ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുൾ ഇസ്ലാം തന്നെയോ? അമീറുൾ പൊലീസ് വാടകയ്ക്കെടുത്ത പ്രതിയാണെന്ന ആരോപണത്തെ വീണ്ടും സജിവാക്കാൻ ഒരു വെളിപ്പെടുത്തൽ കൂടി. കോതമംഗലം സ്വദേശിനി ഷോജിയെയും നിയമ വിദ്യാർത്ഥിനി ജിഷയെയും കൊലപ്പെടുത്തിയത് ഒരാൾ തന്നെയെന്നും ഇയാൾക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും തനിക്കറിയാമെന്നും യുവാവിന്റെ വെളിപ്പെടുത്തൽ. നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയിൽ ജീവിതത്തിനിടെ കിട്ടിയ വിവരങ്ങളും പല സ്ഥങ്ങളിൽ നേരിട്ട് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങളും കണക്കിലെടുത്താണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും പൊലീസിലും കോടതിയിലും ഈവിവരം വെളിപ്പെടുത്താൻ ഒരുക്കമായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലന്നുമാണ് യുവാവ് മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.
കൊലപാതകി ഉപയോഗിച്ച ആയുധത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും കൊലനടത്തിയ രീതിയെക്കുറിച്ചും മറ്റും സംഭാഷണത്തിൽ പരാമർശമുണ്ട്. കൊലപാതകിയുടെ പേര് ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ഇക്കാര്യത്തിൽ തന്നേ സമീപിച്ചാൽ തെളിവ് സഹിതം കാര്യങ്ങൾ വിശദീകരിക്കാമെന്നാണ് ഇയാളുടെ നിലപാട്. പരിചയക്കാരന്റെ മൊബൈൽ ഫോൺ വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. അരമണിക്കൂറിലെ ഇയാളുമായി നടത്തിയ സംഭാഷണം റിക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അജിയെന്നാണ് പേരെന്നും കോലഞ്ചേരിയാണ് സ്വദേശമെന്നുമാണ് യുവാവ് വ്യക്തമാക്കിയിട്ടുള്ളത്. അമീറുൾ ഇസ്ലാമിന് വേണ്ടി ഇടപെടൽ നടത്തുന്ന ആളുണ്ടെന്ന സൂചന മറുനാടന്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ യുവാവിലേക്ക് എത്തിച്ചത്.
ഫോൺ സംഭാണത്തിനിടെയാണ് സത്യം അറിയാവുന്നതു കൊണ്ടാണ് ഇടപെടുന്നതെന്ന് ഇയാൾ മറുനാടനോട് പറഞ്ഞത്. ബോംബ് നിർമ്മിച്ച് പൊട്ടിക്കാൻ ശ്രമിച്ചു എന്ന വകുപ്പ് ചേർത്ത് പുത്തൻകുരിശ് പൊലീസ് തന്റെ പേരിൽ കേസെടുത്തിരുവെന്നും മറ്റൊരുകേസ് ഇപ്പോൾ നടന്നുവരുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. നിയമം അറിയാമെന്നും താൻ പ്രതിയായ കേസ് സ്വന്തമായി വാദിച്ച് ജയിച്ചിട്ടുണ്ടെന്നും പുത്തൻകുരിശ് പൊലീസ് ചാർജ്ജ് ചെയ്ത കേസിലാണ് താൻ ഇത്തരത്തിൽ വിടുതൽ സ്വന്തമാക്കിയതെന്നും ഇയാൾ സംഭാഷണത്തിൽ അവകാശപ്പെടുന്നുണ്ട്. കുറച്ചുകാലം മാതിരപ്പിള്ളിയിൽ താമസിച്ചിരുന്നെന്നും ഈ സമയത്താണ് ജിഷയുടെ കൊലപാതകിയുമായി അടുക്കാൻ അവസരമുണ്ടായതെന്നും ഇയാൾക്കൊപ്പം താൻ താമസിച്ചിട്ടുണ്ടെന്നും ഇയാൾ സംഭാഷണത്തിൽ അവകാശപ്പെട്ടു. കൊലയ്ക്കുള്ള കാരണം പരസ്പര പൂരകങ്ങളാണ് എന്നുമാത്രമാണ് ഇയാളുടെ സംഭാഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന.
മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഇയാൾ ഉൾപ്പെട്ട ഒരു സെക്സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകൾ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുൾ ഇസ്ലാം അല്ലന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാർത്ഥ കൊലപാതകി സ്ത്രീവിഷയത്തിൽ കാര്യമായി തൽപ്പരനായിരുന്നില്ലന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം. ഈ വിവരം അറിയാവുന്നതിനാലാണ് അമിറുളിന് നിയമ സഹായം ലഭ്യമാക്കുന്നതിനായി ഇടപെട്ടതെന്നും അഡ്വ.ആളൂരിനെ കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അമിറുൾ ഇസ്ലാം സമർപ്പിച്ച അപേക്ഷ താൻ എഴുതി നൽകിയതാണെന്നും അജി പറയുന്നു.
താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെൺകുട്ടിയെ ഈ കൊലപാതകി ഉൾപ്പെട്ട സംഘം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാൾ പെരുമ്പാവൂരിൽ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെൺകുട്ടിക്ക് അറിയാമെന്നും അജി സംഭാഷണത്തിൽ വിശദമാക്കുന്നുണ്ട്. കോതമംഗലം മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8-ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഈ കേസിൽ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.
രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമവിദ്യാർത്ഥിനി ജിഷയുടേത്. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്ത് വന്ന നിലിയിൽ 2016 ഏപ്രിൽ 28-നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കേസിൽ കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ച ആസാം സ്വദേശി അമിറുൾ ഇസ്ലാമിന് ഹൈക്കോടതി വധശക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് നടന്നതും പെരുംമ്പാവൂരിലെ ജിഷസംഭവവുമായി ഏറെ സമാനതകളുള്ളതുമായ കോതമംഗലത്തെ അംഗൻവാടി അദ്ധ്യാപിക നിനിയുടെയും വീട്ടമ്മയായിരുന്ന ഷോജിയുടെയും കൊലയാളികളെ കണ്ടെത്തുന്നതിനുള്ള പൊലീസ് നീക്കം ഇപ്പോഴും തുടങ്ങയിടത്തുതന്നെയെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും കൊല്ലപ്പെട്ടത് പട്ടാപകലാണെന്നതാണ് ജിഷാ സംഭവവുമയി ഈ കൊലകൾക്കുള്ള പ്രധാന സമാനത. മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ാം തീയതി ബുധനാഴ്ച രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നനിലയിൽ ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയിൽ പായിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ജഡംകണ്ടെത്തിയത്.
ഭർത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിർമ്മാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെകണ്ടെത്താൻ സഹായകമായ ഒരുവിവരവും ലഭിച്ചില്ല. അരും കൊല നടന്നിട്ട് പൊലീസിന്റെ അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, അന്വേഷണം തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ തന്നെ അലംഭാവം മൂലമാണന്നും പരിസരവാസികളിൽ നേരത്തെ ആരോപണം മുയർന്നിരുന്നു. ഷോജിയുടെ മരണം പുറലോകം അറിഞ്ഞതോടെ സംഭവനടന്ന വീട്ടിൽ നാട്ടുകാർ ഇരച്ചുകയറുകയും മുറിയിലുണ്ടായിരുന്ന സാധനസാമഗ്രകളിലും സ്പർശിക്കുകയും ചെയ്തിരുന്നു, മാത്രമല്ല ഭിത്തികളിലും മറ്റിടങ്ങളിലും നാട്ടുകാരുടെ വിരൽപാടുകൾ നിറഞ്ഞു.
രക്തക്കറ കൈയിൽ പുരണ്ട ഉദ്യേഗസ്ഥർ വീടിനുള്ളിൽ തന്നെയുള്ള വാഷ് ബേസിനിൽ കൈ കഴുകുകയുംചെയ്തു. പ്രതി കൊലയ്ക്ക് ശേഷം കൈഴുകുന്നതിനോ ആയുധം വൃത്തിയാക്കുന്നതിനോ ഈ വാഷ് ബേസിൻ ഉപയോഗിച്ചരുന്നുവെങ്കിൽ നിർണായകമായേക്കാവുന്ന തെളിവാണ്് പൊലീസിന്റെ ഈ അശ്രദ്ധമൂലം നഷ്ടപ്പെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലീസുകാരനാണ്. നാട്ടുകാരെ അകറ്റി നിർത്തുന്നതിൽ ഇയാൾ നിസ്സഹായനായിരുന്നു. പൊലീസ് വരുംമുമ്പേ സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകൾ അങ്ങനെ നശിപ്പിക്കപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍