വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്പ്പെടുത്തി; വൈദികർ പെരുമാറിയത് വേട്ടമൃഗങ്ങളെ പോലെ; യുവതിയുടെ മൊഴിയിലെ കാര്യങ്ങളെ തള്ളിക്കളയാനാകില്ലെന്നും നിരീക്ഷണം; കീഴടങ്ങുമ്പോൾ ജാമ്യ ഹർജി പരിഗണിക്കണമെന്ന ആവശ്യവും തള്ളി; കുമ്പസാര പീഡനത്തിൽ വൈദികർ അഴിക്കുള്ളിൽ ആകുമെന്ന് ഉറപ്പായി; അറസ്റ്റ് ഭയന്ന് നാല് അച്ചന്മാരും ഒളിവിൽ; ഓർത്തഡോക്സ് സഭ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഓർത്തഡോക്സ് വൈദികർക്കെതിരെ രൂക്ഷപരാമർശവുമായി ഹൈക്കോടതി. വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി രൂക്ഷപരാമർശങ്ങൾ നടത്തിയത്. ഇതോടെ വൈദികരെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്തേയ്ക്കും. ഓർത്തഡോക്സ് സഭയെ വെട്ടിലാക്കുന്ന പരാമർശങ്ങളാണ് ഹൈക്കോടതിയും നടത്തിയത്. ഇതോടെ വൈദികരെ ഇനി രക്ഷിക്കാനാകില്ലെന്ന തിരിച്ചറിവിൽ സഭാ നേതൃത്വവും എത്തിക്കഴിഞ്ഞു.
വൈദിക പദവി ദുർവിനിയോഗം ചെയ്ത് അവർ യുവതിയെ കീഴ്പ്പെടുത്തുകയാണ് ചെയ്തത്. മജിസ്ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നിൽ യുവതി നൽകിയ മൊഴിയിലെ കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്നും കോടതി പറഞ്ഞു. കീഴടങ്ങാൻ പ്രത്യേകം സമയം അനുവദിക്കണമെന്നും കീഴടങ്ങിയാൽ അന്നുതന്നെ ജാമ്യഹർജി പരിഗണിക്കണമെന്ന ആവശ്യവും പ്രതികൾ മുൻകൂർ ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങളും കോടതി തള്ളി. വൈദികർക്ക് ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാം. അവരുടെ ജാമ്യഹർജി കോടതി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഇതോടെ കീഴടങ്ങിയാൽ ഉടൻ പൊലീസ് മജിസ്ട്രേട്ടിന്റെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള സാധ്യതയും തെളിഞ്ഞു.
കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് മൂന്നു വൈദികരുടെയും ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. എന്നാൽ ഫാ.ജോൺസൻ വി മാത്യുവിന്റെ മുൻ കൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കി. വൈദികരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസും സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കോടതിയിൽ വൈദികർ കീഴടങ്ങാനാണ് സാധ്യത. ക്രൈംബ്രാഞ്ചും ഇത് സമ്മതിക്കുമെന്നാണ് സൂചന. കീഴടങ്ങിയ ശേഷം വൈദികരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കേസ് ഒതുക്കി തീർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടുവെന്ന് സഭയും വിലയിരുത്തുന്നു.
വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ മതപരമായ വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. കുമ്പസാരത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ദുരുപയോഗിച്ചു. മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. യുവതിയുടെ മൊഴിയും സർക്കാരിന്റെ വിശദീകരണ പത്രികയും കോടതി പരിശോധിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയത്. അതിനിടെ ജാമ്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ചർച്ചകളും സജീവമാണ്. എന്നാൽ പീഡന കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിക്കില്ലെന്നും ഹർജി തള്ളിയാൽ അത് ദേശീയ തലത്തിൽ ചർച്ചയാകുമെന്നും സഭയ്ക്ക് ഉപദേശം ലഭിച്ചിട്ടുണ്ട്. അതിനാൽ കരുതലോടെ മുന്നോട്ട് പോകണമെന്നാണ് ലഭിച്ച ഉപദേശം.
ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക്മെയിൽ ചെയ്തെന്നും ആരോപണങ്ങളുണ്ടെന്നും മജിസ്ട്രേട്ടിനു കൊടുത്ത മൊഴിയും ഉപോത്ബലകമായ തെളിവുകളും പരിശോധിച്ചാൽ സംശയിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. യുവതി വിദ്യാസമ്പന്നയാണെന്നും പതിനഞ്ചിലേറെ വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പരാതി വൈകിയതിനു ന്യായീകരണമില്ലെന്നും ഹർജിഭാഗം വാദിച്ചു. ഏതോ ദുരൂഹശക്തികൾ പരാതിക്കു പിന്നിലുണ്ട്. രഹസ്യമൊഴി വിശ്വസനീയമല്ലെന്നും വാദിച്ചു. ഇതെല്ലാം ഹൈക്കോടതി തള്ളിയതോടെ വൈദികർ ഊരാക്കുടുക്കിലുമായി. അതിനിടെ ഓർത്തഡോക്സ് സഭയിലെ വൈദികരുടെ പേരിലുള്ള ലൈംഗികപീഡന ആരോപണത്തിൽ സഭയ്ക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറാത്തത് നിയമ ലംഘനമാണെന്ന വാദവും സജീവമാവുകയാണ്.
മെയ് ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതി നിരണം ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന് കിട്ടിയത്. തുമ്പമൺ, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്തമാർക്ക് പകർപ്പും നൽകി. പീഡിപ്പിക്കപ്പെട്ട യുവതി എഴുതിയ സത്യപ്രസ്താവനയും ഒപ്പമുണ്ടായിരുന്നു. ഈ സത്യപ്രസ്താവന പ്രതികൾക്ക് കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനാ മെത്രോപ്പൊലീത്തമാർക്കെതിരേയും കേസെടുത്തേക്കും. ഇന്നത്തെ ഹൈക്കോടതി വിധിയും ഈ സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. 62 ദിവസമായിട്ടും പൊലീസിന് കൈമാറാതെ സ്വന്തംനിലയിൽ അന്വേഷണം നടത്താനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. പരാതിക്കാരന് ആവശ്യമെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് സഭയുടെ നിലപാട്.
ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) 202ാം വകുപ്പനുസരിച്ച് ലൈംഗികപീഡന പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിന് കൈമാറണം. ഇത് പാലിക്കാതെയാണ് സഭ സ്വതന്ത്രാന്വേഷണവുമായി മുന്നോട്ടുേപാകുന്നത്. വൈദികരുടെ പേരിലുള്ള ലൈംഗിക പീഡനാരോപണങ്ങൾ അന്വേഷിക്കുന്നതിൽ പൊതുവേ നിസ്സംഗതയാണ് സഭാ നേതൃത്വത്തിനും. മുന്‍പും ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവയിലൊന്നും കാര്യമായ അന്വേഷണമുണ്ടായില്ല. പലതും ഒതുക്കിത്തീർത്തു. വൈദികരെ താത്കാലികമായി ഇടവകപ്രവർത്തനങ്ങളിൽനിന്ന് വിലക്കുമെന്ന് മാത്രം. പരാതി പിൻവലിച്ചുകഴിഞ്ഞാൽ ഈ വിലക്ക് നീക്കും. വൈദികർ വീണ്ടും കൂദാശകൾക്ക് കാർമികത്വം വഹിക്കും. ഈ വിഷയത്തിലും ഇതൊക്കെ സംഭവിക്കുമെന്നായിരുന്നു സഭയുടെ പ്രതീക്ഷ. ഇതാണ് പൊളിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍