കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ; എങ്ങും വ്യാപക കൃഷി നാശവും; സ്കൂളുകൾക്ക് തുടർച്ചയായി അവധി നൽകിയത് നാല് ദിവസം; ചുരംവഴിയുള്ള ഗതാഗതവും ഏതു നിമിഷവും തടസ്സപെടുമെന്ന നിലയിൽ; വയനാട്ടിൽ ദുരിതപ്പെയ്ത് തുടരുന്നു; ആകെയുള്ള ആശ്വാസം ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുന്നത്
ജാസിം മൊയ്ദീൻ
കൽപറ്റ: വയനാട് ജില്ലയിൽ ഇത് ദുരിതങ്ങളുടെ കാലം. കാലവർഷം ശക്തി പ്രാപിച്ച ജൂൺമാസം തുടക്കം മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ദുരിതക്കയത്തിലാണ്. വെള്ളക്കെട്ടുകളും, അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുമെല്ലാം നിലനിൽക്കുമ്പോഴും മഴയൊന്നു കനത്താൽ പിന്നെ ധൈര്യമായി ചുരമിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണിപ്പോൾ. നിരവധിയാളുകൾ ഇപ്പോഴും ദുരിദാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. കയറിയ വെള്ളക്കെട്ടുകൾ ഇതുവരെ ഇറങ്ങിയിട്ടില്ല. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തിയിരിക്കുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ആരോഗ്യ, സുരക്ഷാ പ്രവർത്തകരോടും സജ്ജരായിരിക്കാൻ നിർദ്ദേശമുണ്ട്. മഴയിപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. വെള്ളക്കെട്ടുകൾ കാരണം സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യങ്ങളുണ്ട്. ജില്ലയിൽ എലിപ്പനിയുടെ സാന്നിദ്ധ്യം സ്ഥിതീകരിച്ചതോടെ പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്.
മഴയുടെ അവസ്ഥ
ജില്ലയിലിപ്പോഴും മഴതുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72.7 മില്ലിമീറ്റർ മഴയാണ് വയനാട് ജില്ലയിൽ പെയ്തിട്ടുള്ളത്. താലൂക്കുകൾ തിരിച്ചുള്ള കണക്കുകൾ- വൈത്തിരി: 60.6 മി.മി, സുൽത്താൻ ബത്തേരി: 34.4, മി.മി, മാനന്തവാടി 123.1 മി.മി എന്നിങ്ങനെയാണ്. മാനന്തവാടിയിലാണ് ഏറ്റവും കൂടുതൽ മഴലഭിച്ചിട്ടുള്ളത്. 1457.54 മില്ലിമീറ്റർ മഴയാണ് ഈ മൺസൂണിൽ വയനാട്ടിൽ പെയ്തിരിക്കുത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം പരമാവധി സംഭരണ ശേഷിക്കടുത്തെത്തിയിട്ടുണ്ട്. ബാണാസുരസാഗർ ഡാമിൽ 773.3 ഘനയടി വെള്ളമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 775.6 ഘനയടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വർഷം ഈ സമയത്ത് 761.8 ഘനയടി വെള്ളമാണ് ഇവിടെ പരമാവധി രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട് ജില്ലയിലെ മറ്റൊരു പ്രധാന ജലസംഭരണിയായ കാരപ്പുഴ റിസർവോയറിൽ 758.2ഘനയടി വെള്ളമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മഴയിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉരുൾ പൊട്ടൽ സാധ്യതയുള്ളതിനാൽ വൈകിട്ട് 7 മുതൽ രാവിലെ 7 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. പുഴകളിലും തോടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ ഇത്തരം ജലസ്രോതസ്സുകളിൽ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം ജലസ്രോതസ്സുകൾക്ക് സമീപത്തും മരങ്ങൾക്ക് താഴെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കുതിന് മടികാണിക്കരുതെന്നും ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന്ുണ്ട്. കള്രേക്ടറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ എമർജൻസി ഓപ്പേറ്റിങ് സെന്റർ പ്രവർത്തന സജ്ജമാണ്. 1077 എന്ന ടോൾഫ്രീ നമ്പറിലും, 04936 204151, 9207985027 എന്ന്ീ നമ്പറുകളിൽ അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ
വയനാട് ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള സ്കൂളുകളിലും അംഗനവാടികളിലും മദ്രസകളിലുമൊക്കെയായി 41 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 635 കുടുംബങ്ങളിൽ നിന്നായി 2595 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നത്. വൈത്തിരി താലൂക്കിൽ 13, മാനന്തവാടി താലൂക്കിൽ 16, സുൽത്താൻബത്തേരി താലൂക്കിൽ 12ഉം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ നാലിടത്തെ ക്യാമ്പുകൾ ഇന്ന് അവസാനിപ്പിക്കും. ബത്തേരി താലൂക്കിലെ പൂതാടി, നൂൽപ്പുഴ, പുറക്കാടി വില്ലേജുകളിലെ 4 ക്യാമ്പുകളാണ് അവസാനിപ്പിക്കുന്നത്.
ഇവിടങ്ങളിലുണ്ടായിരുന്നവരെ മറ്റ് താത്കാലിക സംവിധാനങ്ങളിലേക്കും, ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. വെള്ളംകയറിയ പ്രദേശങ്ങളിലെ വീടുകളിലും ചുറ്റുപാടുമുള്ള വെള്ളം പൂർണ്ണമായും ഇറങ്ങി ഉണങ്ങിയതിന് ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ ക്യാമ്പുകൾ വരുംദിവസങ്ങളിൽ തുടരാനാണ് സാധ്യത. വെള്ളത്തിലൂടെ രോഗങ്ങൾ പടരാനുള്ള സാഹചര്യങ്ങൾ മുൻകണ്ടാണ് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നഷ്ടമായ അധ്യായന ദിവസങ്ങൾ മറ്റുദിവസങ്ങളിലേക്ക് പുനക്രമീകരിക്കുതിനും നടപടിയായിട്ടുണ്ട്.
ആരോഗ്യജാഗ്രത
മഴയോടൊപ്പം ജില്ലയിൽ വിവിധങ്ങളായ പകർച്ചവ്യാധികളും പടർന്ന് പിടിക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലുകൾ അപകടസാധ്യതയുടെ തോത് കുറക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകൾ കയറി ജാഗ്രതാ നിർദ്ദേശങ്ങളും ബോധവത്കരണവും ആവശ്യമെങ്കിൽ ചികിത്സയും മരുന്നും നൽകുന്നുണ്ട്. ജില്ലയിൽ എലിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. സുഗന്ധഗിരി, കുറുക്കന്മൂലപ്രദേശങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ ആകെ 8 പേരാണ് പനിബാധിച്ച് മരിച്ചത്. ഇതിൽ 5 പേർക്കാണ് എലിപ്പനി സ്ഥിതീകരിച്ചിട്ടുള്ളത്. ഈ മാസം 6063 പേരാണ് പനിബാധിച്ച് വയനാട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. വെള്ളപ്പൊക്ക മേഖലകളിൽ അസുഖം പകരാനുള്ള സാഹചര്യം കൂടുതലായതിനാൽ മെഡിക്കൽ ഓഫീസർമാരോടും ആരോഗ്യപ്രവർത്തകരോടും ഇത്തരം മേഖലകളിൽ കൂടുതൽ ജാഗ്രത പുലർത്താൻ ജില്ലാമെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം മേഖലകളിൽ ഇടപെടുന്ന ആരോഗ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമടക്കമുള്ളവർ പ്രതിരോധമരുന്നുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും നിർദ്ദേശമുണ്ട്. പ്രതിരോധമാർഗമെന്ന നിലയിൽ ഡോക്സിപ്രൊഫൈലാക്സിസ് കഴിച്ച് വേണം ആരോഗ്യ പ്രവർത്തകരടക്കം ഇത്തരം മേഖലകളിൽ ഇടപെടാൻ. വെള്ളപ്പൊക്കവും കരവെള്ളംകയറിയും നിറഞ്ഞ കിണറുകൾ അടക്കമുള്ള ജലസ്രോതസ്സുകൾ സൂപ്പർക്ലോറിനേഷൻ നടത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഭക്ഷണം വിതരണം നടത്തുന്ന മുഴുവൻ കേന്ദ്രങ്ങളിലും തിളപ്പിച്ചാറിയ വെള്ളം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവരെ നിരീക്ഷിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ട്. കൂടതൽ ഒആർഎസ് ഡിപ്പോകൾ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളിലടക്കം ഒആർഎസ് വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ജലജന്യ രോഗങ്ങൾ, എലിപ്പനി തുടങ്ങിയവയെ കുറിച്ച് ക്യാമ്പുകളിൽ ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്.
മഴയും ആരോഗ്യ പ്രശ്നങ്ങളും വയനാട്ടിനെ അലട്ടുമ്പോഴും മനക്കരുത്തോടെ വയനാടൻ ജനത അതിനെ നേരിടുന്നുണ്ട്. എന്നാൽ പലപ്പോഴും അവർ തോറ്റുപോകുന്നത് മഴയൊന്നു കനത്താൽ നിയന്ത്രിക്കപ്പെടുന്ന താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത സംവിധാനത്തിന് മുന്നിലാണ്. ഇതിനൊരു ശാശ്വതമായ ബദൽസംവിധാനത്തിന് വേണ്ടിയുള്ള മുറവിളികളും ഈ പ്രശ്നങ്ങൾക്കിടയിലും ഉയർന്ന് കേൾക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍