അഗ്നിസാക്ഷിയുടെ ഷൂട്ടിങ് കാണാൻ പോയി ഇല്ലത്തെ പെൺകുട്ടിയായി; വിവാഹ ബന്ധം തകർന്നപ്പോൾ മക്കളെ പോറ്റാൻ സെയിൽസ് ഗേളും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായി; പ്രാർത്ഥന ഗുരൂവായൂരപ്പൻ കേട്ടപ്പോൾ വീണ്ടും കൈനിറയെ കഥാപാത്രമെത്തി; അഭിനയത്തിനൊപ്പവും കുടംപുളിയും തേയിലയും വിറ്റത് സ്വന്തംകാലിൽ നിൽക്കാൻ; 'അമ്മ'യിലെ കരച്ചിലും അവാർഡ് വാങ്ങലും താരങ്ങളെ പോലും ഞെട്ടിച്ചു; ഉപ്പും മുളകിലെ രഹസ്യങ്ങൾ പരസ്യമാക്കിയ നിഷാ സാരംഗിന്റെ ജീവിതകഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രണ്ട് മക്കളേയുള്ളുവെങ്കിലും മക്കളെത്രയുണ്ടെന്ന ചോദ്യത്തിന് ഇപ്പോൾ എന്റെ ഉത്തരം ആറ് എന്നാണ്. കാരണം സീരിയലിൽ എന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളും ഇപ്പോൾ സ്വന്തം മക്കളെപ്പോലെയാണ് എനിക്ക്. ആ നാലുപേരെയും എന്റെ രണ്ട് പെൺമക്കളെയും ചേർത്താണ് ഞാൻ ആറു മക്കൾ എന്ന് പറയുന്നത്. ഇതാണ് ഇപ്പോൾ ജീവിതത്തിൽ വന്ന ഒരു പ്രധാന മാറ്റം. ഉപ്പും മുളകും സീരിയൽ നിഷാ സാരംഗിന് ജീവിതത്തോളം പ്രിയപ്പെട്ടതായിരുന്നു. ഒരു കുടുംബമായി സീരിയിലിലെ മക്കളെ പോലും കണ്ട അഭിനേത്രി. അതുകൊണ്ടാണ് പ്പും മുളകിൽ നിന്നും അവഗണിച്ച് പുറത്താക്കുന്നത് ഈ നടിക്ക് ഉൾക്കൊള്ളാനാവാത്തും.
ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിനെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ല. ഇങ്ങനെയും സീരിയൽ ഉണ്ടാക്കാമെന്നും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്താമെന്നും നമ്മളെ കാണിച്ചുതന്ന സീരിയലാണ് ഉപ്പും മുളകും. അതുകൊണ്ട് തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ നെഞ്ചോട് ചേർത്തു. ഇതിൽ നീലിമ ബാലന്ദ്രൻ തമ്പിയായി അമ്മ വേഷം ചെയ്യുന്ന നിഷാ സാരംഗിനെ ഇതൊക്കെ കൊണ്ട് തന്നെ എല്ലാ മലയാളികളും നെഞ്ചേലിറ്റി. ഗോസിപ്പുകൾക്കിടയിലും തളരാതെ നിഷ അഭിനയം തുടർന്നു. സെറ്റിലെ വേദനകളെ മുഖത്തെ പുഞ്ചിരിയിലൂടെ മറച്ചു. എന്നാൽ ഇതൊന്നും കാണേണ്ടവർ മാത്രം കണ്ടില്ല. മലയാള സിനിമയിലും സീരിയലുകളിലും വഴങ്ങാത്ത നടിമാർക്ക് കാലമില്ലെന്ന് തെളിയിക്കുക കൂടിയാണ് ഉപ്പു മുളകിലെ നിഷയുടെ വേദനകൾ.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് വെള്ളിത്തിരയിലെ സ്ത്രീ പീഡനങ്ങളുടെ കഥ പുതിയ തലത്തിൽ ചർച്ചയായത്. അവകാശ പോരാട്ടത്തിന് സ്ത്രീകളുടെ സംഘടനയും എത്തി. എന്നാൽ ഇപ്പോഴും സിനിമാ സീരിയൽ രംഗത്ത് ഇത്തരം ചതിക്കുഴികളുണ്ടെന്നാണ് നിഷാ സാരംഗിന്റെ തുറന്നു പറച്ചിലുകൾ ചർച്ചയാക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടി നിഷ സാരംഗ് സീരിയലിന്റെ സംവിധായകനും അണിയറപ്രവർത്തകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. ഉപ്പും മുളകും സീരിയലിൽ നിന്ന് തന്നെ കാരണമില്ലാതെ ഒഴിവാക്കിയെന്നാണ് നിഷയുടെ ആരോപണം.
മുൻകൂട്ടി അറിയിച്ച് അനുവാദം വാങ്ങി അമേരിക്കയിൽ പരിപാടി അവതരിപ്പിക്കാൻ പോയിരുന്നു. തിരികെ വന്നതിന് ശേഷമാണ് തന്നെ സീരിയലിൽ നിന്ന് ഒഴിവാക്കിയതെന്നാണ് നടിയുടെ പരാതി. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതിൽ എതിർപ്പ് പ്രകടിപ്പിച്ചതാകാം വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു. അമേരിക്കയിലെ ഈ പരിപാടിയിൽ മഞ്ജുവാര്യർ, റിമ കല്ലിങ്കൽ, പാർവ്വതി എന്നിവരും പങ്കെടുത്തിരുന്നു. ഇവരുൾപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണോ തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. അവരുമായിട്ട് തനിക്ക് യാതൊരു ബന്ധവും ഇല്ല. അനുസരിക്കാത്തയാളെ പാഠം പഠിക്കുമെന്ന് സംവിധായകൻ പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. സിനിമാ സീരിയൽ രംഗത്തെ സംഘടനകളിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നടി പറയുന്നു.
രണ്ട് മക്കളെയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടിയ ഒരു കാലം ഉണ്ടായിരുന്നുവെന്ന് നിഷ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന് പോലും വക കണ്ടെത്താൻ വിഷമിച്ചിരുന്നു. ആ സമയത്ത് കൃഷ്ണനോടുള്ള ഭക്തി മാത്രമായിരുന്നു ആശ്രയം. എന്റെ കഷ്ടപ്പാടുകളെല്ലാം സമർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാർത്ഥന കണ്ണൻ കാണാതിരുന്നില്ല. ഭർത്താവ് പോലും തുണയില്ലാതിരുന്ന അവസരങ്ങളിൽ ഗുരുവായൂരപ്പൻ സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് സിനിമയിലും സീരിയലിലുമെല്ലാം അവസരങ്ങൾ എത്തിയതെന്നായിരുന്ന നിഷ അഭിമുഖങ്ങളിലും മറ്റും പറഞ്ഞിരുന്നത്. ഉപ്പും മുളകിലും താരമായതോടെ നിഷ മലയാളിയുടെ പ്രയങ്കരിയായി. അവിടേയും പക്ഷേ സംവിധാകന്റെ വേഷത്തിൽ ദുർവിധി നിഷയെ വേട്ടയാടി. ഇതാണ് വീണ്ടും നിഷയെ വേദനയിലേക്ക് തള്ളി വിടുന്നത്.
കാഴ്ച്ച, യെസ് യുവർ ഓണർ, പോത്തൻവാവ, മൈ ബോസ് തുടങ്ങിയ സിനിമകളിലും പിന്നീട് അടുക്കളപ്പുറം, ഉപ്പും മുളകും എന്നീ സീരിയലുകളിലും അഭിനയിക്കാൻ അവസരം ലഭിച്ചത് ദൈവാദീനം കൊണ്ടായിരുന്നുവെന്നാണ് നിഷ പറഞ്ഞിരുന്നത്. അവസരങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ സ്വാഭാവികമായും ജീവിതനിലവാരവും ഉയർന്നു. സ്വന്തായി വീടും കാറും ഒക്കെ വാങ്ങി. എന്നാൽ ഇക്കൂട്ടത്തിൽ മാറ്റമില്ലാത്ത ഒന്നുണ്ട്, അവസരങ്ങൾ ഇല്ലാതിരുന്ന സമയത്ത് നടത്തിയിരുന്ന കുടംപുളി, തേയില വിൽപ്പന. അതിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചുകൊണ്ടിരുന്നത്. ആ കച്ചവടം ഇപ്പോഴും തുടരുന്നു. കാരണം, നാളെ ഈ ഉപ്പും മുളകും ഇല്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകണ്ടേ.-ഇങ്ങനെ പറയാൻ മനസ്സ് കാട്ടിയ താരമായിരുന്നു നിഷ. അതുകൊണ്ട് തന്നെ ഈ തുറന്നു പറച്ചിലുകളെ മലയാളികൾ ഏറ്റെടുക്കുകയു ംചെയ്തു.
താൻ വിവാഹിതയാണ്. എല്ലാവരുടേതും പോലെ വീട്ടുകുരെ എല്ലാം അനുഗ്രഹാശിസ്സുകളോടെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അപ്പച്ചിയുടെ മകനെയാണ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം അധികം നാൾ നീണ്ടു നിന്നില്ല. രണ്ടു മക്കളും ഉണ്ടായ ശേഷമാണ് ആ വിവാഹ ബന്ധം വേർപെടുത്തിയത്. വിവാഹ ബന്ധം ഒത്തു പോകാതെ വന്നതോടെയാണ് ബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. ഈ ബന്ധത്തിൽ നിഷയ്ക്ക് രണ്ട് പെൺ മക്കളാണ് ഉള്ളത്. വിവാഹ ബന്ധം വേർപെടുത്തിയതോടെ ഞങ്ങൾ പോലും വിചാരിക്കാത്ത തരത്തിലുള്ള കഥകളാണ് പലരും പറഞ്ഞു നടക്കുന്നത്. ഇത്തരം മഞ്ഞകഥകൾ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഇങ്ങനെ എഴുതുന്നവർ അറിയുന്നില്ല. എന്നാൽ വ്യാജ പ്രചരണങ്ങളിൽ ഇടയ്ക്ക് വേദന തോന്നാറുണ്ടെന്നും നിഷ പ്രതികരിച്ചിരുന്നു.
അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ സിനിമയിലെത്തുന്നത്. അന്ന് ഷൂട്ടിങ് കാണാൻ പോയതാണ്. അപ്പോഴാണ് ഇല്ലത്തെ പെൺകുട്ടിയായി അഭിനയിക്കാൻ അവസരം ലഭിച്ചത്. വീട്ടിൽ നിന്ന് വലിയ പ്രോത്സാഹനമില്ലായിരുന്നു. പക്ഷേ ജീവിതത്തിലെ പല സാഹചര്യങ്ങളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടിവന്നത് അഭിനയത്തിലേക്ക് തിരിച്ചെത്താൻ കാരണമായി. ഒരുഘട്ടത്തിൽ ഭർത്താവ് എന്നെവിട്ടുപോയി. നിയമപരമായി ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല. പക്ഷേ കുടുംബജീവിതം സന്തോഷകരമായിരുന്നില്ല. ഭർത്താവിനെക്കുറിച്ച് അതുപറഞ്ഞ് വാർത്തയാക്കി വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല- സിനിമയിലെ രണ്ടാം വരവിലും തളരാത്ത പോരാളിയെ പോലെ നിഷ മുന്നേറിയത് വിമർശകർക്ക് ഇങ്ങനെ ചുട്ട മറുപടി നൽകിയായിരുന്നു.
താര സംഘടനയോടും അംഗീകാരം ചോദിച്ച് വാങ്ങി
അമ്മയുടെ യോഗത്തിൽ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ചു. എന്നാൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേത്രിയായ നിഷ സാംരഗിനെ അമ്മ അവഗണിച്ചുവെന്നാണ് റിപ്പോർട്ട്. മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമർശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാർഡ് ജേതാക്കളെ ആദരിച്ച യോഗം നിഷയെ മറന്നു.
തനിക്കും അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ യോഗത്തിൽ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാൽ ക്ഷുഭിതനായ പുതിയ ജനറൽ സെക്രട്ടറി ഇടവേള ബാബു നിങ്ങൾക്ക് അവാർഡ് കിട്ടിയ വിവരം തങ്ങൾക്ക് അറിയില്ലെന്നും ഇതൊക്കെ മുൻകൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടർന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നടി കവിയൂർ പൊന്നമ്മയുടെ സ്നേഹപൂർണമായ ഇടപെടലിലാണ് നിഷ കരച്ചിൽ അടക്കിയത്. പുതിയ അംഗം ബാബുരാജ് ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയിൽ മേലിൽ ഉണ്ടാകാൻ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. എന്നാൽ മുതിർന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവിൽ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാൻ തയ്യാറാവുകയായിരുന്നു. തുടർന്ന് നടിക്ക് സംഘടനയുടെ ആദരവ് നൽകി രംഗം ശാന്തമാക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍