Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ

ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ

ആർ പീയൂഷ്

കൊല്ലം: ഇരവിപുരത്ത് യുവാവിനെ വിളിച്ചു വരുത്തിയതിന് ശേഷം സ്‌ക്കൂൾ അദ്ധ്യാപിക തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട ഇരുപത്തിയേഴുകാരനായ യുവാവുമായുള്ള അവിഹിത ബന്ധം നാട്ടുകാർ അറിയാനിടയായതാണ് തൂങ്ങി മരിക്കാൻ കാരണമെന്ന് പൊലീസ്. ഇന്നലെ രാവിലെയാണ് കൊല്ലം ബോയ്സ് ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയും അയത്തിൽ ഗോപാലശേരി ജിവി നഗർ ഗുരുലീലയിൽ സാജന്റെ ഭാര്യ സിനി (46) തൂങ്ങി മരിച്ചത്.

ഇന്നലെ രാവിലെ അദ്ധ്യാപികയുടെ വീട്ടിൽ നിന്ന് യുവാവിന്റെ നിലവിളികേട്ടാണു നാട്ടുകാർ ഓടിക്കൂടിയത്. വസ്ത്രം കീറിയ നിലയിൽ കണ്ട ഇയാളുടെ ശരീരത്ത് രക്തക്കറയുണ്ടായിരുന്നു. പന്തികേടു തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. നാട്ടുകാർ എത്തിയതു കണ്ട അദ്ധ്യാപിക മുറിക്കുള്ളിൽ കയറി വാതിലടച്ചു. തന്നെ ഉപദ്രവിച്ചെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണു യുവാവ് നിലവിളിച്ചത്. പൊലീസ് എത്തി അദ്ധ്യാപികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോഴാണു തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ബിടെക്ക് കാരനായ സോഫ്റ്റ് വെയർ എഞ്ചിനീയറെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലിൽ യുവാവ് പറയുന്നത് ഇങ്ങനെ; ശനിയാഴ്ച രാത്രിയിലാണ് താൻ ഇവിടെ എത്തിയതെന്നും അന്നു മുതൽ സിനി രതി വൈകൃതങ്ങൾക്കായി ഉപയോഗിക്കുകയുമായിരുന്നു. അതിരു വിട്ടപ്പോൾ വീട്ടിൽ നിന്നും പോകാൻ നേരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ താൻ തിങ്കളാഴ്ച രാത്രിവരെ സിനിയുടെ വീട്ടിൽ കഴിയാൻ കാരണമായി. തിങ്കളാഴ്ച രാവിലെ പോകാനിറങ്ങിയപ്പോൾ ഒരുവട്ടം കൂടി ബന്ധപ്പെടണമെന്ന് സിനി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെ തന്നെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് നിലവിളിച്ചത്. രാത്രിയിൽ ചിത്രീകരിച്ച വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

സിനിയുടെ ഭർത്താവ് വിദേശത്താണ്. ഏകമകൾ ബികോമിന് പഠിക്കുകയാണ്. മകളെ തന്ത്രപരമായി ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ പറഞ്ഞുവിട്ടിട്ടാണ് യുവാവിനെ വിളിച്ചു വരുത്തിയത്. സ്‌ക്കൂൾ അവധി ദിവസം നോക്കിയാണ് സിനി കരുക്കൾ നീക്കിയത്. ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട നാൾ മുതൽ യുവാവുമായി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. പിന്നീട് ഫോൺ നമ്പർ കൈമാറുകയും ചാറ്റ് പതിയെ കോൾ വിളിയിലേക്ക് മാറുകയും ചെയ്തു. അങ്ങനെയാണ് ശനിയാഴ്ച വീട്ടിലേക്ക് വരുവാൻ യുവാവിനോട് സിനി ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ യുവാവ് ഏറെ ലൈംഗിക പീഡനത്തിനിടയായി എന്നാണ് പൊലീസ് പറയുന്നത്.

യുവാവിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. മയ്യനാട് നിന്നും ഇരവിപുരത്തേക്ക് ഇവർ താമസം തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. അതിനാൽ നാട്ടുകാർക്ക് ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയില്ല. യുവാവിന്റെ നിലവിളി ആദ്യം കേട്ട് ഓടിയെത്തിയത് അയൽവീട്ടുകാരാണ്. ഇവരാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയത്. അയ്യോ എന്നെ കൊല്ലുന്നേ എന്ന് പറഞ്ഞുള്ള നിലവിളിയാണ് ആദ്യം കേട്ടതെന്ന് അയൽ വീട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അവർ എത്തിയപ്പോൾ വീടിനുള്ളിൽ എന്തൊക്കെയോ തട്ടി മറിയുന്ന ഒച്ചയാണ് കേട്ടത്. കതകിൽ തട്ടി വിളിച്ചപ്പോൾ യുവാവ് അലറി വിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

നാട്ടുകാരെ കണ്ടതോടെ സിനി റൂമിനുള്ളിലേക്ക് കയറി വാതിലടക്കുകയായിരുന്നു. നാട്ടുകാരോട് യുവാവ് കാര്യങ്ങൾ വിശദീകരിച്ചതോടെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അപ്പോഴേക്കും സിനി തൂങ്ങി മരിച്ചിരുന്നു. ഇരവിപുരം എസ്.എച്ച.ഒ ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP