യൂണിയൻ പിടിക്കാൻ എസ് എഫ് ഐയ്ക്ക് കരുത്തായത് വട്ടവടക്കാരന്റെ വിപ്ലവം തുളുമ്പുന്ന പ്രസംഗങ്ങൾ; ചെറുപ്പത്തിലെ കഷ്ടപ്പാടും പട്ടിണിയും പോരാളിയാക്കി; മികച്ച പെരുമാറ്റവും നേതൃത്വപാഠവും കൈമുതലാക്കി സൗഹൃദങ്ങളിലൂടെ വിദ്യാർത്ഥി ഐക്യത്തിനും പ്രയത്നിച്ചു; ക്യാമ്പസ് ഫ്രണ്ടിന്റെ ശത്രുത കുത്തിവീഴ്ത്തിയത് ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന കുഞ്ഞനുജനെ; അഭിമന്യുവിനെ കുറിച്ചോർത്ത് തേങ്ങി സഹപാഠികളും സഖാക്കളും; രക്തിസാക്ഷിയായത് മഹാരാജാസിന്റെ 'സെയ്ദാലി'
അർജുൻ സി വനജ്
കൊച്ചി: മഹാരാജാസ് കോളേജിലെ 'കനയ്യ കുമാർ' ആയിരുന്നു അഭിമന്യു. വിപ്ലവം തുളുമ്പുന്ന പ്രസംഗങ്ങളിലൂടെ അണികളെ കോരിത്തരിപ്പിക്കുന്ന വിദ്യാർത്ഥി നേതാവ്. വട്ടവടയിൽ നിന്നെത്തി എറണാകുളം മഹാരാജാസിന്റെ മനസ്സ് കീഴടക്കിയ പോരാളി. രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധങ്ങളിലൂടെ മഹാരാജാസിൽ വിദ്യാർത്ഥി ഐക്യത്തിന് വേണ്ടി നിന്ന നേതാവ്. മഹാരാജാസുകാർക്ക് അഭിമന്യു എല്ലാമെല്ലാമായിരുന്നു. വെറുമൊരു എസ് എഫ് ഐക്കാരനായല്ല അഭിമന്യുവിനെ കൂട്ടുകാർ കണ്ടത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥി രാഷ്ട്രീയം ഈ ചെറുപ്പക്കാരന്റെ ജീവനെടുക്കുമ്പോൾ ക്യാമ്പസും പൊട്ടിക്കരയുകയാണ്.
പട്ടാമ്പി എസ്എഫ്ഐ കോളേജിൽ എബിവിപി പ്രവർത്തകരുടെ കുത്തേറ്റു മരിച്ച സെയ്ദാലി എന്നൊരു എസ്എഫ്ഐ സഖാവുണ്ടായിരുന്നു. അന്ന് യുവത്വത്തിന്റെ പ്രസരിപ്പുമായി കാമ്പസിൽ പുതുവെളിച്ച വീശിയ വിദ്യാർത്ഥി നേതാവിനെ രാഷ്ട്രീയ എതിരാളികൾ ഇല്ലായ്മ ചെയ്തത് അവർക്ക് അവിടം വേരുകളുണ്ടാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, സെയ്ദാലി പിന്നീട് എസ്എഫ്ഐക്ക് എന്നും ഊർജ്ജം പകരുന്ന അനശ്വര രക്തസാക്ഷിയായി മാറി. മഹാരാജാസിൽ കാമ്പസ് ഫ്രണ്ടിന്റെ കത്തിക്കിരയായ അഭിമന്യു എല്ലാ വിധത്തിലും സെയ്ദാലിയെ ഓർമ്മപ്പെടുത്തുന്നുണ്ട്.
എൻ.ഡി.എഫ് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യു ഇടുക്കി വട്ടവടക്കാരുടെ സ്വന്തം അഭിയാണ്. നാട്ടിലെ ഏത് ആവശ്യങ്ങൾക്കും ഓടിയെത്തുന്ന പ്രിയ കുഞ്ഞനുജൻ. തമിഴ് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന കൊട്ടാകമ്പൂർ എന്ന പ്രദേശത്തായിരുന്നു കൂലിത്തൊഴിലാളികളായ മനോഹരന്റേയും കൗസല്ല്യയുടേയും ഇളയ മകനായി അഭിമന്യൂ ജനിച്ചത്. ചെറുപ്പത്തിലെ കഷ്ടപ്പാടും പട്ടിണിയും അറിഞ്ഞ് വളർന്നതുകൊണ്ടുതന്നെ, രാഷ്ടീയത്തിന് അപ്പുറത്തായി, എല്ലാവരോടും സൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ പ്രത്യേക കഴിവാണ് അഭിമന്യൂവിന്. ഇത് തന്നെയാണ് ക്യാമ്പസ് ഫ്രണ്ടുകാർക്ക് അഭിമന്യൂവിനോട് ശത്രുത ഉണ്ടാകാനുള്ള കാരണവും. അച്ഛനും അമ്മയും മൂത്ത സഹോദരനും കൂലിപ്പണിക്കാരായിരുന്നു. വളരെ ചെറിയ ഒരു ലയത്തിലായിരുന്നു, അഭിമന്യൂവിന്റെ അഞ്ചംഗ കുടുംബം താമസിച്ചിരുന്നത്.
ആ ഗ്രാമത്തിൽ നിന്ന് പുറത്തെ ജില്ലയിൽ പഠിക്കാൻ പോകുന്ന ഏക വ്യക്തിയും അഭിമന്യുതന്നെയാണ്. അതായിരുന്നു ആ നാട്ടുകാർക്ക് അഭിമന്യുവിനോടുള്ള സ്നേഹം ഇരട്ടിക്കാൻ കാരണവും. പൊതുവെ കുറഞ്ഞ വിദ്യാഭ്യാസം മാത്രം ലഭിച്ചിരുന്നവരാണ് അവിടുത്തുകാർ. അതുകൊണ്ടുതന്നെ, ലയങ്ങളിൽ പോയി സ്കൂളിൽ പോകാത്ത വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി, അഭിമന്യു പഠിപ്പിച്ചിരുന്നു. വലിയൊരു സ്വപ്നം ബാക്കിവച്ചാണ് അഭിമന്യൂ യാത്രയായതെന്നാണ് മഹാരാജാസ് കോളേജിലെ അഭിമന്യൂവിന്റെ ഹോസ്റ്റൽമേറ്റും ഇടുക്കി സ്വദേശിയുമായ അരുൺ പറയുന്നത്.
പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത തന്റെ നാട്ടിലെ പാവപ്പെട്ട തമിഴ് കുടുംങ്ങൾക്കായി ഒരു പഠനക്യാമ്പ് സംഘടിപ്പിക്കണമെന്നതായിരുന്നു അവന്റെ ആഗ്രഹം. പത്ത് ദിവസത്തെ ക്യാമ്പായിരുന്നു പ്ലാൻ ചെയ്തത്. ഓണാവധിക്ക് മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി പ്ലാൻ ചെയ്തിരുന്നത്. അവൻ ഇല്ലെങ്കിലും ആ പരിപാടി ഏറ്റെടുത്ത് നടത്തണം. അരുൺ ദൃഡനിശ്ചയത്തോടെ പറഞ്ഞു.
വട്ടവട പ്രദേശത്തെ നിർജീവമായി കിടന്ന 9 എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റികളാണ് അഭിമന്യൂവിന്റെ നേതൃത്വത്തിൽ അടുത്തകാലത്ത് സജീവമാക്കിയത്. ഇതോടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിലേക്ക് അഭിമന്യൂവിനെ തിരെഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വർഷ ബിഎസ്.സി കെമിസ്ട്രി വിദ്യാർത്ഥിയായ അഭിമന്യൂവാണ് കോളേജിലെ എസ്.എസ്.എസ് യൂണിറ്റിന്റെ സെക്രട്ടറി. എല്ലാ വിദ്യാർത്ഥികളോടുമുള്ള അഭിമന്യൂവിന്റെ മികച്ച പെരുമാറ്റവും, നേതൃത്വപാഠവുമാണ് ഈ ചുമതലയിലേക്ക് അഭിയെ എത്തിച്ചതെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയിലെ മറ്റ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. യൂണിയൻ തിരെഞ്ഞെടുപ്പോടെ മികച്ച് പ്രാസംഗികൻ കൂടിയാണ് താനെന്ന് അഭിമന്യൂ തെളിയിച്ചു. മറ്റ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കോളേജ് ഹോസ്റ്റലിലും അഭിമന്യു സ്റ്റാറാണ്. അതുകൊണ്ട് തന്നെയാണ് അഭിമന്യുവിനെ ഹോസ്റ്റൽ കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിച്ചതും. തമിഴ് കുടുംബത്തിൽ ജനിച്ച അഭിമന്യു വളരെ മികച്ച നിലയിലാണ് മലയാളം കൈകാര്യം ചെയ്തിരുന്നത്. അച്ഛൻ മനോഹരൻ, തമിഴ് പൂവ്വയും കൂലിപ്പണിക്കാരാണ്. കൗസല്ല്യയാണ് സഹോദരി, അഭിമന്യൂ മൂന്നാമത്തെ ആളാണ്. ഇവരുടെ മാത്രമല്ല, ആ നാടിന്റെ സ്വപ്നവും കൂടിയായിരുന്നു അഭിമന്യു. അച്ഛനും അമ്മയും സിഐടിയു പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നവരാണ്. അതുതന്നെയാണ് അഭിമന്യൂവിനെ എസ്.എഫ്.ഐയിലേക്ക് എത്തിച്ചതും. കോളേജിലെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു.
രാത്രിയിൽ എസ്.എഫ്.ഐ ബുക്ക് ചെയ്ത ചുവരിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചുവരെഴുത്ത് നടത്തിയതിനെ ചൊല്ലിയാരുന്നു തർക്കം ആരംഭിച്ചത്. പ്രശ്നങ്ങൾ അവസാനിപ്പിച്ച് പോയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പുറത്ത് നിന്ന് എൻ.ഡി.എഫ് പ്രവർത്തകരുമായി എത്തി രാത്രി 12 മണിയോടെ അഭിമന്യൂവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍