വെള്ളം നീക്കം ചെയ്തിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം; ആ കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നു; കുട്ടികളെ രക്ഷിച്ചത് മയക്കിക്കിടത്തി
മറുനാടൻ മലയാളി ബ്യൂറോ
ബാങ്കോക്ക്: തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും രക്ഷിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തലനാരിഴയ്ക്കാണ് ഇവിടെ വൻ ദുരന്തം ഒഴിവായിരിക്കുന്നത്. അതായത് രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കൊണ്ടിരുന്ന പമ്പ് അപ്രതീക്ഷിതമായി പണി മുടക്കിയപ്പോൾ ഗുഹയിലേക്ക് മലവെള്ളം ഇരച്ച് പാഞ്ഞിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൽ പുറത്ത് വന്നിരിക്കുന്നത്. ഗുഹയിൽ ശേഷിച്ചിരുന്ന കുട്ടികളെ പുറത്തെത്തിക്കാൻ ഒരു മണിക്കൂർ കൂടി വൈകിയിരുന്നേൽ ഒരിക്കലും അവർ പുറംലോകം കാണുകയില്ലായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നത് മയക്കിക്കിടത്തിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ഗുഹയിൽ നിന്നും അവസാനത്തെ കുട്ടിയെ പുറത്തെത്തിച്ച് കുറച്ച് സമയത്തിനുള്ളിലായിരുന്നു പ്രധാനപ്പെട്ട പമ്പിന്റെ പ്രവർത്തനം താറുമാറായിരുന്നത്. എട്ട് കുട്ടികളെ ആദ്യം രക്ഷിച്ചിരുന്നുവെങ്കിലും കോച്ചും അവസാനം രക്ഷിച്ചിരുന്ന നാല് കുട്ടികളും 18 ദിവസങ്ങളാണ് ഗുഹയ്ക്കുള്ളിൽ കഴിയേണ്ടി വന്നത്. രക്ഷാപ്രവർത്തനം അവസാനിക്കുന്ന വേളയിലായിരുന്നു ഈ നാല് കുട്ടികളെയം കോച്ചിനെയും രക്ഷിക്കാൻ സാധിച്ചിരുന്നത്. പ്രധാനപ്പെട്ട പമ്പുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഗുഹയ്ക്കകത്തേക്ക് വെള്ളം ഇരച്ച് കയറാൻ തുടങ്ങിയ ആദ്യഘട്ടത്തിൽ തന്നെ ഗുഹയ്ക്കകത്ത് ശേഷിക്കുന്നവരുടെ പേടിച്ചരണ്ട കരച്ചിലുകൾ കേട്ടിരുന്നുവെന്നാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ഒരു ഡൈവർ വെളിപ്പെടുത്തുന്നത്.
ഈ ഡൈവറും ഓസ്ട്രേലിയക്കാരായ രണ്ട് സഹപ്രവർത്തകരും ചൊവ്വാഴ്ച രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കെ വെള്ളം ഇരച്ച് കയറിയതിനെ തുടർന്ന് ഹെഡ് ടോർച്ചുമായി രക്ഷാപ്രവർത്തകർ ജീവനും കൊണ്ടോടുന്നതായിരുന്നു കണ്ടത്. ഗുഹയിൽ ശേഷിക്കുന്ന 100 രക്ഷാപ്രവർത്തകർക്ക് കൂടി ഒരു മണിക്കൂറിനകം പുറത്ത് കടക്കാൻ സാധിച്ചത് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇവർക്കൊപ്പം തായ് നേവി സീൽസിനും ആർമി ഡോക്ടർക്കും രക്ഷപ്പെടാൻ സാധിച്ചു. വൈൽഡ് ബോർ എഫ്സി പ്ലെയേർസ് ടീമിൽ പെട്ട ഈ കുട്ടികളും കോച്ചും ജൂലൈ രണ്ട് മുതൽ ഗുഹയിൽ അകപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ നേവി സീൽസ് ഇവരെ രക്ഷിക്കാൻ ഗുഹയ്ക്കുള്ളിൽ കഴിഞ്ഞ് വരുകയായിരുന്നു.
11 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള ഈ കുട്ടികൾ കോച്ചിനൊപ്പം ജൂൺ23ന് ഗുഹ സന്ദർശിക്കാനെത്തിയപ്പോൾ കടുത്ത മഴ പെയ്ത് വെള്ളം കയറി ഗുഹാകവാടം അടയുകയും രക്ഷപ്പെടുന്നതിനായി ഗുഹയ്ക്ക് മൂന്ന്മൈലോളം അന്തർഭാഗത്തേക്ക് കയറിപ്പോകാൻ നിർബന്ധിതമാവുകയുമായിരുന്നു. തുടർന്ന് വെള്ളവും ഭക്ഷണവുമില്ലാതെ ഇരുട്ടിൽ ഒരാഴ്ചക്കാലം ഇവർ ഗുഹയിൽ ആരുമറിയാതെ പെട്ട് പോയി. ഒരാഴ്ചക്ക് ശേഷം ബ്രിട്ടീഷ് ഡൈവർമാരുടെ ഒരു ടീമായിരുന്നു ഇവരെ കണ്ടെത്തിയിരുന്നത്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആരംഭിച്ചിരുന്നത്. നിരവധി ദിവസത്തെ ആസൂത്രണത്തിനും ഒരുക്കത്തിനും ശേഷമായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയത്.
ഗുഹയിൽ നിന്നും കുട്ടികളെ പുറത്തെത്തിക്കുന്ന സാഹസികമായ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. സാഹസികമായ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ കുട്ടികൾ പേടിച്ച് പ്രശ്നമുണ്ടാക്കാതിരിക്കാൻ ഇവരെ മയക്കിക്കിടത്തി സ്ട്രെക്ചറുകളിൽ കിടത്തിയായിരുന്നു രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചതെന്നും ഈ ഫൂട്ടേജുകൾ വെളിപ്പെടുത്തുന്നു. ഗുഹയിൽ നിലകൊണ്ടിരുന്ന ഓരോ ഡൈവർമാർ പരസ്പരം കൈമാറിയായിരുന്നു സ്ട്രെച്ചറുകൾ പുറത്തേക്കെത്തിച്ചിരുന്നത്. വിദേശത്ത്നിന്നുള്ള ഡൈവർമാരും തായ് ഡൈവർമാരും കുട്ടികളെ രക്ഷിക്കുന്നതിനായി കയറുകളും കപ്പികളും റബർ പൈപ്പുകൾ തുടങ്ങിയവ ഉപയോഗിച്ചിട്ടാണെന്ന് തായ് നേവി സീൽസ് പുറത്ത് വിട്ട ഫൂട്ടേജുകൾവെളിപ്പെടുത്തുന്നു.
ഗുഹയിലെ ഇരുട്ടിലൂടെ, യാത്രാവഴിയിലെ തടസ്സങ്ങളെല്ലാം മറികടന്ന് രക്ഷാപ്രവർത്തകർ മുന്നേറുമ്പോൾ കുട്ടികളിൽ ചിലരെങ്കിലും 'ശാന്തരായിരുന്നതായി' റിപ്പോർട്ട്. 'രക്ഷാപ്രവർത്തനത്തിനിടെ ചില കുട്ടികൾ ഉറങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകൾ അസാധാരണമാം വിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്ര'. 12 കുട്ടികളും കോച്ചുമായി ഡൈവർമാർ വരുമ്പോൾ വഴിനീളെ ഓരോ പോയിന്റിലും ഡോക്ടർമാരെ നിർത്തിയിരുന്നു.
11നും 16നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്കും സ്കൂബ ഡൈവിങ് വശമുണ്ടായിരുന്നില്ല. അതിനിടെ ഗുഹയ്ക്കുള്ളിൽ ഒരു മുൻ നേവി സീൽ ഉദ്യോഗസ്ഥരെ മരണവും തിരിച്ചടിയായി. ഇതെല്ലാം രക്ഷാപ്രവർത്തനത്തിൽ എത്രത്തോളം അപകടം പതിയിരിപ്പുണ്ടെന്നു വ്യക്തമാക്കാനും സഹായിച്ചു. തുടർന്നാണു ലോകോത്തര നിലവാരമുള്ള 13 ഡൈവർമാരെ എത്തിക്കാൻ തീരുമാനിച്ചത്. അതിലൊരാൾ ഓസ്ട്രേലിയക്കാരനായ റിച്ചാർഡ് ഹാരിസ് ആയിരുന്നു. ഇദ്ദേഹം ഡൈവർ എന്നതിനൊപ്പം പ്രഫഷണൽ 'അനസ്തീറ്റിസ്റ്റ്' ആണെന്നതും രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. ജൂൺ 23നാണ് തായ്ലൻഡിലെ 'വൈൽഡ് ബോർ' ഫുട്ബോൾ ക്ലബ് അംഗങ്ങളായ 12 കുട്ടികളും കോച്ചും ഗുഹയിൽപ്പെട്ടത്.
കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രക്ഷപ്പെട്ട 12 കുട്ടികൾക്കും കോച്ചിനും രണ്ടു കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആരോഗ്യസ്ഥിതി മോശമല്ല. മാനസിക സമ്മർദത്തിന്റെ ലക്ഷണങ്ങളും കാണിക്കുന്നില്ല. ചിയാങ് റായിയിലെ ആശുപത്രിയിലാണ് കുട്ടികൾ ഇപ്പോഴുള്ളത്. കുട്ടികളെല്ലാം പൂർണ ആരോഗ്യവാന്മാരാണെന്നു വ്യക്തമാക്കുന്ന വിഡിയോ ആണു പുറത്തു വന്നിരിക്കുന്നത്.
കുട്ടികളിൽ ചിലർക്ക് ഇപ്പോഴും ശ്വാസകോശത്തിൽ അണുബാധയുണ്ട്. സർജിക്കൽ മാസ്ക് ധരിച്ച കുട്ടികളെയാണു വിഡിയോയിൽ കാണാനാവുക. ഏഴു മുതൽ പത്തു ദിവസം വരെ കഴിഞ്ഞതിനു ശേഷം മാത്രമേ കുട്ടികൾക്ക് ആശുപത്രി വിടാനാകൂ. പത്തു ദിവസത്തിനു ശേഷം വീട്ടിലേക്കു മാറ്റാം. എന്നാൽ അവിടെയും ഒരു മാസത്തോളം സുഖ ചികിത്സ നടത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കുട്ടികളോടു സംസാരിക്കാൻ മാതാപിതാക്കളെയും അനുവദിച്ചിരുന്നു.
എട്ടു പേരുടെ മാതാപിതാക്കൾക്കാണ് അനുമതി നൽകിയത്. എന്നാൽ ഇവരെ സ്പർശിക്കാൻ അനുവദിച്ചില്ല. ചില്ലുകൂട്ടിലൂടെ കുട്ടികളോടു സംസാരിക്കുന്ന മാതാപിതാക്കളുടെയും കുട്ടികൾ കൈവീശിക്കാണിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍