Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി

ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുൾ ഇസ്ലാം തന്നെയോ? അമീറുൾ പൊലീസ് വാടകയ്‌ക്കെടുത്ത പ്രതിയാണെന്ന ആരോപണത്തെ വീണ്ടും സജിവാക്കാൻ ഒരു വെളിപ്പെടുത്തൽ കൂടി. കോതമംഗലം സ്വദേശിനി ഷോജിയെയും നിയമ വിദ്യാർത്ഥിനി ജിഷയെയും കൊലപ്പെടുത്തിയത് ഒരാൾ തന്നെയെന്നും ഇയാൾക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും തനിക്കറിയാമെന്നും യുവാവിന്റെ വെളിപ്പെടുത്തൽ. നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയിൽ ജീവിതത്തിനിടെ കിട്ടിയ വിവരങ്ങളും പല സ്ഥങ്ങളിൽ നേരിട്ട് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങളും കണക്കിലെടുത്താണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും പൊലീസിലും കോടതിയിലും ഈവിവരം വെളിപ്പെടുത്താൻ ഒരുക്കമായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലന്നുമാണ് യുവാവ് മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.

കൊലപാതകി ഉപയോഗിച്ച ആയുധത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും കൊലനടത്തിയ രീതിയെക്കുറിച്ചും മറ്റും സംഭാഷണത്തിൽ പരാമർശമുണ്ട്. കൊലപാതകിയുടെ പേര് ഫോൺ സംഭാഷണത്തിൽ വെളിപ്പെടുത്താൻ ഇയാൾ തയ്യാറായില്ല. പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ ഇക്കാര്യത്തിൽ തന്നേ സമീപിച്ചാൽ തെളിവ് സഹിതം കാര്യങ്ങൾ വിശദീകരിക്കാമെന്നാണ് ഇയാളുടെ നിലപാട്. പരിചയക്കാരന്റെ മൊബൈൽ ഫോൺ വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. അരമണിക്കൂറിലെ ഇയാളുമായി നടത്തിയ സംഭാഷണം റിക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അജിയെന്നാണ് പേരെന്നും കോലഞ്ചേരിയാണ് സ്വദേശമെന്നുമാണ് യുവാവ് വ്യക്തമാക്കിയിട്ടുള്ളത്. അമീറുൾ ഇസ്ലാമിന് വേണ്ടി ഇടപെടൽ നടത്തുന്ന ആളുണ്ടെന്ന സൂചന മറുനാടന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ യുവാവിലേക്ക് എത്തിച്ചത്.

ഫോൺ സംഭാണത്തിനിടെയാണ് സത്യം അറിയാവുന്നതു കൊണ്ടാണ് ഇടപെടുന്നതെന്ന് ഇയാൾ മറുനാടനോട് പറഞ്ഞത്. ബോംബ് നിർമ്മിച്ച് പൊട്ടിക്കാൻ ശ്രമിച്ചു എന്ന വകുപ്പ് ചേർത്ത് പുത്തൻകുരിശ് പൊലീസ് തന്റെ പേരിൽ കേസെടുത്തിരുവെന്നും മറ്റൊരുകേസ് ഇപ്പോൾ നടന്നുവരുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി. നിയമം അറിയാമെന്നും താൻ പ്രതിയായ കേസ് സ്വന്തമായി വാദിച്ച് ജയിച്ചിട്ടുണ്ടെന്നും പുത്തൻകുരിശ് പൊലീസ് ചാർജ്ജ് ചെയ്ത കേസിലാണ് താൻ ഇത്തരത്തിൽ വിടുതൽ സ്വന്തമാക്കിയതെന്നും ഇയാൾ സംഭാഷണത്തിൽ അവകാശപ്പെടുന്നുണ്ട്. കുറച്ചുകാലം മാതിരപ്പിള്ളിയിൽ താമസിച്ചിരുന്നെന്നും ഈ സമയത്താണ് ജിഷയുടെ കൊലപാതകിയുമായി അടുക്കാൻ അവസരമുണ്ടായതെന്നും ഇയാൾക്കൊപ്പം താൻ താമസിച്ചിട്ടുണ്ടെന്നും ഇയാൾ സംഭാഷണത്തിൽ അവകാശപ്പെട്ടു. കൊലയ്ക്കുള്ള കാരണം പരസ്പര പൂരകങ്ങളാണ് എന്നുമാത്രമാണ് ഇയാളുടെ സംഭാഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന.

മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഇയാൾ ഉൾപ്പെട്ട ഒരു സെക്‌സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകൾ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുൾ ഇസ്ലാം അല്ലന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാർത്ഥ കൊലപാതകി സ്ത്രീവിഷയത്തിൽ കാര്യമായി തൽപ്പരനായിരുന്നില്ലന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം. ഈ വിവരം അറിയാവുന്നതിനാലാണ് അമിറുളിന് നിയമ സഹായം ലഭ്യമാക്കുന്നതിനായി ഇടപെട്ടതെന്നും അഡ്വ.ആളൂരിനെ കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അമിറുൾ ഇസ്ലാം സമർപ്പിച്ച അപേക്ഷ താൻ എഴുതി നൽകിയതാണെന്നും അജി പറയുന്നു.

താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെൺകുട്ടിയെ ഈ കൊലപാതകി ഉൾപ്പെട്ട സംഘം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാൾ പെരുമ്പാവൂരിൽ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെൺകുട്ടിക്ക് അറിയാമെന്നും അജി സംഭാഷണത്തിൽ വിശദമാക്കുന്നുണ്ട്. കോതമംഗലം മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8-ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഈ കേസിൽ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.

രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമവിദ്യാർത്ഥിനി ജിഷയുടേത്. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്ത് വന്ന നിലിയിൽ 2016 ഏപ്രിൽ 28-നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കേസിൽ കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ച ആസാം സ്വദേശി അമിറുൾ ഇസ്ലാമിന് ഹൈക്കോടതി വധശക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് നടന്നതും പെരുംമ്പാവൂരിലെ ജിഷസംഭവവുമായി ഏറെ സമാനതകളുള്ളതുമായ കോതമംഗലത്തെ അംഗൻവാടി അദ്ധ്യാപിക നിനിയുടെയും വീട്ടമ്മയായിരുന്ന ഷോജിയുടെയും കൊലയാളികളെ കണ്ടെത്തുന്നതിനുള്ള പൊലീസ് നീക്കം ഇപ്പോഴും തുടങ്ങയിടത്തുതന്നെയെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും കൊല്ലപ്പെട്ടത് പട്ടാപകലാണെന്നതാണ് ജിഷാ സംഭവവുമയി ഈ കൊലകൾക്കുള്ള പ്രധാന സമാനത. മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ാം തീയതി ബുധനാഴ്ച രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണ് സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നനിലയിൽ ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയിൽ പായിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ജഡംകണ്ടെത്തിയത്.

ഭർത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിർമ്മാണത്തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെകണ്ടെത്താൻ സഹായകമായ ഒരുവിവരവും ലഭിച്ചില്ല. അരും കൊല നടന്നിട്ട് പൊലീസിന്റെ അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, അന്വേഷണം തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ തന്നെ അലംഭാവം മൂലമാണന്നും പരിസരവാസികളിൽ നേരത്തെ ആരോപണം മുയർന്നിരുന്നു. ഷോജിയുടെ മരണം പുറലോകം അറിഞ്ഞതോടെ സംഭവനടന്ന വീട്ടിൽ നാട്ടുകാർ ഇരച്ചുകയറുകയും മുറിയിലുണ്ടായിരുന്ന സാധനസാമഗ്രകളിലും സ്പർശിക്കുകയും ചെയ്തിരുന്നു, മാത്രമല്ല ഭിത്തികളിലും മറ്റിടങ്ങളിലും നാട്ടുകാരുടെ വിരൽപാടുകൾ നിറഞ്ഞു.

രക്തക്കറ കൈയിൽ പുരണ്ട ഉദ്യേഗസ്ഥർ വീടിനുള്ളിൽ തന്നെയുള്ള വാഷ് ബേസിനിൽ കൈ കഴുകുകയുംചെയ്തു. പ്രതി കൊലയ്ക്ക് ശേഷം കൈഴുകുന്നതിനോ ആയുധം വൃത്തിയാക്കുന്നതിനോ ഈ വാഷ് ബേസിൻ ഉപയോഗിച്ചരുന്നുവെങ്കിൽ നിർണായകമായേക്കാവുന്ന തെളിവാണ്് പൊലീസിന്റെ ഈ അശ്രദ്ധമൂലം നഷ്ടപ്പെട്ടതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലീസുകാരനാണ്. നാട്ടുകാരെ അകറ്റി നിർത്തുന്നതിൽ ഇയാൾ നിസ്സഹായനായിരുന്നു. പൊലീസ് വരുംമുമ്പേ സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകൾ അങ്ങനെ നശിപ്പിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP