കലാഭവൻ മണി അനിയന് കൊടുക്കാൻ വെച്ചുപോയ ചിത്രമെന്ന് പറഞ്ഞ് കെപിഎസ്സി ലളിത കണ്ണുതുടച്ചു; ചേട്ടന്റെ സൽപ്പേര് കളയുമോ എന്ന പേടി ആദ്യമുണ്ടായിരുന്നു; തീറ്റ റപ്പായി ചേട്ടൻ തന്ന സുകൃതം; സിനിമയ്ക്ക് വേണ്ടി എട്ട് കിലോ തൂക്കം കൂട്ടി; ഒരിക്കലും നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല; മറുനാടനോട് മനസ്സുതുറന്ന് ആർ.എൽ.വി രാമകൃഷ്ണൻ
അർജുൻ സി വനജ്
കൊച്ചി:'ഒരിക്കൽ കൊച്ചിയിൽ വന്നപ്പോൾ അവിചാരിതമായാണ് തീറ്റ റപ്പായിയുടെ സംവിധായകൻ വിനു രാമകൃഷ്ണനെ കാണുന്നത്. മണി ചേട്ടൻ അഭിനയിക്കാൻ ബാക്കിവെച്ച പടമാണ് എന്ന് കേട്ടപ്പോൾ, കഥ കേൾക്കണമെന്ന് തോന്നി. അപ്പോഴാണ് മനസ്സിലായത്, കൃത്യമായി മണി ചേട്ടന് വേണ്ടി മാത്രം എഴുതിയ കഥയാണിതെന്ന്. അമിതമായി ഭക്ഷണം കഴിക്കുന്ന ആളുകളെ നമ്മൾ വിളിക്കുന്ന പേരാണ് തീറ്റ റപ്പായി എന്നത്. അതുമാത്രമേ, ഈ കഥയിലും ഉള്ളൂ. തീറ്ററപ്പായിയുടെ ജീവചരിത്രവുമായി സിനിമയ്ക്ക് ബന്ധമില്ല. സിനിമയ്ക്ക് വേണ്ടി എട്ട് കിലോ തൂക്കം വർദ്ധിപ്പിച്ചു. നൃത്തവും നടത്തവും യോഗയും പ്രാക്ടീസുമെല്ലാം ഒഴിവാക്കി, ചോറും നോൺ വെജും കഴിക്കുന്നത് കൂട്ടി. അപ്പോൾ തടി നന്നായി വെച്ചു. ഇനിയിത് കുറയ്ക്കുന്ന പാട് ഒർക്കുമ്പോഴാ സങ്കടം.'- കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ 'മറുനാടൻ മലയാളിക്ക' അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്്തമാക്കുന്നു.
മണിചേട്ടന് വേണ്ടി തയ്യാറാക്കിയ ഒരു കഥാപാത്രത്തെ ഏറ്റെടുക്കാൻ വലിയ ഭയമായിരുന്നു. കാരണം മലയാളത്തിലും തെലുങ്കിലും തമിഴിലുമായി മണി ചേട്ടൻ ഉണ്ടാക്കിയെടുത്ത സൽപേര്, ആരാധകർ, ഇവർക്കൊക്കെ മുന്നിൽ ഞാൻ എതെങ്കിലും തരത്തിൽ ചേട്ടന്റെ പേര് കളയുമോയെന്ന പേടിയായിരുന്നു. ഇക്കാര്യം ഞാൻ സംവിധായകനോടും പറഞ്ഞിരുന്നു. അ്പ്പോൾ അദ്ദേഹം പറഞ്ഞു. മണിയുടെ അനുജനാണ് നിങ്ങൾ, അതുകൊണ്ട് ആ കലാപരമായ കഴിവ് നിങ്ങളിൽ ഉണ്ടാകും. അതുകൊണ്ട് നിങ്ങളിലെ കലാകാരനെ കണ്ടെത്താൻ എനിക്ക് സാധിക്കും. അതിനാൽ നിങ്ങൾ മനസ്സ് തന്നാൽ മതി, ബാക്കിയൊക്കെ നമ്മുക്ക് ചെയ്യാമെന്ന്.
തൃശ്ശൂരിലെ എരുമപ്പെട്ടിയിലായിരുന്നു ലൊക്കേഷൻ. സിനിമയിലെ നൃത്ത രംഗങ്ങൾ ചെയ്യുമ്പോളായിരുന്നു ഏറ്റവുമധികം പേടി. കൂൾ ജയന്തായിരുന്നു നൃത്ത സംവിധായകൻ. ഏതെങ്കിലും തരത്തിൽ, ക്ലാസ്സിക്കൽ നൃത്തം വരുമോയെന്നായിരുന്നു ആശങ്കപ്പെട്ടിരുന്നത്. സീനുകളിൽ അഭിനയിക്കുമ്പോൾ, മണിചേട്ടന് കഥ പറഞ്ഞ് കൊടുക്കുന്ന അതേ, രീതിയിലാണ് എനിക്ക് വിനു രാമകൃഷ്ണൻ പറഞ്ഞ് തന്നത്. ചിത്രത്തിലെ നായിക സോണിയ അഗർവാളുമായുള്ള എക്സ്പീര്യൻസ് എടുത്ത് പറയേണ്ടതാണ്. നമ്മൽ ആരാധനയോടെ കണ്ട വ്യക്തിയാണ് അവർ. വളരെയധികംസപ്പോർട്ടിവായിരുന്ന അവർ. തീരെ താരജാഡയുള്ളവരായിരുന്നില്ല അവർ, കൃത്യസമയത്ത്, പുഞ്ചിരിയോടെ അവർ വരും. എരുമപ്പെട്ടിയിൽ നല്ല വെയിലായിരുന്നു. എന്നിട്ട് അതിനെപോലും അതിജീവിച്ചാണ് അവർ ചിത്രീകരണം സന്തോഷത്തോടെ പൂർത്തീകരിച്ചത്.
എനിക്ക് ഏറ്റവും സന്തോഷവും വിഷമവും ഒരു പോലെ തോന്നിയത് കെപിഎസ്.ഇ ലളിത ചേച്ചിയുമായുള്ള അഭിനയ രംഗങ്ങളിലായിരുന്നു. വളരെ സീനിയറായ അവർ എല്ലാകാര്യങ്ങളും പറഞ്ഞ് തന്നു. മണിചേട്ടന്റെ സിനിമകളിൽ ഏറ്റവുമധികം അമ്മ വേഷങ്ങളിൽ എത്തിയിരുന്നത് ലളിത ചേച്ചിയായിരുന്നു. വാൽകണ്ണാടി എന്ന ചിത്രം എടുത്ത് പറയേണ്ടതാണ്. ചില ഷോട്ടുകൾ കഴിഞ്ഞ്, റെസ്റ്റ് ചെയ്യുമ്പോൾ ചേച്ചി എന്റെ മുഖത്തേക്ക്, കണ്ണിലേക്ക് വെറുതെ നോക്കിയിരിക്കും. ചിത്രത്തിന്റെ ഡബ്ബിംങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ചേച്ചി പറഞ്ഞ വാക്ക് ഇതാണ്. കലാഭവൻ മണി അനിയന് കൊടുക്കാൻ, ആരോടും പറയാതെ വെച്ച് പോയ ചിത്രമാണിതെന്ന് പറഞ്ഞ് കൊണ്ട് കണ്ണ് നിറഞ്ഞു. അത് എനിക്കും വല്ലാത്ത സങ്കടം ഉണ്ടാക്കി. എന്ന ചിത്രത്തിലെ വില്ലനായ ശിവജി ഗുരുവായൂർ അടിക്കുന്ന ഒരു രംഗം ഉണ്ട്. അത് ഏകദേശം പത്ത് മിനുട്ടോളം തുടർച്ചയായി ഷൂട്ടായിരുന്നു. അത് കണ്ട് സഹിച്ചിരിക്കാൻ കഴിയാതെ വൽസല മേനോൻ നിറകണ്ണുകളോടെ എഴുനേറ്റ് പോയതും, തിരിച്ച് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞതുമെല്ലാം, ഒരുക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. അതുപോലെ തന്നെയാണ് കൊളപ്പുള്ളി ലീല ചേച്ചിയും കലിങ്ക ശശിയേട്ടനുമെല്ലാം ഇതേ അനുഭവങ്ങൾ എന്നോട് പങ്കുവെച്ചിരുന്നു.
ഈ ചിത്രത്തിലെല്ലാം എനിക്ക് ചേട്ടന്റെ ഓർമകളാണ്. ആദ്യമൊന്നും ചേട്ടനന്റ രൂപം എനിക്ക് ഉള്ളതായി ഫീൽ ചെയ്തിട്ടില്ലായിരുന്നു. പക്ഷെ പോസ്റ്ററുകൾ കാണുമ്പോഴും, ഡബ്ബിംങ് കഴിഞ്ഞിറങ്ങയപ്പോഴെല്ലാം, ചേട്ടനെ ഞാൻ എന്നിലൂടെ കാണുകയായിരുന്നു. ചിത്രം തുടങ്ങി തീരുന്നത് വരെയുള്ള 25 ദിവസം ചേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഫീൽ ചെയ്തത്. രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. അതിൽ ഒന്ന് പാടിയിരിക്കുന്നത് അഭിജിത്തുകൊല്ലവും, മറ്റൊന്ന് ഞാനുമാണ്.
മുമ്പ് 'ചാലക്കുടിക്കാരൻ ചങ്ങാതിയിൽ' അഭിനയിക്കാൻ വിനയൻ ക്ഷണിച്ചിരുന്നു. പക്ഷെ നമ്മുടെ സ്വന്തം ജീവിത കഥയായിതുകൊണ്ടാണ് അന്ന് വേണ്ടെന്ന് സ്നേഹപൂർവ്വം പറഞ്ഞത്. എങ്കിലും വിനയൻ സർ, ചിത്രത്തിൽ മണിചേട്ടന്റെ ഒരു പാട്ട് എന്നെക്കൊണ്ട് പാടിച്ചു. ഇനിയും ചിത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അത് വേറെയൊന്നുംകൊണ്ടല്ല. മണി ചേട്ടൻ ഒരുപാട് കാരുണ്യപ്രവർത്തനങ്ങൾ ചെയ്ത് വന്നിരുന്നു. അതിൽ ഭൂരിഭാഗവും ഇപ്പോൾ നിന്ന് പോയിരിക്കുകയാണ്. നിലവിലിപ്പോൾ, മണികൂടാരം, മണിനാദം തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം കൊണ്ട് മാത്രമാണ് എന്തെങ്കിലും ചെറിയ കാരുണ്യപ്രവർത്തനങ്ങൾ നടന്ന് പോകുന്നത്. എന്റെ ജോലിയിൽ നിന്ന് കിട്ടുന്ന പണം എന്തായാലും അത്രയും വലിയ കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ തികയില്ല.
അതുകൊണ്ട് സിനിമയിൽ ഇനി വിളിച്ചാൽ പോകും. പലപ്പോഴും മണിചേട്ടൻ ചെയ്ത സഹായങ്ങൾ നമ്മളാരും അറിഞ്ഞിട്ടില്ല. ചിലർ വന്ന് പറയും, എന്റെ മകളുടെ വൃക്ക മാറ്റിവെയ്ക്കാൻ മണിചേട്ടനാണ് സഹായിച്ചത്, മകളെ കെട്ടിച്ചുവിടാൻ മണി ചേട്ടനാണ് സഹായിച്ചതെന്നൊക്കെ. രാമൻ സ്മാരക കലാഗ്രഹം എന്ന പേരിൽ മണി ചേട്ടൻ ഒരു മൂന്ന് നില കെട്ടിടം ഉണ്ടാക്കിയിരുന്നു. അതിൽ മണി ചേട്ടന്റെ പേരിൽ, സഹകരിക്കാവുന്ന എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട്, ഒരു ട്രൂപ്പ് ആരംഭിക്കണമെന്നുണ്ട്. അത് കേന്ദ്രീകരിച്ചായിരിക്കും ട്രൂപ്പും ജീവകാരുണ്യപ്രവർത്തനങ്ങളും മുന്നോട്ട് പോവുക. അതിന് സിനിമ തുണയാകുമെങ്കിൽ, ആകട്ടെയെന്നാണ് എന്റെ പ്രാർത്ഥന. ചേട്ടൻ ഞങ്ങളുടെ ഉള്ളിൽ മരിച്ചിട്ടില്ല. ഒരു ഷൂട്ടിംങ്ങിനായി പോയിരിക്കുകയാണ്. ഉടനെ തിരിച്ച് വരും. പറഞ്ഞ് അവസാനിപ്പാക്കാതെ രാമകൃഷ്ണൻ വിതുമ്പി.
രണ്ട് വർഷം മണിചേട്ടന്റ കേസിന് വേണ്ടി ചിലവഴിച്ചു ഇപ്പോൾ കോടതി വിധിയിലൂടെ സിബിഐ അന്വേഷണം നേടിയെടുത്തു. കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്. മണിചേട്ടൻ മരിച്ച് ഒരു വർഷം ആയപ്പോൾ തന്നെ ചിത്രത്തിന്റെ സംവിധായകൻ വിനു രാമകൃഷ്ണൻ എന്നോട് ചിത്രത്തെക്കുറിച്ച് പറയുന്നത്. വിനയൻ സാറിന്റെ അസിസ്റ്റന്റായ വിനു രാമകൃഷ്ണനും മണിചേട്ടനും നല്ല സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് തീറ്ററപ്പായി എന്ന കഥാപാത്രം രൂപം കൊള്ളുന്നത്. ചേട്ടൻ കേട്ട കഥയാണിത്. മണിചേട്ടനാണ് പറഞ്ഞത് മറ്റ് വർക്കുകൾ പൂർത്തിയാക്കിക്കോളു, ഞാൻ അഭിനയിക്കാമെന്ന്. ആർഎൽ.വി രാമകൃഷ്ൻ പറയുന്നു.
ഒരു സിനിമ നടനാകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. 2001 ൽ എംജി യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. നൃത്തമായിരുന്ന എന്റെ ഫോക്കസ്. നൃത്തത്തിൽ ഒരു ഡോക്ടറേറ്റ് നേടുകയാണ് വലിയ ലക്ഷ്യം. ഉടനെതന്നെ അത് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. തീസിസ് സമർപ്പിച്ചു. ഉടനെ തന്നെ വൈവെ നടക്കാനിരിക്കുകയാണ്. മുമ്പ് രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതും ഇങ്ങോട്ട് വന്ന റോളുകളായിരുന്നു. വന്ന ചാൻസല്ലേ, നീ പോയി ചെയ്തോളൂവെന്ന് മണിചേട്ടൻ പറഞ്ഞതുകൊണ്ട് ചെയ്തുവെന്ന് മാത്രം. വീണ്ടും പഠനമേഖലയിലേക്ക് തന്നെ തിരിച്ചുപോയി. പെർഫോമിങ് ആർട്ട്സിൽ എംഎയും എംഫില്ലും ഒന്നാം റാങ്കോടെ പാസാകാനായി. കണ്ണൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്