ്പക്കാരനാണ് കത്ത് എഴുതിയത്. അവന് പുറത്തിറങ്ങാനും ബസ്സിൽ യാത്ര ചെയ്യാനും ആഗ്രഹമുണ്ട്. പക്ഷേ മടിയാണ്. കാരണം പുറത്തിറങ്ങിയാൽ അംഗവൈകല്യത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യത്തെ അഭിമുകഖീകരിക്കാൻ അവനാവില്ലെന്ന്.
ഇതു പറഞ്ഞിട്ട് ശാലിനി സദസ്സിനോടു പറഞ്ഞു - വികലാംഗരോട് നമ്മൾ മനുഷ്യത്വം കാണിക്കണം. എങ്ങനെയാണത്? അനവാശ്യമായ ചോദ്യങ്ങൾ അവരോടു ചോദിക്കാതിരിക്കുക. അവരുടെ സ്വകാര്യതയെ മുറിപ്പെടുത്താൻ നമ്മുടെ ജിജ്ഞാസയെ അനുവദിക്കാതിരിക്കുക. ശാലിനി കൂട്ടിച്ചേർത്തു, ജീവിതത്തിൽ എപ്പോഴെങ്കിലും നമ്മൾ എല്ലാവരുംതന്നെ ഏതെങ്കിലും തരത്തിൽ അംഗവൈകല്യമുള്ളവരാകുമെന്ന് മറക്കാതിരിക്കുക. അതിനാൽ വികലാംഗരോടു മനുഷ്യത്വം കാണിക്കു- be human- അവൾ പറഞ്ഞു നിർത്തി.
ഇന്നത്തെ സുവിശേഷത്തിൽ ഈശോ ആവശ്യപ്പെന്നതും ഇതു തന്നെയാണ്- "മനുഷ്യത്വത്തിന്റെ ഉയരങ്ങളിലേക്ക് ജീവിച്ചു കയറുക!" നിന്റെ ചുറ്റുമുള്ള ഓരോ ദുരന്തവും മനുഷ്യത്വത്തിൽ വളരാനായി നിന്നെ മാസാന്തരത്തിലേക്കു ക്ഷണിക്കുകയാണ്. ആ ക്ഷണം സ്വീകരിച്ച് മനുഷ്യത്വത്തിന്റെ പങ്കുവയ്ക്കലിൽ വളരുമ്പോഴാണ്, നീ ജിവന്റെ നിറവിലേക്ക് വളർന്നു കയറുന്നത്. നശിച്ചു പോകാതെ, നിത്യം ജീവിക്കുന്നവനായി നീ മാറുന്നതും അങ്ങനെയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍