എങ്ങനെയാണ് ആ കുട്ടികൾ നാലര കിലോമീറ്റർ ഉള്ളിലേക്ക് കയറിപ്പോയത്? എങ്ങനെയാണ് ഒരു പോറൽ പോലും ഏൽക്കാതെ അവരെ രക്ഷിച്ചെടുത്തത്? നിങ്ങളുടെ കുട്ടികൾക്കു നീന്തൽ അറിയാമോ എന്ന് ഓർത്തുകൊണ്ട് വേണം 13 പേരുടെ ജീവൻ മടക്കി കിട്ടിയതിനെക്കുറിച്ച് ആശ്വസിക്കാൻ .. ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
ലോകത്തെ ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയകൾ വളരെ കുറച്ചുമാത്രമാണുള്ളത്. ലോകത്തെ ഒരുമിപ്പിച്ചുനിർത്താൻ ഫുട്ബോളിനും ഒളിമ്പിക്സിനുമൊക്കെ കഴിയുന്നത് അതുകൊണ്ടുതന്നെയാണ്. ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ എല്ലാവരും അതുനടക്കുന്ന രാജ്യത്തേക്ക് ഉറ്റുനോക്കിയിരിക്കും. സെനഗൽ എന്ന രാജ്യം ഉണ്ടെന്ന് ലോകകപ്പ് ഫുട്ബോൾ ഇല്ലായിരുന്നുവെങ്കിൽ മലയാളികൾ ഒരുപക്ഷേ അറിയുമായിരുന്നില്ല. അതുപോലെ തന്നെയാണ് ഭിന്നിപ്പിക്കലുകളും. യുദ്ധങ്ങൾ നടക്കുമ്പോൾ ലോകം ഒന്നിച്ച് ഏകാന്തതയോടെ നോക്കിയിരിക്കുന്നത് അതിൽ കൊല്ലപ്പെടുന്ന സാധാരണക്കാരന്റെ വൃഥകൾ സ്വന്തം നെഞ്ചിലേറ്റിയാണ്. അത്തരമൊരു ഒരുമയുടെയും പ്രാർത്ഥനയുടെയും ഐക്യത്തിന്റെയും സന്ദർഭമാണ് കഴിഞ്ഞ 15 നാളുകൾ ഒരുക്കിയത്. തായ്ലൻഡിലെ ചിയാങ്റായി പ്രവിശ്യയിലെ ഗുഹയിൽ 12 യുവ ഫുട്ബോൾ താരങ്ങളും അവരുടെ ബുദ്ധസന്ന്യാസിയായ പരിശീലകനും എങ്ങനെ നാലരകിലോമീറ്റർ ഉള്ളിലേക്ക് കടന്നുവെന്നാണ് എല്ലാവരും ആദ്യം കൗതുകത്തോടെ നോക്കിയത്. പിന്നീട് ഒമ്പത് ദിവസത്തിന് ശേഷം അവർ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായപ്പോൾ, ലോകം ഒന്നടങ്കം അവർക്കായി പ്രാർത്ഥിക്കുകയായിരുന്നു.
ഈ കൂട്ടായ്മയിൽ ജാതി-മതഭേദങ്ങളൊന്നും പ്രശ്നമായില്ല. മതമില്ലാത്തവരും ദൈവത്തിൽ വിശ്വാസമില്ലാത്തവരും പ്രകൃതിയോട് പ്രാർത്ഥിച്ചു: ദൈവമേ അല്ലെങ്കിൽ പ്രകൃതിയെ...ആ കുഞ്ഞുങ്ങൾ സുരക്ഷിതമായി തിരിച്ചുവരണേയെന്ന്. ഗുഹയിലെ ദുർഘടമായ പാതയും വെള്ളക്കെട്ടും, ഇരുട്ടുമൊക്കെ മൂലം നീന്തലറിയാത്ത കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കുമെന്നതായിരുന്നു ആദ്യ ചോദ്യം. അതിന് നാലുമാസമെങ്കിലും എടുക്കുമെന്നാണ് ആദ്യം കേട്ടത്. ലോകമെമ്പാടുമുള്ള വിദഗ്ധരാണ് അവരെ രക്ഷിക്കാനെത്തിയത്. ആദ്യഘട്ടത്തിൽ ഏവരും കരുതിയത് അവർ ഒരിക്കലും രക്ഷപ്പെടില്ലെന്നായിരുന്നു. എന്നാൽ, ഒമ്പതാം ദിവസം ബ്രിട്ടീഷ് ഗവേഷകരാണ് ഒരുടോർച്ച് വെട്ടത്തിൽ ആ കുട്ടികളുടെ മുഖം വീണ്ടും ലോകത്തെ കാണിക്കുന്നത്. ദുർഘടമായ ആ നാലരകിലോമീറ്റർ താണ്ടി എങ്ങനെ കുട്ടികളെ പുറത്തെത്തിക്കും എന്നായി വിദഗ്ധരുടെ ആലോചന. ഏതായാലും ഒടുവിൽ പ്രാർത്ഥനകൾ സഫലമാക്കി ദൗത്യം വിജയകരമായി പൂർത്തിയാക്കി.
എങ്ങനെയാണ് അവർ നാലര കിലോമീറ്റർ ഉള്ളിലേക്ക് കടന്നത്?
പലർക്കും അറിയില്ല എങ്ങനെയാണ് കുട്ടികളും കോച്ചും നാലര കിലോമീറ്റർ ഉള്ളിലേക്ക് കടന്നതെന്ന്? ലോകത്തിലെ എറ്റവുമധികം ഗുഹാമുഖങ്ങളുള്ള പ്രദേശങ്ങളിലൊന്നാണ് ചിയാങ്മായിയും, ചിയാങ് റായിയും. ചിയാങ് റായിയിൽ ഇന്നും ഒരുകിലോമീറ്ററും രണ്ടുകിലോമീറ്ററും ദൂരമുള്ള ഗുഹകളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. 200 മീറ്റർ ഉള്ളിലേക്ക് പോയാൽ ശ്വാസതടസ്സമുണ്ടാകുന്നതുകൊണ്ട് ഗൈഡുമാർ തന്നെ ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചുകൊടുക്കുന്നു. കുട്ടികൾക്ക് ഇത്തരം പര്യവേക്ഷണങ്ങൾ ഇഷ്ടമായതുകൊണ്ട് മൈതാനത്തെ പരിശീലനം കഴിഞ്ഞ ഇടവേളയിൽ ചെറിയൊരു യാത്ര ഗുഹാമുഖത്തേക്ക് ..അതാണ് പരിശീലകൻ ലക്ഷ്യമിട്ടത്. 500 മീറ്റർ ഉള്ളിലേക്ക് കടക്കുമ്പോൾ ഗുഹാമുഖം വലുതാവുകയും അവിടെയൊരു പാറയും ചെറിയ നദിയും കാണാൻ കഴിയുന്നു. അവിടെയിരുന്ന് കാഴ്ചകൾ കണ്ട് രസിക്കാൻ പോയതായിരുന്നു അവർ. പെട്ടെന്ന് മഴ പെയ്യുകയും അത് പേമാരിയായി മാറുകയും ചെയ്തതോടെ വെള്ളപ്പൊക്കമുണ്ടാവുകയും അവർ കൂടുതൽ ഉയർന്ന പ്രദേശം തേടി മുന്നോട്ട് പോവുകയുമാണ് ഉണ്ടായത്. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ആ നുഴഞ്ഞുകയറ്റമാണ് അവരെ നാലര കിലോമീറ്റർ ഉള്ളിലെത്തിച്ചത്. അവിടെ നിന്ന് തിരിച്ചുള്ള മടക്കമാകട്ടെ ദുഷ്കരം. എന്നാൽ അവരെ പ്രകൃതി കാത്തു. 200 മീറ്റർ അപ്പുറത്തേക്ക് പ്രാണവായു ഇല്ലാത്ത സാഹചര്യമുണ്ടെങ്കിലും സന്നാഹങ്ങളൊന്നുമില്ലാതെ കൂട്ടായ്മയോടെ എല്ലാം അവർ പട്ടിണി കിടന്ന് അതിജീവിച്ചു.
രക്ഷാദൗത്യം
അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ അവരുടെ അടുത്തേക്ക് എത്താൻ വഴികളൊരുക്കിയത്. ആദ്യ ദിവസങ്ങളിൽ തന്നെ അവർക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും നൽകിയിരുന്നു. പിന്നീട് ഓരോരുത്തരെയായി പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു രക്ഷാപ്രവർത്തകന്റെ ജീവനും നഷ്ടപ്പെട്ടു. മനുഷ്യജീവന് ഇത്രയേ വിലയുള്ളുവെന്നും ഏതുനിമിഷവും ദുരന്തങ്ങൾ നമ്മെ തേടിയെത്താമെന്നുമുള്ള പാഠമാണ് ഈ സംഭവം നമുക്ക് തരുന്നത്. ഇതൊക്കെ അറിയാമായിരുന്നിട്ടും നമ്മൾ പരസ്പരം തല്ലിയും കലഹിച്ചും നാളുകൾ നീക്കുന്നു. ദുരന്തങ്ങൾ എല്ലായ്പ്പോഴും നമ്മെ കാത്തിരിക്കുന്നുണ്ട്. പല രൂപത്തിൽ. ഭൂകമ്പമായോ, അഗ്നിപർവത സ്ഫോടനമായോ പേമാരിയോ കൊടുങ്കാറ്റോ ഒക്കെയായി. അവിടെ സമ്പന്നനും പാവപ്പെട്ടവനും തമ്മിലോ, അറിവുള്ളവനും അറിവില്ലാത്തവനും തമ്മിലോ ഭേദമില്ല. എല്ലാവരും അന്നത്തിന് വേണ്ടി കരയും, ജീവന് വേണ്ടി യാചിക്കും, അഭയത്തിന് വേണ്ടി യാചിക്കും. എല്ലാവരും ഒന്നാകുന്ന ഒരു മനുഷ്യനാകുന്ന അപൂർവ നിമിഷം.
ഇത്തരമൊരു മഹാദുരന്തം നൽകുന്ന അടയാളത്തിൽ നിന്ന് നമുക്കുമുണ്ട് ഏറെ പഠിക്കാൻ. മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിത്തല്ലാതെ നമ്മുടെ കുട്ടികളിൽ എത്ര പേർക്ക് നീന്തലറിയാം എന്നെങ്കിലും പഠിക്കാം. ഒരുമനുഷ്യന് ഈ ലോകത്ത് അതിജീവിക്കാൻ വേണ്ട പ്രാഥമിക അറിവുകളിൽ ഒന്നാണ് നീന്തൽ. തീരപ്രദേശത്ത് ജീവിക്കുന്നവർക്ക് നീന്തൽ അവരുടെ ജീവിതചര്യയായി മാറുമ്പോൾ, നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നീന്താൻ പോയിട്ട് നടക്കാൻ പോലും അറിയില്ലെന്ന് വരുന്നു. ഒരുപക്ഷേ കേരളത്തിൽ റോഡപകടങ്ങളിൽ ദിവസും മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തേക്കാൾ വെള്ളത്തിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പാറമടകളിലും നദികളിലും മുങ്ങി നിരവധി പേർ മരിക്കുന്നു.
നമ്മൾ നമ്മുടെ കുട്ടികളെ ആദ്യം പരിശീലിപ്പിക്കേണ്ടത് നീന്തലാണ്. സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണം. ഓരോ മാതാപിതാക്കളും അവരുടെ കുട്ടികൾ നീന്തൽ പഠിക്കുന്നുവെന്ന് ഉറപ്പാക്കണം. തായ്ലൻഡിലെ ഗുഹാമുഖത്ത് നിന്ന് മലയാളി പഠിക്കേണ്ട പ്രാഥമികപാഠവും ഇതുതന്നെയാണ്. എല്ലാ കുട്ടികളും നീന്തൽ പരിശീലിക്കുക.
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍