അഭിമന്യുവിന്റെ വധത്തിന് എതിരെ പോസ്റ്റിട്ടപ്പോൾ ആന്ധ്ര നമ്പറിൽ നിന്ന് ഭീഷണി കോൾ; ഓരോ ഏര്യയിലും എസ്ഡിപിഐയുടെ രണ്ടംഗ വാച്ചിങ് ടീം ഉണ്ടെന്നും ഞങ്ങൾ നോട്ടമിട്ടിവരിൽ അടുത്തത് നീയാണെന്നും മുന്നറിയിപ്പ്; നീ മരിച്ചാൽ ഒന്ന് കരയാൻ പോലും നിന്റെ അച്ഛനോ അമ്മയോ ബാക്കിയുണ്ടാകില്ലെന്നും ഭീഷണി; പൊലീസിൽ പരാതിപ്പെട്ടതോടെ വൈദ്യുതി ലൈൻ കട്ട് ചെയ്ത ശേഷം രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ വീടു തകർത്ത് എസ്ഡിപിഐ വിളയാട്ടം
അരുൺ ജയകുമാർ
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്ഐ നേതാവിന്റെ വീടാക്രമിച്ചും വധ ഭീഷണി മുഴങ്ങിയും എസ്ഡിപിഐ ഭീകരത. പ്രാദേശിക നേതാവിനെതിരെ വധ ഭീഷണി മുഴക്കിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയപ്പോൾ എസ്ഡിപിഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. സംസ്ഥാനം മുഴുവൻ വ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളിൽ പൊലീസ് നടപടി പുരോഗമിക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്.
പൂവച്ചൽ മേഖല കമ്മിറ്റിക്ക് കീഴിലുള്ള ആലമുക്ക് യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ ചില എസ്ഡിപിഐ പ്രവർത്തകർ കമന്റുകളും ന്യായീകരണങ്ങളുമായി എത്തുകയായിരുന്നു. ഇതിന് പിന്നാലെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും കമന്റുകളുമായി എത്തി.തോടെ എന്നാൽ കാണാം എന്ന ഭീഷണി മുഴക്കി എസ്ഡിപിഐ പ്രവർത്തകർ പിൻവലിഞ്ഞു
ഇന്നലെ രാവിലെ 11 മണിക്ക് 9493781214 എന്ന നമ്പറിൽ നിന്നും ശ്രീജിത്തിന് കോൾ വരികയും പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ കാര്യം വഷളാകും എന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. വീട്ടുകാരെ ഉൾപ്പടെ അക്രമിക്കും എന്നായിരുന്നു ഭീഷണി. പള്ളിമുക്ക് സ്വദേശികളായ അൽ അമീനെയും നൗഫലിനേയും ചെന്നു കാണാനും ഫോണിൽ ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞുവെന്ന് ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ നോട്ടപ്പുള്ളികളിലൊരാളായി മാറി കഴിഞ്ഞു നീ ഇപ്പോൾ. നീ മരിച്ചാൽ നിന്റെ അച്ഛനും അമ്മയും പോലും കരയാൻ ഉണ്ടാകില്ല, അവരെയും തീർത്തിരിക്കും എന്നായിരുന്നു ഭീഷണി.
ഉടൻ തന്നെ ശ്രീജിത്ത് തന്റെ പാർട്ടി നേതാക്കളെ കണ്ട് കാര്യം ധരിപ്പിക്കുകയും ചെയ്തു. പിന്നീട് ഫോൺ കോൾ വന്ന നമ്പർ ഉൾപ്പടെ കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഞങ്ങൾക്ക് ഓരോ ഏരിയയിലും രണ്ട് പേർ ചുമതലക്കാരായി ഉണ്ട്. അവർ പ്രദേശത്തെ ചിലരെ നോട്ടപുള്ളികളായി വയ്ക്കാറുണ്ട്. ആ പട്ടികയിലാണ് നീ ഇപ്പോൾ ഉള്ളത്. എന്നായിരുന്നു ഭീഷണി. ഇതും പൊലീസിന് നൽകിയ പരാതിയിൽ ശ്രീജിത്ത് ചൂണ്ടിക്കാണിച്ചിരുന്നു.ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞ നൗഫൽ അൽ അമീൻ എന്നിവരെയൊക്കെ നേരിട്ട് അറിയുന്നതാണ് ശ്രീജിത്തിന്.
എന്നാൽ പൊലീസിൽ പരാതി നൽകിയതിന് ശേഷം ഈ നമ്പറിൽ വിളിച്ച് അന്വേഷിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിൽ ആയിരുന്നു. സൈബർ സെല്ലിന്റെ വിശദമായ പരിശോധനയിൽ ഫോൺ നമ്പർ കേരളത്തിന് പുറത്തെ മേൽവിലാസത്തിൽ ഉള്ളതാണെന്നും തെളിഞ്ഞു.9493781214 നമ്പർ ശ്രീ സായി രാഘവേന്ദ്ര സ്പൈസസ് ,മൗണ്ട് രാഘവേന്ദ്ര കോംപ്ലക്സ്,ദ്വാരകാ പുരി കോളനി ,പഞ്ച ഗുട്ട ,ഹൈദ്രാബാദ് .എന്ന അഡ്രസ്സിൽ എടുത്ത സിം കാർഡിന്റെതാണ് .വധ ഭീഷണി മുഴക്കിയ മത തീവ്രവാദികൾക്ക് ഉള്ള അന്തർസംസ്ഥാന ബന്ധം ആണ് ഇതിലൂടെ വ്യക്തമായിട്ടുള്ളത് . ഇതിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
രാത്രി 12:30 കഴിഞ്ഞതോടെയാണ് അക്രമിസംഘം എത്തിയത്. ഇതിന് അരമണിക്കൂർ മുൻപ് നൗഫൽ ശ്രീജിത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. എനിക്കോ കുടുംബത്തിനോ എന്ത് സംഭിച്ചാലും ഉത്തരവാദികൾ ആരാണെന്ന് വേണ്ടപ്പെട്ടവർക്ക് അറിയാമെന്ന ശ്രീജിത്ത് പറഞ്ഞതിന് പിന്നാലെ ഫോൺ കട്ട് ചെയ്യുകയായിരുന്നു.
അക്രമത്തിന് തൊട്ട മുൻപ് വീടിന്റെ പരിസരത്ത് കറന്റ് പോവുകയും പെട്ടന്ന് മതിലിന്റെ ഭാഗത്ത് നിന്ന് വീിന്റെ മേൽക്കൂരയിലേക്ക് കല്ലെറിയുകയും തെറി വിളിക്കുകയുമായിരുന്നു. സംഭവം ഉണ്ടായതിന് പിന്നാലെ ശ്രീജിത്തിന്റെ അമ്മയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ശ്രീജിത്ത് വീടിന് പുറത്തേക്ക് ഇറങ്ങിയും അക്രമി സംഘം ബൈക്കുകളിൽ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. വർഗ്ഗീയത തുലയട്ടെ എന്ന് പറയുന്നതിന് ഇവർക്ക് ഇതിനും മാത്രം കൊള്ളുന്നത് എന്തിനാണ് എന്നണ് വോളിബോൾ താരം കൂടിയായ ശ്രീജിത്ത് ചോദിക്കുന്നത്.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമിൽ വോളീബോൾ താരമാണ് ശ്രീജിത്ത്. വോളീബോൾ മികവിൽ വിദേശത്ത് ജോലിയുൾപ്പടെ ശരിയായി പോകാനുള്ള തയ്യാറെടുപ്പുകളിൽ ഇരിക്കുന്ന സമയത്താണ് ഈ അക്രമം. സംഭവത്തെതുടർന്ന് ഭയപ്പെട്ട് കഴിയുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം ആണ് ശ്രീജിത്തും ഹോക്കിതാരവും പിടി അദ്ധ്യാപകനുമായ സഹോദരനും ഇപ്പോൾ
വിഷയത്തിൽ അതിശക്തമായ പ്രതിഷേധമാണ് സിപിഎമ്മിനുള്ളത്. ഇതോടെ എസ്ഡിപിഐക്ക് എതിരെ പൊതുസമൂഹം കൂടുതലായി തിരിഞ്ഞ അവസ്ഥയുമുണ്ട്. സമാധാന അന്തരീക്ഷമുള്ള ഒരു സംസ്ഥാനത്ത് ജനജീവിതം ബുദ്ധിമുട്ടിലാക്കുന്ന പ്രവർത്തി വെച്ച് പൊറുപ്പിക്കില്ലെന്നാണ് പാർട്ടി നിലപാടും. വിഷയത്തിൽ സിപിഎം സംസ്ഥാന നേതാക്കൾ ഉൾപ്പടെ ഇടപെട്ടിട്ടുണ്ട്. സ്ഥലം എംഎൽഎ ഐബി സതീഷ് ശ്രീജിത്തിന്റെ വീട് സന്ദർശിക്കുകയും ചെയ്തു. ഇത്തരം തീവ്രവാദ പ്രവർത്തകൾ അവസാനിപ്പിക്കാൻ വേണ്ട നടപടികളിലേക്ക് പാർട്ടിക്കും സർക്കാരിനും പോകാൻ ഈ പ്രവർത്തി കൂടുതൽ ഊർ്ജമാണ് നൽകുക എന്നാണ് നേതാക്കൾ പറയുന്നത്.എസ്ഡിപിഐ അക്രമത്തിന് പിന്നാലെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശ്രീജിത്തിന് പിന്തുണയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍