Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ പോയപ്പോൾ വീട് വിട്ട വിജിയെ കാണാതായിട്ട് ഒരുമാസം; മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയ സന്ധ്യ അപ്രത്യക്ഷയായിട്ട് രണ്ടാഴ്ചയും; മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാർത്ത കേട്ട് മരവിച്ച് ആറ്റുകാട്-പാറത്തോട് സ്വദേശികൾ; ഡിഎൻഎ പരിശോധനാഫലം വരുമ്പോൾ തീർപ്പുകൽപിക്കാനായി പൊലീസ്

ഭർത്താവ് കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ പോയപ്പോൾ വീട് വിട്ട വിജിയെ കാണാതായിട്ട് ഒരുമാസം; മരുന്ന് വാങ്ങാനായി പുറത്തേക്ക് പോയ സന്ധ്യ അപ്രത്യക്ഷയായിട്ട് രണ്ടാഴ്ചയും; മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാർത്ത കേട്ട് മരവിച്ച് ആറ്റുകാട്-പാറത്തോട് സ്വദേശികൾ; ഡിഎൻഎ പരിശോധനാഫലം വരുമ്പോൾ തീർപ്പുകൽപിക്കാനായി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാർത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് ആറ്റുകാട് സ്വദേശി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങൾ. ഇവർ ഇരുവരുടെയും അസാന്നിദ്ധ്യം കുടുമ്പാംഗങ്ങളിൽ സൃഷ്ടിച്ച ഞെട്ടലും വേദനയും തരിമ്പും വിട്ടൊഴിയും മുമ്പാണ് സമീപത്ത് ശരീരഭാഗം കണ്ടെത്തിയെന്ന വാർത്ത ഇരുകുടുംബങ്ങളിലുമെത്തുന്നത്. ഇതോടെ ഉറ്റവരുടെ വേവലാതി പതിന്മടങ്ങായി. പോറൽ പോലുമേൽക്കാതെ ഇവർ മടങ്ങി എത്തുമെന്നുള്ള തങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താവുമോ എന്നാണ് ഇപ്പോൾ ഇവരുടെ മനസ്സിലെ വേവലാതി. ഇരുവരുടെയും അടുത്ത ബന്ധുക്കളെ ശരീര ഭാഗം കാണിച്ചെങ്കിലും തിരിച്ചറിഞ്ഞില്ല.ജീർണ്ണിച്ച് തുടങ്ങിയ അവസ്ഥയിൽ അരയ്ക്ക് താഴോട്ടുള്ള ഒരു കാൽ മാത്രമാണ് തീരത്തടിഞ്ഞത്.

നാട്ടുകാർ നോക്കി നിൽക്കെ പള്ളിവാസൽ ആറ്റുകാട് തോട്ടിലെ പാറക്കെട്ടിൽ നിന്നും വെള്ളത്തിലേയ്ക്ക് നിരങ്ങിയിറങ്ങി വിജി അപ്രത്യക്ഷയാവുകയായിരുന്നെന്നാണ് അമ്മാവൻ മരുകേശ് മറുനാടനോട് വ്യക്തമാക്കിയത്. കഴിഞ്ഞമാസം 9-ന് രാവിലെ പത്തുമണിയോടടുത്താണ് നാട്ടുകാരെ ഞെട്ടിച്ച് വിജി കുത്തൊഴുക്കുള്ള ഭാഗത്ത് വെള്ളത്തിലിറങ്ങുന്നത്. തോടിന് കുറുകെയുള്ള പാലത്തിൽ നിന്ന ചിലരാണ് വിജി വെള്ളത്തിലിറങ്ങുന്നത് കണ്ടത്. താഴ്ഭാഗത്തുനിന്നും തീരത്തുകൂടി നടന്നാണ് വിജി പാലത്തിന് മീറ്ററുകൾ മാത്രമലെ പാറക്കൂട്ടത്തിൽ കയറിയതെന്നാണ് ദൃക്‌സാക്ഷി വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഒഴുക്കിൽപ്പെട്ട് ഇവരെ കാണാതായി.നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും കിണഞ്ഞ് ശ്രമിച്ചിട്ടും വിജി കണ്ടെത്താനായില്ല.

ആത്മഹത്യ എന്ന നിഗമനത്തിലാണ് സംഭവം സംമ്പന്ധിച്ച് അന്വേഷണം നടത്തുന്നതെന്ന് മൂന്നാർ സി ഐ സാം ജോസ് അറിയിച്ചു. ആറ്റുകാട് പത്തുമുറിലയം മണികണ്ഠന്റെ മകളായ വിജി (35) വിവാഹിതയും പ്ലസ്‌വണ്ണിനും നാലിലും പഠിക്കുന്ന കുട്ടികളുടെ മാതാവുമാണ്. ചെന്നൈ സ്വദേശി അലക്‌സാണ് ഭർത്താവ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷത്തിലേറെയായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. വിവാഹശേഷം ഭർത്താവുമൊന്നിച്ച് വിജി ചെന്നൈയിലായിരുന്നു താമസം. ഇവിടെ ചൂട് കൂടgതലാണെന്ന് പറഞ്ഞ് കഴിഞ്ഞ ഒന്നരവർഷം മുമ്പാണ് ഇവർ വിജിയുടെ ആറ്റുകാടിലെ വീട്ടിലേക്ക് താമസം മാറിയത്. ഇതിന് ശേഷം ഭാര്യപിതാവിനൊപ്പം ടീ മൗണ്ട് ഹോംസ്‌റ്റേയിൽ സഹായിയായി ജോലി നോക്കി വരികയായിരുന്നു.

താൻ കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ ചെന്നൈയിലേയ്ക്ക് പോന്നിരുന്ന സമയത്താണ് വിജി കടുംകൈ ചെയ്തതെന്നും തങ്ങൾ തമ്മിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലന്നും ഇപ്പോൾ ചെന്നൈയിലുള്ള അലക്‌സ് മറുനാടനോട് പ്രതികരിച്ചു. പാറത്തോട് അരീക്കൽ ബിനീഷിന്റെ ഭാര്യ സന്ധ്യ(30)യെ കാണാതായിട്ട് രണ്ടാഴ്ചയോളമായി. കഴിഞ്ഞമാസം 29 ന് മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സന്ധ്യ രാവിലെ 11 മുതൽ .ഉച്ചകഴിഞ്ഞ് 2 വരെ അടിമാലിയിൽ ഉണ്ടായിരുന്നതായി വെള്ളത്തുവൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തുനിന്നായി ശേഖരിച്ച സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഈ വിവരം വ്യക്തമായിട്ടുള്ളത്.

ബന്ധുവീടുകളിലും ചെന്നെത്താൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ഇവരെയും കണ്ടെത്താനായിട്ടില്ല.ബിനീഷ്് കൂലിപ്പണിക്കാരനാണ്.ഈ ദമ്പതികൾക്ക് നാല് വയസ്സായ മകനുണ്ട്.സന്ധ്യയെ കണ്ടെത്താൻശ്രമം തുടരുകയാണെന്നും വ്യാപകമായി അന്വേഷണം നടക്കുന്നുണ്ടെന്നും അടിമാലി സി ഐ പി കെ സാബു,വെള്ളത്തുവൽ എസ് ഐ ശിവലാൽ എന്നിവർ അറിയിച്ചു. പുഴതീരത്തുനിന്നും കിട്ടിയ ശരീരഭാഗം പൊലീസ് ഡി എൻ എ ടെസ്റ്റിന് അയച്ചിരി്ക്കുകയാണ് .ഇതിന്റെ ഫലം എത്തുന്നതും കാത്തിരിക്കുയാണ് ഇരുകുടുംബങ്ങളും.രണ്ട് തിരോധാന കേസുകളിൽ ഒന്നിനെങ്കിലും തീർപ്പാകുമോ എന്ന ആകാംക്ഷയിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP