അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുത്തേ പൊന്നെ പിണങ്ങല്ലേയെന്ന ഗാനത്തിലൂടെ പ്രേക്ഷകഹൃദയത്തിൽ ഇടംനേടിയ കലാകാരനാണ് അരിസ്റ്റോ സുരേഷ്..... ആക്ഷൻ ഹീറോ ബിജുവിലെ ഈ പാട്ടിലൂടെ അരിസ്റ്റോ സുരേഷ് പ്രേക്ഷക ഹൃദയത്തിലെത്തി. എന്നാൽ ഇപ്പോൾ അരിസ്റ്റോ സുരേഷിന്റെ അടിവസ്ത്രമാണ് സോഷ്യൽ മീഡിയയുടെ താരം. അത് വാങ്ങി നൽകിയത് സൂപ്പർതാരം മോഹൻലാലും. ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അരിസ്റ്റോ സുരേഷിന്റെ അടിവസ്ത്രം ചർച്ചയായത്.
അടിവസ്ത്രമില്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് അരിസ്റ്റോ സുരേഷ് മാറിയതോടെ ബിഗ് ബോസ് ഷോയിലെ പ്രധാന ചർച്ചയായി അത് മാറി. തന്റെ അടിവസ്ത്രം കാണുന്നില്ലെന്ന പരാതിയുമായാണ് അരിസ്റ്റോ സുരേഷ് കഴിഞ്ഞ ദിവസമെത്തിയത്. അദ്ദേഹത്തിന്റെ പറച്ചിൽ നേരത്തെ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളെല്ലാം പിന്നെ ചർച്ച ചെയ്തത് അടിവസ്ത്രക്കഥയായിരുന്നു. അരിസ്റ്റോ സുരേഷിന്റെ അടിവസ്ത്രത്തെ 'ഷഡിയെന്ന്' വിളിച്ച് മത്സരാർത്ഥികൾ എപ്പിസോഡുകൾ ഗംഭീരമാക്കി.
അരിസ്റ്റോ സുരേഷിന് സ്വന്തം അടിവസ്ത്രം നൽകാൻ തയ്യാറായി രഞ്ജിനി ഹരിദാസുമെത്തി. രഞ്ജിനി നൽകിയ ഷെഡി തലയിലിട്ട് അടുക്കളയിൽ നടന്നും അരിസ്റ്റോ സുരേഷ് കാര്യങ്ങൾ ഗംഭീരമാക്കി. അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾക്ക് കഴിയാനാകുമെന്ന ആശങ്കകളും മലയാളിയുടെ മുന്നിലേക്ക് പല ആശയങ്ങളിലൂടെ താരങ്ങളെത്തിച്ചു. ഒടുവിൽ സുരേഷിന്റെ വേദനയറിഞ്ഞ് മോഹൻലാലെന്ന ബിഗ് ബോസ് എത്തി. ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ മോഹൻലാൽ അദ്ദേഹത്തിന് അടിവസ്ത്രം സമ്മാനിച്ചിരുന്നു. പരിപാടിയുടെ ലേറ്റസ്റ്റ് എപ്പിസോഡിനിടയിലാണ് മോഹൻലാൽ സുരേഷിനെ ഞെട്ടിച്ചത്.
മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഈ അടിവസ്ത്രക്കഥ മലയാളി അനുഭവിച്ചറിഞ്ഞത്. പാന്റ് വെട്ടി അടിവസ്ത്രം ഉണ്ടാക്കാൻ അരിസ്റ്റോ സുരേഷ് ശ്രമിക്കുന്നതും മലയാളി കണ്ടു. ഇതിലെല്ലാം ഉപരി ഈ വിഷയത്തിലുള്ള സ്ത്രീ താരങ്ങളുടെ ചർച്ചകളും പരാമർശങ്ങളുമാണ് ബിഗ് ബോസിനെ ചർച്ചയാക്കിയത്. ഇത്തരം നാടകീയ രംഗങ്ങളുമായി മുന്നേറുന്ന പരിപാടിക്കെതിരെ രൂക്ഷവിമർശനം അരങ്ങേറുന്നുണ്ട്. വിവാദവും വിമർശനവും ഒരുപോലെ അരങ്ങുതകർക്കുന്നതിനിടെയാണ് അടിവസ്ത്രവുമായി മോഹൻലാൽ എത്തുന്നത്.
സിനിമയിലും ടെലിവിഷനുമായി നിറഞ്ഞുനിൽക്കുന്ന 16 പേരാണ് ഈ ഷോയിൽ അണിനിരക്കുന്നത്. ശാരീരികമായ അസ്വസ്ഥകൾ വർധിച്ചതിനെത്തുടർന്ന് മനോജ് ഇതിനോടകം തന്നെ പരിപാടിയിൽ നിന്നും പുറത്തുപോയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ യാത്രയാക്കിയത്. പരിപാടിയിലെ മത്സരാർത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകളുമായാണ് ബിഗ് ബോസ് എത്തിയത്. ചുറ്റും ക്യാമറകളുള്ളതിനാൽത്തന്നെ എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. 16 പേരിൽ നിന്നും ആദ്യമായി എലിമിനേഷനിലൂടെ പുറത്തേക്ക് പോവേണ്ടി വരുന്ന മത്സരാർത്ഥി ആരായിരിക്കുമെന്ന സൂചനയും അദ്ദേഹത്തിന് നൽകിയിരുന്നു. അതിഥി, ഡേവിഡ് ജോൺ, ദിയ ഇവരിലൊരാളായിരിക്കും പുറത്ത് പോവുകയെന്നും ബോസ് വ്യക്തമാക്കിയിട്ടുണ്ട്.
അരിസ്റ്റോ സുരേഷ്, ശ്രിനിഷ് അരവിന്ദ്, ദിയ സന, ഡേവിഡ് ജോൺ എന്നിവരുടെ പേരായിരുന്നു നേരത്തെ ഉയർന്നുവന്നത്. ബിഗ് ബോസ് ഹൗസിലെ താമസവും മറ്റ് ടാസ്ക്കുകളുടെ കാര്യത്തിലുമുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് എലിമിനേഷൻ നടത്തുന്നത്. പെട്ടി റെഡിയാക്കി വെക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. ആരായിരിക്കും പെട്ടിയുമെടുത്ത് ഇറങ്ങുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായ ശ്വേത മേനോന് ഇടയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസിലെ ഭക്ഷണക്രമമാണ് താരത്തിന് വിനയായത്. ഗോതമ്പ് ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നുവെന്നും പ്രോട്ടീൻ പൗഡർ ലഭ്യമാക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. അനൂപ് ചന്ദ്രനാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.
അവരവരുടെ ഇഷ്ടാനിഷ്ടങ്ങലെ പരിഗണിക്കുന്ന തരത്തിലുള്ള ഭക്ഷണമല്ല ബിഗ് ബോസ് ഹൗസിൽ നിന്നും ലഭിക്കുന്നത്. ഓരോരുത്തരും ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരാവശ്യവും ബിഗ് ബോസ് പരിഗണിച്ചിരുന്നില്ല. ഭക്ഷണം കൂടുതൽ വേണമെന്ന മത്സരാർത്ഥികളുടെ ആവശ്യം ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് ബോസിന്റെ നിലപാട്. ഇടയ്ക്ക് കാലിലെ പഴുപ്പ് തിരിച്ചടിച്ചിരുന്നുവെങ്കിലും വൈദ്യസഹായം നേടിയതിന് ശേഷം അരിസ്റ്റോ സുരേഷ് തിരികെ പഴയ ഫോമിൽ എത്തിയിരുന്നു. പാട്ടും നൃത്തവുമായി മത്സരാർത്ഥികളെ ആവേശത്തിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുകവലിക്കാനും മദ്യപിക്കാനുമുള്ള അവസരമില്ലെന്ന കാര്യമായിരുന്നു അദ്ദേഹത്തെ അലട്ടിയത്. ഇനിയെങ്കിലും പുകവലി നിർത്തിക്കൂടെയെന്നാണ് ബിഗ് ബോസും അദ്ദേഹത്തോട് ചോദിച്ചത്.
ആദ്യ ആഴ്ചയിലെ ക്യാപ്റ്റന്റെ അധികാരം തീരുകയാണ്. അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി ആരെത്തുമെന്നുള്ള ചർച്ചകളും നേരത്തെ അരങ്ങേറിയിരുന്നു. ശ്വേത മേനോന് പിന്നാലെ രഞ്ജിനിയോ അർച്ചനയോ കടന്നുവരുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. തന്റെടവും സ്മാർട്ട്നസ്സും കൊണ്ടാണ് ഇവരെ നോമിനേറ്റ് ചെയ്തതെന്ന് പലരും തുറന്നുപറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രഞ്ജിനിയെ തിരഞ്ഞെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍