കന്യാസ്ത്രീക്കു നഗ്നചിത്രം അയച്ചുകൊടുത്ത് ബലാത്സംഗം ചെയ്ത മെത്രാനെ അറസ്റ്റ് ചെയ്യാൻ പേടിക്കുന്ന പൊലീസിന് സോഷ്യൽ മീഡിയയിലൂടെ രസം പങ്കുവയ്ക്കാൻ ഗ്രൂപ്പ് തുടങ്ങിയ ജിഎൻപിസി അഡ്മിന്മാരെ അറസ്റ്റ് ചെയ്യാൻ എന്താണ് ഇത്ര ധൃതി? ഗ്ളാസിലെ നുരയുടെ പേരിൽ ദമ്പതികളെ ഒളിവിൽ അയച്ച പൊലീസിന് ആരോടാണ് കൂറ്? - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്
ഗ്ളാസിലെ നുരയും പ്ളേറ്റിലെ കറിയും എന്ന പേരിൽ ഒരു ഫേസ്ബുക്ക് കൂട്ടായ്മ ഏതാനും നാളുകളായി മലയാളികളെ ഏറെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. മദ്യപാനത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഭക്ഷണ അനുഭവങ്ങളുമാണ് ഇതിൽ പങ്കെടുത്തവർ പങ്കുവച്ചിരുന്നത്. മറുനാടൻ അടക്കമുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തയെഴുതിയതോടെ ഏതാനും ആഴ്ചകൾ കൊണ്ടാണ് ഒരുലക്ഷത്തിൽ നിന്ന് പതിനെട്ട് ലക്ഷത്തിലേക്ക് അതിലെ അംഗസംഖ്യ വർധിച്ചത്.
പ്രശസ്തിക്കൊപ്പം പാരയും അവരെ തേടി എത്തുകയായിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ എക്സൈസ് വകുപ്പ് അവർക്കെതിരെ കേസെടുത്തിരിക്കുകയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിലാണ് കേസ്. അബ്കാരി നിയമത്തിലെ വകുപ്പു ചേർത്താൽ അത് ജാമ്യം കിട്ടുന്ന വകുപ്പായി മാറുമെന്നതിനാൽ ഈ ഫേസ്ബുക്ക് കൂട്ടായ്മ മദ്യം വിറ്റു, അല്ലെങ്കിൽ മദ്യം വിൽക്കുന്നതിനുള്ള സംവിധാനം ഒരുക്കി എന്നൊരു വകുപ്പുകൂടി കേസിൽ കൂട്ടിച്ചേർത്തു. തുടർന്ന് എക്സൈസ് നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഇന്ന് കേരള പൊലീസും അവർക്കെതിരെ കേസെടുത്തിരിക്കുകയാണ്.
മദ്യം വിറ്റു എന്നു മാത്രമല്ല, മദ്യം വിൽക്കാൻ ശ്രമിച്ചു എന്നീ കുറ്റകൃത്യങ്ങൾക്കൊപ്പം ബാലപീഡന നിയമം ഉപയോഗിച്ച് കു്ട്ടികൾക്ക് കാണാവുന്ന തരത്തിൽ മദ്യം ഉപയോഗിച്ചു എന്ന കുറ്റവും സോഷ്യൽ മീഡിയയെ മത വൈരത്തിന് ഉപയോഗത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളും ചാർത്തി ജാമ്യമില്ലാ വകുപ്പുകൾ ഉപയോഗിച്ച് പൊലീസ് അവരെ വേട്ടയാടുകയാണ്. സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന അനേകം രസങ്ങൾക്കൊപ്പം നിലയുറപ്പിച്ച് ഒരു ഗ്രൂപ്പുണ്ടാക്കി എന്ന കുറ്റത്തിന് അജിത് കുമാർ എന്ന യുവാവും അയാളുടെ ഭാര്യ വിനീതയും ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരേയും അറസ്റ്റുചെയ്യാൻ പൊലീസ് പലതവണ വീട്ടിലും അവർ പോകാൻ ഇടയുള്ള സ്ഥലങ്ങളിലും ചെന്നു. കേരളത്തിലെ മാധ്യമങ്ങളിലെല്ലാം ഏതോ വലിയ കുറ്റവാളികളെ പോലെ വാർത്തകളും വരുന്നു.
അവരെ മാത്രമല്ല, ആ ഗ്രൂപ്പിന്റെ മോഡറേറ്റർമാരായിരുന്ന 36 പേരെയും പൊലീസ് പ്രതിചേർത്തിരിക്കുകയാണ്. നിന്ദ്യവും ക്രൂരവും പൈശാചികവുമായ പൊലീസ് ഭീകരത എന്ന് ഇതിനെ വ്യാഖ്യാനിക്കാനും വിശേഷിപ്പിക്കാനും ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. മദ്യം സർക്കാർ തന്നെ ഉണ്ടാക്കി, സർക്കാരിന്റെ കടകളിലൂടെ വിറ്റ്, സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി ഖജനാവ് വീർപ്പിക്കുന്ന ഒരു നാട്ടിൽ നിയമപരമായി വിൽക്കുന്ന മദ്യം വാങ്ങി ഉപയോഗിച്ചു, അല്ലെങ്കിൽ ആ മദ്യത്തിന്റെ രുചിയെ കുറിച്ച് എഴുതി എന്ന ഒറ്റക്കാരണത്തിന്റെ പേരിൽ രണ്ടുപേരെ പ്രതിചേർക്കുകയും അറസ്റ്റുചെയ്യുകയും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത്രയും വലിയ കാപട്യവും അഹങ്കാരവും നിയമവിരുദ്ധതയും മറ്റൊന്നുമില്ല.
ഒരാളുടെ പ്രവൃത്തി കുറ്റകൃത്യമായി മാറുന്നത് ആ പ്രവൃത്തികൊണ്ട് മാത്രമല്ല. നേരേ മറിച്ച് അത് ചെയ്യുവാനുള്ള കുറ്റകരമായ ഒരു മനസ്സുകൂടെ ഉണ്ടാവുമ്പോഴാണ്. ഒരാൾ മറ്റൊരാളെ കൊല്ലുമ്പോൾ പോലും അയാളെ കൊല്ലുക എന്ന ഉദ്ദേശ്യം ഇല്ല എന്ന് തെളിയിച്ചാൽ നിയമത്തിന്റെ മുന്നിൽ അതുകൊലക്കുറ്റമല്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് അജിത്തിനേയും വിനീതിനേയും കുറ്റക്കാരാക്കാൻ നടക്കുന്ന ശ്രമം അപലപനീയമാണ്. അതിനെ ചെറുത്തു തോൽപിക്കേണ്ടതുണ്ട്.
ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണിത്. നിയമപരമായി മദ്യം വാങ്ങി ഉപയോഗിക്കുന്നവർ അവരുടെ അനുഭവം പങ്കുവക്കുന്ന വേദി ഒരുക്കിക്കൊടുത്തു. നിയമപരമായി ഭക്ഷണം വാങ്ങി കഴിക്കുന്നവരും ഇവിടെ അനുഭവങ്ങൾ പങ്കുവച്ചു. മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും രുചിയെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് കുറ്റകൃത്യമാകുന്നത്. ഏതെങ്കിലുമൊരാൾ അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം കഴിച്ചതിന്റെ പേരിലോ വാറ്റിയ ചാരായത്തിന്റെ പേരിലോ ആണ് അഭിപ്രായം പറയുന്നതെങ്കിൽ അത് നിയമവിരുദ്ധമാണ്. ഇത് അങ്ങനെയല്ല. ഇതെങ്ങനെ നിയമവിരുദ്ധമാകും. മദ്യത്തെ പ്രോത്സാഹിപ്പിച്ചു എന്നതാണ് കുറ്റമെങ്കിൽ അതിൽ ആദ്യം പ്രതിചേർക്കേണ്ടത് എക്സൈസ് വകുപ്പിനേയും എക്സൈസ് കമ്മിഷണറേയുമൊക്കെയാണ്.
ഏറ്റവും ഞെട്ടിക്കുന്ന വിവരം മതസ്പർദ്ധ വളർത്തി എന്നതിന്റെ പേരിൽക്കൂടി അവർക്കെതിരെ കേസെടുത്തു എന്നതാണ്. അവരുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് മതപരമായി മറുപടി പറഞ്ഞത്രേ. ഇന്ന് സോഷ്യൽ മീഡിയ നോക്കിയാൽ മതത്തിന്റെ പേരിലുള്ള കൊലവിളികൾ മാത്രമേയുള്ളൂ. ചർച്ചകളിൽ 90 ശതമാനവും മതത്തെ ന്യായീകരിക്കുന്നതും കുറ്റപ്പെടുത്തുന്നതും. ഇതൊന്നും കാണാത്ത പൊലീസ് ഇവരെ എന്തുകൊണ്ട് പ്രതിചേർക്കുന്നു. റൈറ്റ് തിങ്കേഴ്സ് എന്ന പേരിൽ ഒരു ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. ഇതിന് പിന്നിലുള്ളത് ഐസിസ് ബന്ധമുള്ളവരാണെന്ന് പിന്നീട് തെളിഞ്ഞു. അവർ പ്രചരിപ്പിച്ച പലതും ഇസ്ളാമിക തീവ്രവാദം തന്നെയായിരുന്നു. ഐസിസിലേക്ക് കേരളത്തിൽ നിന്ന് പോയ നിരവധിപേർ ഈ ഗ്രൂപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് പോയത്. എന്നിട്ട് ചെറുവിരൽ അനക്കാതിരുന്ന പൊലീസാണ് ഇപ്പോൾ മതസ്പർദ്ധയുടെ പേരു പറഞ്ഞ ജിഎൻപിസിയെ വേട്ടയാടുന്നത്. ഇതിനെ ലജ്ജാവഹം എന്നല്ലാതെ മറ്റെന്തുപറയാൻ.
ഒരു മെത്രാൻ ഒരു കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ച കഥകൾ വെളിയിൽ വന്നു. അവരുടെ പരാതിയിലും മൊഴിയിലും പറയുന്നത് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൊബൈലിലേക്ക് അശ്ളീല ചിത്രങ്ങളും വീഡിയോകളും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും വരെ അയക്കുമെന്നാണ്. എന്ന് മാത്രമല്ല, നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആണ് പരാതി. എന്നിട്ട് അയാളെ അറസ്റ്റുചെയ്യുന്നതു പോയിട്ട് ഒന്ന് ചോദ്യംചെയ്യാൻ പോലും പൊലീസിന് സാധിക്കുന്നില്ല. അതേക്കുറിച്ച് ഡിജിപി പറഞ്ഞത് പൊതുസമൂഹത്തിന്റെ വികാരം കൂടി കണക്കിലെടുത്തേ ചെയ്യൂ എന്നാണ്. അഞ്ച് അച്ചന്മാരുടെ പീഡനത്തിൽ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് നടത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അതേ പൊലീസാണ് നിരുപദ്രവകരമായ ഒരു സോഷ്യൽമീഡിയ ഗ്രൂപ്പ് ഉണ്ടാക്കി കറുത്ത ഫലിതങ്ങൾ പ്രചരിപ്പിച്ചതിന് ദമ്പതികളെ അറസ്റ്റുചെയ്യാൻ ഓടി നടക്കുന്നത്. ഇവിടെ എവിടെയാണ് നീതി? എവിടെയാണ് ന്യായം? നിയമത്തെ നിയമമായി മാറ്റം കാണുകയും അതിലെ മനുഷ്യപ്പറ്റ് എടുത്തുകളയുകയും ചെയ്യുന്നതിലെ ദുരന്തമാണ് ഇത്. പിണറായി വിജയൻ ഈ കേസിൽ ഇടപെടേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ ചില പാളിച്ചകൾ ആ ദമ്പതികൾക്ക പറ്റിയിട്ടുണ്ടെങ്കിൽ അവരോട് അത് തെറ്റാണെന്ന് പറഞ്ഞ് ഗ്രൂപ്പ് അവസാനിപ്പിക്കാൻ പറയുക. അല്ലെങ്കിൽ തെറ്റു തിരുത്തി ഗ്രൂപ്പ് തുടരാൻ പറയുക. അല്ലാതെ അവരുടെ മേൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഒളിത്താവളത്തിലേക്ക് ഓടിച്ചുവിട്ടിട്ട് അറസ്റ്റുചെയ്യാൻ നടക്കുന്നത് ഭീരുത്വവും തെമ്മാടിത്തരവുമാണ്.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- ഇടഞ്ഞു നിൽക്കുന്ന പി സി ജോർജ്ജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണിയുടെ നീക്കം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്