പരമേശ്വർജിയുടെ കാൽതൊട്ട് വന്ദിച്ച് അനുരഞ്ജനത്തിലൂടെ മഞ്ഞുരുക്കി അമിത് ഷാ; തന്റെ മനസ്സിൽ കെ സുരേന്ദ്രനെന്ന് തുറന്ന് പറഞ്ഞത് തന്ത്രപരമായി; ആരോടും എതിർപ്പില്ലെന്നും തങ്ങളെ അംഗീകരിക്കുന്നവരാകണം പ്രസിഡന്റെന്നും മറുപടി നൽകി പരിവാർ നേതൃത്വവും; വി മുരളീധരനോടുള്ള എതിർപ്പും ചർച്ചയായി; ജനറൽ സെക്രട്ടറിമാരെ ആലോചനയിലൂടെ മാത്രമേ നിയമിക്കൂവെന്ന ഉറപ്പു നൽകി ദേശീയ അധ്യക്ഷന്റെ മടക്കം; ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് തന്നെ കൂടുതൽ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി ആരെത്തിയാലും പ്രശ്നമില്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം അമിത് ഷായെ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന രഹസ്യയോഗത്തിലാണ് പരിവാറുകാർ നിലപാട് വിശദീകരിച്ചത്. ആരെ പ്രസിഡന്റാക്കിയാലും അംഗീകരിക്കും. എന്നാൽ അവർ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോയാൽ ആർ എസ് എസിന്റെ സഹകരണം ബിജെപിക്ക് കിട്ടില്ലെന്നാണ് പരിവാർ നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷനെ അറിയിച്ചത്. വി മുരളീധരന്റെ കേരളത്തിലെ ഇടപെടൽ അതിരുവിടുന്നുവെന്നും സംഘ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കാവൂവെന്നും പരിവാറുകാർ അറിയിച്ചു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയാലും അംഗീകരിക്കുമെന്ന സൂചനയാണ് ആർഎസ് എസ് നേതൃത്വവും ചർച്ചയ്ക്ക് ശേഷം പങ്കുവയ്ക്കുന്നത്. ആർഎസ്എസ് ദേശീയ നേതൃത്വവുമായി കേരളത്തിലെ വിഷയങ്ങൾ അമിത് ഷാ ചർച്ച ചെയ്യും. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക.
കേരളത്തിലെ ബിജെപി അധ്യക്ഷൻ ആരാകണമെന്ന് കോർ കമ്മറ്റി യോഗത്തിൽ അമിത് ഷാ ചോദിച്ചിരുന്നു. എന്നാൽ ആരും ഒരാളുടെ പേര് മുന്നോട്ട് വച്ചില്ലെന്നാണ് സൂചന. കോർ കമ്മറ്റി അംഗങ്ങളുമായി വിശദമായ ചർച്ചയാണ് അമിത് ഷാ നടത്തിയത്. ആരും പേരു പറയാത്ത സാഹചര്യത്തിൽ ആർ എസ് എസുമായി ചർച്ച ചെയ്ത് അധ്യക്ഷനെ കണ്ടെത്താൻ അമിത് ഷാ തീരുമാനിച്ചു. രാത്രിയിൽ നടന്ന യോഗത്തിൽ ആർഎസ്എസ് പക്ഷത്ത് നിന്ന് നാലു പേർ മാത്രമാണ് പങ്കെടുത്തത്. ഹരികൃഷ്ണൻ, ഗോപാലൻ കുട്ടി മാസ്റ്റർ, ബൽറാം, എം രാധാകൃഷ്ണൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. സംഘടന അഴിച്ചു പണിയും ഇതോടൊപ്പം വേണമെന്ന് ആർഎസ്എസ് ആവശ്യമുണ്ട്. ഇത് അമിത് ഷാ അംഗീകരിച്ചിട്ടുണ്ട്. വി മുരളീധരൻ കേരളത്തിൽ സംഘടനാപരമായി ഇടപെടില്ലെന്ന ഉറപ്പും അമിത് ഷായിൽ നിന്ന് ആർഎസ്എസ് വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കെ സുരേന്ദ്രനെ ബിജെപി പ്രസിഡന്റായി നിയമിച്ചാലും ആർഎസ്എസ് എതിർക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കെ സുരേന്ദ്രനൊപ്പം പി എസ് ശ്രീധരൻ പിള്ളയും സജീവമായി തന്നെ പരിഗണിക്കുന്നുണ്ട്. എന്നാൽ സംഘടനയിൽ ശ്രീധരൻ പിള്ളയ്ക്ക് മതിയായ പിന്തുണയില്ലെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിയുന്നു. എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പികെ കൃഷ്ണദാസ് മുന്നോട്ട് വയ്ക്കുന്നത്. ഈ രണ്ട് പേരുകളോടും അമിത് ഷായ്ക്ക് തീരെ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ സാധ്യത കൂടുന്നത്. കുമ്മനത്തെ ത്രിപുര ഗവർണ്ണറായി നിയമിച്ചപ്പോൾ തന്നെ സുരേന്ദ്രനെ അധ്യക്ഷനാക്കാൻ അമിത് ഷാ തീരുമാനിച്ചിരുന്നു. എന്നാൽ തങ്ങളോട് ആലോചിക്കാതെ തീരുമാനം പ്രഖ്യാപിച്ചാൽ അവരെ അംഗീകരിക്കില്ലെന്ന് ആർഎസ്എസ് നിലപാട് എടുത്തു. പ്രാന്തകാര്യവാഹായ ഗോപാലൻകുട്ടി മാസ്റ്ററാണ് സുരേന്ദ്രനെ ശക്തമായി എതിർത്തത്. ഈ സാഹചര്യത്തിലാണ് അനുരജ്ഞന ചർച്ചയ്ക്ക് അമിത് ഷാ കേരളത്തിലെത്തിയത്.
പാർട്ടി കോർ കമ്മറ്റി യോഗത്തിൽ നേതാക്കളോട് ഇതേ പറ്റി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ അമിത് ഷായോട് ആരും ഒന്നും പറഞ്ഞില്ല. പി എസ് ശ്രീധരൻ പിള്ള മാത്രമാണ് യോഗത്തിൽ അമിത് ഷായോട് പരാതി പറഞ്ഞതെന്നും സൂചനയുണ്ട്. ചെങ്ങന്നൂരിലെ തന്റെ തോൽവിക്ക് കാരണം വി മുരളീധരനാണെന്നും അല്ലെങ്കിൽ താൻ ജയിക്കുമായിരുന്നുവെന്നും ശ്രീധരൻ പിള്ള തുറന്നടിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് തന്നേയും പരിഗണിക്കുന്നുവെന്നതിനാൽ പ്രസിഡന്റ് പദത്തെ കുറിച്ച് ശ്രീധരൻ പിള്ളയും ഒന്നും പറഞ്ഞില്ല. ഇതിന് ശേഷം നടന്ന യോഗങ്ങളിലൊന്നും പ്രസിഡന്റ് പദ ചർച്ച അമിത് ഷാ സജീവമാക്കിയില്ല. മറിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളാണ് വിശദീകരിച്ചത്. അതിന് ശേഷം വിചാരകേന്ദ്രത്തിലെത്തി ആർഎസ്എസ് താത്വകാചാര്യനായ പി പരമേശ്വരനെ അമിത് ഷാ കണ്ടു. പിന്നീടായിരുന്നു ആർഎസ്എസ് നേതൃത്വവുമായുള്ള ചർച്ച. പി പരമേശ്വരന്റെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് ആർ എസ് എസുമായുള്ള ചർച്ചയ്ക്ക് അമിത് ഷാ പോയത്.
തന്റെ മനസ്സിലുള്ളത് യുവ നേതാവായ സുരേന്ദ്രനാണെന്ന് അമിത് ഷാ സൂചിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ നേതൃത്വം കേരളത്തിൽ വരണമെന്നാണ് ആഗ്രഹമെന്നായിരുന്നു പരാമർശം. ഇതിനെ ആർ എസ് എസും അംഗീകരിച്ചു. ജനറൽ സെക്രട്ടറിമാരുൾപ്പെടെ എല്ലാവരേയും മാറ്റും. ബിജെപിയിലേക്ക് പരിവാർ നിയോഗിച്ച എൽ ഗണേശും സുഭാഷിനേയും പിൻവലിക്കില്ല. ഇരവരും ബിജെപി നേതൃത്വത്തിൽ തുടരും. ഇതിനൊപ്പം സംഘടനയിലെ എല്ലാ പദവയിലേക്കും ആർ എസ് എസുമായി കൂടിയാലോചനയിലൂടെ ഭാരവാഹികളെ നിശ്ചയിക്കും. ജില്ലാ പ്രസിഡന്റുമാരെ നിയോഗിക്കുന്നതും ഇത്തരത്തിലായിരിക്കും. പുതിയ പ്രസിഡന്റ് സ്വന്തം ഇഷ്ടപ്രകാരം ജനറൽ സെക്രട്ടറിമാരെ നിയമിക്കില്ലെന്നും അമിത് ഷാ ആർഎസ്എസ് നേതൃത്വത്തിന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ഇതോടെയാണ് അനുനയത്തിന് ആർഎസ്എസ് തയ്യാറായത്. തനിക്ക് നിയന്ത്രിക്കാൻ പറ്റുന്ന പ്രസിഡന്റിനെയാണ് കേരളത്തിൽ വേണ്ടതെന്ന നിലപാടും അമിത് ഷാ വിശദീകരിച്ചിട്ടുണ്ട്.
പ്രത്യേക സാഹചര്യത്തിലാണ് കുമ്മനത്തെ മിസോറാം ഗവർണ്ണറാക്കിയത്. ചെങ്ങന്നൂരിലെ തോൽവിയിൽ കുമ്മനത്തിന്റെ പ്രതിച്ഛായ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇതെന്നും അമിത് ഷാ അറിയിച്ചു. തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനത്തെ പരിഗണിക്കുണ്ടെന്ന സൂചനയും അമിത് ഷാ നൽകി. 'കുമ്മനം രാജശേഖരന് ഗവർണ്ണർ പദവി, അൽഫോൻസ് കണ്ണന്താനത്തിന് മന്ത്രിപദം, വി മുരളീധരന് എംപി സ്ഥാനം. ഇത്രയുമൊക്കെ തന്നില്ലേ?'' എന്ന ചോദ്യമാണ് ബിജെപി കോർകമ്മറ്റി യോഗത്തിൽ അമിത് ഷാ ചോജിച്ചത്. ''എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ബിജെപി വലിയ പരാജയമായി മാറുന്നത്?'' ഹൃദയ വേദനയോടെ ഷാ ചോദിച്ചപ്പോൾ നേതാക്കൾക്ക് ഉത്തരം മുട്ടി. ഇതിന് ശേഷമായിരുന്നു സംസ്ഥാന അധ്യക്ഷനുമായി ബന്ധപ്പെ്ടട ചർച്ചകൾ നടത്തിയത്. ''വലിയ പ്രതീക്ഷയോടെയാണ് കേരളത്തിൽ നിന്നുള്ളവർക്ക് ദേശീയ തലത്തിൽ ശ്രദ്ധേയമായ പദവികൾ നൽകിയതെന്നും എന്നാൽ അത് ഉദ്ദേശിച്ച പോലെ ഫലം കണ്ടില്ലെന്നും അമിത് ഷാ വിമർശിച്ചു. ഈ നേതാക്കളെ ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിൽ സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ടു.''-എന്ന വിലയിരുത്തലാണ് അമിത് ഷാ നടത്തിയത്.
അമിത് ഷാ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് പ്രത്യേക മണ്ഡലങ്ങളെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയത്. 11 മണ്ഡലങ്ങളാണ് അമിത് ഷാ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാൻ സാധിക്കും എന്നുറപ്പുള്ള മണ്ഡലങ്ങളാണിവ എന്ന് അമിത് ഷാ കരുതുന്നു. കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക. കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, ചാലക്കുടി എന്നീ മണ്ഡലങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചുമതലയിലായിരിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങൾ കർണാടകയിൽ നിന്നുള്ള എംപി നളീൻകുമാർ കട്ടീലിനാണ്.
അപ്രധാനമെന്ന് അമിത് ഷാ മനസ്സിലാക്കുന്ന മറ്റ് മണ്ഡലങ്ങളുടെ ചുമതല മാത്രമേ കേരള നേതാക്കൾക്കുള്ളൂ. വി മുരളീധരൻ എംപി, പികെ. കൃഷ്ണദാസ്, സികെ. പത്മനാഭൻ, പിഎസ് ശ്രീധരൻപിള്ള എന്നിവർക്കാണ് മറ്റു മണ്ഡലങ്ങളുടെ ചുമതല.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്