മൈ സ്റ്റോറി: ഒരു കഥയുമില്ലാത്ത കഥ; പഴഞ്ചൻ പ്രമേയവും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! മമ്മൂട്ടി ഫാൻസുകാരേ നിങ്ങൾ തീയേറ്ററിൽപോയി കൂവി കഷ്ടപ്പെടേണ്ട; ഈ പടത്തെ അതിന്റെ പാട്ടിനുവിടുക ; ഭേദം പാർവതി തന്നെ; പൃഥ്വിരാജിന് ഇതെന്തുപറ്റി?
എം.മാധവദാസ്
പഴഞ്ചൻ കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! വൈവിധ്യമുള്ള സിനിമകൾ ചെയ്യണമെന്ന് വാശിയുള്ള മലയാളത്തിന്റെ പ്രിയ നായകൻ പൃഥ്വിരാജും, യുവ നടി പാർവതിയും മുഖ്യവേഷങ്ങളിലെത്തിയ 'മൈ സ്റ്റോറി'യെന്ന പുതിയ ചലച്ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെയേ പറയാൻ കഴിയൂവെന്ന് വ്യസന സമേതം അറിയിക്കയാണ്. ചിത്രം തീർന്നപ്പോൾ ഷെയിം ഓൺ പൃഥ്വിരാജ് എന്ന് അറിയാതെ പറഞ്ഞുപോയി.കാരണം കഥയിലടക്കമുള്ള ചില പുതുമകളുടെ അടിസ്ഥാനത്തിൽ കണിശമായ നിബന്ധനകളോടെ പടമെടുക്കുന്ന നടനാണ് പൃഥ്വീരാജ് എന്ന കേൾവിയുടെ അടിസ്ഥാനത്തിലാണ് കാശുകൊടുത്ത് തീയേറ്ററിൽ കയറുന്ന പാവങ്ങൾ ഈ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
പുരുഷാധിപത്യം കൊടികുത്തിവാഴുന്ന മലയാള സിനിമയിലേക്ക് ഒരു വനിതാ സംവിധായിക കടന്നുവരുന്നതിലും സന്തോഷമുണ്ടായിരുന്നു. പക്ഷേ കോസ്റ്റിയൂംഡിസൈനർ എന്നനിലയിൽ പേരെടുത്ത രോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പക്ഷേ ഒരർഥത്തിലും പ്രോൽസാഹിപ്പിക്കപ്പെടണ്ടതല്ലാത്ത വികല സൃഷ്ടിയായിപ്പോയി.ഒപ്പം എഴുത്തുകാരനായി ശങ്കർ രാമകൃഷ്ണന്റെ പേര് കേട്ടതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു.പക്ഷേ കാക്കത്തൊള്ളായിരം വട്ടം കേട്ട കഥ ഒരു വെറൈറ്റിക്കുവേണ്ടി യൂറോപ്യൻ രാജ്യത്തുപോയി ചിത്രീകരിച്ചാൽ പുതുമയാവുമോ?
സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാര'ത്തിലേക്ക് ഒരു കഥ കയറ്റിവിട്ടാൽ എങ്ങനെയുണ്ടാവും.റോഡ്മൂവിയൊ ട്രാവലോഗോ എന്തുവേണമെങ്കിലും ആവട്ടെ, അതിലൊരു കഥവേണം സർ, പ്രമേയ പുതുമ വേണം എന്നാലെ സെക്കൻഡ്വെച്ച്
വിദേശ സിനിമകൾ നെറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തുകാണുന്ന പുതിയ തലമുറയൊക്കെ തിയേറ്ററിലേക്ക് കയൂറൂ. ഇനി ചിത്രത്തിന്റെ ആഖ്യാനമോ. ഒരു പത്തുമിനുട്ടുപോലും ചടുലമല്ല. എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന മട്ടിൽ പതുക്കെയങ്ങനെ നീങ്ങുന്നു. രണ്ടാംപകുതിയൊക്കെ ആവുമ്പോഴേക്കും നാം ബോറടിയുടെ പരമകാഷ്ഠയിൽ, മൊബൈൽഫോൺ തോണ്ടിയിരുന്നുപോവും.
ഇനി പൃഥ്വിരാജിന്റെ പ്രകടനമോ.സാധാരണ ഏത് മോശം പടത്തിലും തന്റെ റോൾ കലക്കാറുള്ള ഈ നടൻ ഇത്തവണ പറ്റെ മങ്ങിപ്പോയി.തമ്മിൽ ഭേദം തൊമ്മനെന്ന നിലയിൽ പാർവതിക്ക് പാസ്മാർക്ക് കൊടുക്കാമെന്ന് മാത്രം. ഈ പടംകൊണ്ട് ഗുണം കിട്ടിയ ഒരേ ഒരു വിഭാഗം മമ്മൂട്ടി ഫാൻസ് ആയിരിക്കും.കസബ സനിമയിലെ സ്ത്രീ വിരുദ്ധതയുടെ പേരിൽ മമ്മൂട്ടിക്കെതിരെ പ്രതികരിച്ചതിന് നടി പാർവതിയെ സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട ഫാൻസുകാർക്ക്, ഇനി കഷ്ടപ്പെട്ട് ടിക്കറ്റെടുത്ത് കയറി ചിത്രത്തെ കൂവിത്തോൽപ്പിക്കേണ്ട.
എന്റെ ചേട്ടാ, ഈ കഥയൊക്കെ ഒന്ന് മാറ്റിപ്പിടിക്ക്
ചിത്രത്തെ പിറകോട്ടടിപ്പിക്കുന്നതിൽ എറ്റവും വലിയ പങ്കുവഹിച്ചത് തട്ടിക്കൂട്ടിയ കഥ തന്നെയാണ്. അതുകൊണ്ടുതന്നെ രചന നിർവഹിച്ച ശങ്കർ രാമകൃഷ്ണനാണ് ഈ 'കലാപാതകത്തിലെ' ഒന്നാം പ്രതി. ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക് തൊട്ട് തിരക്കഥ വരെ ഒരു പാട്തവണ നാം കണ്ട സിനിമക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ ഏറിയ പങ്കും. ചെറുപ്പത്തിലേ നടനാകണമെന്ന് ആഗ്രഹിക്കുന്ന ജയകൃഷണൻ എന്ന നാട്ടിൻപുറത്തുകാരൻ ജെയ് എന്ന സൂപ്പർ താരമായി മാറുന്നതും അയാളുടെ പ്രണയവും അതിന്റെ തകർച്ചയുമൊക്കെയായുള്ള ചർവിത ചർവണം.
നിരവധി വിജയ ചിത്രങ്ങളിലൂടെ തന്റെ കരിയറിൽ ഇരുപതുവർഷം പൂർത്തിയാക്കിയ ജയ് എന്ന സൂപ്പർ സ്റ്റാർ തന്റെ ജീവിത കഥ പറയുന്നതാണ് 'മൈ സ്റ്റോറി'.ധാരാളം അവാർഡുകളുടെ തിളക്കത്തിൽ നിൽക്കുമ്പോഴും അയാൾ പതിവുപോലെ 'വേദനിക്കുന്ന കോടീശ്വരനാണ്'. ഒരു ദിവസം അയാൾ തന്റെ ഷൂട്ടിങ്ങുകൾ ഒക്കെ മാറ്റിവെച്ച്, തന്റെ ആദ്യ സിനിമയുടെ ലൊക്കേഷനായ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബനിലേക്ക് പറക്കുന്നു.വർത്തമാനകാലവും ഭൂതകാലവും ഇടക്കിടെ മാറിമാറി വരുന്നതുകൊണ്ട് എത് സമയത്താണ് കഥ നടക്കുന്നതെന്ന് പ്രേക്ഷകൻ തീരുമാനിക്കുന്നത് പൃഥ്വീരാജിന്റെ നരച്ച തലകണ്ടാണ്. നരച്ചിട്ടില്ലെങ്കിൽ പാസ്റ്റ് ടെൻസ്, നരച്ചാൽ പ്രസന്റ്
! ഈ രീതിയിൽ കാലഗണന നീക്കുന്നത് പ്രേക്ഷകരെ അൽപ്പം ബുദ്ധിമുട്ടാക്കുന്നുമുണ്ട്.
ഇനി എന്തിനാവും സൂപ്പർ സ്റ്റാർ ആദ്യ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതെന്നതും ഊഹിക്കാവുന്നതെയുള്ളൂ. തന്റെ ആദ്യ സിനിമയിലെ നായികയും പ്രണയിനിയുമായ താരയെക്കാണാനല്ലാതെ മറ്റെന്തിന്. താരയും ജെയും തമ്മിൽ സെറ്റിൽവെച്ച് അടുക്കുന്ന രംഗങ്ങളൊക്കെ കൈയടക്കത്തോടെ സംവിധായിക ചിത്രീകരിച്ചിട്ടുണ്ട്. ഇവിടെയാക്കെയാണ് നമുക്ക് എന്തെങ്കിലും ഫീൽ കിട്ടുക. നായികയുടെ പ്രതിശ്രുത വരൻ പതിവുപോലെ അധോലോക രാജാവും ബിസിനസുകാരനുമൊക്കെയാവണമല്ലോ.അതാണെല്ലോ അതിന്റെയൊരു ഇത്. ഈ ക്ലീഷേകളിൽ നിന്നൊക്കെ എപ്പോഴാണോ മലയാളസിനിമക്ക് മോചനം കിട്ടുക.
ആദ്യപകുതി കണ്ടിരിക്കാവുന്ന കോലത്തിലാണെങ്കിൽ രണ്ടാം പകുതി ശരിക്കും ഹൊറിബിൾ എന്ന കാറ്റഗറിയിലാണ്.എങ്ങനെ കഥ കൊണ്ടുപോകണമെന്ന് ശങ്കർ രാമകൃഷ്ണന് യാതൊരു പിടിയുമില്ല.ഒട്ടും ലോജിക്കില്ലാതെയാണ് ക്ലൈമാക്സ് അടക്കമുള്ള പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ.ഇനി പാർവതി നായികയും ഡയറക്ടർ ഒരു വനിതയായിട്ടും ഈ സിനിമയിലും സ്ത്രീവിരുദ്ധത സൂക്ഷ്മാംശങ്ങളിൽ നോക്കിയാൽ കാണാം.പുരുഷന്റെ ഏത് വഞ്ചനയും സഹിക്കുന്ന സർവംസഹയായി സ്ത്രീയെ ചിത്രീകരിക്കുന്നതും ആധുനികതക്ക് വിരുദ്ധമല്ലേ.അതുപോലെ മൊത്തത്തിൽ ഒരു ടെക്നിക്കൽ പാറ്റേൺ ചിത്രത്തിനില്ല.ചിലപ്പോൾ അവാർഡ് സിനിമ പോലുള്ള ഡാർക്ക് സീനുകൾ.മറ്റു ചിലപ്പോൾ അറു പൈങ്കിളി.ഇനി പതിവ് ഹീറോ സങ്കൽപ്പത്തിൽനിന്ന് വിട്ടുപിടിക്കുന്നുവെന്ന് നാം ചിലയിടത്താക്കെ കരുതും.പക്ഷേ കഥ കേറുമ്പോൾ നായകൻ വിദേശികളെപ്പോലും അടിച്ച് പപ്പടമാക്കുന്നു, ഫോർമുലാ വൺ കാറോട്ട മൽസരത്തിന്റെ ഫൈനലിലെന്നപോലെ ടാക്സികാർ ഓടിക്കുന്നു.ശരിക്കും വ്യത്യസ്തനായ ഒരു ഹീറോ തന്നെ!
ആകെ പോസിറ്റീവായി കാണുന്നത് ശങ്കർ രാമകൃഷ്ണന്റെ ചില ഡയലോഗുകളും ഛായാഗ്രഹണവുമാണ്.പറങ്കികളെ കുറിച്ചും മദ്യത്തെക്കുറിച്ചും നാടിന്റെ സംസ്ക്കാരത്തെകുറിച്ചുമൊക്കെയുള്ള ചില സംഭാഷണങ്ങൾ മനസ്സിൽ തങ്ങുന്നവയാണ്.
ചേർച്ചയില്ലാ വേഷത്തിൽ പൃഥ്വി; ഭേദം പാർവതി തന്നെ
പക്ഷേ ഈ ലേഖകനെ അമ്പരിപ്പിച്ചത് അതൊന്നുമല്ല. ഈ പൃഥ്വീരാജിന് എന്തുപറ്റിയെന്നതാണ്. സാധാരണ ബലമുള്ള ഒരു തിരക്കഥയോ, താൽപ്പര്യമുണർത്തുന്ന വൺലൈനോ ഇല്ലാതെ അദ്ദേഹം ഡേറ്റ് കൊടുക്കാറില്ല. പക്ഷേ കേട്ടുമടുത്ത ഈ കഥയിൽ ഇതൊന്നുമില്ലല്ലോ. ഇനി ചിത്രം പരാജയപ്പെട്ടാലും പലപ്പോഴും രാജുവിന്റെ കഥാപാത്രങ്ങൾ തിളങ്ങിനിൽക്കാറുണ്ട്.എന്നാൽ ഇത്തവണ നിപ്പപനി ബാധിച്ച് അവശനായപോലുള്ള തേജസും ഓജസുമില്ലാത്ത പൃഥ്വിയെയാണ് സ്ക്രീനിൽ കാണാനായത്.സാൾട്ട് എൻ പെപ്പർ ലുക്ക് എന്ന പേരിലുള്ള സെക്കൻഡ് ഗെറ്റപ്പ് അദ്ദേഹത്തിന് തീരെ ചേരുന്നില്ല.മേക്കപ്പ് വല്ലാതെ പാളി.( നേരത്തെ വിമാനം എന്ന ചിത്രത്തിലാണ് ഇതുപോലൊരു മോശം മേക്കപ്പിൽ ഈ യുവ നടനെ കണ്ടത്.) സാധാരണ ചലനങ്ങളിൽപോലും, മോഹൻലാലിനെപ്പോലെ കൃത്യമായ ഒരു സ്വാഭാവിക റിഥം പൃഥ്വിക്കും ഉണ്ടായിരുന്നു.പക്ഷേ ഈ പടത്തിന്റെ രണ്ടാം പകുതിയിൽ പലയിടത്തും, ചാവികൊടുത്ത് നീങ്ങുന്ന യന്ത്രപ്പാവയെപ്പോലെയാണ് ഈ മഹാ നടനെ തോനുന്നത്.അതിലും ഭയാനകം പൃഥ്വിയുടെ ചില ഡപ്പാക്കൂത്ത് നൃത്ത രംഗങ്ങളാണ്. ചിരിച്ചുപോവും. മമ്മൂട്ടിയാണ് മലയാളത്തിൽ ഇത്രബോറായി ഡാൻസ് ചെയ്യുകയെന്നായിരുന്നു ഈ ലേഖകനൊക്കെ ധരിച്ചൂവെച്ചിരുന്നത്.
മോഹൻലാൽ-കാർത്തിക താരജോടിക്കുശേഷം മനസ്സിൽ തങ്ങുന്ന ചലച്ചിത്ര ഇണകളായിരുന്നു, മൊയ്തീനും കാഞ്ചനമാലയുമായി വന്ന് മലയാളികളെ പരിശുദ്ധമായ പ്രണയ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോയ പൃഥ്വീരാജ് -പാർവതി കോമ്പോ.പക്ഷേ ഇത്തവണ ഈ കെമിസ്ട്രിയും തീരെ വർക്കൗട്ടായിട്ടില്ല. ലിപ്ലോക്കടക്കമുള്ള ചില തീവ്രപ്രണയരംഗങ്ങളിലൊഴിച്ചാൽ, ഇവർ കമിതാക്കളാണെന്ന മൂഡ് പ്രേക്ഷകനു കിട്ടുന്നില്ല. കുറ്റംമാത്രം പറയരുതല്ലേ തമ്മിൽ ഭേദം പാർവതിയാണ്. പോർച്ചുഗലിലെ ഫ്രീക്കൻ കുട്ടിയായുള്ള ഡബിൾ റോളാണ് എടുത്ത് പറയേണ്ടത്.നായകനെയും നായികയെയും മാറ്റി നിർത്തിയാൽ മറ്റ് കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനുള്ള സ്കോപ്പ് ഈ പടത്തിലില്ല.ഷാൻ റഹ്മാന്റെ ഗാനങ്ങൾ ആവറേജിൽ ഒതുങ്ങുന്നു.പുട്ടിന് പീരയെന്നോണം ഇടക്കിടെയെത്തുന്ന 'ആ..ആ..ആ.' എന്നുള്ള ഗാനങ്ങൾ പലതും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കയാണ്.പോർച്ചുഗലിന്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത ക്യാമറ കിടുവാണ്.
വാൽക്കഷ്ണം: സത്യത്തിൽ ഈ പടം വിജയിക്കേണ്ടതിൽ കാലത്തിന്റെ ഒരാവശ്യം ഉണ്ടായിരുന്നു.കസബ സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ നടി പാർവതിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാലയിട്ട മമ്മൂട്ടി ഫാൻസ്, ഡിസ്ലൈക്ക് ബട്ടണമർത്തിയാണ് സോഷ്യൽ മീഡിയയിലെ ഈ ചിത്രത്തിന്റെ ട്രെയിലറിനോടും ടീസറിനോടും പ്രതികരിച്ചത്.
ഈ ചിത്രം ഒരു വലിയ വിജയമായിരുന്നെങ്കിൽ ഫാൻസുകാരുടെ അഹങ്കാരത്തിനും ഫാസിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടികൂടി ആവുമായിരുന്നു.ആരു കൂവിത്തോൽപ്പിച്ചാലും ചിത്രം നന്നെങ്കിൽ ജനം കാണുമെന്ന് ഉറപ്പിച്ചു പറയാമായിരുന്നു.ആരാധകക്കൂട്ടമല്ല സാധാരണ പ്രേക്ഷകരാണ് ചലച്ചിത്രങ്ങളുടെ വിധികർത്താക്കൾ എന്ന് പറയിപ്പിക്കാനുള്ള അവസരംകൂടിയാണ് ഈ പടത്തിന്റെ അണിയറ ശിൽപ്പികൾ കളഞ്ഞ് കുളിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്