Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമൃത ആശുപത്രിക്ക് എന്താ കൊമ്പുണ്ടോ? സംസ്ഥാനത്തെ ഭൂരിഭാഗം വൻകിട ആശുപത്രികളും മാന്യമായി ശമ്പളം നൽകി തുടങ്ങിയിട്ടും അമൃതയുടെ എച്ചിത്തരം തുടരുന്നു; സർക്കാർ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞിട്ടും നഴ്സുമാർക്ക് നൽകുന്നത് നക്കാപ്പിച്ച ശമ്പളം തന്നെ; പുതുക്കിയ ശമ്പളം തന്നേ തീരുവെന്ന് ഉറച്ച് നിലപാടിൽ മാലാഖമാർ; അമൃത ആശുപത്രി എച്ച് ആർ ക്യാബിൻ ഉപരോധിച്ച് യുഎൻഎ

അമൃത ആശുപത്രിക്ക് എന്താ കൊമ്പുണ്ടോ? സംസ്ഥാനത്തെ ഭൂരിഭാഗം വൻകിട ആശുപത്രികളും മാന്യമായി ശമ്പളം നൽകി തുടങ്ങിയിട്ടും അമൃതയുടെ എച്ചിത്തരം തുടരുന്നു; സർക്കാർ ഉത്തരവിറക്കി രണ്ട് മാസം കഴിഞ്ഞിട്ടും നഴ്സുമാർക്ക് നൽകുന്നത് നക്കാപ്പിച്ച ശമ്പളം തന്നെ; പുതുക്കിയ ശമ്പളം തന്നേ തീരുവെന്ന് ഉറച്ച് നിലപാടിൽ മാലാഖമാർ; അമൃത ആശുപത്രി എച്ച് ആർ ക്യാബിൻ ഉപരോധിച്ച് യുഎൻഎ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എടപള്ളി അമൃത ആശുപത്രിയിലെ നഴ്‌സുമാർ യുഎൻഎയുടെ നേതൃത്വത്തിൽ എച്ച് ആർ ഓഫീസ് ഉപരോധിക്കുന്നു. സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം നൽകാതെ ഒരു കാരണവശാലും പിന്നോട്ടില്ലെന്നാണ് യുഎൻഎ നേതാക്കൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. എറണാകുളത്തെ വമ്പൻ ആശുപത്രികളെല്ലാം തന്നെ സർക്കാർ തീരുമാനമനുസരിച്ച് ശമ്പളം നൽകുമ്പോഴാണ് അമൃത ആശുപത്രി മാത്രം മുഖം തിരിച്ച് നിൽക്കുന്നത്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ശമ്പള വർധനവ് നടപ്പിലാക്കണമെന്നാണ് രണ്ട് മാസം മുൻപ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം. ഇത് തള്ളിക്കളയുന്ന പ്രവർത്തിയാണ് ഇപ്പോൾ അമൃത ആശുപത്രി അധികൃതരുടെ ഭാഗത്ത് നി്‌നനും ഉണ്ടായത്.

ഈ മാസത്തെ ശമ്പളം ലഭിക്കുമ്പോൾ മുതൽ മാറ്റം പ്രതീക്ഷിച്ചായിരുന്നു നഴ്സുമാർ. എന്നാൽ ഇതോക്കുറിച്ച് നഴ്സുമാർ ചോദിച്ച ചോദ്യങ്ങൾക്ക് ഒരു മറുപടിയും മാനേജ്മെന്റ് നൽകാതെ വന്നതോടെയാണ് മിന്നൽ സമരവുമായി നഴ്സുമാർ രംഗത്ത് വന്നത്. അഞ്ഞൂറോളം നഴ്സുമാരാണ് ഇപ്പോൾ അമൃത ആശുപത്രി എച്ച് ആർ ക്യാബിൻ ഉപരോധിക്കുന്നത്. സർക്കാർ തീരുമാനം നടപ്പിലാക്കുമെന്ന രേഖാമൂലം ഉറപ്പ് കിട്ടിയാൽ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും ഇതിന്റെ പേരിൽ പ്രതികാര നടപടി പാടില്ലെന്നും അങ്ങനെയൊരു നീക്കമുണ്ടായാൽ യുഎൻഎ മിന്നൽ പണിമുടക്ക് ഉൾപ്പെുള്ള സമര പരിപാടികളിലേക്ക് പോകുമെന്ന് ജില്ലാ സെക്രട്ടറി ഹാരിസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

അമൃത ആശുപത്രിയിൽ ആയിരത്തിന് മുകളിൽ കിടത്തി ചികിത്സ സംവിധാനമുണ്ട്. 1000ന് മുകളിൽ കിടക്കയുള്ള ആശുപത്രികൾ 28000 രൂപ മിനിമം ശമ്പളം നൽകണമെന്നാണ് സർക്കാർ വിജ്ഞാപനം. എന്നാൽ 2013ൽ കോടതി പറഞ്ഞ മിനിമം ശമ്പളം പോലും ലഭിക്കാത്ത നിരവധി നഴ്‌സുമാർ ഉണ്ട്. പകലന്തിയോളം കഷ്ടപ്പെട്ടിട്ടും തങ്ങളുടെ ജോലിഭാരത്തിന്റെ മൂന്നിലൊന്ന് ശമ്പളം പോലും ലഭിക്കുന്നില്ലെന്നാണ് നഴ്‌സുമാരുടെ ആരോപണം.

ശമ്പളം സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ ഒരു കാരണവശാലും ഉപരോധം പിൻവലിക്കില്ലെന്ന തീരുമാനത്തിലാണ് നഴ്‌സുമാർ. സ്വന്തം ജീവൻ പോലും പണയം വെച്ച് ബന്ധുക്കൾ പോലും പേടിച്ച് അടുത്ത് വരാത്ത ജോലിയാണ് നഴ്‌സുമാർ പലപ്പോഴും ചെയ്യുന്നത്.. എന്നാൽ പകലന്തിയോളം പണിയെടുത്താലും ശമ്പളം പോലും മര്യാദയ്ക്ക ലഭിക്കില്ലെന്ന അവസ്ഥയിൽ മനസ്സ് മടുത്തിട്ടാണ് ഇത്തരം സമരവുമായി ഇറങ്ങുന്നതെന്നാണ് നഴ്‌സുമാരുടെ പക്ഷം.

കേരളത്തിലെ നഴ്സുമാർ സമരരംഗത്ത് കഴിഞ്ഞത് ദിവസങ്ങളോളമാണ്. ഇപ്പോൾ അവർ ഉയർത്തുന്ന ആവശ്യങ്ങൾ വർഷങ്ങളായി അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാർ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങൾ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്നങ്ങൾക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്സുമാർ സമരം ചെയ്യേണ്ടി വരുന്നത്. എന്നാൽ സർക്കാരും കോടതിയുമൊക്കെ വിജ്ഞാപനവും ഉത്തരവുമിറക്കിയിട്ടും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന് നടിച്ച് ഇരിക്കാൻ എങ്ങനെയാണ് ആശുപത്രി മാനേജ്‌മെന്റുകൾക്ക് കഴിയുക എന്ന ചോദ്യത്തിന് ഇനിയും അടിച്ചമർത്താൻ നിന്നുകൊടുക്കില്ലെന്ന നട്ടെല്ലുള്ള തീരുമാനത്തിലൂടെ നഴ്‌സുമാർ മറുപടി നൽകുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP